<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-8950518327615910997</id><updated>2012-02-01T07:58:15.744+05:30</updated><category term='കഥ-സീക്വല്‍'/><category term='ലേഖനം'/><category term='സിനിമ'/><category term='സംഗീതം'/><category term='ശാസ്ത്രം'/><category term='കഥകളി'/><category term='നർമ്മം'/><category term='സ്റ്റേജ് ഷോ സംഗീതം'/><category term='നാടകം'/><category term='അഭിമുഖം'/><category term='ശാസ്ത്രലേഖനം'/><category term='നൃത്തം'/><category term='കുറിപ്പ്'/><category term='പാചകം'/><category term='ഓർമ്മക്കുറിപ്പ്'/><category term='പകര്‍പ്പ്'/><category term='സാഹിത്യം'/><category term='ചിത്രകല'/><category term='കഥ'/><category term='നീണ്ടകഥ'/><category term='കല'/><title type='text'>എതിരന്‍ കതിരവന്‍</title><subtitle type='html'></subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://ethiran.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default?max-results=100'/><link rel='alternate' type='text/html' href='http://ethiran.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>80</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-8950518327615910997.post-1660381289138906923</id><published>2011-07-10T17:21:00.003+05:30</published><updated>2011-07-11T02:06:03.129+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>ഹരിവരാസനത്തിന്റെ കമ്പോളയുക്തി</title><content type='html'>ശബരിമല അയ്യപ്പൻ ഉറങ്ങുന്നത് ഹരിവരാസനം കേട്ടിട്ടാണ്. 10 50 നു  നടയടയ്ക്കുന്നതിനും തൊട്ടുമുൻപ് ഒരു സി. ഡി പ്ലേയറിൽ നിന്നും യേശുദാസ് പാടിയ ഈ കീർത്തനം ഒഴുകിവരും. ശ്രവണലാവണ്യത്തിന്റെ പൂർണ്ണതയിൽ നിർവൃതിയിലായ അയ്യപ്പൻ ഇതു കേട്ട്  ഉറക്കത്തിലേക്ക് വഴുതിവീഴും. വിശ്വാസത്തിനുമപ്പുറം യാഥാർഥ്യമെന്ന് തോന്നിപ്പിക്കാനുള്ള ശക്തിയുണ്ട് യേശുദാസിന്റെ ആലാപന മാധുര്യത്തിനു. ദേവരാജന്റെ സംഗീതമോ ഉദാത്തമാണു താനും.  1975 ഇൽ ഇറങ്ങിയ സ്വാമി അയ്യപ്പൻ എന്ന സിനിമയിലെ പാട്ടാണിത്. സമകാലീനതയും വിപ്ലവവും ആധുനികതയുടെ സമാകലനവും ഒന്നിച്ച് അമ്പലപ്പടികൾ കയറിയതിന്റെ ദൃഷ്ടാന്തം. &lt;br /&gt;&lt;br /&gt;വിശ്വാസത്തിന്റെ പ്രസ്താവനകളാണ് ആചാരങ്ങൾ. ആചാരങ്ങൾ മാത്രമല്ല ആരാധനാലയങ്ങളുടെ ഭൌതികപ്രകൃതിയും ആകൃതിയും രൂപശാസ്ത്രവും വരെ ഇതിന്റെ പ്രക്ഷോപണങ്ങളാണ്, മൂകമായ വിളംബരവുമാണ്. കലാംശവും  ക്രിയാംശവും ഒരേപോലെ പ്രപഞ്ചത്തോടും അതിന്റെ പൊരുൾ എന്ന് കരുതപ്പെടുന്ന ദൈവത്തോടും ഉള സംവേദനങ്ങളാണ്. പ്രത്യക്ഷത്തിൽ ഇത് സമൂഹത്തോടാണ്  സംചാരിതമാക്കുന്നതും സമ്പർക്കപ്പെടുന്നതും. ആശയസംക്രമണത്തിനും  വിനിമയത്തിനും ഉള്ള  ഉപാധികൾ പ്രകടനാത്മകസ്വഭാവം കൈവരിക്കുന്നത് ദൈവസായൂജ്യത്തിന്റെ പൊതുവിളംബരമെന്ന നിലയ്ക്കാണ്.  ഉച്ചത്തിൽ മുഴങ്ങുന്ന പ്രാർത്ഥനാലാപങ്ങൾ സംഗതമാകുന്നത് ഈ പ്രയുക്തിയുടെ ഭാഗമായാണ്. ഭാരതീയ ദേവാലയങ്ങളിൽ വാദ്യഘോഷം, ശംഖ് മുതലായവ ഉപയോഗിക്കപ്പെടുന്നതും  സൂക്ഷ്മപ്രപഞ്ചനിയന്താവിനെ സ്ഥൂലപ്രപഞ്ചത്തിലെ സന്ദേശവാഹികൾ തൊട്ടുതഴുകും എന്ന ആന്തരികപ്രാർത്ഥന എന്ന നിലയ്ക്കാണ്. സമവർത്തിയായാണ് ഭക്തിയുടെ പ്രകടനാത്മകത വിപണിയുടെ അധിനിവേശസൂചനകളോടെ  ഇതിൽ കലർന്നത്. വൈദ്യ്യുതിയുടെ കടന്നു വരവും പ്രാഭവവും അനന്തസാദ്ധ്യതകൾ തുറന്നതോടെ ഈ പ്രത്യക്ഷപ്രദർശനത്തിന്റെ കടന്നുകയറ്റം ദേവാലയങ്ങൽക്ക് പുതിയ ഉപായങ്ങളാണ് വരമരുളിയത്.  ആലേഖനം ചെയ്യപ്പെട്ട ശബ്ദം വൻ മുഴക്കത്തിൽ പ്രസരിപ്പിക്കാനുള്ള ടെക്നോളജി ഭക്തിയുടെ പ്രകടാനാത്മകതയ്ക്ക് വലിയ വഴികളാണ് തുറന്നത്. കേരളത്തിലെ  മിക്ക അമ്പങ്ങളും –ചില ക്രിസ്ത്യൻ പള്ളികളും- ഈ ടെക്നോളജി  ആചാരത്തിന്റെ ഭാഗമയിട്ട് സ്വീകരിച്ചിരിക്കുന്നു.  അടുത്തടുത്ത അമ്പലങ്ങൾ രാവിലെ ഏറ്റവും ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യാനുള്ള മൽസരത്തിൽ ഒരു അമ്പലത്തിന്റെ സ്വീകാര്യത  മൈക് സെറ്റ് എന്ന ഉപകരണത്തിൽ നിബദ്ധവുമാണ് എന്ന് തെളിയുന്നു. 60 കളുടെ അവസാനത്തിൽ ചുരുക്കം ക്ഷേത്രങ്ങളിൽ അതിരാവിലെ പ്രക്ഷേപണം ചെയ്തു തുടങ്ങിയ ഈ ആധുനിക വിദ്യ, വിപണി എളുപ്പമായിത്തീർന്ന പിൽക്കാത്ത്  റെക്കോറ്ഡ്  പ്ലേയറുകൾ  സുലഭമായപ്പോൾ അമ്പലചര്യയുടെ ഭാഗമാവുകയും ചെയ്തു. നാലമ്പലത്തിനുള്ളിൽ തിടപ്പള്ളിയിൽ തന്നെ പൂജാപാത്രങ്ങളോടും നൈവേദ്യ ഉരുളികളോടും മാലകെട്ടാനുള്ള പൂക്കളോടൊപ്പവും ഈ സ്വനഗ്രാഹിയന്ത്രം സ്ഥാനം പിടിച്ചു. അമ്പലവാസികളുടെ ഉത്തരവാദിത്തമോ ജോലിയുടെ ഒരു ഭാഗമോ ആയിത്തീർന്നു  ഭക്തിഗാനവിക്ഷേപണം.   ചില ക്ഷേത്രങ്ങളിൽ പൂജാരിയുടെ ചുമതലകളിൽ ഒന്നാണ് ഈ യന്ത്രം പ്രവർത്തിപ്പിക്കുക. കോർപറേറ്റ് സ്ഥാപനമായി മാറിയ ക്ഷേത്രങ്ങൾ  ഈ ആചാരം ചുറ്റുവട്ടത്തുള്ള പരമ്പരാഗത ഭക്തരെത്തന്നെയും വെല്ലുവിളിച്ചു. രാവിലെയും സന്ധ്യയ്ക്കും വ്യക്തിപരമായ് ആരാധനാക്രമമായി സ്വന്തം വീട്ടിൽ നാമജപമോ ചുരുങ്ങിയ രീതിയിലുള്ള സങ്കീർത്തനമോ അസാദ്ധ്യമായി വരികയും  അതിശക്തിയാർന്ന ശബ്ദത്തോട് മല്ലുപിടിയ്ക്കാനാകാഞ്ഞതിനാൽ  നാമജപക്കാർ  അതിനോടു യോജിച്ചുപോകാൻ നിർബ്ബന്ധിതരാകയും ചെയ്തു. എം. എസ്. സുബ്ബലക്ഷ്മിയുടേയും പി.ലീലയുടേയും വിപണനമൂല്യം വസൂലാക്കിക്കൊണ്ട് ചുരുക്കം ചില അമ്പലങ്ങളിൽ തുടങ്ങിയ ഭക്തിപ്രക്ഷേപണം ഇതേ ജനുസ്സിലുള്ള ഉൽ‌പ്പന്നങ്ങളെ സൃഷ്ടിച്ചെടുക്കാൻ വഴി തെളിച്ചു. സംഭവിക്കുന്ന തിരിമറിവുകൾ കൌതുകകരങ്ങളാണ്; വാൽമീകിരാമായണത്തിലെ ഒരു സംഭാഷണശകലം –കൌസല്യാ സുപ്രജാ രാമ- വെങ്കിടേശ്വരന്റെ ഉണർത്തുപാട്ടാകാമെന്നു വരെ  തെളിയിക്കപ്പെട്ടു.&lt;br /&gt;&lt;br /&gt;&lt;b&gt;തൃപ്പടികൾ കയറിയ ഹരിവരാസനം  &lt;br /&gt;&lt;/b&gt;&lt;br /&gt;50 കളിൽ   ശബരിമല നടയ്ക്കുമുൻപിൽ  ചൊല്ലിയിരുന്ന കീർത്തനമാണ് ഹരിവരാസനം.60 കളിൽ ഇത് ദീപാരാ‍ാധനസമയത്ത് നിത്യേനയല്ലെങ്കിലും പാടിയിരുന്നു. പ്രത്യേക ചിട്ടപ്പെടുത്തലുകളില്ലാതെ നാമജപരീതിയിൽ ആലാപനം.  റെക്കോർഡിങ്ങുകൾ ഇല്ലാതിരുന്നെങ്കിലും വായ്മൊഴി വഴക്കത്തിൽ ചില വീടുകളിലെ സന്ധ്യാനാമജപത്തിൽ ഉൾപ്പെടാനും ഇടയായി ഹരിവരാസനം. ശബരിമലയിൽ നിന്നും കേട്ടു പഠിച്ച് വീടുകളിൽ എത്തിച്ചവരുടെ ലളിതഭക്തിപ്രവൃത്തി. 1940 കളിൽ മുതൽ സന്നിധാനത്ത് ഇതു പാടിയിരുന്ന വി. ആർ. ഗോപാലമേനോന്റെ നിര്യാണത്തിനു ശേഷം 50 കളിൽ മേൽശാന്തി തന്നെ ആലപിച്ചിരുന്നു എന്ന കേട്ടുകേൾവിയിൽ ചരിത്രത്തിന്റെ ഒരു വെള്ളിരേഖ കണ്ടേയ്ക്കാം. 1955 ഇൽ സ്വാമി വിമോചനാനന്ദ അയ്യപ്പസന്നിധിയിൽ ആലപിച്ചിരുന്നതായും  പഴമക്കാരുടെ വായ്മൊഴിയുണ്ട്.  1975 ലാണ് ഹരിവരാസനം പുതിയ രൂപത്തിൽ അവതരിക്കപ്പെട്ടത്. സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിനു വേണ്ടി ദേവരാജൻ മദ്ധ്യമാവതി രാഗത്തിൽ ചിട്ടപ്പെടുത്തി യേശുദാസ് ആലപിച്ചത്. സംഗീതസംവിധാനത്തിന്റെ മേന്മയും യേശുദാസിന്റെ ആലാപനവൈദഗ്ധ്യവും  അതിശക്തിയാണ്  ഈ കീർത്തനത്തിനു  നൽകിയത്.  ചിട്ടപ്പെടുത്തിയ ഈണം എളുപ്പത്തിൽ പാടിഫലിപ്പിക്കാമെന്നത് വൈപുല്യം ഏറാൻ കാരണവുമായി.  ഒരു തിരിച്ചുപോക്കില്ല്ലാത്തവിധം ഹരിവരാസനത്തിനു നിയതസംഗീതരൂപവും ഭാവവും  കൈവന്നതായുള്ള പരസ്യപ്രഖ്യാപനമായിരുന്നു പരിണിതഫലം. ശബരിമലയിലെ സ്വനഗ്രാഹിയന്ത്രം ഇത് ഏറ്റെടുക്കാൻ താമസമുണ്ടായില്ല. വിപണിയിൽ ഇതിനു കൈവന്ന അമൂല്യസ്ഥാനവും  പ്രചാരവും സ്വരൂപിച്ചെടുക്കുക എന്നതാണു അമ്പലത്തിനു  കൈവന്ന നേട്ടം.  ഒരു നിത്യ ശബരിമല സന്ദർശകൻ എന്ന യേശുദാസിന്റെ പ്രഭാവവും ഇതിനോട് അനുയോജ്യമായിരുന്നതിനാൽ ശബരിമലയിലെ സ്വന്തം പാട്ട് എന്ന അവകാശവാദം എളുപ്പമായി.  &lt;br /&gt;&lt;br /&gt;&lt;b&gt;സിനിമ എന്ന ശക്തി&lt;/b&gt;&lt;br /&gt;&lt;br /&gt;മറ്റൊരു അമ്പലത്തിനും ഇങ്ങനെ സ്വന്തം മുദ്ര എന്നു അവകാശപ്പെടാൻ അനുയോജ്യമായ ഒരു കീർത്തനം ഇല്ലാതെ ശബരിമലയ്ക്കുമാത്രം ഈ പുണ്യം അനുവദിച്ചു കിട്ടിയത് ഹരിവരാസനത്തിനു സിനിമ നൽകിയ പുതുജീവൻ തന്നെയാണ്.  ശക്തമായ വിപണ്യാധിഷ്ഠിത മൂല്യങ്ങളുള്ള സിനിമയുടെ സംഭാവനയെ ക്ഷേത്രം എന്ന വിപണി സ്ഥാപനവുമായി ബന്ധപ്പെടുത്തുകയാണ് ഉണ്ടായത്.  സിനിമയുടെ ജനപ്രിയതയും പ്രചാരശക്തിയും  സ്വാംശീകരിക്കുകയാണ് അമ്പലം ചെയ്തത്; അത് ഏറ്റുവാങ്ങി തന്റേതെന്നായി പ്രദർശിപ്പിക്കുക. ശബരിമലയിൽ നിന്നും തുടങ്ങി സിനിമാ വഴി അതിവിശാലമായി ജനകീയവൽക്കരിച്ച പാട്ടിനെ  തിരിച്ചു പിടിച്ച് ആ ജനകീയവൽക്കരണം ഭക്തിയുമായി ബന്ധപ്പെടുത്തുക യാണുണ്ടായത്.  സിനിമ-യേശുദാസ്- അതിസുന്ദര സംഗീതം എന്നീ വഴികളിലൂടെയാണ് ഈ സാഫല്യം കൈ വന്നത്.  പാട്ടിന്റെ സ്വീകാര്യത  എടുത്തണിയാൻ സിനിമയിൽ നിന്നും വന്നത് ഒരു കുറവായി കണക്കാക്കേണ്ടി വന്നില്ല ദേവസ്ഥാനത്തിനു. ശബരിമല  അംഗീകരിച്ച് മുദ്ര പതിപ്പിച്ച ഈ സിനിമാപ്പാട്ട് തിരിച്ച് ജനങ്ങളിലെത്തിയത് അതിവിശുദ്ധിയാർന്ന കീർത്തനം എന്ന പുതിയ ഭാവത്തോടെയും  ദൈവീകപരികല്പനകൾ ഏറുന്നതുമാണെന്ന നിലയ്ക്കാണ്.  ഒരു അവിശ്വാസിയും കമ്മ്യ്യൂണിസ്റ്റുകാരനുമായ ദേവരാജനാണ് ഇതിന്റെ പിന്നിൽ എന്ന സത്യം  ഇതോടെ മാഞ്ഞുപോകാൻ ഈ നവീന വിശുദ്ധി ഇടയാക്കി. “(ഒരു അവിശ്വാസിയായ ഞാൻ  സംഗീതം നൽകിയ പാട്ടാണ് ശബരിമലെ പാടുന്നത്”-ദേവരാജൻ). കോടിക്കണക്കിനു ഓഡിയോ പ്ലെയറുകളും സി ഡി പ്ലേയറുകളിൽ നിന്നും ഈ പാട്ട് ആവർത്തിച്ച് ഉയർന്നു പൊങ്ങി. ഇൻഡ്യയിൽ ഏറ്റവും കൂടുതൽ കേൾക്കപ്പെട്ടിട്ടുള്ള സിനിമാപ്പാട്ട്  എന്ന സ്ഥാനം ഹരിവരാസനം  കരസ്തമാക്കി.. എന്നാൽ പാട്ടിന്റെ സ്വീകാര്യത അതിന്റെ ശക്തിയായി മാറി,  ഈ ശക്തി സ്വാഭാ‍ാവികമായും പാട്ടിന്റെ സിനിമാ ബന്ധങ്ങൾ വിസ്മരിക്കപ്പെടാനും  ഇടയാക്കി..&lt;br /&gt;&lt;br /&gt;&lt;br /&gt;കീർത്തനത്തിന്റെ പ്രാമാണികത  ഉറപ്പാക്കേണ്ടത് ഹരിവരാസനപ്രമാണികളുടെ ആവശ്യമായിത്തീർന്നു ഇത്തരുണത്തിൽ. ഒരു കവിയെ/ഗാനരചയിതാവിനെ കണ്ടുപിടിച്ച് കർതുത്വം  കൽ‌പ്പിച്ചുകൊടുത്ത്  വിശ്വാസയോഗ്യതയ്ക്ക് പിന്താങ്ങുകൊടുക്കേണ്ടത് ഭക്തരുടെ  തന്നെ ആന്തരിക ആവശ്യവുമായി. കുളത്തൂർ മണിസ്വാമി, മണിസ്വാമി അയ്യർ എന്ന പേരുകളാണ്` ആദ്യം പറഞ്ഞുകേട്ടത്. പക്ഷേ കുളത്തു അയ്യർ എന്ന പേരാണ് കുറച്ചുകൂടെ സ്വീകാര്യമായത്. ‘അയ്യർ’ എന്നൊരു പേർ   ആധികാരികതയും  വിശ്വസനീയതയും ഉൾച്ചെർക്കുന്നുവെന്നു മാത്രമല്ല കീർത്തനത്തിനു ഘനഗാംഭീര്യം പ്രകൃത്യാ തോന്നപ്പെടുമെന്നും ഉള്ള യുക്തി ലളിതമാണു താനും.  കേരളത്തിൽ ഇങ്ങനെ ഒരു അറിയപ്പെടുന്ന കവി ഇല്ല എന്ന സത്യം നേരിടപ്പെട്ടത് ഈ കൽ‌പ്പിതകവിയെ കമ്പക്കുടി എന്ന സ്ഥലക്കാരനാകിയാണ്. കമ്പക്കുടി കുളത്തു അയ്യർ എന്ന പേര് ആധികാരികത ഉറപ്പിക്കാൻ തക്കവണ്ണം ആഢ്യത കലർന്നതായി.  ആലപ്പുഴ പുറക്കാട്ടെ കോന്നയ്ക്കകത്ത് ജാനകിയമ്മ 1923 ഇൽ രചിച്ചതാണു ഹരിവസാസനം എന്നും മലയ്ക്കു പോകുന്നവർ ഇതു പാടി അവിടെ പ്രചരിപ്പിച്ചതാണെന്നും  അവരുടെ കുടുംബം അവകാശവാദവുമായി എത്തിയെങ്കിലും ‘അരിയക്കുടി’  ‘ശെമ്മാങ്കുടി’’ എന്ന രീതിയിലുള്ള  കർണ്ണാടസംഗീത വിദഗ്ധരുടെ ചേരിയിൽ‌പ്പെട്ടതാണ് കമ്പക്കുടി എന്ന തോന്നൽ ഉളവാക്കാൻ പര്യാപ്തമായ കമ്പക്കുടി അയ്യർക്ക് തന്നെ ഗാനകർത്തുത്വം  ദാനം ചെയ്തു. ഒരു അജ്ഞാതഭക്തൻ സന്ധ്യാവേളയിൽ സന്നിധാനത്ത് ഇതു പാടുകയും പാടിക്കഴിഞ്ഞുടൻ അപ്രത്യക്ഷനാകാറുമുണ്ടായിരുന്നു എന്നും  സാക്ഷാൽ പരമശിവൻ തന്നെ ആയിരുന്നു ഇദ്ദേഹം എന്നും ഒരു മിത്  ഹരിവരാസനത്തിനു ഉജ്ജ്വലമായ ദിവ്യപരിവേഷവും ചാർത്തിക്കൊടുത്തു. &lt;br /&gt;&lt;br /&gt;താമസിയാതെ ഹരിവരാസനം  കൂടുതൽ ഉയർന്നപദവി നേടി. 60 കളിലും 70 കളുടെ തുടക്കത്തിലും  ശബരിമല ദർശനത്തെപ്പറ്റി ഭക്തർ എഴുതിയിട്ടുള്ള പുസ്തകങ്ങളിൽ ഹരിവരാസനം പരാമർശിക്കപ്പെടുന്നതേ ഇല്ല. എന്നാൽ 90 കളോടെ അനുഷ്ഠാനവിധികളുടെ ഒരു ഭാഗം എന്ന സൌഭാഗ്യം നേടി, പൂജചര്യകളൂടെ ഒരു ഭാഗം എന്ന പദവിയും നേടിയെടുത്തു.  കീർത്തനത്തിന്റെ വൻ പ്രചാരത്തെ സമർത്ഥമായി ഉപയോഗിച്ച്,  അമ്പലത്തിന്റെ ആചാരങ്ങളുമായി നേർബന്ധം സ്ഥപിച്ച് പാട്ടിന്റെ വഴിയിലൂടെ പോപുലാരിറ്റി വർദ്ധിപ്പിക്കുക എന്ന ലളിതതന്ത്രം തന്നെ ഇവിടെ വിജയം കണ്ടത്. പൂജാവിധികളുടെ സമയവിവരപ്പട്ടികയിൽ ഹരിവരാസനം ചേർക്കപ്പെട്ടു.  &lt;br /&gt;അത്താഴപൂജ - 10.30&lt;br /&gt;ഹരിവരാസനം - 10.50&lt;br /&gt;നട അടയ്ക്കല് - 11.00&lt;br /&gt;എന്നിങ്ങനെ സമയവിധി.  &lt;br /&gt;ആചാരങ്ങൾക്ക് എണ്ണം കൂട്ടെണ്ടി വന്നത് ആകർഷണപരിപാടികൾ വർദ്ധിപ്പിച്ച് ഭക്തരുടെ വൈപുല്യം ഉറപ്പാക്കാനും കൂടിയാണ്. ആനയെഴുന്നെള്ളിപ്പും ഉത്സവവും പതിവില്ലാതിരുന്ന ശബരിമലയിൽ  അവയൊക്കെ കൂട്ടിച്ചേർക്കപ്പെട്ടു. അമ്പലത്തിൽ ഇല്ലാതിരുന്ന തിടമ്പ് അല്ലെങ്കിൽ കോലം ഇതിനു വേണ്ടി ഉണ്ടാക്കിയെടുക്കപ്പെടുകയും  ചെയ്തു. ആചാരങ്ങൾ കാലാനുസൃതമായി സമൂഹമാറ്റങ്ങളെ പ്രതിബിംബിക്കുന്നതിൽ അദ്ഭുതമില്ലെങ്കിലും സിനിമയുടെ ലോകപ്രിയതയിൽ നിന്നും പൂജാവിധി വരെ ഒരു പാട്ട് എത്തപ്പെടുക എന്നത്  സാമാന്യന്യായത്തിനും അപ്പുറമാണ്. സിനിമയെ എന്നല്ല, ക്യാമെറയെത്തന്നെ നിരാകരിക്കുന്ന  ക്ഷേത്രവിധികളും നിഷ്കർഷകളും നിരോധനങ്ങളും നിറഞ്ഞു വിലസുന്ന കേരളത്തിൽ  ഇത്തരം സാങ്കേതികവിദ്യാഗുണഫലം  ശ്രീകോവിലിനുള്ളിൽത്തന്നെ എത്തപ്പെട്ട് ചിരപ്രതിഷ്ഠ നേടി എന്നത്  ക്ഷേത്രാചാര ചരിത്രത്തിന്റെ മാത്രമല്ല സാംസ്കാരികചരിത്രത്തിന്റെയും  ഒരു തമാശയായി നിലകൊണ്ടേയ്ക്കാം.&lt;br /&gt;&lt;br /&gt;നടയടയ്ക്കുന്നതിനു മുൻപ് രാത്രി 10. 50 നു പാടപ്പെടുന്ന കീർത്തനം ആയതിനാൽ  ഹരിവരാസനത്തിനു പുതിയ  ഭാവമേന്മയും ചാർത്തിക്കിട്ടി താമസിയാതെ. ഇതു കേട്ട് അയ്യപ്പൻ ഉറങ്ങുമെന്നും ഉറങ്ങണമെങ്കിൽ ഇതു കേൾക്കുകയും വേണം എന്നതാണത്. അങ്ങനെ  ഹരിവരാസനം ഒരു താരാട്ട് എന്ന വിശേഷണവും പേറി, താരാട്ടിന്റെ ലാഞ്ഛനപോലും കൃതിയിൽ മഷിയിട്ടു നോക്കിയാൽ  പോലും കാണുകയില്ലെങ്കിൽ ക്കൂടി.   രാത്രി 10.50 ലെ പൂജാവിധിയിൽ ഉൾപ്പെടുത്തുന്നതിനു മുൻപ്, അല്ലെങ്കിൽ 1980 കളിൽ വരെ അയ്യപ്പൻ എങ്ങനെ ഉറങ്ങിയിരുന്നു എന്നൊരു ചോദ്യം വിശ്വാസത്തിൽ യുക്തി തേടേണ്ടതില്ലാഞ്ഞതിനാൽ ചോദിക്കേണ്ടതില്ല. മാത്രമല്ല അയ്യപ്പന്റെ പല പുതിയ കാര്യങ്ങളും പ്രശ്നവിധികളാൽ കണ്ടു പിടിയ്ക്കപ്പെടുന്ന കാലവുമാണിത്. (വർഷങ്ങളായി കൂടെത്താമസിയ്ക്കുന്ന ഭർത്താവിന്റേയോ   ഭാര്യയുടേയോ മാനസികനില പോലും മനസ്സിലാകാത്ത മനുഷ്യൻ ദൈവങ്ങളുടെ അന്തർഗ്ഗതങ്ങൾ എങ്ങനെ കണ്ടു പിടിയ്ക്കുന്നു എന്ന് വിസ്മയിച്ചത് സുകുമാർ അഴിക്കോട്). ശബരിമലയും മറ്റു മലകളും തമ്മിൽ റോപ് വേ വഴി ബന്ധിപ്പിയ്ക്കുന്നതിൽ അയ്യപ്പനു താൽ‌പ്പര്യമുണ്ടെന്ന് വരെ പ്രശ്നവിധിയിൽ തെളിയിക്കപ്പെട്ട സ്ഥിതിക്ക് ഉറങ്ങുന്നതിനു മുൻപ് ഒരു താരാട്ടു കേട്ടേയ്ക്കാം എന്ന ലളിതചോദന   അയ്യപ്പനു തോന്നിയെന്ന് പ്രശ്നവിധിയിൽ വെളിപ്പെട്ടെങ്കിൽ മനസ്സിലാക്കാവുന്നതേ ഉള്ളു.  താരാട്ടു പാടി ദൈവങ്ങളെ ഉറക്കുന്ന അനുഷ്ഠാനം  തെലുങ്ക് തമിഴ് പാരമ്പര്യങ്ങളിൽ ഉണ്ടു താനും. “ഊഞ്ഞാൽ സേവ” എന്ന ക്ഷേത്രാചാരം.  അയ്യപ്പനെ ഉറക്കുന്ന താരാട്ടാണെങ്കിൽ അത് സോപാനപ്പടിയിൽ മാത്രം മന്ദ്രമായി  ആലപിക്കേണ്ടതല്ലേ, മൈക്കിൽ കൂടി ഉച്ചത്തിൽ പ്രക്ഷേപണം ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിനു ഭകതരെന്നല്ല ആരും ഇന്ന് മറുപടി പറയേണ്ടതില്ലെന്നു വിചാരിക്കണം. അമ്പലത്തിലെ ഏതു  ശബ്ദവും നാട്ടുകാർ മുഴുവൻ- എതു മതത്ത്ല് പെട്ടവർ ആയാലും- കേൾക്കേണ്ടതാണെന്നാണ് പുതിയ സാമൂഹ്യ നിയമം. &lt;br /&gt;&lt;br /&gt;സാങ്കേതികയുടെ സമ്മാനമായ കീർത്തനം ഇന്നും പ്രക്ഷേപണം ചെയ്യപ്പെടുന്നത് അതേ സാങ്കേതികതനിബദ്ധമായ ചര്യകളിൽക്കൂടിയാണ്. ഈ ജനുവരിയിൽ മാതൃഭൂമിയിൽ വന്ന വാർത്ത ശ്രദ്ധിക്കുക:&lt;br /&gt;&lt;br /&gt;&lt;i&gt;വിലാപങ്ങള്‍ക്കപ്പുറത്തുനിന്ന് ഹരിവരാസനം &lt;br /&gt;Posted on: 10 Jan 2011&lt;br /&gt;&lt;br /&gt;ശബരിമല: സന്നിധാനത്തുനിന്നുള്ള സന്ദേശം വയര്‍ലസ് സെറ്റിലൂടെ ശബ്ദിച്ചപ്പോള് ജോസിന്റെ വിരലമര്‍ന്നു. കണ്ണടച്ചുനില്‍ക്കുന്ന കാടിനും കൈകൂപ്പിയ ഭക്തലക്ഷങ്ങള്‍ക്കും നടുവിലൂടെ അയ്യപ്പന്റെ ഉറക്കുപാട്ടുണര്‍ന്നു. പിന്നെ ചുണ്ടുകളിലൊക്കെ ഹരിവരാസനം മാത്രം  അത്രയുംനേരം കൂട്ടംതെറ്റലിന്റെ ദീനവിലാപങ്ങള്‍ക്ക് മൈക്ക് നല്‍കിയ ഇന്‍ഫര്‍മേഷന് സെന്റര് ഒറ്റനിമിഷംകൊണ്ട് ഭക്തിയുടെ വിശ്വമോഹനമായ അന്തരീക്ഷത്തിലേക്ക് മാറുന്നു. ശബരിമലയിലെത്തുന്നവര് കാത്തുനില്‍ക്കുന്ന ഹരിവരാസനം ഉയരുന്നത് ഇവിടെനിന്നാണ്. കോട്ടയത്തുള്ള ജി.കെ.സൗണ്ടാണ് ഇപ്പോള് സന്നിധാനം ഇന്‍ഫര്‍മേഷന് സെന്ററിന് ശബ്ദംനല്‍കുന്നത്. വര്‍ഷങ്ങളായി ഇവര് ഈ ചുമതല നിര്‍വഹിക്കുന്നു. ജി.കെ.സൗണ്ടിലെ ജീവനക്കാരനായ ജോസ്തന്നെ മുപ്പതുവര്‍ഷമായി &lt;/i&gt;&lt;i&gt;ശബരിമലയില് ഹരിവരാസനം കേള്‍പ്പിക്കുന്നു ജോസ് . രണ്ട് കോളാമ്പി മൈക്കുകളുമായി പണ്ട് മലകയറിയതാണ് ജി.കെ.സൗണ്ടിന്റെ ഉടമയായ ഗോവിന്ദന്‍കുട്ടി. അന്നൊക്കെ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന എച്ച്.എം.വി. ഗ്രാമഫോണാണ് ഹരിവരാസനം പാടിയിരുന്നത്; വൈദ്യുതിക്ക് ജനറേറ്റര്. പിന്നെ കാസറ്റിലായി പാട്ട്. ഇപ്പോള് സി.ഡി.യില്. നടയടയ്ക്കുന്നതിനു മുമ്പായി സന്നിധാനത്തുനിന്ന് വയര്‍ലെസില് ഹരിവരാസനം തുടങ്ങാനുള്ള നിര്‍ദ്ദേശം ഇന്‍ഫര്‍മേഷന് സെന്ററിലെത്തും. നേരത്തേതന്നെ സി.ഡി.തയ്യാറാക്കി വച്ചിട്ടുണ്ടാകും. എന്തെങ്കിലും സാങ്കേതിക തകരാറുണ്ടാകുകയാണെങ്കില് പ്രവര്‍ത്തിപ്പിക്കാനായി രണ്ടാമതൊരു സി.ഡി.പ്ലെയറും സജ്ജമായിരിക്കും.“&lt;/i&gt;&lt;br /&gt;&lt;br /&gt;അങ്ങനെ 10.50 നു പൂജാക്രമങ്ങളിലെ പ്രധാന കാർമ്മികത്വം  ജോസ് എന്ന ക്രിസ്ത്യാനിയുടെ  ഉത്തരവാദിത്തമാണ്. ക്രിസ്ത്യാനി പാടിയ പാട്ട് ക്രിസ്ത്യാനി തന്നെ പ്രക്ഷേപണം ചെയ്യുന്നത് സർവ്വമതസാഹോദര്യത്തിന്റെ നിദർശനമായ അയ്യപ്പസന്നിധാനത്ത് യുക്തി തന്നെ.  സന്നിധാനത്തു നിന്നും അയയ്ക്കുന്ന വയർലെസ് സന്ദേശമാണ് ഇതിനു തുടക്കം. സാങ്കേതികതയിൽ തകരാറുണ്ടായാൽ ഈ അനുഷ്ഠാനക്രമം താളം തെറ്റും.  അയ്യപ്പന്റെ ഉറക്കസമയം നിശ്ചയിക്കുന്നത് സാങ്കേതികനിയുക്തികളാണ്.&lt;br /&gt;&lt;br /&gt;മാദ്ധ്യമം ഓൺലൈനിൽ വന്ന ഈ വാർത്ത ശ്രദ്ധിക്കുക:&lt;br /&gt;&lt;br /&gt;&lt;i&gt;ഹരിവരാസനം നേരത്തെ കേള്‍പ്പിച്ചത് അമ്പരപ്പിച്ചു&lt;br /&gt;ശബരിമല: ഹരിവരാസനം നിശ്‌ചിത സമയത്തിനുംമുമ്പേ മൈക്കിലൂടെകേള്‍പ്പിച്ചത് ഭക്‌തരില് അമ്പരപ്പുളവാക്കി. ഇന്നലെ സോപാനത്തുനിന്നു പോലീസ് ഉദ്യോഗസ്‌ഥര് നല്‍കിയ തെറ്റായ വയര്‍ലസ് സന്ദേശത്തെ തുടര്‍ന്നാണ് പതിവിലും നേരത്തെ ഹരിവരാസനം കേള്‍പ്പിച്ചത്. തെറ്റ് മനസിലാക്കിയ ഉടന് മൈക്ക് ഓഫ് ചെയ്‌തു. തുടര്‍ന്ന് യഥാസമയത്ത് ഹരിവരാസനം കേള്‍പ്പിക്കുകയും ചെയ്‌തു. അയ്യപ്പസ്വാമിയുടെ ഉറക്കുപാട്ടായ ഹരിവരാസനം പാടിയാണ് സന്നിധാനത്ത് എന്നും നട അടയ്‌ക്കുന്നത്.&lt;/i&gt;&lt;br /&gt;&lt;br /&gt;വയർലെസ് സന്ദേശത്തിലൂടെ, സി ഡി പ്ലേയറിലൂടെ, മൈക്ക് സെറ്റിലൂടെ  ഒരു അനുഷ്ഠാനകർമ്മം  നിർവഹിക്കപ്പെടുന്ന ഒരേയൊരു ക്ഷേത്രമായിരിക്കണം ശബരിമല. അവിശ്വാസിയായ കമ്മ്യൂണിസ്റ്റിലൂടെ, ക്രിസ്ത്യാനിയിലൂടെ, ആധുനികസാങ്കേതികവിദ്യകളിലൂടെ സംചാരണോർജ്ജം കൈവന്ന  സർവ്വസാധാരണത്വത്തെ  ഇത്രയും സ്വാംശീകരിച്ച മറ്റൊരു ഹിന്ദു ദൈവം നമുക്കില്ല.&lt;br /&gt;&lt;br /&gt;&lt;b&gt;വികല സൃഷ്ടി&lt;/b&gt;&lt;br /&gt;&lt;br /&gt;സ്തോത്രകൃതികൾ- വെറും വിശേഷണങ്ങളുടെ സമുച്ചയം മാത്രമെങ്കിലും  കലാത്മകമൂല്യം  കൈവരിക്കുന്നത് ശബ്ദാർത്ഥപ്പൊരുത്തം കൊണ്ടും  സംഗീതാത്മകതകൊണ്ടുമാണ്.  സാഹിത്യോത്കർഷം തേടുന്നതിൽ യുക്തിയില്ല എങ്കിലും  ഭക്തിവ്യഞ്ജകം ആകുന്നതിനപ്പുറം ഗാനകല  ചില മേന്മകൾ നേടാറുണ്ട്. വിശേഷണസമസ്തപദങ്ങൾ നിബന്ധിച്ച  കീർത്തങ്ങളും ശ്ലോകങ്ങളും  മലയാളിക്ക് സുപരിചിതമാണ്.  ഋജുവായ പ്രതിപാദനം, വർണ്ണിക്കപ്പെടുന്ന, പ്രകീർത്തിക്കപ്പെടുന്ന ദേവതയോട് പ്രതിബദ്ധത പുലർത്തുന്ന വിശേഷണങ്ങൾ കൊണ്ട് വരുത്തുന്ന ഏകാഗ്രത ഇവയൊക്കെ കലാത്മകതയുടെ  ലാഞ്ഛനയാണ്.    ഒരു പ്രതിബിംബത്തെ തെളിച്ചെടുക്കുന്നതിനാവശ്യമായ ഭാവരൂപഭദ്രത  ഉയിർക്കൊള്ളുന്നത് അതിന്റെ ഘടകങ്ങളിൽ നിന്നാണ്. ഒന്നിനു പുറകേ വരുന്ന വിശേഷണങ്ങൾ ശൈഥില്യസൂചകങ്ങളെന്നു പ്രതീതിയുണർത്തുമെങ്കിലും സമൂർത്തതയുടെ ഭാഗമെന്നു തോന്നിപ്പിയ്ക്കാനുള്ള കഴിവിലാണ്   കാവ്യഭംഗിയുടെ ഉത്പന്നത.  സമസ്തപദങ്ങൾ മാത്രം ചേർത്ത് കൊരുത്തൊരുക്കിയ ശാന്താകാരം ഭുജഗശയനം പോലുള്ളവ ആർജ്ജവമിയന്ന വാങ്മയ ചിത്രം വരച്ചിടുന്നത് കൽ‌പ്പനകളുടെ ഉജ്ജ്വലതയുടെ സമാകലനം എന്ന നിലയ്ക്കാണ്. ശബ്ദതലത്തിലുള്ള ആസ്വാദനം മാത്രം ലക്ഷ്യമിടുന്ന ഹരിവരാസനത്തിലാകട്ടെ ചമത്കാരശൂന്യമായ അർത്ഥകൽ‌പ്പനകൾ  തലങ്ങും വിലങ്ങും പ്രത്യക്ഷപ്പെടുകയാണ്  ഇവയ്ക്കിടയിൽ ഹരിഹരാത്മജം ദേവമാശ്രയേ എന്ന ആഭ്യന്തരപ്രഖ്യാപനങ്ങൾ പെടുത്തിയിരിക്കുകയുമാണ്.   &lt;br /&gt;&lt;br /&gt;ഒരു രചയിതാവിനെ നിസ്സന്ദേഹം നിശ്ചയപ്പെടുത്താൻ ആകാതെ പോകുന്നത് കാവ്യബോധം ഉള്ള ഒരു കവിയും ഇതിന്റെ കർത്തുത്വം ഏറ്റെടുക്കാൻ തയാറാവുകയില്ല എന്ന കാരണത്താലായിരിക്കും. അർത്ഥശൂന്യമായ പദങ്ങളും വിശേഷണങ്ങളും ഏകാഗ്രത വെടിഞ്ഞുള്ള രചനയും  ഒക്കെ നിറഞ്ഞ ഒരു വികല സൃഷ്ടിയാണ് ഹരിവരാസനം. ഏറ്റവും വിചിത്രമായത്  ശാസ്താവിനേയോ അയ്യപ്പനേയൊ പ്രകീർത്തിക്കുന്ന  പദങ്ങൾ എട്ടു ശ്ലോകങ്ങളിൽ രണ്ടിടത്തേ വരുന്നുള്ളു എന്നതാണ്. മറ്റെല്ലാം ഏതു ദൈവത്തിനും ചേരുന്ന വിശേഷണങ്ങളാണ്. രണ്ടാം ശ്ലോകത്തിലെ ‘&lt;span style="color: red;"&gt;ശരണകീർത്തനം’ ‘ഭൂതനായകം&lt;/span&gt;’ എന്നീ രണ്ടു വാക്കുകൾ  മാത്രമാണ് അയ്യപ്പ വിശേഷണമായി കരുതാൻ പറ്റുന്നവ.  എല്ലാ ശ്ലോകങ്ങളൂടെയും നാലാം പാദം &lt;span style="color: red;"&gt;ഹരിഹരാത്മജം ദേവമാശ്രയേ&lt;/span&gt;  എന്ന ഹരിഹരപുത്രഘോഷണത്തിൽ അവസാനിക്കുന്നതിനാൽ  സാമാന്യഗതമായ വിശേഷണങ്ങൾ  മതിയെന്നും വിചാരിച്ചുകാണണം രചയിതാവ്.  &lt;br /&gt;&lt;br /&gt;വൈചിത്ര്യങ്ങളിലൊന്ന് പല വരികളും ശിവനെക്കുറിച്ചോ വിഷ്ണുവിനെക്കുറിച്ചോ ആണെന്നുള്ളതാണ്. പൊടുന്നനവേ ആണ്  ശിവ-വിഷ്ണു വിശേഷണങ്ങൾ വന്നു കയറുന്നുത്. അഞ്ചാം ശ്ലോകത്തിൽ കൃത്യമായാണ്   ‘&lt;span style="color: red;"&gt;ത്രിനയനാനനം&lt;/span&gt;’ (മൂന്നു കണ്ണുള്ള മുഖം)  എന്ന ശിവവിശേഷണം നിബന്ധിച്ചിരിക്കുന്നത്. നാലാം ശ്ലോകത്തിൽ ‘&lt;span style="color: red;"&gt;വരഗദായുധം&lt;/span&gt;’ (ശ്രേഷ്ഠമായ ഗദ ആയുധമായുള്ളവൻ) എന്ന വിഷ്ണു വിശേഷണവും ഉണ്ട്. അപ്പോൾ നാലാം പാദത്തിൽ ചേർക്കുന്ന ‘ഹരഹിരാത്മജം ദേവമാശ്രയേ’ എന്നത് മുകളിലുള്ള മൂന്നു വരികളുമായി ബന്ധപ്പെടുന്നതല്ലെന്നും വന്നു കൂടും. &lt;span style="color: red;"&gt;‘നിത്യനർത്തനം’ നർത്തനാലസം’  ‘ഭൂതി ഭൂഷണം&lt;/span&gt;’ എന്നീ വിശേഷണങ്ങൾ അയ്യപ്പന്റേതല്ലെന്ന് മനസ്സിലാക്കാൻ വിശേഷാൽ ബുദ്ധി ഒന്നും വേണ്ട. ശിവനെ തന്നെ ഉദ്ദേശിച്ചായിരിക്കണം. ഒരു കഥയിലും അയ്യപ്പൻ നൃത്തം ചെയ്തതായിട്ട് പരാമർശം ഇല്ലെന്നിരിക്കെ.  ശ്രേഷ്ഠമായ യോഗ പോസിൽ ഇരിക്കുന്ന അയ്യപ്പനെ ചിത്രീകരിച്ച് (ഹരിവരാസനം എന്ന വാക്കിനു പൊതുവേ നൽകപ്പെടുന്ന വിവക്ഷ) തുടങ്ങിയ കീർത്തനമാണ് നർത്തനം കൊണ്ട് ആലസ്യത്തിലാർന്ന അയ്യപ്പനെ അവതരിപ്പിക്കുന്നത്. ഇതിൽ ഔചിത്യം മഷിയിട്ടാൽ കാണുന്നില്ല. ഭൂതി (ഭസ്മം) പൂശുന്നതും ശിവനാണ്  കൃതിയിൽ പരാമർശിക്കപെടുന്ന ദൈവവാഹനങ്ങൾ  ചിഹ്നമോ ലക്ഷണമോ ആയെടുത്താലും  അയ്യപ്പനിലേക്ക് വിരൽ ചൂണ്ടാതെ  ചിന്താക്കുഴപ്പത്തിലെത്തിക്കും പടിയാണ്  വിവരണങ്ങൾ. പുലിവാഹനനെ ഒരിടത്തും കാണുന്നില്ല. ആനയും സിംഹവും കുതിരയും വാഹനമായുള്ളവൻ എന്ന് ഒരു വരിയിൽ കാണുന്നതും (&lt;span style="color: red;"&gt;കളഭകേസരിവാജിവാഹനം&lt;/span&gt;)) മറ്റൊരിടത്ത്ത്ത് കുതിര മാത്രവും (&lt;span style="color: red;"&gt;തുരഗവാഹനം&lt;/span&gt; ശ്ലോകം 4)  പിന്നൊരിടത്ത് ആന മാത്രവും (&lt;span style="color: red;"&gt;ധവളവാഹനം ദിവ്യവാരണം&lt;/span&gt;- ശ്ലോകം 6). ഈ ആന വെളുത്തതാണെന്ന പ്രസ്താവന  കുഴയ്ക്കുന്നു. ദേവേന്ദ്രന്റെ ഐരാവതത്തെ ഇവിടെയെത്തിയ്ക്കാൻ ഒരു വഴിയുമില്ല താനും.  അയ്യപ്പൻ വെളുത്ത ആനമേൽ ഏറിയതായിട്ട്  അറിവില്ല. ഇനി അങ്ങനെയെന്തെങ്കിലും സൂചന ഏതെങ്കിലും നാടൻ മിത്തിൽ ഉണ്ടെങ്കിൽ തന്നെ അത്ര ചുഴിഞ്ഞാലോചിച്ച് ഗവേഷണബുദ്ധ്യാ  കഥകളെ ഘടിപ്പിച്ചെടുക്കാനുള്ള വൈദഗ്ധ്യം കൃതിയിൽ മറ്റൊരിടത്തും കാണാനില്ലാത്തതിനാൽ  വിവേകശൂന്യതയായേ കരുതാൻ പറ്റൂ. പ്രാക്തനദൈവമായ വേട്ടയ്ക്കൊരു മകനെ അയ്യപ്പസ്വരൂപത്തിലേക്ക് ആവാഹിച്ചിട്ടുണ്ട്. കേരളത്തിലെ സാമൂഹ്യ സമ്മർദ്ദങ്ങളും അവപീഡങ്ങളും കാലാനുസൃതമായി ദൈവങ്ങളിൽ പുതിയ ദൈവപ്രതിച്ഛായകൾ ഏറ്റപ്പെട്ടിട്ടുണ്ട്. പൂർണ്ണ പുഷ്കല എന്നീ ഭാര്യമാരുള്ള ആര്യൻ/അയ്യൻ ഉം ശാസ്താ/ അയ്യപ്പൻ പ്രതിരൂപത്തിൽ കയറിക്കൂടിയിട്ടുണ്ട്. പല ശാസ്താ ക്ഷേത്രങ്ങളിലും കളം വരയ്ക്കുമ്പോൾ വെളുത്ത കുതിരമേൽ ഏറിയ, താടി നീട്ടി, അമ്പും വില്ലും ധരിച്ച വേട്ടയ്ക്കൊരുമകനെ ആണു ചിത്രീകരിക്കാറ്. അതുകൊണ്ട് കുതിരയെ വാഹന്മായി ദ്യോതിപ്പിക്കുന്നതിൽ  യുക്തി തെല്ലുണ്ടന്ന് കരുതാം. എന്നാലും വെളുത്ത ആനയേയും സിംഹത്തേയും വാഹനങ്ങളായി  അവതരിപ്പിച്ചത് ശിവ-വിഷ്ണു വിശേഷണങ്ങൾ യുക്തിയൊന്നുമില്ലാതെ ഉൾപ്പെടുത്തിയപോലെ ഒരു  ബുദ്ധിശൂന്യതയായേ കരുതാൻ പറ്റൂ.&lt;br /&gt;&lt;br /&gt;&lt;b&gt;അർത്ഥശൂന്യ പദങ്ങൾ അന്തസ്സാരവിഹീന വിശേഷണങ്ങൾ&lt;/b&gt;&lt;br /&gt;&lt;br /&gt;പദങ്ങളുടെ അർത്ഥത്തെപ്പറ്റി  ചിന്തിക്കാതെയാണ് ചില പ്രയോഗങ്ങൾ വന്നു കയറിയിരിക്കുന്നത്.. ഒന്നാം ശ്ലോകത്തിൽ ‘&lt;span style="color: red;"&gt;ആരാദ്ധ്യപാദുകം&lt;/span&gt;’ എന്നത് ‘ആരാദ്ധ്യപാദം’ എന്നുദ്ദേശിച്ചായിരിക്കണം. അക്ഷരക്രമമൊപ്പിയ്ക്കാൻ ‘പാദുകം’ എന്നു കിടക്കട്ടെ എന്നു വിചാരിച്ചു കാണണം കവി.  പാദുകം എന്നാൽ ചെരിപ്പ്, മെതിയടി എന്നൊക്കെയാണ് അർത്ഥം . അയ്യപ്പന്റെ മെതിയടി പൂജാവസ്തുവാക്കാൻ ചില്ലറസ്വാതന്ത്ര്യമല്ല രചയിതാവ്  എടുത്തുപയോഗിച്ചിരിക്കുന്നത്. പ്രതിഷ്ഠാവിഗ്രഹത്തിലോ മെതിയടി ഒട്ടില്ലതാനും.ശബ്ദാലങ്കാരപ്രയോഗങ്ങളിൽ അർത്ഥാ‍ാന്വേഷണം മുങ്ങിപ്പോകുമെന്നും പാടുന്നവർ ഇതു ശ്രദ്ധിക്കുകയില്ലെന്നും കരുതിയിരിക്കണം രചയിതാവ്. &lt;span style="color: red;"&gt;പ്രണയസത്യകം&lt;/span&gt; എന്ന വാക്കും വീണ്ടുവിചാരമില്ലാതെയായിരിക്കണം നിബന്ധിച്ചത്. സത്യകം എന്നാൽ സത്യം ഉറപ്പിയ്ക്കൽ, പ്രതിജ്ഞ എന്നൊക്കെയാണ്. ഇത് പ്രണയത്തോട് ചേർത്ത് ഒരു ദൈവവിശേഷണം ഉണ്ടാക്കിയെടുക്കുന്നത് കടന്നകയ്യാണ്. &lt;span style="color: red;"&gt;പ്രണതകൽപ്പകം&lt;/span&gt; എന്നതും ഇതു പോലെ. പ്രണതം=നമസ്കരിക്കപ്പെട്ട, നമസ്കരിച്ചവൻ എന്നൊക്കെ അർത്ഥം. കൽ‌പ്പകം എന്നതിനു കല്പവൃക്ഷം എന്ന് നിഘണ്ടു. കൽ‌പ്പകൻ എന്നാൽ ഛേദിയ്ക്കുന്നവൻ എന്നും. നിഗൂഢമായ എന്തോ അർത്ഥം കാണാൻ സാദ്ധ്യതയുണ്ടെന്നു തോന്നിപ്പിക്കുന്ന വാക്കാണെന്നുള്ളതായിരിക്കണം പ്രണതകൽ‌പ്പകം എന്ന് പ്രയോഗിച്ചത്. പ്രണതപാലനം (ഭക്തസംരക്ഷണം) എന്ന വാക്ക് നിബന്ധിച്ചാൽ പോരെന്നു തോന്നിയോ രചയിതാവിനു? സുന്ദരപദങ്ങൾ ആഡംബരമായി മാലകോർത്താൽ പാടിപ്പോകാൻ സുഖമുണ്ടെന്നു കരുതിയായിരിക്കണം യുക്തിയേയും അർത്ഥത്തേയും വെല്ലു വിളിയ്ക്കുന്നത്. &lt;span style="color: red;"&gt;ഭരണലോലുപം&lt;/span&gt; എന്നതും ചമൽക്കാരത്തേക്കാളും വൈകല്യം കുറിക്കപ്പെടുന്നതാണ്. ഭരണം എന്നതിനു രക്ഷിക്കൽ എന്നൊരു അർത്ഥം ഉണ്ടെന്നു സമ്മതിച്ചാൽ പോലും  അതിയായ ആസക്തി ഉള്ളവൻ എന്നു (ലോലുപം) ചേർക്കുന്നത്  കവിത്വപാലനത്തിനു വിരുദ്ധമാണ്. അയ്യപ്പനെ  ഭരണത്തിൽ അതിയായ ആസക്തിയുള്ളവനെന്നു വിശേഷിപ്പിച്ച് നിർ വൃതിയടയാൻ ഭക്തിയുടെ ആനുകൂല്യം മാത്രം പോരാതെയാണിരിക്കുന്നത്.  ഒരു ദൈവത്തെ വിശേഷിപ്പിയ്ക്കുമ്പോൾ നിരർത്ഥകമായിപ്പോകുന്നതാണ് “&lt;span style="color: red;"&gt;ദേവതാത്മകം&lt;/span&gt;” മുതലായ പ്രയോഗങ്ങൾ. “&lt;span style="color: red;"&gt;ത്രിദശപൂജിതം&lt;/span&gt;’ (ദേവന്മാരാൽ പൂജിക്കപ്പെടുന്നത് എന്നായിരിക്കണം കവി ഉദ്ദേശിച്ചിരിക്കുന്നത്) എന്ന് അതേ ചരണത്തിൽ പറയുന്നുമുണ്ട്.  “&lt;span style="color: red;"&gt;ദേവതാത്മകം’&lt;/span&gt; എന്ന് മൂന്നാ‍ാം ശ്ലോകത്തിൽ ദ്യോതിപ്പിച്ച കണക്കിനു ‘&lt;span style="color: red;"&gt;ദേവവർണ്ണിത&lt;/span&gt;’ ത്തിനു പ്രസക്തിയില്ലാതെയും പോകുന്നു. “ത്രിഭുവനാർച്ചിതം” എന്നതിനു മൂന്നുലോകങ്ങളിലും പൂജിക്കപ്പെടുന്നത് എന്ന് കൽ‌പ്പിച്ചെടുക്കാൻ എളുപ്പമല്ല. &lt;span style="color: red;"&gt;പ്രണവമന്ദിരം&lt;/span&gt; എന്നത് ശബരിമലയേയോ ക്ഷേത്രത്തേയോ ആയിരിക്കണം സൂചിപ്പിക്കുന്നത്, ഓംകാരത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്ക്  (ശബരിമല ഓംകാരത്തിന്റെ ആസ്ഥാനമാണോ?)   പക്ഷെ ഉടൻ വരുന്ന “&lt;span style="color: red;"&gt;കീർത്തനപ്രിയം&lt;/span&gt;” അയ്യപ്പവിശേഷണമാവുമ്പോൾ നഷ്ടപ്പെടുന്നത് ഏകാഗ്രത മാത്രമല്ല ഘടനയിലുള്ള വൈകല്യവുമാണ്.  അയ്യപ്പൻ കീർത്തനപ്രിയനാണെന്നുള്ള പ്രസ്താവനയോട് ചേരുന്നതല്ല പ്രണവമന്ദിരം എന്നത്.   വിവേചനബുദ്ധിയോടെയുള്ള അടുക്കിവയ്ക്കലുകളില്ല എന്നതിനു മറ്റൊരു ഉദാഹരണമാണ് അരിവിമർദ്ദനം കഴിഞ്ഞ് വരുന്ന &lt;span style="color: red;"&gt;നിത്യനർത്തനം&lt;/span&gt; എന്ന പ്രയോഗം. ലക്ഷ്യനിയതമായ ഔചിത്യബോധത്തെ വെല്ലുവിളിയ്ക്കുന്നു ഇത്.  &lt;span style="color: red;"&gt;വരഗദായുധം ദേവവർണിതം&lt;/span&gt; എന്നതിൽ ആയുധമാണോ ദേവന്മാരാൽ വർണ്ണിക്കപ്പെടുന്നത് എന്ന സംശയമാണ് ഇടനൽകുന്നത്.  ഇതുപോലെ വിഘടിച്ചു നിൽക്കുന്നു ഒരേ വരിയിൽ വരുന്ന “&lt;span style="color: red;"&gt;ശരണകീർത്തനം ശക്തമാനസം&lt;/span&gt;” എന്നുള്ളതും. ശക്തമാനസം എന്നുള്ളതിന്റെ വിശേഷണമാവാൻ സാദ്ധ്യതയില്ല്ല ശരണകീർത്തനം എന്ന വാക്ക്. ശക്തമാനസം എന്ന സൂചനവഴി  അയ്യപ്പന്റെ മനസ്സു ശക്തമാണെന്നു പറയാനൊരുമ്പെടുകയാണെങ്കിൽ കവിയുടെ ഭാവന അതി ദയനീയമാണെന്നു വേണം പറയാൻ. &lt;span style="color: red;"&gt;ദിവ്യദേശികം&lt;/span&gt; എന്നതിനു ദിവ്യനായ വഴികാട്ടി, ഗുരു എന്നൊക്കെ അർത്ഥം കൽ‌പ്പിക്കാമെങ്കിലും പാട്ടിന്റെ പൊതുസ്വഭാവത്തോട് യോജിച്ചു പോകാത്ത ക്ലിഷ്ടതയാണു സമ്മാനിയ്ക്കുന്നത്. ശബ്ദാലങ്കാരത്തിന്റെ മിനുമിനുപ്പ് മാത്രം ശ്രദ്ധിക്കപ്പെട്ടാൽ മതിയെന്നായിരിക്കണം രചയിതാവ് കരുതിയത്. സാധുജീവനം എന്നതിനു സന്യാസിയുടെ ജീവിതവൃത്തി എന്ന അർത്ഥം ആയിരിക്കണം പരികൽ‌പ്പിതമെങ്കിലും ഔചിത്യബോധം കളഞ്ഞുള്ള നിയുക്തിയിൽ പലതും നഷ്ടപ്പെടുന്നു. ശ്രേഷ്ഠമായ യോഗ നിലയിൽ വാണരുളുന്ന (ഹരിവരാസനം എന്നതിനു പൊതുവേ നൽകപ്പെടുന്ന അർത്ഥം) ദൈവത്തിന്റെ ശരീരത്തിന്റെ കോമളതയേയോ പുഞ്ചിരിയുടെ സൌന്ദര്യത്തേയോ  മുഖശ്രീയെയോ  ഉദാരമായി വർണിയ്ക്കുന്നതിൽ അനൌചിത്യമില്ലെന്ന് ശഠിയ്ക്കുന്നുണ്ടോ കവി?  ഹരിവരാസനം എന്ന ആദ്യശ്ലോകത്തിൽ തന്നെയാണ് മൂന്നാം വരിയിൽ ‘&lt;span style="color: red;"&gt;നിത്യനർത്തനം&lt;/span&gt;’ എന്ന് വിശേഷിപ്പിച്ച് യുക്തിഭംഗം കൊണ്ടാടിയത്. അയ്യപ്പന്റേതായ അനുഭാവവിശേഷങ്ങൾ പരാമർശിക്കുന്നതിനു പകരം വളരെ സാധാരാണമായ കേവല വിശേഷണങ്ങൾ  വലിച്ചുവാരി നിരത്തിയതിനാൽ ആന്തരികരൂപഘടന തന്നെ ചിതറിപ്പോയിരിക്കയാണ്.    &lt;br /&gt;&lt;br /&gt;&lt;b&gt;അയ്യപ്പനെ പടിയിറക്കുമ്പോൾ&lt;/b&gt;&lt;br /&gt;&lt;br /&gt;ഈ വൈകല്യങ്ങൾക്കിടയിലും ചില പ്രത്യേക ഉദ്ദേശങ്ങൾ നിറവേറ്റിക്കൊടുക്കുന്നുണ്ട് ഹരിവരാസനം. അയ്യപ്പനെ അതിൽ നിന്നും ഒഴിവാക്കുക എന്നതാണത്.  ശബരിമല ദൈവത്തിന്റെ പുതിയ നിർവ്വചനമാണ് ക്രമപ്പെടുത്തിയെടുത്തിരിക്കുന്നത്. വിശ്വാസപരമായി ബുദ്ധൻ, പ്രാക്തനദൈവമായ അയ്യൻ, ആര്യൻ, വേട്ടയ്ക്കൊരുമകൻ, മിത്തിൽ നിന്നും വേർപെട്ട, ചരിത്രത്തിന്റെ ഭാഗമായ പന്തളരാജകുമാരൻ ഈ വ്യക്തിത്വങ്ങളെല്ലാം ആരോപിതമായതാണ് ശാസ്താവ് അല്ലെങ്കിൽ അയ്യപ്പൻ. പലദൈവവ്യക്തിത്വങ്ങളുടെ  സങ്കലനമാണ് അയ്യപ്പസങ്കൽ‌പ്പം എങ്കിലും ഇവയേല്ലാം കൂടി ഒരു പൊതുസ്വഭാവദൈവത്തെ  നിർമ്മിച്ചെടുക്കുണ്ട് പുരാണങ്ങളുടെ പിൻ ബലമില്ലാത്തതിനാൽ ആധുനികമായി ചില മിത്തുകൾ ഉണ്ടാക്കിയെടുക്കപ്പെട്ടിട്ടുണ്ട്. മഹിഷിയെ  കൊല്ലാൻ വന്ന അവതാരം എന്ന ആധുനിക കൂട്ടിച്ചേർക്കൽ പോലെ. എരുമേലി എന്ന പേരിനു സാംഗത്യം കൊണ്ടുവരാൻ  50 കളിൽ ഉണ്ടാക്കിയെടുക്കപ്പെട്ട കഥയാണത് എന്ന് ഡോ. എസ്. കെ  നായർ നിരീക്ഷിച്ചിട്ടുണ്ട്  ഹിന്ദു ദൈവങ്ങളുടെ നിരയിൽ എത്തിയ്ക്കപ്പെടാനുള്ള ത്വര ശിവ്നേയും വിഷ്ണുവിനേയും പിതാക്കളുടെ സ്ഥാനത്ത് അവരോധിക്കപ്പെടാനും ഇടയാക്കി. മറ്റുസ്വരൂപങ്ങളുടെ ഈതിബാധകൾ അകറ്റി  പരമശീർഷദേവതകളോടൊപ്പം സ്ഥാനം വച്ചുകൊടുക്കാനുള്ള വഴിയാണ് ഹരിവരാസനം വച്ചു നീട്ടിയത്.&lt;br /&gt;&lt;br /&gt;പ്രാദേശിക മിത്തുകളിൽ രൂപവൽക്കരിക്കപ്പെട്ട പ്രാക്തനദൈവത്തെ മാർകെറ്റിങ് തന്ത്രങ്ങളുടെ വിധിന്യായങ്ങളാൽ അനുസാരിതമാക്കിയാണ് ദേശവൽക്കരിച്ച് എടുക്കേണ്ടത്. അന്യ സംസ്ഥാനകാർ കൂടുതലായി വന്നു വണങ്ങുന്ന ദൈവത്തെ ഒരു നാടൻ ദൈവസ്വരൂപത്തിൽ നിന്നും വിടർത്തിമാറ്റേണ്ടത് പ്രശസ്തിയും നടവരവും ലാക്കാക്കുമ്പോൾ  ഘടിപ്പിയ്ക്കേണ്ട യുക്തി തന്നെ.മലയാളത്തിൽ പരക്കെ സ്വീകരിക്കപ്പെട്ട അയ്യപ്പൻ പാട്ടുകൾക്കൊന്നിനും ഈ സ്ഥാനം എത്തിപ്പിടിയ്ക്കാനാവില്ല. ഉടുക്കിന്റെ താളത്തിനോടൊപ്പം നാടൻ രീതിയിൽ ഭജനമട്ടിൽ പാടുന്ന മറ്റൊരു സിനിമാപ്പാട്ടായ ‘ശരണമയ്യപ്പാ സ്വാമീ ശരണമയ്യപ്പാ” (ചിത്രം ചെമ്പരത്തി, സംഗീതം ദേവരാജൻ തന്നെ) സന്നിധാനത്തിന്റെ  ഏഴയലത്ത് പോലും  എത്തിപ്പെടാൻ സാദ്ധ്യതയില്ലാതാകുന്നതിലെ യുക്തി തെളിയാൻ പ്രയാസമില്ല. മലയാളത്തിൽ ആകാൻ പാടില്ല, മറ്റുഭാഷക്കാരെ വലയത്തിൽ നിറുത്തേണ്ടി വരുന്നത്  ലോജിസ്റ്റിക്സ്ന്റെ ആവശ്യമായതിനാൽ. സംസ്കൃതത്തിന്റെ ആഢ്യശൈലിയുടെ  അപരിമേയ സ്വീകാര്യതയുടെ യുക്തി. അതുകൊണ്ട്  രചനയിലെ വൈകല്യങ്ങൾ അപ്രസക്തവും അവഗണനാർഹവും ആയിത്തീരുന്നു. അർത്ഥസാരങ്ങൾ അന്വേഷിക്കുകയേ വേണ്ട എന്ന നില.  പിടികിട്ടാ‍പ്പാടകലെ നിൽക്കുന്ന ഔചിത്യവും കാവ്യകലാംശവും  അപ്രസക്തമാകുന്നതിന്റെ പൊരുൾ. &lt;br /&gt;&lt;br /&gt;അയ്യപ്പൻ കാനനവാസനാണ്. അയ്യപ്പസ്വരൂപത്തിൽ അവസാനം കൂട്ടിച്ചേർക്കപ്പെട്ട മിത്തിലെ  പന്തളരാജകുമാരൻ കാനനച്ചോലയ്ക്കരികിൽ അരുമക്കുഞ്ഞായി പ്രത്യക്ഷപ്പെട്ട് യൌവനകാലത്തു തന്നെ രാഷ്ട്രതന്ത്രത്തിന്റെ കാപട്യത്തിൽ നിന്നും ഉപജാപങ്ങളിൽ നിന്നും വിടുതൽ നേടി കാട്ടിലേക്കു തിരിച്ചു പോയവനാണ്.  പുലികളെ സ്നേഹിച്ച് പ്രയാസമെന്യേ കൂടെ കൊണ്ടുനടക്കാൻ പ്രാപ്തനായവൻ. പുലികൾ അയ്യപ്പനോടൊപ്പം കൊട്ടാരത്തിലേക്ക് അയ്യപ്പനു കൂട്ടുപോകുന്നുമുണ്ട്.   ചിന്മുദ്രയും പേറി തന്നിലേക്കൊതുങ്ങി നിമീലിതനേത്രനായി പ്രപഞ്ചധ്യാനത്തിൽ വിലീനമായ ശാസ്താവിൽ ലയിച്ചു പോയവൻ. ഈ ദ്വിവിധ വ്യക്തിത്വം ഒരേസമയം അന്തർമുഖത്വവും ബഹിർമുഖത്വവും ഉണ്ടാക്കിയെടുക്കുകയാണ്. ഇതിലെ അന്തർമുഖശക്തിയാണ് സായൂജ്ജ്യവാഞ്ച്ഛയെ ആവാഹിച്ച് ഒരു സെന്റ്രിഫ്യൂജിലെന്നപോലെ ഒരു കേന്ദ്രബിന്ദുവിലേക്ക് ഉൾവലിയിച്ച്     സംക്രേന്ദ്രിതവും സാന്ദ്രവും ആക്കിത്തീർക്കുന്നത്. ബാഹ്യമോടികളിൽ  പ്രകീർത്തിക്കപെടേണ്ടവനല്ല അയ്യപ്പൻ.  ബഹിർപ്രകാശനത്തിൽ അഭിജ്ഞാനം കൊള്ളുന്ന, അഭയവരദസ്വരൂപപ്രഭാവം സംക്രമിക്കുന്ന മറ്റു ദൈവങ്ങൾക്ക് വിപരീതമാണിത്. ഭക്തിയുടെ പൊതുബോധം വാർത്തെടുത്തിരിക്കുന്ന ഈ സ്വരൂപങ്ങളുടെ നിരയിലേക്ക് അയ്യപ്പനെയും മാറ്റിപ്രതിഷ്ഠിച്ച് ഹസ്താന്തരപത്രം രചിയ്ക്കപ്പെടുകയാണുണ്ടായത്. ഹരിവരാസനത്തിൽ കേരളീയനാടൻ ദൈവ പ്രതിബിംബസഞ്ചയങ്ങളൊക്കെ വിട്ടുകളഞ്ഞിരിക്കുന്നു. മറ്റൊരു വ്യക്തിത്വമുള്ള ഹരിഹരപുത്രൻ മാത്രമാക്കി മാറ്റി തനതുദൈവമായ അയ്യപ്പനെ  ഇല്ലാതാ‍ാക്കുക എന്ന  അട്ടിമറി. ഗാനരചയിതാവ് അറിഞ്ഞോ അറിയാതെയോ ചെയ്ത കൃത്യം. നാടങ്കഥകളിൽ നിന്നും നാടൻ പാട്ടുകളിൽ നിന്നും വിടുതി നേടിയ ഹരിഹരാത്മജൻ ആണിതിൽ. അതീവസുന്ദരനും ഭരണലോലുപനും നിത്യേന നർത്തനം ചെയ്യ്ത് അതിന്റെ ആലസ്യത്തിൽ മുഴുകുന്നവനും വിശ്വമോഹനനും അരുണഭാസുരനും സുപ്രഭാഞ്ചിതനും സുന്ദരാനനനും ഭുവനമോഹനനും കളമൃദുസ്മിതനും ഗാത്രമോഹനനും ആയവൻ. ഗീതത്തിൽ ലാലസിയ്ക്കുന്നവൻ.  ആന കുതിര സിംഹം ഇവയൊക്കെ വാഹനമാക്കിയവൻ. ഗദയേന്തിയവൻ. ഭസ്മം പൂശിയവൻ. മൂന്നുകണ്ണുള്ളവൻ. ശത്രുക്കളെ മർദ്ദിച്ച് ജയിക്കുന്നവൻ. വേദസാരം ഭൂഷണമാക്കിയവൻ.  അതുമാത്രമല്ല പ്രണയസത്യകനായി മാറ്റിയിരിക്കയാണ് നിത്യബ്രഹ്മചാരിയായി മാളികപ്പുറത്തമ്മയെ നിരാകരിച്ച് ചിന്മുദ്രാങ്കിതയോഗസമാധിപ്പൊരുളായി നിർവ്വാണം കൊള്ളുന്നവനെ. അയ്യപ്പത്തനിമ വിടുവിച്ച് പൊതു ഹിന്ദു ദൈവനിരയിലേക്ക് എഴുന്നെള്ളിച്ച് ഇരുത്താനുള്ള തീവ്ര ശ്രമം തന്നെ ഇത്. നാടൻ പാട്ടുകളിലൂടെ ജീവൻ വച്ചു വന്നിരുന്ന അയ്യപ്പനെ സംസ്കൃതജഡിലമായ വിശേഷണങ്ങളിലൂടെ ഹരിഹരാത്മജൻ മാത്രമായി ചുരുക്കുന്നത് ഈ സ്ഥാനാന്തരണത്തിനു വേണ്ടിയാണ്. കൂടുതൽ ആഢ്യവൽക്കരിക്കപ്പെട്ട വേദവിഭൂഷണനെ വാർത്തെടുക്കൽ.കാട്ടിനുള്ളിൽ ഏകാന്തവാസം ചെയ്യുന്ന യോഗിസ്വരൂപനെ അഖിലഹിന്ദുദേവതാഗണത്തിലെ പ്രമുഖനായി മാറ്റിയെടുക്കൽ കൃത്യമാണിത്.  മറ്റു ദൈവങ്ങളുടെ മേൽ ജയിച്ചു നിൽക്കുന്നവൻ എന്ന പ്രതിച്ഛായ ഉണ്ടാക്കിയെടുത്ത്  ഒരു വൻപൻ ദൈവത്തെ സ്വരൂപിയ്ക്കൽ തന്നെ ഇത്.  മറ്റു നാഗരിക ദൈവങ്ങളോടൊപ്പം ഇരുത്തി ഈ മലദൈവത്തെ ഒരു ദേശീയദൈവം എന്ന പ്രതിബിംബത്തിലേക്ക് രൂപാന്തരണം ചെയ്യുകയാണ് ആത്യന്തികമായി ഹരിവരാസനം സാധിച്ചെടുത്തിരിക്കുന്നത്. പ്രാദേശികദൈവങ്ങളെയൊക്കെ ശിവന്റേയൊ വിഷ്ണുവിന്റേയോ കുടുംബത്തിലേക്ക് ചേർക്കുക എന്ന അനുസ്യൂതപ്രക്രിയയുടെ വർത്തമാനകാലദൃഷ്ടാന്തം. ശബരിമല ക്ഷേത്രത്തിനും പരിസരത്തിനും വന്ന മാറ്റങ്ങൾ ഇതിനു യോജിച്ചു പോകുന്നവയാണ്. ഒരു ടൌൺഷിപ്പിന്റെ ഛായയും രൂപവിന്യാസവും ഘടനയും സംസ്കാരവും  ആണ് പച്ചമല പവിഴമലവാസനു നിർമ്മിച്ചു നൽകിയിരിക്കുന്നത്. സ്വർണ്ണം കൊണ്ടു മൂടിയ മേൽക്കൂരയ്ക്കു താഴെ സ്വർണ്ണച്ചുവരുകൾക്കുള്ളിൽ സ്വർണ്ണവാതിലിനു പിറകിൽ ഇരിയ്ക്കുന്ന അയ്യപ്പന്റെ സ്വത്വം മറ്റൊന്നാകാതെ തരമില്ല. ഈ പുതിയ അഖിലേന്ത്യാബിരുദം അയ്യപ്പൻ സ്വീകർച്ചു എന്നതിന്റെ തെളിവ് പ്രഘോഷണമാണ്  ഇത് കേട്ടേ അദ്ദേഹം ഉറങ്ങൂ എന്ന് കഥ കെട്ടിച്ചമയക്കലിലൂടെ  സാധിച്ചെടുത്തിരിക്കുന്നത്. തന്നെ നിത്യനർത്തകനാക്കിയതിൽ ഹരിവരാസനയോഗിക്ക് പരാതിയില്ലത്രെ.&lt;br /&gt;&lt;br /&gt;എറ്റവും സ്വീകാര്യമായ ഈ ഉൽ‌പ്പന്നം  ‘ബ്രാൻഡഡ്’ ആയിത്തീർന്നിട്ടുണ്ട്. ഹരിവരാസനം  പ്രോജക്റ്റുകൾ ഇന്ന് പലതാണ്. ഭക്തിവ്യവസായത്തിൽ വിറ്റഴിക്കപ്പെടുന്ന ഉൽ‌പ്പന്നത്തിനു ഭക്തിയിൽ നിന്നും ഉറവെടുത്ത സ്വീകാര്യതായുക്തി മതി. ഹരിവരാസനം കേൾക്കുമ്പോഴുള്ള യൂഫോറിയ അയ്യപ്പനും  അനുഭവിച്ചറിയുന്നെന്ന് അദ്ദേഹത്തെ ഉറക്കത്തിലേക്ക് വഴുതിവീഴ്ത്തുന്നു എന്ന കൌതുകകൽ‌പ്പന  ന്യായീകരിക്കുന്നു. ഭക്തനും ഹരിഹരാത്മജനും  ഒരേ നിലവാരത്തിൽ എത്തുന്നു. സായൂജ്യത്തിന്റെ കൃത്യത തെളിയുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-1660381289138906923?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/1660381289138906923/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=1660381289138906923' title='71 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1660381289138906923'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1660381289138906923'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2011/07/blog-post.html' title='ഹരിവരാസനത്തിന്റെ കമ്പോളയുക്തി'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>71</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-341489225814804739</id><published>2011-06-05T18:15:00.000+05:30</published><updated>2011-06-05T18:15:56.738+05:30</updated><title type='text'>“ദിവ്യം”-പുതിയ ഭക്തിഗാന ആൽബം</title><content type='html'>&lt;b&gt;ദിവ്യം&lt;br /&gt;സംഗീതം-മുരളി രാമനാഥൻ&lt;br /&gt;ഓർക്കെഷ്ട്രേഷൻ-ദാമോദർ നാരായണൻ&lt;br /&gt;പാടിയത്-ശരത്ത്, ശ്വേത മോഹൻ, മുരളി രാമനാഥൻ&lt;br /&gt;രചന-രാഹുൽ സോമൻ, മീന മേനോൻ, ലീല നാരായണസ്വാമി&lt;/b&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.raaga.com/channels/malayalam/moviedetail.asp?mid=M0002408"&gt;ഇവിടെ&lt;/a&gt;   കേൾക്കാം&lt;br /&gt;           &lt;br /&gt;    സംഗീതത്തിന്റെ ആത്യന്തികമായ ഉദ്ദേശവും ലക്ഷ്യവും ദൈവമാഹാത്മ്യവും ആത്മനവീകരണവുമാണെന്നാണ് ജൊനാതൻ ബാക്കിന്റെ വിശ്വാസപ്പൊരുൾ.  സംഗീതജ്ഞാനമു ഭക്തി വിനാ സന്മാർഗ്ഗമു ഗലദേ അതായത് ഭക്തി സമന്വയമില്ലാത്ത സംഗീതം സംഗീതമേ അല്ലെന്നാണ് ത്യാഗരാജസ്വാമികൾ വിശ്വസിച്ചതും അതിനാൽ അദ്ദേഹത്തിന്റെ കൃതികൾ ഭാവപൂരിതം ആകപ്പെട്ടതും. ഭക്തിയും സംഗീതവും ലയിച്ചു ചേരുന്നത് ഭാരതീയർക്ക് ആത്മനിർവൃതിയാണ്.&lt;br /&gt;&lt;br /&gt;       നാമജപസങ്കീർത്തനങ്ങളിൽ നിന്നും ഉറവെടുത്തതാണ് മലയാളിയുടെ ഭക്തിഗാനപാരമ്പര്യം.  കർണാടകസംഗീത കീർത്തനങ്ങളുടെ ഛായ ഏറ്റുടുത്ത് ഇവ വളർന്നു വികസിച്ചു. പല പ്രസിദ്ധ കീർത്തനങ്ങൾക്കും അതേ രൂപത്തിലും ഭാവത്തിലും ക്ലോണുകളുണ്ടായി വന്നു. ലളിതഗാനങ്ങൾ എന്ന വിപുല ക്യാറ്റഗറി പാട്ടുകൾ റേഡിയൊ വഴി ജനസമ്മതി നേടി പടർന്നു പന്തലിച്ചതോടെ ഭക്തി ഗാനങ്ങളും സ്വാധീനിക്കപ്പെട്ടു.  ഇതിനും മുൻപേ സുബ്ബലക്ഷ്മിയുടെ വെങ്കിടേശ സുപ്രഭാതം വൻ പ്രചാരം നേടിയിരുന്നു. ഭക്തി വിറ്റഴിയ്ക്കപ്പെടാനുള്ളതാണെന്ന വിശ്വാസം രൂഢമൂലമായതൊടെ അമ്പലങ്ങൾ ഭക്തിഗാന കസ്സെറ്റുകളുടെ വിപണനകേന്ദ്രങ്ങൾ ആകുകയും ചെയ്തു. ഇവയിൽ ഏതൊക്കെ ഭക്തി ജനിപ്പിക്കാൻ പര്യാപ്തമാണെന്നത് തികച്ചും വ്യക്തിപരമാണ്. കാലത്തിന്റെ മാറ്റമനുസരിച്ച് ഗായകരിലും ആലാപനത്തിലും രൂപഭാവങ്ങളിലും വ്യത്യാസങ്ങളും അവയുടെ സ്വീകാര്യതയ്ക്ക് മലക്കം മറിച്ചിലും സംഭവിക്കാറുണ്ട് താനും. അസ്വാദനക്ഷമതയിൽ വന്ന മാറ്റമാണ് പരിണാമഗുപ്തിയിൽ ഒന്ന്.&lt;br /&gt;&lt;br /&gt;       പതിവു രീതികളിൽ  നിന്നും തെല്ലു വ്യത്യസ്തമാണ് “ദിവ്യം” എന്ന പുതിയ ആൽബം. സംഗീതവും ഭക്തിയും പിരിയാ ഇഴചേർക്കാനുള്ള തീവ്രശ്രമത്തിന്റെ ദൃഷ്ടാന്തം. സാധാരണ ഭക്തിഗാന ആൽബത്തിന്റെ  ഫോർമാറ്റ് ആദ്യം നാട്ട രാഗത്തിൽ ഒരു ഗണപതി സ്തുതി, കല്യാണിയിലോ മോഹനത്തിലോ ഒന്നു രണ്ട്  കീർത്തനഛായഗീതങ്ങൾ, ഒരു  “ഫാസ്റ്റ് നമ്പർ”, ഒരു വിലാപ-ആത്മരോദന ഗാനം ഇങ്ങനെയൊക്കെയാണ്. ഭക്തിഗാന കസ്സെറ്റിന്റെ നിർമ്മാണച്ചേരുവകൾ ഇപ്രകാരം എളുപ്പം നിർവ്വചിച്ചെഴുതപ്പെട്ട് വച്ചിട്ടുണ്ട്. ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നുണ്ട് “ദിവ്യം”. ഭക്തിഗാനങ്ങൾ  ഭക്തിസംവർദ്ധകമോ ശ്രവണമധുരമോ ഏതാണു കൂടുതൽ ആകേണ്ടതെന്ന് തർക്കിക്കാമെങ്കിലും രണ്ടും അടങ്ങിയതായിരിക്കണം എന്നായിരിക്കും ഭൂരിപക്ഷത്തിന്റേയും നിലപാട്. ഈ യുക്തിയിലൂടെ നിരീക്ഷിച്ചാൽ “ദിവ്യം”  എന്ന ആൽബത്തിലെ ഗാനങ്ങൾ അവയുടെ ദൌത്യം നിറവേറ്റിയിട്ടുണ്ടെന്നു കൃത്യമായി തെളിയുന്നു. ആലാപനത്തിലെ മികവും മിതത്വമാർന്ന ഓർക്കെഷ്ട്രേഷനും രാഗഛായയിൽ നിന്നും അധികം വ്യതിചലിക്കാത്ത കമ്പോസിങ്ങും ഇതിനെ തുണച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.  ഏതെങ്കിലും പ്രതിഷ്ഠാമൂർത്തിയേയോ അമ്പലത്തേയോ പ്രകീർത്തിച്ചുള്ള ആൽബം എന്ന പതിവു വിട്ട് നിരവധി ദേവീദേവന്മാരെയാണ് സ്തുതിയ്ക്കാൻ ഒരുമ്പെടുന്നത്. ഗണപതി, സരസ്വതി, ശിവൻ, കൃഷ്ണൻ (മൂന്ന് കൃഷ്ണന്മാർ-അമ്പലപ്പുഴ, ഗുരുവായൂർ, രാധയുടെ), ശ്രീരാമൻ, മുരുകൻ, അയ്യപ്പൻ ഇങ്ങനെ ഒരു നിര ദൈവങ്ങളാണ് കീർത്തനാ‍ാലാപസ്തുതിയ്ക്ക് വശംവദരാവുന്നത്. സംഗീതം സംവിധാനം ചെയ്ത മുരളീ രാമനഥൻ ഇവയ്ക്കെല്ലാം ഉചിതമായ രൂപഭാവങ്ങളണയ്ക്കാൻ നിഷ്കർഷ ചെലുത്തിയിട്ടുമുണ്ട്. ആലപിയ്ക്കുന്നതാകട്ടെ സംഗീതകാരനെക്കൂടാതെ  ശരത്, ശ്വേത മോഹൻ എന്നിങ്ങനെ കൃതഹസ്തരായവരും. രാഹുൽ സോമൻ, മീന മേനോൻ, ലീല നാരായണസ്വാമി എന്നിവരൊക്കെയാണ് ഗാനരചയിതാക്കൾ. ദാമോദർ നാരായണന്റെ ഓർക്കെഷ്ട്രേഷനും.&lt;br /&gt;&lt;br /&gt;         രാഗമാലികയിൽ ചിട്ടപ്പെടുത്തിയ ഗണേശസ്തുതിയോടെയാണ് തുടക്കം. രാഹുൽ സോമൻ നിരവധി ഗണപതിവിശേഷണങ്ങൾ കോർത്തെടുത്ത രീതിയിലാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. സംഗീതപ്രാധാന്യമുള്ളതായിരിക്കേണ്ടതാണ് ഈ ആൽബം എന്ന നിശ്ചയദാർഢ്യമായിരിക്കണം  രാഗമാലികയിൽത്തന്നെ വിനായകസ്തുതി ചിട്ടപ്പെടുത്താനിടവരുത്തിയത്.  (ഈ ആൽബം തടങ്ങുന്നതും അവസാനിക്കുന്നതും രാഗമാലികയിൽ ആണെന്നുള്ളത്ത് യാദൃശ്ചികമാണോ?) ആദ്യം തുടങ്ങുന്ന ചക്രവാകത്തിൽ നിന്നും ഷണ്മുഖപ്രിയയിലേക്ക് ആയാസരഹിതമായി വഴുതിയിറങ്ങുകയാണ്. അവിടുന്ന് നാട്ടക്കുറിഞ്ഞിയിലേക്കും. പല്ലവി  തുടങ്ങിയ രാഗത്തിൽ തിരിച്ച് എത്തിയ്ക്കാതെ ഷണ്മുഖപ്രിയയിൽ ആവർത്തിച്ചതിൽ തികച്ചും ഔചിത്യമുണ്ട്. മൃദംഗത്തിന്റെ നടകൾ ഏകതാനത കൈവെടിഞ്ഞ്  വൈവിദ്ധ്യം അണയ്ക്കുന്നുണ്ടെന്നുള്ളത് പ്രത്യേകതയാണ്. ശരത്തിന്റെ ആലാപനത്തിൽ അദ്ദേഹത്തിന്റെ പതിവു മാനറിസങ്ങൾ വർജ്ജിച്ചിട്ടുണ്ടെന്നതും ആശ്വാസകരം തന്നെ.  നാട്ടക്കുറിഞ്ഞിയിലുള്ള ചരണം അതീവ ശ്രദ്ധയോടെ ആലപിച്ചിട്ടുമുണ്ട്. അയ്യപ്പകീർത്തനങ്ങളിൽ സാധാരണ പ്രത്യക്ഷപ്പെടാറുള്ള “ശരണം ശരണം…’ എന്ന സംഘാലാപനം ഒരു രൂപാന്തരം പ്രാപിച്ച് പ്രധാനഗായകനെ തുണയ്ക്കുന്നുണ്ട്. (ഇതിലെ ചെണ്ട നൽകുന്ന ബിറ്റുകൾ ആലാപനത്തോടു ചേർന്നു പോകുന്നുണ്ടെന്നുള്ളത് ആകർഷകമാണ്). ഒരു ഭജനയുടെ മട്ട് നൽകുന്നില്ലെങ്കിലും ഗാനത്തിന്റെ രൂപഭദ്രതയ്ക്ക് ഇതുപ്രകാരം വളവുപുളവുകൾ വന്നുഭവിയ്ക്കുന്നുണ്ടെന്നുള്ളത് മധുരോദാരം തന്നെ. അവസാനം പല്ലവി ആവർത്തിയ്ക്കുമ്പോൾ ബി ജി എം മന്ദ്രമധുരമായ ചില പ്രയോഗങ്ങൾ ഇട്ടുകൊടുക്കുന്നുമുണ്ട്. &lt;br /&gt;&lt;br /&gt;    ഗണപതി കഴിഞ്ഞു സരസ്വതിയാവട്ടെ എന്ന പതിവുമുറ ആകാമെന്നു വിചാരിച്ചായിരിക്കണം രണ്ടാമത് സരസ്വതീദേവീ പരിവേദനം ഉൾക്കൊള്ളിച്ചത്. മീനാ മേനോന്റെ  രചനാകൌശലം കമ്പോസിങ്ങിനെ സഹായിച്ചിട്ടുണ്ടാകണം. അർത്ഥവത്തായതും  യുക്തിബന്ധിതവുമാണ് വരികൾ.  വലചി രാഗത്തിന്റെ സ്നിഗ്ധത മൃദുത്വം അണയ്ക്കാൻ ഉപയുക്തമാക്കിയിട്ടുണ്ട്. ശ്വേതാ മോഹൻ ആലാപനത്തിൽ ശ്രദ്ധ വച്ചിട്ടുണ്ട്. ശോകച്ഛായയൊ ആവലാതി, വേവലാതി, ദൈന്യത ഇവയൊക്കെയോ സ്വൽ‌പ്പം കവിഞ്ഞുപോയോ എന്ന് ആശങ്കപ്പെടാവുന്നതുമാണ്, ഇത് ഒരു ദോഷമായി വീക്ഷിക്കേണ്ടതല്ലെങ്കിലും. മിതത്വമാർന്ന ഓർക്കെഷ്ട്രേഷൻ പൊതുഭാവത്തിനു കൃത്യമായ മൂഡു ചാർത്തിക്കൊടുത്തിട്ടുണ്ട്.  തുടക്കം ഗംഭീരമാണ്. പല്ലവിയ്ക്കും ചരണങ്ങൾക്കിടയ്ക്കും ഒരേ ഓർക്കെഷ്ട്രേഷൻ പാറ്റേൺ കൊടുക്കുക എന്ന പതിവു രീതി വിട്ട് വ്യത്യസ്ത ബിറ്റുകളാണ് ഈ സന്ദർഭങ്ങളിൽ. രണ്ടാം ചരണത്തിനു (“സ്വരമായ് ലയമായ്….”) മുൻപ് വീണയും ഫ്ലൂടും കലർന്ന അതിമധുരമായ ഒരു ഇന്റെർല്യൂഡ് നിർമ്മിച്ചെടുത്തത് ശ്ലാഘനീയം തന്നെ.&lt;br /&gt;&lt;br /&gt;          ഹമീർ കല്യാണിയിൽ മനോഹരമായി ചിട്ടപ്പെടുത്തിയ &lt;b&gt;“അടിയങ്ങൾക്കാശ്രയം…’&lt;/b&gt; ശരത്താണു പാടിയിരിക്കുന്നത്. രാഗച്ഛായ അതേപടി നിലനിർത്തിയിരിക്കുന്നതിനാൽ ശ്രവണക്ഷമത കൂടുതലുണ്ടെന്നുള്ളതിൽ മുരളീ രാമനാഥനു ആശ്വസിക്കാം.  ഭക്തിഭാവം നിലനിറുത്താൻ ശരത്ത് ശ്രദ്ധവച്ചിട്ടുണ്ടെങ്കിലും ‘അഷ്ടപതി’ എന്നൊക്കെ യുള്ള ഉച്ചാരണവൈകല്യം ഒഴിവാക്കാമായിരുന്നു. ആലാപനത്തിൽ അനായാസത ചിലടത്ത് ചോർന്നു പോയിട്ടില്ലേ എന്നു സംശയത്തിനും ഇട വന്നിട്ടുണ്ട്. ചരണങ്ങൾക്കിടയ്ക്ക് ഫ്ലൂട് സഞ്ചാരങ്ങൾ സുന്ദരമായി നിബന്ധിച്ചതും അതിനോടു ചേരുന്ന വീണയും  ഈ ഗാനത്തിന്റെ സവിശേഷത തന്നെ.  ലീല നാരായണസ്വാമിയുടെ പാട്ടെഴുത്തിനു ഏകാഗ്രതയില്ലെന്ന ദോഷമുണ്ട്. യുക്തിഭദ്രമല്ലാത്ത മറ്റു രചനാവൈകല്യങ്ങളും ആസ്വാദ്യതയെ സാരമായി ബാധിയ്ക്കുന്നുണ്ട്.&lt;br /&gt; &lt;br /&gt;        &lt;b&gt;“കണ്മുന്നിലെന്നും അയ്യന്റെ രൂപം&lt;/b&gt;” ശരണം വിളികളാലൊക്കെ ശബ്ദമുഖരിതമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും അവതരണം വളരെ സൌമ്യമായാണ്. മുരളീ രാമനാഥൻ തന്നെ നിർവ്വഹിച്ച  ആലാപനത്തിൽ ആത്മാർത്ഥത  ഉടനീളം തെളിയുന്നുണ്ട്.  അയ്യപ്പഭക്തിഗാനങ്ങളിൽ സാധാരണ കാണാത്ത ആർദ്രതയും സ്വച്ഛതയും വേണ്ടുവോളം ഉൾക്കൊള്ളിച്ചിട്ടുണ്ട് ഗായക-സംവിധായകൻ. ഭക്തിസംവാഹകമാക്കാൻ കിണഞ്ഞുശ്രമിച്ചിട്ടുണ്ടെന്നു സാരം. രാഹുൽ സോമന്റെ രചന സംഗീതമൂല്യം  ഉചിതമായണക്കാൻ സഹായിച്ചിട്ടുമുണ്ട്. സംഗീതനിബന്ധനയ്ക്ക്  അത്ര പുതുമ അവകാശപ്പെടാനില്ലെങ്കിലും  ഈണവും താളാത്മകതയും ശ്രവണക്ഷമതയണയ്ക്കുന്നു.  കല്യാണി രാഗത്തിന്റെ മാധുര്യം തീർച്ചയായും കിനിഞ്ഞിറങ്ങുന്നുണ്ട്. ചരണങ്ങൾക്കിടയ്ക്ക് നിബന്ധിച്ചിട്ടുള്ള  റിഥം പാറ്റേണുകൾ (ഫ്ലൂട്, വയലിൻ, വീണ) വൈവിധ്യം ഉണർത്തുന്നതും മധുരതരവും ആണ്.   നിശ്ചിതമായ ചില മെലഡികൾ സമ്മാനിയ്ക്കുന്നുമുണ്ട് ഈ സഞ്ചാരങ്ങൾ. തകിലിനോടു സാമ്യമുള്ള ഡ്രം ബീറ്റ്സും പാട്ടിനു ചില പ്രത്യേകതകൾ നൽകുന്നു.&lt;br /&gt;&lt;br /&gt;              ആൽബത്തിനു വൈവിദ്ധ്യമണയ്ക്കാൻ  അമൃതവർഷിണിരാഗത്തിലാണ് “&lt;b&gt;കായാമ്പൂ വർണ്ണൻ&lt;/b&gt;‘ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ശ്വേതയുടെ ആലാപനത്തിനാൽ മിഴിവു കിട്ടിയ ഒരു ഗാനം തന്നെ ഇത്. ഭക്തിഭാവം ഉടനീളം അനുഭവഭേദ്യവുമാണ്. ലളിതമാണ് പരിചരണം.  ഘടനയിലെ പ്രത്യേകതകളും ആകർഷണീയമാണെന്നു പറയാം. ഇടവിട്ടു വരുന്ന “കൃഷ്ണ ഹരേ…രാധാമാധവ…” എന്ന കാലം മുറുകിയുള്ള ഭജനമട്ട് താളാത്മകത നൽകുന്നുവെങ്കിലും പാട്ടിനു സ്വലപ്പം വേഗം കൂടിയോ എന്ന തോന്നൽ വന്നു പോവുന്നുണ്ട്. പ്രകടമായ ചില പാകപ്പിഴകൾ ഗാനരചയിതാവ് ഒഴിവാക്കേണ്ടിയിരുന്നു എന്നത് ബാക്കി നിൽക്കുന്നു. ആൽബത്തിലെ പാട്ടുകൾ ഒന്നിച്ചു കേൾക്കുമ്പോൾ തികച്ചും വേറിട്ടു നിൽക്കുന്ന ട്രീറ്റ്മെന്റ് ആസ്വാദനക്ഷമത കൂട്ടുന്നുണ്ടെന്നു തന്നെ പറയാം.&lt;br /&gt;&lt;br /&gt;          ഈ ആൽബത്തിലെ ഏറ്റവും മികച്ചതെന്ന് അവകാശപ്പെടാവുന്നതാണ് “&lt;b&gt;പഴനിമല പുണ്യമല വേൽ&lt;/b&gt; &lt;b&gt;മുരുകൻ വാഴും മല&lt;/b&gt;”. ലളിതമായ പരിചരണവും മന്ദ്രവും ആർദ്രവും ആയ ആലാപനവും കേൾവിസുഖം ഏറെയാണ് അനുഭവഭേദ്യമാക്കുന്നത്. കാവടിയാട്ടമാണ് തീം എങ്കിലും അതിന്റെ ചടുലത ഉപേക്ഷിച്ചിട്ട് ആരാധനയും അർത്ഥനയും ഗാനരചനയിലും സംഗീതത്തിലും  സന്നിവേശിച്ചിട്ടുണ്ട്. സിന്ധുഭൈരവിയുടെ പ്രകടനപരതയോ നാടകീയതയോ തീർത്തും ഉപേക്ഷിച്ച്  ആ രാഗത്തിന്റെ സ്നിഗ്ധത മാത്രം സംഗീതത്തിൽ ആവിഷ്ക്കരിക്കാൻ മുരളീ രാമനാഥൻ ചെയ്ത ശ്രമം അഭിനന്ദനാർഹം തന്നെ. അദ്ദേഹം വളരെ ശ്രദ്ധയോടെ തന്നെ പാടിയിട്ടുമുണ്ട്. രാഹുൽ സോമന്റെ ഗാനരചനയിൽ യുക്തിസഹവും &lt;br /&gt;അർത്ഥപൂർത്തിനിബന്ധിതവും ആയ പ്രയോഗങ്ങളാണ്. പാട്ടിന്റെ ഘടനയ്ക്ക് കെട്ടുറപ്പേകാനും ഇത് സഹായിച്ചിട്ടുണ്ട്.  അപേക്ഷയുടേയും യാചനയുടേയും ഫീൽ ആദ്യവസാനം നിലനിർത്തിയിട്ടുമുണ്ട്. കീഴ്സ്ഥായിയിൽ “ഹര ഹരോ” യും മേത്സ്ഥായിയിൽ “വേൽ മുരുകാ” യും പ്രതിഷ്ഠിച്ചിരിക്കുന്നത് ഔചിത്യത്തോടെയാണ്.  മിതമായ ഓർക്കെഷ്ട്രേഷൻ  ഗാനഗാത്രത്തിൽ ഒട്ടിച്ചേർന്നു നിൽക്കുന്നു എന്നത് പ്രത്യേകതയാണു താനും. ഒരു നിശ്ചിത റിഥം പാറ്റേണിൽ ഡ്രംസ് നേർ രേഖയിൽ സഞ്ചരിക്കുയാണ് ആദ്യാവസാനം. ഈ രേഖയിൽ ചുറ്റിയ പോലാണ് ഗാനാവിഷ്കാരം. ഏകതാനത മടുപ്പുളവാക്കുന്നതുമല്ല. ശബ്ദായമാനമായി കൈവിട്ടുപോകാൻ ഏറെ സാദ്ധ്യതയുള്ളിടത്ത് കയ്യടക്കവും മിതത്വം പാലിച്ചു എന്നതിൽ സംഗീതകാരനും രചയിതാവിനും ഓർക്കെഷ്ട്രെഷൻ ചെയ്ത ദാമോദർ നാരായണനും അഭിമാനിയ്ക്കാം.&lt;br /&gt;&lt;br /&gt;          വളരെ വ്യത്യസ്തമായി  സംഗീതഭാവനകൾ വിടർത്തി വിലസാമെന്ന് തെളിയിക്കുകയാണ് മുരളി രാമനാഥൻ “&lt;b&gt;ശംഭോ മഹാദേവാ”&lt;/b&gt; യിലൂടെ. രുദ്രശിവനോട് കലിയുഗവിനാശങ്ങളെ സംഹരിക്കാനായി താണ്ഡവമാടാനുള്ള അപേക്ഷയാണ് മീനാ മേനോൻ വിദഗ്ധമായി രചിച്ച ഗാനത്തിന്റെ ഉള്ളടക്കം. “ഇരുളും മനസ്സുകൾ കലിതുള്ളിയാടുമീ ചുടലക്കളങ്ങളിൽ ചുവടുവയ്ക്കൂ” എന്നൊക്കെ കാവ്യഭംഗിയും  ഉചിത പദഘടനയും കലർന്ന രചനാകൌശലം മീനാ മേനോൻ പുറത്തെടുക്കുമ്പോൾ അതിനൊപ്പിച്ച് ചടുലതയും ഊർജ്ജവും കലർന്ന ട്രീറ്റ്മെന്റും യോജിപ്പിച്ച്  സംത്രാസം നിലനിർത്തുന്നു ഈ ഗാനം.  ഭാവലയപൂരിതമാണ് ശരത്തിന്റെ ആലാപനം. ഏകാഗ്രതയോടെ പാടിത്തീർത്തിട്ടുമുണ്ട് അദ്ദേഹം. തന്റെ ഗുരുവായ ബാലമുരളീകൃഷ്ണ ജീവൻ നൽകിയ  ലവംഗി രാഗം ആവേശിക്കാൻ ശരത്തിനു പണിപ്പെടേണ്ടി വന്നു കാണുകയില്ല. “ഓംകാരാകാരിണി….” യുടെ ഒരു നിഴൽ ഈ കീർത്തനത്തിലും വീണു കിടക്കുന്നുണ്ടോ എന്നു സംശയിക്കുകയും ആവാം. ഒരു ക്ലൈമാക്സിലെന്നപോലെ മേത്സ്ഥായിയിലെ ചിലപ്രയോഗങ്ങൾ കൊണ്ട് അവസാനം  ശിൽ‌പ്പചാതുരി വെളിവാക്കിയിട്ടുണ്ട് സംഗീത സംവിധായകൻ. ഒരു ‘ക്ലാസിക്കൽ ടച്ച്’  വാർത്തെടുക്കാനെന്നപോലെ അവസാനം ഒരു ഹമ്മിങ്ങിലാണ് പാട്ട് തീരുന്നത്. അതുകൊണ്ടു തന്നെ സാധാരണ ഭക്തിഗാന കസ്സെറ്റുകളിൽ പരിചയപ്പെട്ടിട്ടുള്ള പാട്ടുകളിൽ നിന്നും വേറീട്ടു നിൽക്കുന്നു ഈ ശിവകീർത്തനം. വാങ്മയ ചിത്രങ്ങൾ, അതും സംഹാരതാണ്ഡവത്തിന്റെ  തെളിയിച്ചെടുക്കാൻ പര്യാപ്തമാണ് ഓർക്കെഷ്ട്രേഷൻ. ചെണ്ടയുടേയും മറ്റു ഡ്രമ്മുകളൂടേയും ഇലത്താളത്തിന്റേയും ഉചിത പരിചരണത്തിൽ മിടുക്കനാണ് ദാമോദർ നാരായണൻ എന്ന് തെളിയിക്കുന്നു.&lt;br /&gt;&lt;br /&gt;         ഒരു റൊമാന്റിക് ഭാവഗീതത്തിന്റെ അന്തരീക്ഷമാണ് “&lt;b&gt;സന്ധ്യാനേരം&lt;/b&gt;’ വിരിയിക്കുന്നത്. ഭക്തിയേക്കാൾ രാധയുടെ പ്രേമം തന്നെ പ്രമേയം.  അതും ചുംബനത്തിൽ വരെ എത്തിനിൽക്കുന്ന പ്രേമപ്രഹർഷം. .ചന്ദനത്തിരിയുടെ സുഗന്ധം പോലെ തന്നിൽ നിറയുന്ന കൃഷ്ണനെ കാത്തിരിക്കുന്ന രാധയെ രാഹുൽ സോമൻ ചാരുതയോടെ വരച്ചെടുത്തിട്ടുമുണ്ട്. അതുകൊണ്ടൊക്കെത്തന്നെ ഒരു ഭക്തിഗാനത്തിന്റെ പരിസരങ്ങളിൽ നിന്നും തെല്ലു മാറിയുള്ള തനതായ ഐഡെന്റിറ്റിയും ഈ ഗാനം നേടിയെടുക്കുന്നു.  വരികളും സംഗീതവും ഇത്രയും ഇഴചേർന്ന മറ്റൊരു ഗാനം ഈ ആൽബത്തിൽ ഇല്ല തന്നെ. ഗാനത്തിനു ബാഗേശ്രീ രാഗം നിബന്ധിയ്ക്കാനുള്ള തീരുമാനവും അനുമോദനീയമാണ്. “ചന്ദനം മണക്കുന്ന…’ എന്ന സിനിമാഗാനം ഓർമ്മവന്നെങ്കിൽ അത് ഈ പാട്ടിന്റെ മേന്മ എന്നേ കരുതാനുള്ളു. ശ്വേത മോഹന്റെ നല്ല പാട്ടുകളിലൊന്നായി ഇതിനെ ഗണിച്ചാൽ വിസ്മയമില്ല. ആലാപനമാധുരിയും ഭാവചാരുതയും അത്രയ്ക്ക് നിറഞ്ഞിട്ടുണ്ട്. ഓർക്കെഷ്ട്രേഷനിൽ ആദ്യം ആധുനികതയുടെ ഒരു ലാഞ്ഛന ഉണ്ടെന്നതൊഴിച്ചാൽ (അതും മധുരതരമാണ്) ബാക്കി ഇൻസ്റ്റ്രമെന്റൽ ജിമ്മിക്കുകളൊന്നുമില്ലാത്ത സ്വച്ഛതയാണ്  ഉളവാക്കുന്നത്. അതും സംഗീതത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ തന്നെ. മൃദംഗത്തിന്റെ നടകൾ സഞ്ചരിക്കുന്നത് മനോഹരമായാണ്. വീണ ബിറ്റുകൾ പലയിടത്തും ആലാപനത്തെ പിന്തുണയ്ക്കുന്നതും ശ്രദ്ധേയമാണ്.  ഫ്ലൂട്-വയലിൻ പ്രയോഗങ്ങൾ ബാഗേശ്രീയുടെ കുളിർമ്മ വാരി വിതറുന്നുമുണ്ട്.&lt;br /&gt;&lt;br /&gt;         ഭക്തിയുടെ ലാളിത്യവും നൈർമ്മല്യവുമായിരിക്കണം “&lt;b&gt;ശ്രീരാമ രാമ&lt;/b&gt;…“ ചിട്ടപ്പെടുത്തുന്നതിനെ സ്വാധീനിച്ചത്. ആദ്യകേൾവിയിൽത്തന്നെ ഭക്തിയുടെ സമ്പന്നത ഉള്ളിൽത്തട്ടും വിധമാണ് കമ്പോസിങ്.‘ശ്രീരാമ രാമാ “ എന്ന് ആവർത്തിക്കുന്നതാണ് മുഖമുദ്ര.. ഒരോ ചരണവും ഓരോ രാഗത്തിൽ നിബന്ധിച്ചതു മാത്രമല്ല ഈ  നാമജപവും അതതു രാഗങ്ങളിലൂടെയാണ് ആലാപനാസാദ്ധ്യമാകുന്നത് എന്നത് സവിശേഷത തന്നെ. ചരണങ്ങൾ പുരുഷശബ്ദത്തിലെങ്കിൽ സംഘാലാപനമാവുമ്പോൾ സ്ത്രീശബ്ദത്തിനു മുൻ തൂക്കം നൽകുന്നു എന്ന ഘടനാപരമായ വൈവിദ്ധ്യം സൂക്ഷ്മസമീപനത്തിന്റെ ഉദാഹരണം. രീതിഗൌളയിൽ തുടങ്ങി ശുദ്ധധന്യാസി, മായാമായവഗൌള വഴി മദ്ധ്യമാവതിയിലാണ് അവസാനിപ്പിക്കുന്നത്. ആൽബത്തിലെ  അവസാനഗാനമെന്ന നിലയിൽ ഔചിത്യപൂർവ്വമെടുത്ത നിഷ്കർഷവൃത്തി. രാഗങ്ങളുടെ ഒഴുക്കിനെ നയിക്ക്ന്നത് വീണാലാപനം മാത്രമാണ്, മറ്റു ഘോഷങ്ങളൊന്നുമില്ല. രാമായണകഥാഭാഗങ്ങളെ ലോകയുക്തിബിംബങ്ങളാക്കുന്ന കാവ്യരചനയ്ക്ക് അതിന്റേതായ ഗുണങ്ങളുണ്ട്. &lt;br /&gt;&lt;br /&gt;   ബഹുജനപ്രീതിയ്ക്കുവേണ്ടി  ഫോർമുലകൾ പിന്തുടരുകയോ ട്രെൻഡിനനുസരിച്ച് സർഗ്ഗശേഷിയെ അടിയറവു വയ്ക്കുകയോ ചെയ്യുന്നില്ല എന്നുള്ളതുകൊണ്ടു തന്നെയാണ് “ദിവ്യം” നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-341489225814804739?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/341489225814804739/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=341489225814804739' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/341489225814804739'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/341489225814804739'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2011/06/blog-post.html' title='“ദിവ്യം”-പുതിയ ഭക്തിഗാന ആൽബം'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-6106256530956005706</id><published>2011-04-22T17:03:00.000+05:30</published><updated>2011-04-22T17:03:14.870+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>കുട്ടിസ്രാങ്ക്-വരവും പോക്കും</title><content type='html'>ജലസഞ്ചാരം ചെയ്യുന്നവനാണ്  കുട്ടിസ്രാങ്ക്. വെള്ളത്തിന്റെ പരന്നൊഴുകലും പടർപ്പും പോലെ അയാളും നിതാന്തമായി സഞ്ചരിച്ച് എത്തിപ്പെടുന്നത് കാലം ദേശം എന്നെ ഭേദങ്ങളെ മറികടന്നാണ്. ഒഴുകിയണയുന്ന വെള്ളം  എതു മണ്ണിലും നവഭാവുകത്വത്തിന്റെ സുപ്തബീജങ്ങൾ കുതിർത്തുണർത്തും. സ്ഥിരജീവിതത്തിൽ മാറ്റങ്ങളൂടെ പുതുനാമ്പ് പൊടിപ്പിക്കാൻ പ്രേരണ തന്നെ ഇത്. കുട്ടിസ്രാങ്കിന്റെ വരവ് പുതുവെള്ളം വരവ് തന്നെ. പ്രളയപയോധിയിൽ നീന്തിത്തുടിയ്ക്കും പ്രഭാമയൂഖം കാലം എന്ന കവിപ്രോക്തമായ വിശേഷണം സ്രാങ്കിനും ചേരും. ജലസാന്നിദ്ധ്യത്തിൽ സ്വത്വം രൂപീകരിക്കപ്പെടുന്നവനുമാണ് സ്രാങ്ക്.&lt;br /&gt;&lt;br /&gt;            മലയാളസിനിമയിൽ അതിലെ നായകൻ ഒരു സങ്കൽ‌പ്പമോ മനോഭാവമോ  മാത്രമായി ചിത്രീകരിക്കപ്പെടുന്നത് വളരെ അപൂർവ്വമാണ്.  നായകൻ നായകനായി നിലകൊള്ളുകയും കഥയും കഥാപാത്രങ്ങളും എന്തിന് സിനിമ മുഴുവനും അയാളെ ചുറ്റിയും ആ പ്രാഭവത്തിന്റെ വെട്ടത്തിൽ മാത്രം തിളങ്ങുകയും ചെയ്യുകയാണ് പൊതുപ്രമാണം. സിനിമാവ്യവസായം കനിഞ്ഞ് നൽകിക്കൊടുത്ത താരപഭ പ്രസരിപ്പിക്കുന്ന നടൻ ഇതിനു സമാന്തരമായി മറ്റൊരു ഉജ്ജ്വലവെളിച്ചവും  ലോഭമെന്യേ ചിത്രഗാത്രത്തിൽ വാരിപ്പൂശും. നായകൻ-താരം എന്ന ഈ ഒന്ന്  രണ്ടായിപ്പിരിഞ്ഞുകണ്ടളവിൽ ഉണ്ടാക്കുന്ന ഇണ്ടൽ മാത്രമായി സിനിമ മാറുന്നത് നിത്യാനുഭവം. പണ്ടേക്കണക്കു വരുവാൻ കൃപാവലികൾ ആരും തീർത്തിട്ടുമില്ല.  എന്നാൽ  സ്രാങ്ക് എന്ന  കഥാപാത്രം ആട്ടുന്ന ഊഞ്ഞാലോ മമ്മുട്ടി എന്ന അഭിനേതാവ്/താരം ചുമക്കുന്ന മഞ്ചലോ അല്ല കുട്ടിസ്രാങ്ക് എന്ന സിനിമ. പ്രമേയവും അതുളവാക്കുന്ന ചിന്താപദ്ധതിയും ദൃശ്യങ്ങളിലെ വ്യക്തവും അവ്യക്തവുമായ സൂചനകളും കൂടെ സൃഷ്ടിച്ചെടുക്കുന്ന മാന്ത്രികപരിവേശങ്ങളും സാമൂഹ്യ-രാഷ്ട്രീയ പരിപ്രേക്ഷ്യ നിലപാടുകളും കൃത്യമായി നിർവ്വചിക്കപ്പെട്ട ആദി മദ്ധ്യാന്തങ്ങളില്ലാത്ത മിഥ്യാശക്തിയാർന്ന കഥയും സംശ്ലേഷണം ചെയ്യുന്ന ഭാ‍ാവനാസൃഷ്ടിയായി നിലകൊള്ളുകയാണ് സിനിമ.&lt;br /&gt;&lt;br /&gt;    വടക്കൊരിടത്താണ് സ്രാങ്കിനെ ആദ്യം കാണപ്പെടുന്നത്. തെക്കോട്ട് ഒഴുകിപ്പരക്കുന്ന സ്രാങ്ക് ആലപ്പുഴയ്ക്കടുത്ത ഭാഗത്തുകൂടി അമ്പലപ്പുഴ-കൊല്ലം വരെ ചെന്ന് സാന്നിദ്ധ്യമറിയിക്കുന്നുണ്ട്.  എന്നാൽ ഈ നേർ രേഖയിൽ ഒരു സഞ്ചാരമൊരുക്കുന്നതല്ല പ്രയാണവീഥി യുടെ മാനചിത്രങ്ങൾ. തിരിവലയമാർന്നതോ ചിലപ്പോൾ വർത്തുളമോ ആണത്. തിരിച്ചും ഈ പ്രദേശങ്ങളിലേക്ക് സ്രാങ്ക് പ്രവാഹസമാനം സഞ്ചാരണം ചെയ്യുന്നുണ്ട്. ജലസഞ്ചയങ്ങളാൽ ബന്ധിതമായ പരന്ന ഭൂമികയാണ് സ്രാങ്കിന്റെ പ്രദേശങ്ങൾ. അതുകൊണ്ടുതന്നെ നേർ രേഖയിൽ സഞ്ചരിക്കുന്ന കാലം മറികടക്കാൻ സ്രാങ്കിനു ആവുന്നുമുണ്ട്. മൂന്നാമത്തെ കഥയിൽ നിന്നും ഒന്നാമത്തേയും രണ്ടാമത്തേയും കഥകളിലേക്ക് എളുപ്പം പ്രവേശിച്ചു തിരിച്ചെത്തുന്നുണ്ട് സ്രാങ്ക്. അതേ സമയം ഒന്നാമത്തെ കഥയിലെ കഥാപാത്രങ്ങൾ രണ്ടിലും മൂന്നിലും വന്നുചേരുന്നുമുണ്ട്. മൂന്നുഋതുക്കളാണ് കുട്ടിസ്രാങ്കിന്റെ ദേഹധാരണയ്ക്ക് കുപ്പായങ്ങൽ തുന്നുന്നത്.&lt;br /&gt;&lt;br /&gt;     സ്രാങ്കിന്റെ ജലയാത്രയിൽ  അയാൾ എത്തിപ്പെടുന്നിടത്ത് മതാ‍ാധീശത്വത്തിന്റെ കെടുതികൾ ക്ലിഷ്ടപ്പെടുത്തുന്ന നരജീവിതങ്ങളാണുള്ളത്. വടക്ക് സമ്പത്തിന്റെ ബലതന്ത്രങ്ങൾ ഇല്ലാതാക്കുന്ന പാവങ്ങളാണ്, അധികാരത്തിന്റെ ഗർവ്വ് മുക്കിത്താഴത്തുന്നന്ന നിരാലംബതയാണ്. തന്നെപ്പോലെ ജലപ്രതലത്തിൽ തെന്നി നടക്കുന്ന ജീവികളൂടെ ആക്രന്ദനം ശ്രുതിപ്രകാശങ്ങളാകുകയാണ് സ്രാങ്കിനെ സംബന്ധിച്ചിടത്തോളം. കൊട്ടാരപ്രൌഢിയുടെ മായാക്കോവണിയിന്മേൽ എത്തിപ്പെട്ട് ആരും കേൾക്കാത്ത നിലവിളി പാതി തൊണ്ടയിൽ മറയുന്ന താറാവിന്റേതു തന്നെ അത്.  ജല അഗാധതയിൽ നടന്ന മരണപ്പിടച്ചിലുകളായിരിക്കണം കുറ്റബോധത്തിന്റെ പങ്കായം തുഴഞ്ഞ് തെക്കോട്ട് പായാൻ പ്രേരിപ്പിച്ചത്. അല്ലെങ്കിലും വടക്കു നിന്നും തെക്കോട്ട് ചെരിഞ്ഞുകിടക്കുന്ന കേരളത്തിൽ ഭൂപ്രകൃത്യാ തെക്കോട്ടെ ജലസഞ്ചയസഞ്ചാരത്തിനു സാദ്ധ്യതയുള്ളു.  നാനാ വിയോഗാൽ കേണീടുന്നവൾക്ക് വേണ്ടി  നീചത്വം വിട്ട് ഔചിത്യം ആചരിക്കുന്നതിനാൽ പീഡിതരുടെ രക്ഷകൻ എന്ന കുപ്പായം സ്രാങ്കിനു മേൽ വന്നു വീഴുന്നുമുണ്ട് . മദ്ധ്യകേരളത്തിലാവട്ടെ പുരോഗമനത്തിന്റേയും സ്ത്രീ സമത്വത്തിന്റേയും അനുരണനങ്ങൾക്ക് സാക്ഷി എന്ന നിലയിലല്ല സ്രാങ്കിന്റെ സാന്നിദ്ധ്യമാണ് ഇവയ്ക്ക്  ഗതിശക്തിയണയ്ക്കുന്നത്. ഉചിതമായിത്തന്നെയാണ് നിയന്ത്രണസ്വരൂപമായ രാജാവിന്റെ വേഷം സ്രാങ്കിനു എടുത്തണിയാനുള്ള അവസരം വന്നു ചേരുന്നത്. മതാനുഗതമായ അപചയങ്ങളോടുള്ള  ചെറുത്തു നിൽപ്പിനോടൊപ്പം വിപ്ലവാശയങ്ങൾ സമൂഹത്തിൽ ഇഴ നെയ്യുന്നതും സ്രാങ്കിന്റെ സാന്നിദ്ധ്യത്തിൽ തന്നെ. കന്യാസ്ത്രീയെ വശഗയാക്കാൻ കൂട്ടുകാരനോടൊപ്പം ചേരാൻ സ്രാങ്കിനു വിഷമമില്ലാത്തത് അതുകൊണ്ടുതന്നെ.   പിന്നെയും തെക്ക് എത്തിപ്പെട്ട സ്രാങ്ക് നേരിട്ടിടപെടുകയാണ് പെണ്ണിനു തുണയും തണലുമേകേണ്ട അവശ്യസ്ഥിതിയിൽ. മൂന്നു കാലത്തിൽ മൂന്നു ദേശത്തിൽ ഉറവെടുക്കുന്ന കഥകളിൽ മുൻപോട്ടും പുറകോട്ടും  യഥേഷ്ടം സഞ്ചരിക്കാനും മൂന്നു കഥകളിലും പ്രവേശിക്കാനും സ്രാങ്കിനു പ്രയാസമില്ല എന്നത് വസ്തുനിഷ്ഠതയ്ക്ക് പ്രതികൂലം തന്നെ.&lt;br /&gt;&lt;br /&gt;        അധികാരത്തിന്റേയും മതനേതൃത്വത്തിന്റേയും നൃശംസതയാണ് സ്രാങ്കിന്റെ സാന്നിദ്ധ്യത്താൽ ലഘൂകരിക്കപ്പെടുന്നത്. ഒരു ദൌത്യനിർവ്വഹണത്തിനു നിയുക്തനല്ലെങ്കിലും ഈ  ദൌത്യങ്ങൾ നിറവേറപ്പെടൂനതിൽ സ്രാങ്കിന്റെ സ്വത്വം ഒരു  മായാ സാന്നിദ്ധ്യമാണ്,  അതിപ്രബലമാർന്നതാണീ ഉപസ്ഥിതി. കാലത്തിലൂടെ മുൻപോട്ടും പിറകോട്ടും സഞ്ചരിക്കുന്ന സ്രാങ്ക് അപ്രത്യക്ഷനും പ്രത്യക്ഷനുമാണ് ഒരേ സമയത്ത്. മൂന്നുകാലഘട്ടങ്ങളിലും  പ്രായവ്യത്യാസങ്ങളില്ലതെയാണ് സ്രാങ്ക് പ്രത്യക്ഷനാവുന്നത്. കാളിയുടെ പ്രാണനാഥനായ സ്രാങ്ക് ഒരു കഥാകാരിയുടെ  മെറ്റാഫിക്ഷൻ ഇമേജും മാത്രമായിത്തീരുന്നുണ്ട്.   അലൌകിക ഘടനയാണ് സ്രാങ്കിന്റെ ശരീരത്തിനു. ചോര ചിന്താത്ത ഒരിടം  രേവമ്മയുടെ അഭ്യർത്ഥനപ്രകാരം സ്രാങ്ക് അന്വേഷിച്ചുറപ്പിക്കുമ്പോൾ അതേ ചോര ജൈവസാരത്തിന്റേയും നിലനിൽ‌പ്പിന്റെ ആധാരത്തിന്റേയും സൂചകമെന്നവണ്ണം സ്രാങ്കിൽ നിന്നും ബഹിർഗ്ഗമിക്കുന്നുണ്ട്. പ്രപഞ്ചവുമായുള്ള സംബന്ധങ്ങളിലേക്ക്  സമ്പർക്കമെന്നോണം ചില സന്നിഗ്ധാ‍ാവസരങ്ങളിൽ പ്രകടമാവുന്നുമുണ്ട് സ്രാങ്കിനുതന്നെയും പിടികിട്ടാത്ത ഇത്തരം അടയാളങ്ങൾ. സ്രാങ്കിന്റെ തനി സ്വത്വം സിനിമയിൽ ദുരൂഹമായാ‍ാണു അവതരിപ്പിച്ചിരിക്കുന്നത്. ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്നത് യുക്തിഭദ്രമാകുന്ന അവസ്ഥാവിശേഷം. മാറ്റങ്ങൾക്ക് വാതാനുകൂലത സൃഷ്ടിയ്ക്കുന്ന കാലം തന്നെ സ്രാങ്ക് എന്ന് വിവക്ഷിക്കുന്നതിലും തെറ്റില്ല.  എന്നാൽ നേർ രേഖയിൽ സഞ്ചരിക്കുന്ന കാലസങ്കൽ‌പ്പതിനു എതിരേ തിരിയുന്നുമുണ്ട്, മനുഷ്യജന്മത്തിന്റെ ഭാവനയുടേയും സങ്കൽ‌പ്പങ്ങളുടേയും ഭൌമേതരസമ്പർക്കങ്ങുളുടേയും ഡിമെൻഷനിൽ മാത്രം സ്വരൂപിക്കപ്പെടുന്ന ഈ മായാരൂപം.&lt;br /&gt;&lt;br /&gt;      പ്രത്യക്ഷവും അനുഭവഭേദ്യവുമായ കാലവുമായി ഇടപെടുകയോ സന്ധി ചെയ്യുകയോ സ്രാങ്കിന്റെ സ്വഭാവവിശേഷമല്ല. അതുകൊണ്ടാണ് മരണം എന്നത് സ്രാങ്ക് നിർവ്വചിക്കുന്നത് മറ്റൊന്നാകുന്നത്. കടൽത്തീരത്തടിഞ്ഞ, കാലത്തിന്റെ ഓരത്ത് അരികുപറ്റിക്കിടക്കുന്ന ദേഹം അവ്യക്തതയിൽ ലയിച്ച ഭ്രമജാലക്കാഴ്ചയാണ്. രേവമ്മയ്ക്കും പെമേണയ്ക്കും  കാളിയ്ക്കും ഓർമ്മിച്ചെടുക്കാൻ -അതും ഒരു ഫാന്റസിയുടെ പരിവേഷനിർഭരര സാഹചര്യത്തിൽ- വന്നുചേരുന്ന ഭൌതികവസ്തു മാത്രമേ ഉള്ളു അത്. ഇതു സ്രാങ്കല്ല, എന്റെ പുരുഷനെ എനിയ്ക്ക് അറിയാതിരിക്കുവാൻ പറ്റുമോ എന്ന് കാളി നിരുപാധികം വെളിവാക്കുന്നുമുണ്ട്. സ്വയംഹത്യക്കൊരുങ്ങുന്ന ആത്മശോഷണം സ്രാങ്കിന്റേതാവാനും വഴിയില്ല. മരിച്ചത് സ്രാങ്കു തന്നെയോ എന്നതിലെ ദുരൂഹത- രഹസ്യമയവും ഗൂഢവുമാണെങ്കിൽ‌പ്പോലും- തന്നെ  സത്യമാവുന്നു. സ്രാങ്ക് മരിച്ചെങ്കിൽ എങ്ങനെ, കൊന്നതാണോ, കൊന്നതാണെങ്കിൽ ആരു കൊന്നു, എന്തിനു കൊന്നു എന്ന ചോദ്യങ്ങളും അപ്രസക്തമാവുന്നു. തികച്ചും നാടകീയവും അതിഗംഭീരവുമായ ഒരു ഷോടിലൂടെയാണ് സ്രാങ്കിന്റെ അന്ത്യ (?) പ്രയാണം ചിത്രീകരിച്ചിരിക്കുന്നത്. ചവിട്ടുനാടകരാജാവിന്റെ വേഷത്തിനു കൂട്ടായി  ഒരു സംഘം അനുചരന്മാരോടൊപ്പം അനന്തവിഹായസ്സു പൃഷ്ഠഭൂമിക ചമയ്ക്കുന്ന സാഗരത്തിലേക്ക്  നടന്നുനീങ്ങുന്ന സ്രാങ്ക്. തികച്ചും അസ്വാഭാവികമായ പ്രണാലി തന്നെ ഇത്.  നിസ്സഹായനായ ബുദ്ധഭിക്ഷുവിന്റെ അവസാനപിടച്ചിലും വെള്ളത്തിനടിയിൽ ആയിരുന്നതിനാൽ, അതിനു പരോക്ഷമായെങ്കിലും ഉത്തരവാദി ആയ സ്രാങ്ക് പാപമോചനം എന്നനിലയ്ക്ക് ഒരു ജലസമാധി കാംക്ഷിച്ചിരുന്നുവോ? സാദ്ധ്യതയുണ്ട്. അടിഞ്ഞുകൂടിയ ദേഹം നശ്വരമായ മജ്ജമാംസാദികളാൽ നിർമ്മിതമാണെങ്കിലും അപക്ഷയശോഷണങ്ങൾ സമയബന്ധിതമല്ല. നോക്കി നിൽക്കെയാണ് അതിന്മ്മേൽ കൂണൂകൾ മുളച്ചു പൊന്തുന്നത്. ജൈവയോഗത്തിന്റെ നൈര്യന്തര്യം, പക്ഷേ അവസ്ഥാന്തരത്തിലെ ശീഘ്രത കാലഭേദിയാകുകയാണ്. കാളിയുടെ വയറ്റിൽ വളരുന്നത് സ്രാങ്കുതന്നെ എന്ന സാദ്ധ്യത ഈ നൈര്യന്തര്യത്തിന്റെ നടുക്കണ്ണി തന്നെ. &lt;br /&gt;&lt;br /&gt;വടക്കു നിന്നും തെക്കോട്ട് പരതിപ്പരക്കുന്ന സ്രാങ്കിന്റെ പ്രത്യക്ഷവും സാന്നിദ്ധ്യവും പുരോഗമന- വിപ്ലവ പരിവർത്തനോന്മുഖമായ സമൂഹങ്ങളിലൂടെയാണ് വെളിവാക്കപ്പെടുന്നത്. ഉത്തരകേരളത്തിൽ നിന്നും തെക്കോട്ട് പടർന്നു പിടിച്ച് ആ മണ്ണിൽ നനവൂറിച്ച പുരോഗമനപ്രസ്ഥാനങ്ങളുടെ സമാന്തരമായി ഇതിനെ ദർശിക്കാവുന്നതാണ്, ചരിത്രപരമായി ഭാഗികമായേ ശരിയുള്ളുവെങ്കിൽക്കൂടി. മത നിരപേക്ഷനും എന്നാൽ എല്ലാ മതങ്ങളെയും മടികൂടാതെ സ്വാംശീകരിക്കുന്നവനും ആണു സ്രാങ്ക് എന്നതും കണക്കിലെടുക്കേണ്ടതാണ്. നെറ്റിയിൽ കുരിശടയാളം പേറാനും ദേവീവിഗ്രഹത്തിൽ മഞ്ഞളെറിയാനും ഔത്സുക്യമുള്ളവൻ.  നിശ്ചേതനായി കടൽ‌പ്പുറത്ത് കിടന്നുപോകുന്നത് സ്രാങ്കാണെങ്കിൽ  വിപ്ലവ പ്രസ്ഥാനങ്ങളുടെ മൂല്യച്യുതിയും പാൻ മലയാളി ഐഡെന്റിറ്റിയുടെ നിരാകരണവും വന്നുഭവിച്ചതിന്റെ ലക്ഷണചിഹ്നങ്ങൾ വ്യക്തമാക്കപ്പെടുകയാണ്. എന്നാൽ മറ്റൊരു സ്രാങ്കിനു ബീജാവാപം ചെയ്തതിനു  ശേഷമാണ് ഈ നിപാതം എന്നത് ശുഭസൂചകമാണു താനും.  &lt;br /&gt;&lt;br /&gt;   സ്വത്വബോധത്തെക്കുറിച്ചുള്ള ആവലാതികൾ രാഷ്ട്രീയപരിപ്രേക്ഷ്യത്തിൽ കൊയ്യാനുള്ള വിളവുകൾ എന്ന വ്യാമോഹത്തിനു വഴിതെളിയ്ക്കുന്ന ഇക്കാലത്ത്  മലയാളിമനഃസാക്ഷിയുടെ ജഡം അപചയസംസ്കാരം വിരിച്ചിട്ട മണൽ‌പ്പുറത്ത് അടിയുകയാണ്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-6106256530956005706?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/6106256530956005706/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=6106256530956005706' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/6106256530956005706'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/6106256530956005706'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2011/04/blog-post_22.html' title='കുട്ടിസ്രാങ്ക്-വരവും പോക്കും'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-1287252869372966496</id><published>2011-04-17T08:59:00.000+05:30</published><updated>2011-04-17T08:59:01.152+05:30</updated><title type='text'>വേൾഡ് കപ്പ് ഏന്തിയ കൈകൾ</title><content type='html'>ധോണിയും സച്ചിനുമൊക്കെ വേൾഡ് കപ്പ് പിടിച്ചു നിൽക്കുന്ന പടം കണ്ടു.&lt;br /&gt; &lt;br /&gt;ഈ കപ്പ് ഒന്നും അടുത്തു കണ്ടിട്ടില്ലെങ്കിലും വേൾഡ് കപ്പ് പിടിച്ച കൈകൾ എനിക്കു പരിചയമുണ്ട്. സത്യമായിട്ടും.&lt;br /&gt;&lt;br /&gt;      ക്രിക്കറ്റ് മഹാസംഭവമാണെന്ന് കേട്ടിട്ടു മാത്രം ഉള്ള എനിക്ക്  ഇങ്ങനെയൊരു അപൂർവ്വ ഭാഗ്യം (?)  വന്നത്  വിധിവൈപരീത്യം എന്നൊക്കെപ്പറയാവുന്ന കിടിലൻ സംഭാവ്യത കൊണ്ടായിരിക്കും. കൊച്ചിലേ ആരെങ്കിലും ട്രാൻസിസ്റ്റർ റേഡിയോ ചെവിയോടു ചേർത്തുപിടിച്ച് ഇടയ്ക്കിടയ്ക്ക് ഭ്രാന്തനെപ്പോലെ ആവേശം കൊണ്ട് ചിരിക്കുന്നതു കാണുമ്പോൾ ‘എതാണ്ടും  ഒരു കളി എങ്ങാണ്ടു നടക്കുകാ‘ എന്ന് അമ്മ പറയുന്നത് കേട്ടിടൂണ്ട്.  ‘ ഇതു ചുമ്മാ കേൾക്കേണ്ട കളിയാണോ അമ്മേ?  കളി കാണുകേം ഒന്നും വേണ്ടെ കൂവിയാർക്കാൻ?‘ എന്ന ചോദ്യങ്ങളൊക്കെ പിള്ളേരുടെ വിവരക്കേടാണെന്ന മാതിരി അമ്മ തള്ളിക്കളഞ്ഞു. ഒരു കുഞ്ഞു റേഡിയോ കിട്ടാൻ ചാൻസൊന്നുമില്ലെങ്കിലും അമ്മയോട് വിറയലോടെ കാര്യം അവതരിപ്പിച്ചു ഒരിയ്ക്കൽ. “എന്റെ മോന് ഇപ്പം മേടിച്ചു തരാം കേട്ടൊ. അച്ഛനിങ്ങു വരട്ടെ”എന്ന്  ഭർസിച്ച് ബാലമനസ്സിനെ പീഡനം ഏൽപ്പിച്ചെങ്കിലും രാത്രിയിൽ എന്റെ സങ്കടം കണ്ടിട്ടായിരിക്കണം ‘മക്കളേ, മക്കൾക്കു  പറ്റിയ കളി ഒന്നുമല്ലത്” എന്നൊക്കെപ്പറഞ്ഞ് ലോകക്രിക്കറ്റ് ചരിത്രത്തിൽ എന്റെ സ്ഥാനമുറപ്പിച്ചു.&lt;br /&gt;&lt;br /&gt; എന്നാലും കായികാഭ്യാസസാംസ്കാരികസമൂഹത്തിൽ നിന്നും പിൻതള്ളപ്പെട്ടു പോകെണ്ടെന്നു വിചാരിച്ച് ക്രിക്കറ്റിനു സമമായ ബേസ് ബോൾ കളി കാണാൻ പോയിട്ടുണ്ട്. മകൾ സ്കൂളിൽ എന്തോ വൻ മത്സരത്തിൽ ജയിച്ചു. ഒരു വൻപൻ ബേസ്ബോൾ കളിയ്ക്കുള്ള രണ്ടു  ടിക്കറ്റാണ് അവൾ നേടിയെടുത്തത്. തീർച്ചയായും എനിക്ക്  “സ്പോറ്ട്സ് ലോകമേ ഇതാ ഞാൻ നിന്നിലേക്ക് പ്രവേശിക്കുന്നു” എന്ന് വിളിച്ചുകൂവി ആഘോഷിക്കാൻ പറ്റിയ വേള. കളിയ്ക്കുന്നതോ രണ്ടു പ്രസിദ്ധ യു എസ് ടീംസ്. കിട്ടിയ സീറ്റും എന്നെപ്പോലെ തുടക്കക്കാരനു കണ്ടാസ്വദിക്കാൻ മുൻനിരയിൽ തന്നെ. കളി തുടങ്ങി കുറച്ചായപ്പോൾ കാണികൾ എന്തോ വൻ സംഭവത്താ‍ാൽ കൂകിയാർത്തു. “എന്താ എന്താ സംഭവിച്ചേ”? ഞാൻ മകളോടു ചോദിച്ചു. അച്ഛൻ എവിടെയാ നോക്കിയേ’ അവൾക്ക് നിരാശ. ഒരാൾ പന്തെറിയുന്നു, മറ്റൊരാൾ അതടിച്ചു തെറിപ്പിയ്ക്കുന്നു, എറിഞ്ഞവൻ ഓടുന്നു….എവിടെയാ നോക്കേണ്ടേ? ഏതായാലും ഞാൻ നോക്കിയിടത്തൊന്നുമല്ല സംഭവം നടന്നത്.&lt;br /&gt;&lt;br /&gt; “ദാ അവിടെ നോക്കിക്കെ… അവിടെ…’ മോൾ കാണിച്ചു തന്നു. അതു ശരി അവിടെയാണോ. അവിടെ കണ്ണും നട്ട് ഇരുന്നു. ദാ വരുന്നു പിന്നെയും ആർപ്പു വിളി. ‘എന്താ സംഭവിച്ചേ? എന്താ എന്താ?‘  ഞാൻ കണ്ണു നട്ടിടത്തല്ല ഇത്തവണ കാര്യം നടന്നത്. മറ്റേ കോണിലാണ്. എവിടെയാ നോക്കണ്ടേ മോളേ? ഏറിയുന്നവന്റെ അടുത്തോ അടിച്ചു തെറിപ്പിയ്ക്കുന്നവന്റെ അടുത്തോ? “എല്ലാം നോക്കണം അച്ഛാ’ എന്ന് വാണിങ്ങ് തന്നു അവൾ. നാടൻ തിയേറ്ററിൽ ചെറിയ സ്ക്രീനിൽ സിനിമാ കണ്ടവൻ പെട്ടെന്ന് 70 എം എം കാണുമ്പോൾ ഇടത്തു നിന്നു വലത്തേയ്ക്കും വലത്തു നിന്ന് ഇടത്തേയ്ക്കും കണ്ണ് പോകുന്നതനുസരിച്ച് തലയും തിരിയ്ക്കുന്നതു പോലെ ഞാൻ തല അങ്ങോട്ടുമിങ്ങോട്ടും 180 ഡിഗ്രിയിൽ തിരിച്ചുതുടങ്ങി. പിന്നെ കാണുന്നത് വടി കൊണ്ട് പന്ത് അടിച്ചു തെറിപ്പിക്കുന്നവൻ വലിയ ആവേശത്തോടെ ഒരു വീക്കു വച്ചു കൊടുക്കുന്നതാണ്. പന്ത് ദാ ഉയരത്തിൽ പറന്ന് ആൾക്കാരുടെ മേൽ. അവർ ആവേശത്തോടെ പിടിച്ചെടുത്തു. &lt;br /&gt;&lt;br /&gt; ‘നമ്മുടെ ടീം ജയിക്കുകയാണ് അച്ഛാ.’ മോൾക്ക് വല്യ സന്തോഷമാണ്. &lt;br /&gt;&lt;br /&gt;തീർച്ചയായും. നമ്മൾ നാട്ടുകാർ തന്നെ പന്തു പിടിച്ചു അപ്പോ നമ്മളു തന്നെ ജയിക്കും. ഞാൻ യുക്തി നിരത്തി. “അച്ഛൻ കളി ഒന്നും കാണുന്നില്ല” (‘I should have brought somebody else” എന്ന് അവൾ പതുക്കെ പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു. അച്ഛനാണെന്നു വച്ച് ആത്മാഭിമാനം തീരെ ഇല്ലെന്നു വരരുതല്ലൊ)      &lt;br /&gt;&lt;br /&gt; സ്പോർട്സ് ലോകത്തിനു മിസ് ഫിറ്റ് ആണു ഞാൻ എന്നൊക്കെപ്പറയാൻ വരട്ടെ. വൺ ഓൺ വൺ എന്നൊക്കെപ്പറയാവുന്ന  “റാൻഡെ വൂ’ ഒക്കെയാണു വിധി എനിക്കു വേണ്ടി കാത്തു വച്ചത്. &lt;br /&gt;&lt;br /&gt;     കുറച്ചു നാൾ മുൻപാണ്. നാട്ടിക്കുള്ള യാത്ര. ന്യൂ യോർക്ക്- ബോംബേ ഫ്ലൈറ്റ് ലണ്ടൻ വഴിയാണ്.  ലണ്ടൻ ഹീ ത്രൂ എയർ പോറ്ടിൽ ഇറങ്ങിക്കേറണം.  അവിടെ ബോംബേ ഫ്ലൈറ്റിനുള്ള എയർ ഇൻഡ്യാ കൌണ്ടറിൽ ഞാൻ നേരത്തെ എത്തി. വേറെ ആരുമില്ല അവിടെങ്ങും. എന്നെക്കൂടാതെ ആദ്യം എത്തിയ മറ്റൊരു യാത്രക്കാരൻ അടുത്ത് വന്ന് ഇരുന്നു. ശരിക്കും ഒരു മലയാളി ലുക്ക് ഉണ്ട്. സ്വൽ‌പ്പം കറുത്ത്. മീശയുണ്ട്. തലമുടി അൽ‌പ്പം ചുരുണ്ടതുമല്ലെ എന്ന് സംശയം. എവിടെയോ കണ്ടിട്ടുണ്ടല്ലൊ ഇയാളേ? ഓർമ്മയില്ലേ ഈ മുഖം?  മലയാളി അസോസിയേഷനിൽ ഓണത്തിനും ക്രിസ്തുമസ്സിനും സ്ഥിരം കാണാറുള്ള ആൾ? വറ്ഗീസ് ചേട്ടൻ? അതോ ജോൺ ഓലിപ്പുരയ്യ്ക്കലോ? ആൾ എന്നെക്കണ്ട് പുഞ്ചിരിച്ചു. ദൈവമേ എന്നെ ഓർക്കുന്ന ഇയാളെ ഞാൻ മറന്നോ? ജാള്യത മറ്യക്കാൻ ഞാനും ചിരിച്ചു കൊണ്ട് കൈ നീട്ടി ഹലോ പറഞ്ഞു. അദ്ദേഹം സന്തോഷത്തോടെ സുന്ദരമായി ഒരു  ഷേക് ഹാൻഡ് തന്നു. “എന്നാ വറുഗീസ് ചേട്ടാ കുറച്ചു കറുത്തു പോയല്ലോ, മരുഭൂമിലാണോ ഈയിടെയായിട്ടു ജോലി” എന്നൊക്കെ ചോദിച്ചാൽ അടൂർ ഗോപാലകൃഷ്ണന്റെ എലിപ്പത്തായം കാണാത്ത ഇയാൾക്ക് അതിലെ സെൻസ് ഓഫ് ഹ്യൂമർ പിടികിട്ടിയില്ലെന്നു വരും. മിണ്ടാണ്ടിരിക്കുക തന്നെ ഭേദം. വറുഗീസ് ചേട്ടന്റെ അടുത്ത് മറ്റൊരു വട്ടമുഖക്കാരൻ (ക്ലീൻ ഷേവ്, നോർത് ഇൻഡ്യൻ ലുക്ക്) വന്നിരുന്ന് വർത്തമാനം തുടങ്ങി. തൊട്ടപ്പുറത്ത് വല്യ കറുത്ത കണ്ണടവച്ച മീശക്കാരൻ സുന്ദരനും ഇവരോടു ചേർന്നു. വറുഗീസ് ചേട്ടൻ ഈയിടെയായിട്ട് ഇച്ചിരെ പോപുലർ ആയല്ലോ എന്നൊക്കെ പറയാൻ തോന്നിയെങ്കിലും ഞാൻ ഗമ വിടാതെ ഇരുന്നു.&lt;br /&gt;&lt;br /&gt;   യാത്രക്കാർ വന്നു തുടങ്ങിയതോടെ വറുഗീസ് ചേട്ടനെ പൊതിയാൻ തുടങ്ങി. ഓടോഗ്രാഫിനുമൊക്കെയായി വൻ തിരക്കും ബഹളവും. ഒന്നു രണ്ടു പേർ എന്റെ കാലു ചവിട്ടു മെതിച്ചതിനാൽ ഞാൻ ഊരി ഇറങ്ങി മാറിപ്പോയി. ഇയാൾ ഈയിടെ വല്ല സിനിമയിലും അഭിനയിച്ച് സൂപ്പർ സ്റ്റാറായോ? &lt;br /&gt;&lt;br /&gt;ഞാൻ കാര്യമന്വേഷിച്ച് ഒരാളോടു ചോദിച്ചു. അയാൾ എന്നെ കൊല്ലാനുള്ള നോട്ടമാ നോക്കിയത്. അറിയില്ലേ? അതാരാ? &lt;br /&gt;ആരാ അത്?&lt;br /&gt;&lt;br /&gt;കപിൽ ദേവ്.&lt;br /&gt;&lt;br /&gt;കപിൽ ദേവ് ആണ് നമ്മുടെ വറുഗീസ് ചേട്ടൻ. ആ മലയാളി ലുക്ക് ആണ് എന്നെ തെറ്റിദ്ധരിപ്പിച്ചത്. ലണ്ടനിൽ ഒരു സൌഹൃദ ക്രിക്കറ്റ് മാച്ചിനു വന്നതാണ്.  ആ ക്ലീൻ ഷേവ്  വട്ടമുഖക്കാരൻ- സുനിൽ ഗവാസ്കർ എന്നു പറയും. മറ്റെ മീശക്കാരൻ സുന്ദരൻ രവി ശാസ്ത്രി ആണ്. 83 ഇൽ വേൾഡ് കപ്പ് നേടിയ ടീമിലെ പലരും ഉണ്ട് ആ കൂട്ടത്തിൽ.&lt;br /&gt;&lt;br /&gt;‘വറുഗീസ് ചേട്ടാ അല്ല കപിലൻ ചേട്ടാ വേൾഡ് കപ്പ് പിടിച്ച ആ കയ്യേൽ ഒന്നൂടെ തൊട്ടോട്ടെ' എന്നു ചോദിക്കാനൊന്നും പോയില്ല. എനിക്ക് പറ്റിയ കളിയല്ല ഇതൊന്നും എന്ന് അമ്മ പണ്ടേ പറഞ്ഞു തന്നിട്ടുണ്ടല്ലൊ.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-1287252869372966496?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/1287252869372966496/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=1287252869372966496' title='19 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1287252869372966496'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1287252869372966496'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2011/04/blog-post.html' title='വേൾഡ് കപ്പ് ഏന്തിയ കൈകൾ'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>19</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-7565006861943107327</id><published>2011-04-11T07:24:00.000+05:30</published><updated>2011-04-13T02:34:55.891+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും</title><content type='html'>ഒരു വിഷു കൂടി കടന്നു പോകുന്നു. &lt;br /&gt;&lt;br /&gt;പണ്ടത്തെ വിഷുവല്ല ഇന്നത്തെ വിഷു. ഓണവും വിഷുവും മതനിരപേക്ഷമായ ഉത്സവങ്ങളാണെന്നുള്ള അഭിമാനം പ്രത്യക്ഷമാക്കി മറ്റു സംസ്ഥാനക്കരുടെ ഇടയില്‍  ഞെളിഞ്ഞിരുന്നു മലയാളി. എന്നാൽ മാനവീകമായിരുന്ന, സാര്‍വലൗകിക പ്രതിച്ഛായയുണ്ടായിരുന്ന വിഷു ഒരു ദൈവത്തിന്റേതു മാത്രമായി ചുരുങ്ങിയിരിക്കുന്നു ഇന്ന്. &lt;br /&gt;&lt;br /&gt;  എന്നാൽ ഇത്തരം ആശങ്കകൾ ഇല്ലാ‍ാതാകുന്ന പൊതു സാംസ്കാരികചിഹ്നങ്ങളെക്കുറിച്ചാണെങ്കിലും ചരിത്രത്തിൽ സംഭവിക്കുന്ന അധിനിവേശങ്ങളൂടെ പട്ടികയിൽ ഒന്നായി തള്ളിക്കളയാൻ എളുപ്പമല്ല.   കാലത്തിന്റെ ദിശാസൂചികള്‍ ആചാരങ്ങള്‍ ശീലങ്ങള്‍, ജീവിതഘടനകള്‍ ഇവയിലൊക്കെ പുതിയ മുഖപടം തയ്ച്ചിടും."തനിമ“ എന്നത്‌ കൂടു വിട്ട്‌ കൂടു മാറുന്ന സംസ്കാരചിഹ്നങ്ങളുടെ ഒരു ഫ്ലാഷ്‌ പോയിന്റിലെ നിശ്ചലമാക്കപ്പെട്ട ദൃശ്യമാണ്‌. സൂക്ഷ്മരൂപത്തില്‍ തനിമയ്ക്ക്‌ ഏറെ പഴക്കം കാണുമെങ്കിലും ബാഹ്യരൂപത്തില്‍ അതു ക്ഷണപ്രഭാചഞ്ചലമാണ്‌. ഈ തത്ത്വപ്പഴുതിൽക്കൂടെ കയറിപ്പറ്റാൻ ശ്രമിക്കുന്നത് മതങ്ങളുടെ കയ്യേറ്റസ്വഭാവമാണ്. വിഷുവിൽ ശ്രീകൃഷ്ണൻ വന്നു കയറിയത് അതീവ തന്മ്മയത്വത്തോടെയാണ്.&lt;br /&gt;&lt;br /&gt;     വിഷുവിന്റെ സാംഗത്യം വിളവെടുപ്പിന്റെ മഹോല്‍സവത്തിലും ജീവജാലങ്ങളുടെ നിത്യതയ്ക്കു പ്രദാനമായ സൂര്യന്റെ രാശിപ്പകര്‍ച്ച കുറിച്ചുവയ്ക്കപ്പെടലിലുമാണ്‌. അതിജീവനത്തിനാധാരമായ വസ്തുക്കളുടെ പ്രതിരൂപാത്മകമായ നവ്യദര്‍ശനം ആണ്‌ വിഷുക്കണി. ദര്‍ശനത്തിന്റെ അര്‍ത്ഥവ്യാപ്തി കണ്ണാടിയുടെ സാന്നിധ്യത്താല്‍ വിസ്‌ തൃതമാക്കപ്പെടുന്നുമുണ്ട്‌. സമ്പത്ത്‌ അടുത്ത തലമുറയിലേക്കു കൈമാറ്റംചെയ്യപ്പെടുന്നതിന്റേയും അതിന്റെ ഉത്തരവാദിത്തതിന്റെ നിഷ്കര്‍ഷയുടേയും "ടോക്കണ്‍" ആണ്‌ വിഷുക്കൈനീട്ടം. ഈ സിംബോളിക്‌ കൃത്യദൃശ്യത്തിനിടയിലാണ്‌ കഴിഞ്ഞ ഒരു ഇരുപതുകൊല്ലത്തിനിടയില്‍ ശ്രീകൃഷ്ണപ്രതിമ പ്രതിഷ്ഠിക്കപ്പെട്ടത്‌.&lt;br /&gt;&lt;br /&gt;     കത്തിച്ചുവച്ച നിലവിളക്കിനുമുന്‍പില്‍ നാമം ചൊല്ലലാണ്‌ ഒരു മലയാളി ഹിന്ദുവിന്റെ വീട്ടിലെ ആരാധനാക്രമം. 60-കളോടു കൂടിയാണ്‌ ശിവകാശി കലണ്ഡര്‍ ചിത്രങ്ങള്‍ കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ കാണപ്പെട്ടു തുടങ്ങിയത്‌. ചില്ലിട്ട ദേവരൂപങ്ങള്‍ നൂല്‍ക്കമ്പിയാല്‍ ബന്ധിക്കപ്പെട്ട്‌ 45 ഡിഗ്രിയില്‍ ചെരിഞ്ഞ്‌ പൂമുഖങ്ങളില്‍ ഭിത്തിയ്ക്കും സീലിങ്ങിനുമിടയ്ക്കു സ്ഥാനം പിടിച്ചു. നിലവിളക്കിനടുത്തൊന്നും അത്രയ്ക്കെത്തിയില്ല. ചെറിയ പ്രതിമകള്‍ ഷോ കേസില്‍ ഇരുന്ന്‌ അതിഥികള്‍ക്കു സ്വാഗതമരുളിയതല്ലാതെ നാമം ചൊല്ലല്‍ വേദിയിലേയ്ക്കെത്തി നോക്കിയതു പോലുമില്ല. വടക്കെ ഇന്ത്യയില്‍ യാത്ര പോയവര്‍ ബിര്‍ളാ മന്ദിരത്തിലും മറ്റും ഗര്‍ഭഗൃഹത്തില്‍ മാര്‍ബിളില്‍ തീര്‍ത്ത അലങ്കരിച്ച വിഗ്രഹങ്ങള്‍ കണ്ട്‌ ഈശ്വരാരാധന ഇങ്ങനെയോ എന്നു അദ്ഭുതം കൂറി. കോണ്‍ക്രീറ്റ്‌ കെട്ടിടങ്ങള്‍ പെരുകിയപ്പോള്‍ "പൂജാമുറി"എന്ന പരിഷ്കാരത്തളത്തിലേക്കു ചിലപ്പോള്‍ ചില്ലിട്ട കലണ്ഡര്‍ ചിത്രങ്ങള്‍ നിലവിളക്കിനോടൊപ്പം സ്ഥാനചലനം നടത്തിയിട്ടുണ്ട്‌. എങ്കിലും ഉത്തരേന്ത്യന്‍ ശില്‍പമാതൃകയില്‍ പണിഞ്ഞ, നിറം കയറ്റിയ പ്രതിമകള്‍ പൂജാവിഗ്രഹങ്ങളായി സിനിമയിലാണു ഏറെയും കാണപ്പെട്ടത്‌.&lt;br /&gt;&lt;br /&gt;      വിഷുക്കണിയില്‍ ഇടം തേടിയ കൃഷ്ണവിഗ്രഹം മിക്കവാറും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസില്‍ തീര്‍ത്തവയാണ്‌. ആദ്യനോട്ടത്തില്‍ തന്നെ ശ്രദ്ധ പിടിച്ചെടുക്കുന്നരീതിയില്‍ കണിവെള്ളരിയുടേയും കൊന്നപ്പൂക്കളുടേയും പിന്നിലായി നിലകൊള്ളുന്ന നീലയും മഞ്ഞയും അത്യുദാരമായി നിറമേകിയ ഈ വിഗ്രഹം മയില്‍പ്പീലി ചാര്‍ത്തി ഓടക്കുഴലൂതുന്ന രൂപത്തിലാണ്‌. ഇളം അഞ്ജനക്കല്ലിലോ ലോഹത്തിലോ കൊത്തിയെടുത്ത പ്രതിമയുമല്ല ഇവയൊന്നും. കേരളീയശില്‍പ്പമാതൃകയില്‍ തീര്‍ത്തതോ ഭിത്തിച്ചിത്രങ്ങളിലെ കൃഷ്ണരൂപശൈലിയില്‍ ‍മെനഞ്ഞെടുത്തതോ ആയ പ്രതിമകള്‍ വിഷുക്കണിയില്‍ ഇടം തേടാറില്ല. പേപ്പര്‍ മാഷിലോ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസിലോ തീര്‍ത്തവയായിരിക്കണമെന്ന നിര്‍ബന്ധമുള്ളതുപോലെയാണ്‌ ഇവ പ്രത്യക്ഷപ്പെടുക. ഗുരുവായൂര്‍ തന്നെയായിരുന്നു (ഇപ്പോഴും അതെ) ഈ പ്രതിമയുടെ വിപണന കേന്ദ്രം. 70-കളുടെ ആരംഭത്തോടെയാണ്‌ ഈ പ്രതിമകളുടെ വിപണന വ്യാസം വര്‍ദ്ധിച്ചു തെക്കന്‍ തിരുവിതാംകൂറില്‍ വരെ എത്തിച്ചേര്‍ന്നത്‌. മാധ്യമങ്ങളുടെ പ്രചരണശക്തികൊണ്ടും ദൃശ്യശ്രാവ്യമാധ്യമങ്ങളിലും സാഹിത്യത്തിലും ഗുരുവായൂര്‍ കൃഷ്ണാപദാനം വിളങ്ങിവിലസിയതുകൊണ്ടും ഗുരുവായൂരമ്പലം തെക്കുള്ളവരുടേയും കൂടി തീര്‍ത്ഥാടനലക്ഷ്യമായതും ഇക്കാലത്തായിരുന്നു. ചരിത്രപ്രസിദ്ധമായ അമ്പലപ്പുഴ കൃഷ്ണക്ഷേത്രത്തിന്റെ ജനപ്രിയത അങ്ങിനെ ഗുരുവായൂരിലേക്കു മാറ്റപ്പെട്ടു. വര്‍ദ്ധിച്ചഗതാഗതസൗകര്യങ്ങളും എളുപ്പത്തില്‍ ലഭ്യമാകുന്ന വാഹനങ്ങളും ഗുരുവായൂര്‍ യാത്രകളുടെ ഫ്രീക്വെന്‍സി കൂട്ടി. ചുവന്ന സുതാര്യമായ പ്ലാസ്റ്റിക്‌ കല്ലില്‍പ്പൊതിഞ്ഞ "ഗുരുവായൂരപ്പന്‍ ലോക്കറ്റ്‌"കളും മോതിരങ്ങളും ഫാഷന്‍ പ്രസ്താവനയായി; സുസ്മേരവദനനായ ചതുര്‍ബാഹു കേരളത്തിലുടനീളം കാറുകളിലെ ഡാഷ് ബോര്‍‍ഡില്‍ വഴികാട്ടിയായി നിലകൊണ്ടു. ഗുരുവായൂര്‍ ദര്‍ശനത്തിനു തെളിവായി പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ കൃഷ്ണവിഗ്രഹങ്ങള്‍ ഓരോ ഭക്തനും കയ്യിലേന്തി വീട്ടിലെത്തിച്ചു.&lt;br /&gt;&lt;br /&gt;       കല്ലിലോ ലോഹത്തിലോ അല്ലാതെ തീര്‍ത്ത ഈ പ്രതിമകള്‍ക്കു വേറൊരു സവിശേഷതയുമുണ്ട്‌. മലയാളികളുടെ കണ്‍സ്യൂമെറിക്‌ മനോഭാവത്തിനു സമമായി "ഡിസ്പോസബിള്‍" എന്ന ആംഗലേയ പദത്തിന്റെ എല്ലാ അര്‍ത്ഥങ്ങളും ഇവ പേറുന്നു. ഉടഞ്ഞുപോവാന്‍ എളുപ്പമുള്ളതും ഉടഞ്ഞാല്‍ എടുത്തു കളയാനും മറ്റൊന്നു കൈക്കലാക്കനും ഈ ഉദാത്തദൈവസങ്കല്‍പ്പത്തെ ഉപയോഗിച്ചു. അംഗഭംഗം വന്ന കായാമ്പൂമേനികളും കൗസ്തുഭമണിമാറും ഓടക്കുഴലോടെ വിച്ഛേദിക്കപ്പെട്ട കൈകളും മകരകുണ്ഡലമിട്ട മലര്‍ക്കാതുകളും കുപ്പത്തൊട്ടിയിലും കുപ്പിവളക്കടകളിലെ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികളിലും കിടന്നു അവഗണനയേറ്റുവാങ്ങിയത്‌ ദൈവസങ്കല്‍പം അത്രയൊന്നും മലയാളി ഈ പ്രതിമകള്‍ക്കു കല്‍പിച്ചുകൊടുക്കാതിരുന്നതിനാലാണ്‌. പ്ലാസ്റ്റിക്‌ ലോക്കറ്റുകളിലേയും മോതിരത്തിലേയും ഗുരുവായൂരപ്പവിഗ്രഹശകലങ്ങള്‍ കുളക്കടവിലും തോട്ടുവക്കിലും കുളിമുറികളിലും അപമാനമേറ്റ്‌ കിടന്നത്‌ മലയാളിയുടെ ഫാഷന്‍ ഭ്രമത്തിന്റെ ദാരുണ ദൃഷ്ടാന്തമായിരുന്നു.&lt;br /&gt;&lt;br /&gt;       ഈ ഓടക്കുഴലൂതുന്ന കൃഷ്ണരൂപം എങ്ങനെ വിഷുക്കണിയിലെ അത്യാവശ്യ ഘടകമായി എന്നന്വേഷിക്കാം. വിഷുക്കണി എന്ന വാക്കിലെ "കണി" എന്ന പദപരിച്ഛേദത്തിനു രാവിലെ കാണുന്ന കാഴ്ച എന്ന അര്‍ത്ഥം വന്നു ചേര്‍ന്നിരുന്നു. അതിനു നല്ലതം ചീത്തയും ആയ ഉദ്ദേശഭാവം നിലവില്‍ വന്നു."നിന്നെയാണല്ലോ ഇന്നു കണികണ്ടത്‌ "എന്ന പ്രയോഗത്തില്‍ ഒരു മോശം സൂചനയാണല്ലൊ. ഗുരുവായൂരപ്പനെ കണി കാണുന്നത്‌ അതി വിശേഷമാണെന്നു പറയുമ്പോള്‍ വിഷുവുമായി ബന്ധപ്പെട്ടല്ല. ഇത്‌ പിന്നീട്‌ ഗുരുവായൂരപ്പനെ വിഷുവിനു കണി കാണുന്നതായി ഭവിച്ചത്‌ ഒരു മറിമായമാണ്‌. വിഷുക്കണി എന്ന വിശേഷ പദത്തില്‍ നിന്നു "കണി"വേര്‍പെട്ടു സാമാന്യമായ ഒരു കാര്യത്തെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുകയും പിന്നീട്‌ ഇത്‌ ഗുരുവായൂരപ്പന്റെ വിഷുക്കണി എന്ന ചുരുങ്ങിയവ്യവഹാരസൂചകത്തിലെത്തുകയും ചെയ്തു. ഇവിടെ സംഭവിച്ചതു വിഷുക്കണിയും ഗുരുവായൂരപ്പനെ കണികാണുന്നതും ഒന്നായിത്തീരലാണ്‌. ഭാഷയും ശീലവും തമ്മില്‍ നടന്ന ഒരു അപൂര്‍വ ഒത്തുകളി. ഈ കെട്ടുപിണയലിനുശേഷം വിഷുവിനു കണി കാണുന്നത്‌ ശ്രീകൃഷ്ണനായിരിക്കണം എന്ന നിബന്ധന അറിഞ്ഞോ അറിയാതെയോ മലയാളിഹൈന്ദവമനസ്സില്‍ വളര്‍ന്നു. അങ്ങനെ വിഷുക്കണിയില്‍ നിന്നും വേര്‍പെട്ടു നടന്ന കണി ഗുരുവായൂര്‍ വഴി തിരിച്ചു വിഷുക്കണിയിലെത്തിയപ്പോഴേയ്ക്കും ഗുരുവായൂരപ്പനും കൂടെയുണ്ടായിരുന്നു.&lt;br /&gt;&lt;br /&gt;      കണികാണലിനേയും ശ്രീകൃഷ്ണനെ കണി കാണലിനേയുമൊന്നിപ്പിക്കാന്‍ ഇക്കാലത്തു മറ്റുചില കാര്യങ്ങള്‍ സഹായകമായിത്തീര്‍ന്നു. ഓമനക്കുട്ടന്‍ എന്ന സിനിമയിലെ "കണികാണുന്നേരം കമലനേത്രന്റെ"(പാടിയത്‌ പി. ലീല, രേണുക) എന്ന, "നരകവൈരിയാം അരവിന്ദാക്ഷന്റെ" എന്ന പഴയകീര്‍ത്തനതിന്റെ പുതുക്കിയ പതിപ്പ്, സിനിമാഗാനങ്ങള്‍ ഏറെ സ്വാധീനം ചെലുത്തിയിരുന്ന മലയാളി മനസ്സില്‍ കണി-ശ്രീകൃഷ്ണ കണി എന്ന ആശയത്തെ രൂഢമൂലമാക്കി. കസ്സെറ്റുകളുടേയും കസ്സെറ്റ്‌ പ്ലേയറുകളുടേയും സുലഭത ഇതിനു ആക്കംകൂട്ടി. വിഷുവിനു ഈ ഗാനം അമ്പലങ്ങളിലെ ഉച്ചഭാഷിണികളും ആവര്‍ത്തിച്ചു. വിഷുവിനു പാടേണ്ട ഭക്തിഗാനമണെന്നു പരക്കെ ധാരണയുണ്ടായി. 'നമശിവായ‘ എന്നതിലെ ഓരോ അക്ഷരത്തിലുമാണ്‌ മൂലരൂപകീര്‍ത്തനത്തിലെ ഓരോ ഈരടിയും തുടങ്ങുന്നത്‌. നേരത്തെ സിനിമക്കാര്‍ 'നരകവൈരിയാം' എന്നു തുടങ്ങുന്ന ആദ്യത്തെ ഈരടി ഉപേക്ഷിച്ചിരുന്നതിനല്‍ ഇത്‌ നൂറു ശതമാനവും കൃഷ്ണകീര്‍ത്തനം ആയി മാറ്റിയെടുക്കാന്‍ എളുപ്പമായി. ശിവസമര്‍പ്പണത്തിന്റെ ക്രമം കൃഷ്ണലീലാവര്‍ണനത്തിനുപയോഗിച്ച ഭക്തകവിയുടെ ശൈവ-വൈഷ്ണവസമന്വയാഭിലാഷം ഇതോടെ പുച്ഛിക്കപ്പെട്ടു. ഇതിനോടൊപ്പം "വാകച്ചാര്‍ത്തു കഴിഞ്ഞൊരു ദേവന്റെ" (ഇരുട്ടിന്റെ ആത്മാവ്‌, എസ്‌. ജാനകി/ബാബുരാജ്‌), പിന്നീട്‌ വന്ന 'ചെത്തി മന്ദാരം തുളസി" (അടിമകള്‍, പി.സുശീല/ദേവരാജന്‍) ഒക്കെ ഓടക്കുഴലൂതുന്ന കൃഷ്ണനെ/ഗുരുവായൂരപ്പനെ കണികാണുന്നത്‌ മലയാളി മനസ്സില്‍പതിച്ചുവച്ചു.&lt;br /&gt;&lt;br /&gt;       അതിരസാവഹമായ ഒരു കാര്യം ഗുരുവായൂരിലെ പ്രതിഷ്ഠാവിഗ്രഹം ഓടക്കുഴല്‍ ഊതുന്ന കൃഷ്ണന്റെ അല്ലെന്നുള്ളതാണ്‌. ശംഖ്‌, ചക്ര ഗദാ പദ്മധാരിയായ വിഷ്ണുവിഗ്രഹമാണ്‌ അവിടത്തെ പ്രതിഷ്ഠ, "രൂപമണ്ഡന'യനുസരിച്ചു വിഗ്രഹലക്ഷണം നോക്കിയാല്‍ ജനാര്‍ദ്ദനന്‍, ബാലവിഷ്ണു എന്നു സങ്കല്‍പം. പദ്മപുരാണമനുസരിച്ചു വാസുദേവന്‍. കൃഷ്ണസങ്കല്‍പം ആരോപിച്ചിരിക്കയാണെന്നു സാരം(ക്ഷേത്ര വിജ്ഞാനകോശം, പി.ജി. രാജേന്ദ്രന്‍). നാരായണീയത്തിലെ നൂറാം ദശകത്തിലാണ്‌ മേല്‍പ്പത്തൂര്‍ ഗുരുവായൂരപ്പനെ മയില്‍പ്പീലി ചാര്‍ത്തിയ വേണുഗോപാലനായി കാണുന്നത്‌. ഗുരുവായൂരപ്പന്‍ ഓടക്കുഴലൂതുന്ന ഉണ്ണിക്കണ്ണനാണെന്ന തോന്നല്‍ ഇതോടെ വേരുറയ്ക്കപ്പെട്ടു. പിന്നാലെ വന്ന കാവ്യങ്ങളും കീര്‍ത്തനങ്ങളും നേരത്തെ സൂചിപ്പിച്ച സിനിമാഗാനങ്ങളും മറ്റ്‌ കവിതകളും ഇത്‌ പിന്തുടര്‍ന്നു.(കേരളത്തിലെ ഒരു ക്ഷേത്രത്തിലും ഓടക്കുഴല്‍കൃഷ്ണരൂപം പ്രധാനപ്രതിഷ്ഠയല്ല). ഗുരുവായൂരിലെ ഉപ്പേരിക്കടകളില്‍ നിന്നും വാങ്ങിയ ഓടക്കുഴലൂതുന്ന വിഗ്രഹത്തെ ഗുരുവായൂരപ്പന്റെ വിഗ്രഹമാണെന്നുകരുതി വീട്ടിലെത്തിച്ചു ദര്‍ശനത്തിനെത്തിയവര്‍.&lt;br /&gt;&lt;br /&gt;      ഈ സമയത്ത്‌ മലയാളിക്കു മയില്‍പ്പീലി ചാര്‍ത്തിയ, മഞ്ഞപ്പട്ടാട ഞൊറിഞ്ഞുടുത്ത അതീവ സുന്ദരനായ മദനവേണുഗോപാലനെയായിരുന്നു ആവശ്യം താനും. ആത്മഹത്യാ നിരക്കിലും മദ്യപാനശീലത്തിലും പണ്ടെ മുന്‍പന്തിയില്‍ നിന്നിരുന്ന മലയാളിവിഹ്വലതയ്ക്കു മുറുകെപ്പിടിയ്ക്കനുള്ള റൊമാന്റിക്‌സ്വരൂപമായിരുന്നു അത്‌. എല്ലാ പ്രണയഭാവങ്ങളും ആവാഹിച്ച മോഹനമുരളീധരന്‍ അവരുടെ ഇല്ലാത്ത തരളിതയെപൂര്‍ത്തീകരിച്ചു നിന്നു.&lt;br /&gt;&lt;br /&gt;      വിഷു ഒരു കണ്‍സ്യുമെരിക് പരിപാടിയാക്കന്‍ കാത്തുനിന്നിരുന്ന മാധ്യമങ്ങള്‍ക്കു അതിമോഹനമായ ഈ പ്രതിമാരൂപം ഉത്സാഹമേറ്റി. ആഴ്ചപ്പതിപ്പുകളുടെ വിഷുപ്പതിപ്പുകളില്‍ (ഇതിനോടകം കളര്‍ പ്രിന്റിംഗ്‌ സുലഭമായിരുന്നു) മുഖചിത്രമായി അലങ്കരിക്കപ്പെട്ട ഒന്നാന്തരം കളര്‍ കോംബിനേഷന്‍-നീലയും മഞ്ഞയും- തുടിയ്ക്കുന്ന പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ ഭക്തരേയും അല്ലാത്തവരേയും പുളകമണിയിക്കാന്‍ പോന്നവയായിരുന്നു. വിഷുവിനു ഒരു നല്ല മോടിഫ്‌ കണ്ടുപിടിക്കാന്‍ പണിപ്പെട്ടിരുന്ന പേജ്‌ ഡിസൈനര്‍മാര്‍ക്ക്‌ ഇതു ആശ്വാസമരുളി. റ്റെലിവിഷനിലും വിഷു മോടിഫായി വിക്ഷേപിക്കപ്പെടുന്നത്‌ ഇതേ പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ പ്രതിമകളുടെ ത്രിമാനചിത്രങ്ങള്‍ തന്നെ. ഇത്തവണ ഏഷ്യാനെറ്റിലെ മൂന്നു ചാനലുകളിലും അമൃതാ റ്റി.വിയിലും കൃഷ്ണപ്രതിമകള്‍ മാത്രമാണ്‌ വിഷുവിനെ വിളംബരം ചെയ്തത്‌. കൊന്നപ്പൂക്കള്‍ ഒരു "സ്ക്രീന്‍ഫില്ലര്‍' ആയി പുറകില്‍.&lt;br /&gt;&lt;br /&gt;     ഇക്കൊല്ലത്തെ വിഷുവിന്‌ എനിയ്ക്കു കിട്ടിയ വിഷുആശംസാക്കാര്‍ഡുകള്‍ വിഷു ഐകണൊഗ്രാഫി പുതിയ ദിശകള്‍ തേടുന്നതിനെ സൂചിപ്പിക്കുന്നു. ഒന്ന്‌ വിഷു കൃഷ്ണഭക്തിയുടെ മാത്രം ആഘോഷമാകാമെന്ന സൂചന നല്‍കുന്നു. കാര്‍ഡിലെ ചിത്രത്തില്‍ ഉദ്യാനത്തിലിരിക്കുന്ന കൃഷ്ണന്റെ ചിത്രം മാത്രമേ ഉള്ളു. മറ്റൊരു കാര്‍ഡില്‍ ശ്രീകൃഷ്ണനോടൊപ്പം മാതാ അമൃതാനന്ദമയിയുടെ ചില്ലിട്ട ചിത്രവും കണിവസ്തുക്കളിലൊന്നാണ്‌. ഇതില്‍ നിന്നും മനസ്സിലാകണ്ടത്‌ വിഷുക്കണിയിലെ ഒരു "ഐറ്റം"ആയ കൃഷ്ണപ്രതിമയ്ക്കു അഭീഷ്ടദായകന്റേയും ആശ്വാസപ്രദായകന്റേതുമായ ചുമതലകള്‍ ഉണ്ടായിരിന്നു; ആ ഗുണവിശേഷങ്ങള്‍ മാതാ അമൃതാനന്ദമയിക്കും വിഷുക്കണിയില്‍ ഭാഗഭാക്കാകാനുള്ള അവകാശം നല്‍കുന്നുവെന്നുമാണ്‌ . മൂന്നാമത്തെ കാര്‍ഡ്‌ ഇനിയും ഒരു പടി മുന്‍പോട്ടാണ്‌. നിലവിളക്കിനു മുന്‍പില്‍ ഒരു കുട്ടി മേല്‍പ്പറഞ്ഞതരം കൃഷ്ണപ്രതിമയെ ആലിങ്ഗനം ചെയ്ത്‌ നമ്മെ നോക്കുന്നു. കണിവസ്തുക്കള്‍ വളര പിന്നില്‍ ഒരു ബാക് ഡ്രോപ്‌ മാതിരി. ആലിങ്ഗനം ഈശ്വരസാക്ഷാത്കാരത്തിന്റെ പ്രത്യക്ഷപ്രക്രിയയായി ഈയിടെ മാറിയത്‌ അനുഷ്ഠാനചിഹ്നമായി കയറിക്കൂടുകയാണെന്നുള്ള സൂചനയാണിത്‌.&lt;br /&gt;&lt;br /&gt;      അല്ലെങ്കിലും കാര്‍ഷികവൃത്തി തമിഴനു നല്‍കിക്കഴിഞ്ഞ മലയാളിക്കു വിളവെടുപ്പും സൂര്യന്റെ രാശി സംക്രമണവും ഒക്കെ ആഘോഷിക്കേണ്ട കാര്യമില്ലല്ലൊ. ഇതെഴുതുമ്പോള്‍ത്തന്നെ വേറൊരു മഹോല്‍സവം മലയാളി വടക്കെ ഇന്ത്യയില്‍ നിന്നും കൊണ്ടുവന്നു പൊടിപൊടിയ്ക്കുകയാണ്‌. അക്ഷതൃതീയ! ഈ ദിവസം സ്വര്‍ണം വാങ്ങിയാല്‍ അതീവ ഗുണകരമാണത്രെ. 250 കിലോ സ്വര്‍ണം ഒരുദിവസം കൊണ്ട്‌ നമ്മള്‍ വാങ്ങിക്കഴിഞ്ഞു. ആചാരങ്ങള്‍, ശീലങ്ങള്‍,വഴക്കങ്ങള്‍ എല്ലാം മാറിക്കൊണ്ടിരിക്കുകയാണ്‌. എന്നും അങ്ങിനെയായിരുന്നു. ഈ മാറ്റങ്ങള്‍ കണ്മുന്‍പില്‍ കാണുമ്പോള്‍ കുണ്ഠിതപ്പെടുകയല്ല ചരിത്രദൃശ്യങ്ങള്‍ക്ക്‌ സാക്ഷ്യം വഹിക്കാന്‍ സാധിക്കുന്നതില്‍ ആഹ്ലാദിക്കുകയാണ്‌ വേണ്ടത്‌.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-7565006861943107327?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/7565006861943107327/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=7565006861943107327' title='25 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/7565006861943107327'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/7565006861943107327'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2007/04/blog-post_25.html' title='വിഷുവും പ്ലാസ്റ്റര്‍ ഓഫ് പാരീസും'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>25</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-5535757428735234497</id><published>2011-03-13T05:05:00.001+05:30</published><updated>2011-03-13T05:12:08.160+05:30</updated><category scheme='http://www.blogger.com/atom/ns#' term='നർമ്മം'/><category scheme='http://www.blogger.com/atom/ns#' term='കഥ'/><title type='text'>കരാറെഴുതുമ്പോൾ........</title><content type='html'>കരാറെഴുതുന്നതിൽ എനിക്കുള്ള ചില എക്സ്പീരിയൻസ് ഇവിടെ പങ്കുവയ്ക്കട്ടെ.&lt;br /&gt;&lt;br /&gt;നാലഞ്ചുകൊല്ലത്തിനു ശേഷം ഇത്തവണ നാട്ടിലെത്തിയപ്പോൾ-&lt;br /&gt;നെടുമ്പാശ്ശേരിയിൽ ഡ്രൈവർ കാറുമായി എത്തുമെന്നറിയിച്ചിരുന്നു. ആൾ എന്നെ കണ്ടുപിടിച്ചു. കാക്കനാട്ടെയ്ക്ക്  വച്ചുപിടിച്ചു.&lt;br /&gt;&lt;br /&gt;വെളുപ്പിനു ഏകദേശം നാലുമണി. പൊതുവേ നിശബ്ദമാണ് പ്രകൃതി.&lt;br /&gt;&lt;br /&gt;ഡ്രൈവർ പാട്ടുപ്രിയനാണ്. സി ഡി പ്ലേയറിൽ കുത്തി.&lt;br /&gt;ഇതാ വരുന്നു:&lt;br /&gt;“മന്മനോ വീണയിൽ നീ ശ്രുതി ചേർത്തൊരൂ തന്ത്രികൾക്കാകവേ&lt;br /&gt;തുരുമ്പുവീണൂ....”&lt;br /&gt;&lt;br /&gt;“ഇതു വേണോ ചേട്ടാ ഈ കൊച്ചു വെളുപ്പാങ്കാലത്ത്”?-ഞാൻ&lt;br /&gt;&lt;br /&gt;സോറി സാറേ”&lt;br /&gt;അയാൾ ആ കുന്ത്രാണ്ടത്തിൽ മറ്റൊരു കുത്തു കുത്തി&lt;br /&gt;“രാഗവും താളവും വേർപിരിഞ്ഞൂ&lt;br /&gt;ഏതാണ്ടിലൊക്കെ കിഴുത്ത വീണൂ”&lt;br /&gt;&lt;br /&gt;നാട്ടിൽ വെക്കേഷൻ അടിച്ചു പൊളിയ്ക്കാൻ വരുന്ന എന്റെ തുടക്കം ഇങ്ങനെ തന്നെ,  ഇങ്ങനെ തന്നെ ആയിരിക്കണം.&lt;br /&gt;&lt;br /&gt;“ വല്ല സുപ്രഭാതവും ഒക്കെ കേൾക്കേണ്ട സമയമല്ലേ ചേട്ടാ” ഞാൻ ഭക്തിമാർഗ്ഗത്തിൽ സഞ്ചരിച്ച് ആനന്ദതുന്ദിലനാകുന്നവനാണെന്ന ധാരണ വച്ചു നീട്ടി.&lt;br /&gt;മറ്റൊരു കുത്ത് പ്ലേയറിൽ&lt;br /&gt;&lt;br /&gt;“കണ്ണാ ആലിലക്കണ്ണാ പാലാഴിത്തിരയിൽ......&lt;br /&gt;ഞാനൊരു കന്നിമുക്കുവപ്പെണ്ണ്&lt;br /&gt;എന്റെ തോണിയിലേ പൊന്നു വേണോ പൊന്ന്....“&lt;br /&gt;&lt;br /&gt;“ആ ഇതിരിക്കട്ടെ” ഞാൻ. &lt;br /&gt;ഇതൊരു ഭക്തിഗാനമാണോ? ആങ്, പോട്ടെ. സ്വൽ‌പ്പം പുണ്യം കിട്ടുന്നെങ്കിൽ വേണ്ടെന്നു വയ്ക്കേട്ണ്ട.&lt;br /&gt; &lt;br /&gt;&lt;br /&gt;ഡ്രൈവൻ പണ്ട് മദ്രാസിൽ സിനിമാഫീൽഡിലൊക്കെ  ജോലി ചെയ്തിട്ടുണ്ട്. സംഭാഷണം ആ വഴി തിരിഞ്ഞു.&lt;br /&gt;“ഹോ  എന്തെല്ലാം പുകിലുകൾ കണ്ടിട്ടൊണ്ട് സാറേ. ആ സീമ... സെറ്റിൽ ഐ വി ശശിയുമായുള്ള ചുറ്റിക്കളികളൊക്കെ അന്നേ ഞങ്ങൾ കണ്ടു പിടിച്ചതാ....പിന്നെ ഉണ്ണിമേരി..........”&lt;br /&gt;&lt;br /&gt;“ഒരു ചായ കുടിയ്ക്കണം. ചായയിലും എൻഡോസൾഫാൻ കാണുവോ ചേട്ടാ?:-ഞാൻ ഒന്നു മാറ്റിപ്പിടിച്ചു.&lt;br /&gt;&lt;br /&gt;അയാൾ ഉണ്ണിമേരിയെ വിട്ടു.എൻഡോസൽഫാൻ കലർത്തി  ഡയലോഗിൽ. &lt;br /&gt;ആശ്വാസം.&lt;br /&gt;&lt;br /&gt;അളിയന്റെ വീട്ടിലെത്തി. സിനിമാപ്പാട്ടിലൊന്നും താൽപ്പര്യമില്ലാത്ത അളിയനോട് ഈ ഡ്രൈവറെ ആ  കാരണത്താൽ പിരിച്ചുവിടാൻ പാടില്ലെന്ന് റെക്കമെൻഡ് ചെയ്തു.&lt;br /&gt;ജെറ്റ് ലാഗ് കാരണം വൈകുന്നെരം തന്നെ  ഉറങ്ങിപ്പോയി. എണീയ്ക്കുന്നത് വെളുപ്പിനെ മൂന്നരയ്ക്കാണ്.&lt;br /&gt;അത്യാവശ്യമായി ഒരു ചായയെങ്കിലും കുടിയ്ക്കണം. അടുക്കള ഭാഗത്തേക്ക് നീങ്ങി. തേയില പഞ്ചസാര ഒക്കെ കണ്ടു പിടിച്ചാൽ ഉണ്ടാക്കിയെടുക്കാം. പാൽ ഫ്രിഡ്ജിൽ കാണുമല്ലൊ. &lt;br /&gt;എവിടെയാ സ്വിച്ച്? നാട്ടിലെ സ്വിച്ചുകളൊക്കെ വയ്ക്കുന്നത് വല്ലയിടത്തുമൊക്കെയാണ്. ഇരുട്ടത്ത് തപ്പിപ്പിടിച്ച് ഒന്നു രണ്ടെണ്ണം  ഞെക്കി. ഒന്നും നടക്കുന്നില്ല.&lt;br /&gt;&lt;br /&gt;മൂന്നാമത്തെ സ്വിച്ച് ഞെക്കിയതോടെ ഒരു ഭൂകമ്പം ഉണ്ടായി. അതിഭയങ്കര ശബ്ദത്തോടെ അടുക്കളമുഴുവൻ കുലുങ്ങി. എന്തോ ഒക്കെ അരയുന്നു ഒടിയുന്നു  ചിതറിത്തെറിയ്ക്കുന്നു. എന്തോ ഒരു വൻ സാധനം നീങ്ങിപ്പോകുന്നുണ്ട്. സർവ്വത്ര ഇരുട്ടാണെങ്കിലും ഗ്യാസ് സ്റ്റൌ  കുലുങ്ങതു കാണാം.&lt;br /&gt;&lt;br /&gt;ഞെക്കിയത് അരി അരയ്ക്കുന്ന യന്ത്രത്തിന്റെ സ്വിച്ചാണ്. ബാലൻസ് ഇല്ലാതെ അത് നിരങ്ങുകയാണ്.  ചെറിയ സ്റ്റീൽ പാത്രങ്ങളും സ്പൂണുകളുമൊക്കെ അതിനുള്ളിൽ ഇട്ടു വച്ചിരുന്നു. വലിയ മെറ്റാലിക് ശബ്ദം കേൾക്കുന്നത് അത് എല്ലാം കൂടെ ഒടിഞ്ഞ് മുടിയുന്നതാണ്. സ്വിച്ചുകൾ പലതും ഞെക്കി. യന്ത്രം പൂർവ്വാധികം ശക്തിയിൽ. &lt;br /&gt;അതിന്റെ വയറ് പിടിച്ചു വലിച്ചു നോക്കി. പ്ലഗ് ഊരി വരുന്ന ലക്ഷണമൊന്നുമില്ല. നാട്ടിലെ വയറിങ്ങല്ലെ, ഷോക്ക് അടിച്ചു മരിയ്ക്കുന്നതും എപ്പോഴാണെന്ന് അറിയത്തില്ല. &lt;br /&gt;.&lt;br /&gt;&lt;br /&gt;അളിയന്റെ ഉദ്യോഗത്തിന്റെ വശമനുസരിച്ച് വൻ  സെറ്റപ്പാണ്. നാലുപാടും സെക്യൂരിറ്റിയുണ്ട്. ചെറിയ അനക്കത്തിനും ഓടി വരാൻ തയാറെടുത്തു നിൽക്കുന്നവർ. സത്യമായിട്ടും അതിലൊരുത്തന്റെ കയ്യിൽ ഒരു തോക്കുണ്ട്. ഞാൻ ശരിക്കും കണ്ടതാ. അവർ വന്നാൽ “അളിയാ ഇതു ഞാനാണെന്നേ, ഞാനാ അളിയാ ഇതു....’ എന്നൊക്കെപ്പറഞ്ഞാൽ എന്നെ കണ്ടിട്ടില്ലാത്ത അവർ “അളിയനോ? ഞങ്ങളൊക്കെ നിന്റെ അളിയന്മാരാടാ. ബയങ്കര സ്നേഹമാടാ നിന്നോട്“ എന്നു പറഞ്ഞ് വാത്സല്യത്തോടെ തരുന്നതൊക്കെ മേടിച്ചോണം. പിന്നെ അളിയൻ തന്നെ ആ ഇരുട്ടിലും ബഹളത്തിലും എന്നെ തിരിച്ചറിഞ്ഞെന്ന് വരില്ല. രാവിലെ കണ്ടപ്പോൾ പറഞ്ഞതു തന്നെ “കഷണ്ടിയൊക്കെ കേറിയപ്പോൾ ഇതു നീ തന്നെയാണോ എന്നു ഞാനോർത്തു” എന്നാണ്.&lt;br /&gt;&lt;br /&gt;ചേച്ചി ഓടി വന്ന് ലൈറ്റ് തെളിച്ചു.  സ്വിച്ച് ഓഫ് ചെയ്തു. ഷോക്ക്  (ഇലക്ട്രിക്ക് ഷോക്കല്ല, മറ്റേ ഷോക്) കാരണം സോഫയിൽ വീണുപോയി.&lt;br /&gt;&lt;br /&gt;അടുക്കളയിൽ സഹായിക്കുന്നവൾ പേടിച്ച് എത്തി. “എന്റെ ചേച്ചീ ഭൂമികുലുക്കവും കള്ളൻ കയറിയതും ഒരുമിച്ചാരുന്നെന്നാ ഞാൻ വിചാരിച്ചേ“ എന്നു പറഞ്ഞ് ഒരു മാതിരി കരച്ചിലായി.&lt;br /&gt;&lt;br /&gt;പ്ലഗ് ലൂസാരുന്നതിനാൽ കൊട്ടുവടി കൊണ്ട് അടിച്ചുറപ്പിച്ച് ആന പിടിച്ചാലും ഊരാതെ വച്ചിരിയ്ക്കുകയാണെന്ന്  ചേച്ചി എന്നെ സാന്ത്വനപ്പെടുത്തി. (മൂന്നാലു ദിവസത്തേയ്ക്കുള്ള ദോശയ്ക്കും ഇഡ്ഡലിക്കുമുള്ളത് അരച്ചു വച്ചിട്ടുണ്ടല്ലോ ചേച്ചീ എന്ന് പിന്നെച്ചോദിക്കാമെന്നു വച്ചു).&lt;br /&gt;&lt;br /&gt;സെക്യൂരിറ്റിക്കാർ വന്നു. അളിയൻ കാര്യം വിശദീകരിച്ചു. അരി അരയ്ക്കുന്ന യന്ത്രം അറിയാതെ ഓൺ ആക്കിയതാണ്.&lt;br /&gt;‘ഈ രാവിലെ മൂന്നരയ്ക്കണോ സാറേ അരിയരയ്ക്കുന്നത്?“ അവർക്ക് പിടി കിട്ടുന്നില്ല.&lt;br /&gt;&lt;br /&gt;അളിയനു സ്വൽപ്പം തമാശയൊക്കെയുണ്ട്. &lt;br /&gt;“അതേ, ഇങ്ങേരു അമേരിക്കേന്നു വന്നതാ. അവിടെ അരി അരയ്ക്കുന്ന സമയമാ ഇത്. അറിയാതെ ഓർത്തു പോയതാ”&lt;br /&gt;&lt;br /&gt;അളിയനുമായി ഒരു കരാറെഴുതാൻ തീരുമാനിച്ചു.&lt;br /&gt;&lt;br /&gt;1. രാവിലെ കാറ് കൊടുത്തു വിടുമ്പോൾ ശോകഗാന സി ഡി കൾ എടുത്തു മാറ്റണം.&lt;br /&gt;2. അരിയരയ്ക്കുന്ന യന്ത്ര സ്വിച്ചനടുത്ത് ‘ ഇതു ഞെക്കിയാാൽ തേയില പഞ്ചസാര പാൽ ഇവയൊന്നും കിട്ടുകയില്ല‘ എന്ന്  ഇരുട്ടത്തും തെളിയുന്ന ഫ്ലൂസറന്റ് മഷിയിൽ  എഴുതി വയ്ക്കണം. .&lt;br /&gt;(രാവിലെ മൂന്നരയ്ക്കു ഇതു ഞെക്കുന്നവനെ ജീവനോടെ വച്ചേക്കുകെല എന്ന് കരാർ മാറ്റിയെഴുതാൻ അളിയൻ ശ്രമിക്കുന്നു).&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-5535757428735234497?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/5535757428735234497/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=5535757428735234497' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/5535757428735234497'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/5535757428735234497'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2011/03/blog-post.html' title='കരാറെഴുതുമ്പോൾ........'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-4124166206532344268</id><published>2011-01-27T08:29:00.003+05:30</published><updated>2011-01-29T17:26:52.594+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>പ്രാഞ്ചിയേട്ടൻ വിജയിക്കുന്ന ഇടം</title><content type='html'>&lt;link href="file:///C:%5CUsers%5Csree%5CAppData%5CLocal%5CTemp%5Cmsohtml1%5C01%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-parent:"";	margin:0in;	margin-bottom:.0001pt;	mso-pagination:widow-orphan;	font-size:12.0pt;	font-family:"Times New Roman";	mso-fareast-font-family:"Times New Roman";}@page Section1	{size:8.5in 11.0in;	margin:1.0in 1.25in 1.0in 1.25in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.Section1	{page:Section1;}--&gt;&lt;/style&gt;  &lt;br /&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi; font-size: 14pt;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സിനിമകൾ&lt;/span&gt;&lt;/b&gt;&lt;span style="font-family: AnjaliOldLipi;"&gt; നേർസന്ദേശവാഹികൾ ആയിക്കൊള്ളണമെന്നില്ല. പലപ്പോഴും സമൂഹത്തിനു ചമയ്ക്കുന്ന ഭാഷ്യമോ വ്യാഖ്യാനങ്ങളൊ വെറും അഭിപ്രായങ്ങളോ &amp;nbsp;ആയി സന്ദേശങ്ങൾ ഒളിച്ചു വയ്ക്കപ്പെടുകയാണു പതിവ്, അന്തർലീനമോ ഗുപ്തമോ ആയ കഥാഭാഗങ്ങളായി. &amp;nbsp;നായകന്റേയോ നായികയുടേയോ സ്വഭാവ-ചെയ്തി വിശേഷങ്ങൾ സമൂഹ രൂപകങ്ങളായി അവതരിക്കപ്പെടാറുമുണ്ട്. പ്രകടവും നിർല്ലജ്ജവുമായ രാഷ്ട്രീയ നിലപാടുകളോ സമൂഹസമസ്യാനിരൂപണങ്ങളോ സിനിമകളിൽ പ്രമേയമായി വന്നു കൂടെന്നുമില്ല.&amp;nbsp; ഒരു കുടുംബത്തെ മൊത്തം രാഷ്ട്രത്തിന്റെ പ്രതീകമായി ചുരുക്കി യെടുത്ത് കുടുംബവ്യവഹാരങ്ങൾക്ക് വിശാലമാനം വിരിച്ചെടുത്ത് കൌശലരൂപകം ചമയക്കാറുമു ണ്ട്. ഇതിനു &amp;nbsp;വിപരീതമായി നാ‍യകനോ നായികയോ സമൂഹത്തേയോ രാഷ്ട്രീയ നിലപാടിനെയോ പ്രതിനിധീകരിക്കുന്നതായി വരാനുള്ള സാദ്ധ്യത അറിഞ്ഞോ അറിയാതെയോ ഉടലെടുക്കുകയും ചെയ്യും. ഇങ്ങനെ സമൂഹം വ്യക്തിയിലേക്കു ചുരുങ്ങുമെങ്കിൽ വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കു വ്യാപിക്കുകയും ചെയ്യുമെന്നന്നതാണ് സിനിമയുടെ ആശയപ്രദാനപദ്ധതികളുടെ സവിശേഷത.. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; ഇത്തരം സാമൂഹ്യകെട്ടുപാടുകൾ&amp;nbsp; സിനിമയിലെ കഥാപാത്രങ്ങളെ പ്രത്യേകിച്ചും&amp;nbsp; നായകനെ സൃഷ്ടിച്ചെടുക്കുന്നതിൽ സ്വാധീനം ചെലുത്തും. &amp;nbsp;അറുപതുകളിലെ മലയാളസിനിമയിലെ&amp;nbsp; സാമൂഹ്യമാറ്റങ്ങളുടെ മുൻപിൽ കരയണൊ ചിരിയ്ക്കണോ എന്നറിയാതെ വെറുങ്ങലിച്ചു നിൽക്കുന്നനായകൻ (മുറപ്പെണ്ണ്-വിൻസന്റ്) പുരോഗമനങ്ങളെ ഉൾക്കൊള്ളാൻ ഭീതി ഉള്ളവനാണ്.&amp;nbsp; &amp;nbsp;അതതു കാലസമസ്യകളിൽ അടിയുറച്ചതായിരിക്കണം നായകന്റെ നിലപാട് എന്നത് പ്രാമുഖ്യം നേടുന്നത് പക്ഷേ വകതിരിവോടെ ആയിരിക്കണമെന്നില്ല. അന്നന്നത്തെ ആധികൾ വ്യാധികളുടെ ദർശനം മാത്രമാവുകയും&amp;nbsp; വിപ്ലവാത്മകവും പരിവർത്തനോന്മുഖവം ആയിരിക്കേണ്ട കലാസാരം പിൻതിരിപ്പനായി മാറാനും മതി.&amp;nbsp; എന്റെർറ്റൈന്മെന്റ്മായി സന്ധി ചെയ്യുന്നതിലുള്ള ന്യൂനതകൾ ഇതിനു കാരണമായി കലയ്ക്കു കല കൊലയ്ക്കു കൊല എന്ന ലളിതവിജ്ഞാപനരൂപം കൈവരിയ്ക്കും. ഗതകാലത്തെപ്പറ്റിയുള്ള നൊസ്റ്റാൾജിയ പുറപ്പെടുവിപ്പിക്കുന്ന ശ്ലാഘകീർത്തനത്തിൽ മാത്രമാകും &amp;nbsp;ഈ പലായനോന്മുഖസ്വഭാവത്തിന്റെ പൊരുൾ അലിയിക്കുന്നത്. മലയാളസിനിമ ഇത്തരം കാലഘട്ടങ്ങളിൽക്കൂടെ കടന്നുപോകാറുണ്ടെന്നത്&amp;nbsp; മലയാളിയുടെ സൈക്ക്&amp;nbsp; തേടുന്ന വിനോദോപാധിയുടെ മേന്മ അനുസരിച്ചാണ്. ഫ്യൂഡലിസം മാറിപ്പോയതിനെ പരിതപിച്ച് അതിനെ വീണ്ടുടുക്കുന്ന കാൽ‌പ്പനികത ഉയിർക്കൊള്ളുന്ന നരസിംഹങ്ങളും മാടമ്പി മാരും ദേവാസുരന്മാരും എഴുന്നെള്ളുന്നത്, ഈ നഷ്ടപ്പെടലിന്റെ പരിവേദനം&amp;nbsp; വിപരീതോർജ്ജം സ്വീകരിച്ച് സാകല്യം നേടുന്നത്, വിപ്ലവകരവും പരിവർത്തനോന്മുഖവുമായ പ്രമേയങ്ങൾ വാരി വിളമ്പിയ നാടക/സിനിമാ രംഗങ്ങളിൽ തന്നെയാണെന്നുള്ളതാണ് വിരോധാഭാസം. &amp;nbsp;നായകനു&amp;nbsp; ചരിത്രത്തിന്റെ ചരട് ഒറ്റയടിയ്ക്ക് പൊട്ടിച്ച് ഒറ്റ കാൽ വയ്പ്പിൽ &amp;nbsp;ഇതിൽ നിന്നും പുറത്തുകടക്കാനും വയ്യാതാവും. &amp;nbsp;കാരണം സിനിമയിലെ നായകൻ&amp;nbsp; സ്വതന്ത്രമായി സൃഷ്ടിയ്ക്കപ്പെടുന്നില്ല, ചരിത്രസംബന്ധിയായ കെട്ടുപാടുകളാണ് അവനെ നിർമ്മിയ്ക്കാൻ കളിമണ്ണു കുഴയ്ക്കുന്നത്. &amp;nbsp;തൊട്ടു മുൻപുള്ളവന്റെ&amp;nbsp; പ്രൊജക് ഷൻ മാത്രമാണവൻ എന്നതു കൊണ്ട്. മലയാളത്തിലും മറ്റ് ഭാരതീയ സിനിമകളിലും നായകൻ&amp;nbsp; ചില സൌജന്യാധികാരങ്ങളാൽ ബന്ധിതനാണ്. സംസ്കാരഭേദങ്ങളുടെ മാറ്റൊലിയാണ് അതതു എത് നിക് ദേശത്തിലെ നായകനിൽ&amp;nbsp; മുഴങ്ങുന്നത് എന്നതിനാൽ&amp;nbsp; തമിഴിലേയോ ഹിന്ദിയിലേയോ നായകന്റെ അധികാരസ്വാതന്ത്ര്യങ്ങളല്ല മലയാളി നായകന്റേത്. അത് അവനു ചില അസ്വാതന്ത്ര്യങ്ങളും ചുമലിൽ വച്ച് കൊടുക്കുന്നുണ്ട്. &amp;nbsp;പുരാണപ്രോക്തമായ പെൺ സംരക്ഷണവും അവളെ ഒരു പോരിലൂടെ വീണ്ടെടുക്കലും ഇന്നും ഇൻഡ്യൻ സിനിമാനായകൻ വാരിയണിയുന്ന&amp;nbsp; ആത്മവീര്യപ്രദർശന കഞ്ചുകമാണ്. അഴിമതിയ്ക്കെതിരേയും വ്യവസ്താപനത്തോടും പൊരുതുക&amp;nbsp; മറ്റൊന്ന്. കുടുംബത്തിനു വേണ്ടി ത്യാഗം സഹിയ്ക്കുന്നതും. &amp;nbsp;ചുറ്റുവട്ടത്തുള്ള തെമ്മാടിയുമായി പൊരുതുന്നത് നീതിനിർവഹണോദ്യമത്തിന്റെ ഉദാഹരണമായി വാഴ്ത്തനാണ്.&amp;nbsp; സംസ്ഥാപനത്തോടും സംഹിതകളോടും സാമൂഹ്യചിട്ടകളോടും പൊരുതുന്ന നായകൻ വിജയിച്ചേക്കാം,. പരാജയപ്പെട്ടെങ്കിൽ സമൂഹവൈകല്യങ്ങൾ പൊളിച്ചുനീക്കാൻ അതിലും വിക്രമശാലി വരുമെന്ന പ്രതീക്ഷയോ വിളംബരമോ പരോക്ഷമായെങ്കിലും സൂചിപ്പിക്കുകയുമാവാം.. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; എഴുപതുകളിലെ പുരോഗമനാത്മകമായ സിനിമകൾക്കു ശേഷവും മലയാളസിനിമാനായകൻ തന്റെ പുരുഷത്വം (masculinity) കാത്തുസൂക്ഷിയ്ക്കുന്നതിൽ ആശങ്കാകുലനായിത്തന്നെ തുടർന്നു. പെണ്ണിനെ കൈക്കലാകുന്നത് ഏതു വ്യവസ്ഥയോടു പൊരുതുന്നവനും മറ്റ് പ്രധാനോദ്ദേശങ്ങളിലൊന്നായി ഈ നായകന്റെ തോളിൽ ഭാരസഞ്ചി തൂക്കി. &amp;nbsp;തന്റെ വ്യക്തിത്വത്തെക്കുറിച്ച് ആശങ്കാകുലനാകുന്ന നായകന്റെ പ്രധാന പ്രശ്നം ആണാണെന്നു തെളിയിക്കുകയാണ്; സ്വന്തമാണെന്നു പറയാൻ ഒരു സന്താനം വേണമെന്ന വാശിയിലൂടെയാണ് ചിലപ്പോൾ ഇത് സാധിച്ചെടുക്കുന്നത് (മഴയെത്തും മുൻപേ-കമൽ). സ്ത്രീവിഷയത്തിൽ താൽ‌പ്പര്യമില്ലാത്ത നായകനും ഒരു അച്ഛൻ പ്രതിരൂപത്തിൽ എന്തുവിലകൊടുത്തും കയറിക്കൂടണമെന്ന് നിർബ്ബന്ധമുണ്ട് (ദശരഥം-സിബി മലയിൽ)&amp;nbsp; ലൈംഗികതാകെട്ടുപാടുകളില്ലാത്ത വിമലപ്രയണയത്തിനു- അതും അതിപുരോഗനാത്മകമെന്നു തോന്നിപ്പിയ്ക്കുന്ന കഥാപാത്രബന്ധങ്ങൾ വെളിവാക്കപ്പെടുന്ന സന്ദർഭഭരിതകഥയിൽ -അടിയറവു വയ്ക്കുന്ന നായകനു പോലും ജീവിതത്തിലെ വഴിത്തിരിവിന്റെ റെയിൽ വേ പ്ലാറ്റ്ഫോമിൽ കാത്തു നിൽക്കാൻ ഭാര്യാപദവും കാംക്ഷിച്ച്, സാധാരണ പെണ്ണു വേണം (തൂവാനത്തുമ്പികൾ-പദ്മരാജൻ). ഉൽക്കടമായ രാഷ്ട്രീയാവബോധവും സ്വതന്ത്ര ചിന്തയുമുള്ളവൾക്കുപോലും നായകനോടൊത്ത് പ്രണയതരളിതമായ ഗാനരംഗത്ത് പ്രത്യക്ഷപ്പെടണം (പഞ്ചാഗ്നി-ഹരിഹരൻ). &amp;nbsp;വ്യക്തമായ സാമൂഹ്യ-രാഷ്ട്രബോധമുള്ള നായകനെ അവിടവിടെ കാണാമെങ്കിലും&amp;nbsp; പലപ്പോഴും ഭർത്താവ് എന്ന പദവി നിലനിറുത്താനുള്ള ഉദ്യമത്തിൽ&amp;nbsp; യദൃശ്ചയാ അവിടെ എത്തിപ്പെടുന്നതാണ് അയാൾ (ഫോടൊഗ്രാഫർ-രഞ്ജൻ പ്രമോദ്).&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ദീനദയാലുത്വവും പരോപകാരവും ആത്മദർശനവിധികളായി &amp;nbsp;ചായില്യം ചായിച്ച് മുഖത്ത് മേക്കപ്പിടുന്ന നായകനും പുരുഷത്വം തെളിയിക്കാൻ അവസരം കൊടുക്കേണ്ടി വരും സിനിമാ തീരാറാകുമ്പോൾ. അനാഥാലയത്തിൽ സർവ്വചെലവും കൊടുത്ത് പെൺകുട്ടിയെ വളർത്തുന്ന നായകന് അവസാനം അവളെ കാമുകിയാക്കിയേ തീരൂ. പ്രായവ്യത്യാസത്തെ മറികടക്കുന്നവിധം ശക്തിയാണ് ഈ തീരുമാനങ്ങൾക്ക്. (കാണാമറയത്ത്-പദ്മരാജൻ).&amp;nbsp; കുറ്റബോധത്തിന്റെ മറവിൽ മാത്രമെങ്കിലും മറ്റൊരു കുടുംബരക്ഷകനായിച്ചമയുന്ന നായകൻ താൻ സംരക്ഷിയ്ക്കുന്നത് പെണ്ണായിരിക്കണമെന്നും കഥാന്ത്യത്തിൽ അയാൾക്ക് സമർപ്പിക്കപ്പെടുന്ന രൂപത്തിൽ ഈ പെണ്ണിനു&amp;nbsp; പ്രത്യക്ഷപ്പെടേണ്ടി വരിക വേണമെന്നുമുണ്ട്. &amp;nbsp;(അമൃതം ഗമയ-ഐ. വി. ശശി). കൃത്രിമബീജസങ്കലനത്തിലൂടെ&amp;nbsp; മകൻ പിറന്ന് അച്ഛൻ വേഷം കെട്ടുന്നവനു വേണ്ടിയും മകന്റെ അമ്മയുടെ സംരക്ഷണം ഏറ്റെടുക്കുന്ന തരത്തിൽ കഥ വികസിപ്പിച്ചെടുക്കണം (മൈ ബിഗ് ഫാദർ-മഹേഷ് ശ്രീനിവാസൻ)&amp;nbsp; ഇങ്ങനെ ലൈംഗികത എന്നത് ഉത്തരവാദിത്തമായി മാറുകയും അതിൽ നിന്നും ഒഴിഞ്ഞുപോവാൻ ഇടമില്ലാതാകുകയും ചെയ്യുന്നു&amp;nbsp; പൊതുവേ ഇപ്പോഴും &amp;nbsp;നായകന്മാർക്ക്. മാത്രമല്ല നായകനു സിനിമാ നൽകുന്ന അധികാരങ്ങളിൽ മുഖ്യവും പെണ്ണിന്റെ സ്വഭാവശുദ്ധി നിർവ്വചിക്കുകയും അത്&amp;nbsp; സ്വന്തം കാഴ്ച്ചപ്പാടുകൾക്ക് അനുയോജ്യമാണെന്ന് ഉറപ്പുവരുത്തുകയുമാണ്. അതുകൊണ്ടാണ് വേശ്യാവൃത്തി പെണ്ണിന്റെ മാത്രം&amp;nbsp; പ്രശ്നമാണെന്നും അത് ഇല്ലാതാക്കാൻ അവളെ കൊന്നുകളയുകയുമാണ് പോം വഴി എന്നും നാ‍യകൻ തീരുമാനിക്കുന്നത്. (സദയം-സിബി മലയിൽ).&amp;nbsp; ഈ കൊലപാതകം ആത്മീയപരമാ‍ായി പോലും സാധുത നൽകുന്നതാണെന്നും അതിനു ശിക്ഷ ഏറ്റെടുക്കുക മാത്രമല്ല അത് ഇക്കാ‍ാര്യത്തിൽ ഇടഞ്ഞു നിൽക്കുന്ന സമൂഹപ്രകൃതിയോട് തുറന്നു സമ്മതിയ്ക്കുകയും അങ്ങനെ&amp;nbsp; ഈ ദർശനത്തെ ഉദാത്തീകരിക്കുകയും ചെയ്യുകയാണ് നായകൻ.. നായകന്റെ സാംസ്കാരിക ഉത്ക്കണ്ഠകൾ ഉടനീളം അവനെ അസ്വസ്ഥനാക്കുന്നുമുണ്ട്. &amp;nbsp;തന്റെ ഈ വ്യക്തിത്വങ്ങളെല്ലാം കാത്തുസൂക്ഷിയ്ക്കുക എന്നതാണ് അവന്റെ പ്രധാന അന്തർ ചോദനയെന്ന് പാത്രസൃഷ്ടിവേലയിൽ ഉറപ്പാക്കപ്പെടണം..&amp;nbsp; കുടുംബ ഉത്തരവാദിത്തം, വ്യവസ്ഥാപനത്തോടുള്ള പൊരുതൽ., പെണ്ണ് സംരക്ഷണം/വരുതിയിലാക്കൽ ഇങ്ങനെയൊക്കെ ഗാർഹികവും അല്ലാതെയുമുള്ള വ്യക്തിത്വ സംഘർഷങ്ങൾ സമർത്ഥമായി അവൻ&amp;nbsp; കളിച്ച് ജയിച്ചിരിക്കണം. ജയിച്ചില്ലെങ്കിൽ മറ്റു പോംവഴികൾ സിനിമ തുറന്നിടും. വ്യക്തിപരമായ പരിത്രാണം അല്ലെങ്കിൽ സ്വയം പാപവിമുക്തമാക്കലായിരിക്കും സംഘർഷങ്ങൾ ഒഴിവാക്കാനുള്ള പോം വഴി. സന്യാസ ജീവിതം ഇൻഡ്യൻ സിനിമ നായകനു &amp;nbsp;സ്വതവേ ഉള്ള, എളുപ്പമായി നിറവേറാൻ മുന്നോ‍ാട്ടു വയ്ക്കുന്ന പഴുതാണ് (അദ്വൈതം-പ്രിയദർശൻ) അല്ലെങ്കിൽ സാമൂഹ്യസേവനം. അല്ലെങ്കിൽ മരണം തന്നെയും (സുകൃതം-ഹരികുമാർ, നഖക്ഷതങ്ങൾ-എം. ടി). വ്യക്തിപരമായി പരാജയമാണെന്നല്ല അവരുടെ ആദർശത്തിന്റെ വിജയമായിട്ടാണ് ഇത് കണക്കാക്കേണ്ടതാണെന്നാണ്&amp;nbsp; സിനിമ ഉദ്ഘോഷിയ്ക്കുന്നത്.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;പ്രാഞ്ചിയേട്ടന്റെ&amp;nbsp; ഉത്തരവാദിത്തങ്ങൾ&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പ്രാഞ്ചിയേട്ടൻ ചില സ്വാതന്ത്ര്യങ്ങൾക്ക് മുൻകൂർ ജാമ്യമെടുത്തവനാണ്. സമസ്യകൾ നിർദ്ധാരണം ചെയ്ത് നിശ്ചിത ലക്ഷ്യത്തിലേക്ക് എത്തിച്ചേരാൻ പ്രയത്നിക്കുന്ന സാധാരണ നായകന്റെ അംശങ്ങളോടെയാണ് പ്രാഞ്ചിയേട്ടനും അവതരിക്കപ്പെടുന്നത്. സിനിമയിലെ പണക്കാരൻ അവിഹിതവഴികളിൽ കൂടിയാണ് ധനം സമ്പാദിച്ചതെന്നുള്ള സർവ്വനിഷ്ഠശാഠ്യങ്ങൾ-- മലയാളത്തിലും മറ്റ് ഭാഷാസിനിമകളിലും&amp;nbsp; ധാരാളമുണ്ടിവർ- പ്രാഞ്ചിയേട്ടനിൽ ആരോപിക്കപ്പെട്ടിട്ടില്ല. ജന്മിത്തത്തിലേക്ക് കൂറുമാറിയ, ആർഭാടവീടുകളിലും സ്വർണ്ണം&amp;nbsp; പൊതിഞ്ഞ വധുക്കളിലും മറ്റു സംസ്ഥനങ്ങളിലെ ജോലിക്കാരെ ചൂഷണം ചെയ്ത് മേനി നടിയ്ക്കുന്നതിലും പരസ്യാ‍ാഹാളാദം കൊള്ളുന്നവനായി മാറി മാടമ്പിത്തരവും ശുംഭത്തരവും വേണ്ടുവോളം കയ്യിലിരിപ്പായുള്ളവനാണ് ഇക്കാര്യം മനസ്സിലാക്കാതെ മനസ്സിലാക്കുന്ന മലയാളി .ആ നിലയ്ക്ക&amp;nbsp; വർത്തമാനകാലമലയാളിയുടെ പ്രതിരൂപം പ്രാഞ്ചിയിലുണ്ട്..&amp;nbsp; ഉണ്ടിരിയ്ക്കുന്ന ഉണ്ണി തേടുന്ന പായ് ആണ് സ്ഥനമാനലബ്ധികൾ. മൊബൈൽ ഫോൺ പോലും ആർഭാടലക്ഷണമാക്കി പ്രദർശിപ്പിക്കുന്ന മലയാളി തന്നെ പ്രാഞ്ചി സ്വരൂപം.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; വിശുദ്ധനായ&amp;nbsp; ഫ്രാൻസിസിനെ അപരനാക്കി ചിത്രീകരിച്ച് താനുമായി താദാത്മ്യം പ്രാപിക്കുന്ന&amp;nbsp; പരിണാമാന്ത്യത്തിലെത്തിച്ചേരുന്ന വിധമാണ് പ്രാഞ്ചിയെ നിർമ്മിച്ചെടുത്തിരിക്കുന്നത്.&amp;nbsp; പാവപ്പെട്ടവർക്ക് അരി വിതരണം ചെയ്ത് ജനസമ്മതാനായ വിശുദ്ധനാണ്&amp;nbsp; (മതം മാറ്റം എന്ന ഉദ്ദേശം ഇതിലുണ്ടായിരുന്നു എങ്കിലും) സെയ്ന്റ് ഫ്രാൻസിസ് എന്നതിനാൽ അരിപ്രാഞ്ചി എന്ന പേർ രണ്ടു പേർക്കും യോജിയ്ക്കും. പള്ളിയിൽ വച്ചു സെയ്ന്റ് ഫ്രാൻസിസുമായി നടത്തുന്ന സംഭാഷണം ആത്മാലാപനം തന്നെ.&amp;nbsp; ചെയ്തുപോയ വിഡ്ഢിത്തങ്ങൾ എണ്ണിപ്പറഞ്ഞ്&amp;nbsp; അവ നിരർത്ഥകങ്ങളായിരുന്നു എന്ന്&amp;nbsp; ബോദ്ധ്യപ്പെടൽ ഒരു സ്വയം കുമ്പസാര പരിവേഷത്തിന്റെ സായൂജ്യമാണ്. പെണ്ണിനെ വീണ്ടെടുക്കലിലൂടെ ഒരു ആത്മവത്ത സ്വരൂപിക്കേണ്ടതില്ല എന്ന രീതിയിലാണു പാത്രസൃഷ്ടി.&amp;nbsp; ഏകദേശം ഇതേ പരിസരത്തിൽ നിലയുറപ്പിച്ചിരുന്നു അഴകിയ രാവണൻ (കമൽ) എന്ന സിനിമയിലെ നായകനും. പക്ഷേ അയാൾക്ക് പുരുഷത്വം തെളിയിക്കേണ്ട ആവശ്യകതയിലേക്ക് മാത്രം കഥ ചുരുങ്ങിപ്പോകുകയാണുണ്ടായത്. ആത്യന്തികമായി പെണ്ണിനെ&amp;nbsp; വളച്ചെടുക്കുക എന്ന ഉദ്ദേശത്തിൽ എത്തപ്പെടാത്തതുകൊണ്ട്..പ്രാഞ്ചിയുടെ ‘അലൈംഗികത’ യിൽ ആശങ്കപ്പെടുന്ന പിതൃക്കളെ ദൃശ്യപ്പെടുത്തിക്കൊണ്ടാണു സിനിമ തുടങ്ങുന്നതു തന്നെ. ചെറുപ്പകാലത്ത് തന്റെ ആൺപോരിമ അബദ്ധവശാൽ വെളിവാക്കപ്പെട്ടു പോയി –കറവക്കാരിയെ കൈവയ്ക്കൽ- എന്ന കഥ കെട്ടിച്ചമയ്ക്കൽ മൂലം കളിത്തോഴിയെ നഷ്ടപ്പെട്ടവനുമാണു പ്രാഞ്ചി.&amp;nbsp; .അതിനാൽ ഇക്കാര്യത്തിൽ നിന്നും തെല്ലകലെയാണ് പ്രാഞ്ചി നിൽക്കുന്നത്. &amp;nbsp;ഈ കളിത്തോഴി പഠിച്ച് ഡോക്ടരാവുകയും തന്റെ എതിരാളി തന്നെ അവളെ സ്വന്തമാകുകയും ചെയ്തപ്പോൾ പരാജയങ്ങൾ ഏറ്റുവാങ്ങാൻ പ്രാഞ്ചിയുടെ ജീവിതം ബാക്കി എന്ന നിലയിലായി. വിദ്യ്യാഭ്യാസത്തിലുള്ള കുറവ് പണവും സ്വാധീനവും ഉപയോഗിച്ച് പരിഹരിക്കാമെന്ന മോഹം –കഥയിലെ പ്രതിദ്വന്ദിയായ, ഡോക്റ്റർ ഓമനയുടെ ഭർത്താവിനോടൊപ്പമെത്തുക എന്നതാണ് പ്രധാന ലക്ഷ്യം-പ്രാഞ്ചിയെ കൂടുതൽ പരാജയങ്ങളിലേക്ക് നയിക്കുന്നു. എന്നാൽ പല പരാജയങ്ങളും വിജയങ്ങളായിരുന്നു എന്നതാണ് പ്രാഞ്ചിയെ നിർമ്മിച്ചെടുക്കലിലെ പ്രത്യേകത. അതിനാൽ പൌരുഷ പ്രതിദ്വന്ദിത (masculine rivalry)&amp;nbsp; മറ്റൊരു വഴിയ്ക്കാണു നീങ്ങുന്നത്. നഷ്ടപ്പെട്ട പെണ്ണിനെ വീണ്ടെടുക്കുക എന്നത് നായകന്റെ ഉദ്ദേശമല്ല. അതുകൊണ്ട് ലൈംഗികത എന്ന ഉത്തരവാദിത്തം ഒഴിവായിക്കിട്ടുന്നുണ്ട് ഈ നായകകഥാപാത്രത്തിനു്.&amp;nbsp; &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp; &amp;nbsp; ചാരിറ്റിയിൽ ഉത്സുകനായിരുന്ന പ്രാഞ്ചി ആ വഴിയിൽ തടഞ്ഞ രണ്ടുപേരുടെ ജീവിതവുമായി ബന്ധപ്പെട്ടു പോകുന്നതാണ് അയാളുടെ&amp;nbsp; വ്യക്തിത്വത്തിന്റെ&amp;nbsp; വലയങ്ങൾ വരച്ചു തീർക്കുന്നത്.&amp;nbsp; നായകനു അടുപ്പമുണ്ടാവുന്ന പെണ്ണാവട്ടെ നിശ്ചിത നായികാഗുണങ്ങൾ പേറുന്നവളല്ല. ഭാരതീയ നാരീസങ്കൽ‌പ്പങ്ങൾക്ക് പുറം തിരിഞ്ഞു നിൽക്കുന്നവൾ, ബോംബെയിൽ മറ്റൊരാളുടെ കൂടെ&amp;nbsp; വിവാഹബന്ധമെന്നല്ലാതെ താമസിക്കുന്നവൾ.&amp;nbsp; മുട്ടാളനായ അയാളിൽ നിന്നും സ്വസ്ഥൈര്യത്താൽ വിടുതൽ നേടുന്നുമുണ്ട് അവൾ. ഈ &amp;nbsp;&amp;nbsp;നായികാസ്വരൂപം മൂലം പ്രാഞ്ചി എന്ന നായകകഥാപാത്രത്തിനു വ്യത്യാ‍ാസമാർന്ന മാനങ്ങളാണു വന്നു ചേരുന്നത്. &amp;nbsp;സ്ത്രീപുരുഷ ബന്ധങ്ങളെ പരീക്ഷണോത്സുകയായി വീക്ഷിയ്ക്കാൻ മടിയില്ല പദ്മ്ശ്രീക്ക്. കന്യകയായ ഒരുവൾ, തനിക്കു വേണ്ടി നോമ്പു നോൽക്കുന്നവൾ, തന്നോടൊപ്പം ആജീവനാന്തം സഹിച്ചും പൊറുത്തും കഴിയാമെന്നു വാഗ്ദാനം ചെയ്യുന്നവൾ ഇതൊന്നുമല്ല അവൾ എന്നതിനാൽ നായകന്റെ പൌരുഷ- ലൈംഗികത ഉത്തരവാദിത്തങ്ങൾ വളരെ ലഘൂകരിക്കപ്പെടുകയാണ്. &amp;nbsp;സംവിധായകൻ രൺജിത്തിന്റെ സ്ത്രീ സമീപനത്തിൽ വ്യക്തമായ ദിശാമറ്റം ദർശിക്കപ്പെടുന്നതു മാത്രമല്ല മലയാള സിനിമാനായികാ സങ്കൽ‌പ്പം ഭിന്നപ്രകാരമാജ്ജിക്കുകയും രൂപാന്തരത്തിനു വഴങ്ങുകയും ചെയ്യുന്നുണ്ട് ഇവിടെ.&amp;nbsp; പ്രാഞ്ചിയാവട്ടെ ലളിതമായ ഒരു പ്രേമാർഭ്യർത്ഥന്യ്ക്ക് തയാറെടുക്കുന്നുണ്ടെങ്കിലും &amp;nbsp;അവളെ നേരിൽ കാണുമ്പോൽ പണ്ട് ചെയ്ത ഒരു കുറ്റം ഏറ്റുപറയുന്നതിലൂടെ തന്റെ സ്നേഹം പരോക്ഷമായി വെളിവാക്കുന്നതേ ഉള്ളു.&amp;nbsp;&amp;nbsp; പെണ്ണിനെ വരുതിയിലാക്കാൻ കുതന്ത്രങ്ങൽ മെനഞ്ഞ് അവളെ ഭ്രാന്തിൽ വരെ എത്തിയ്ക്കാനും അവളുടെ കാമുകന്റെ മരണത്തിനും ഉത്തരവാദിയായ നായകനും (മിഴി രണ്ടിലും) തന്നെ സ്നേഹിയ്ക്കുന്നവളെ വീട്ടുകാർ മറ്റൊരു കല്യാണം നിശ്ചയിച്ചപ്പോൾ&amp;nbsp; ഉളുപ്പില്ലാതെ വിട്ടുകളഞ്ഞ നായകനും (നന്ദനം) –അവൾക്കുവേണ്ടി കാണികളും കണ്ണീർ വാർക്കണമെന്നാണ് സിനിമാ നിർദ്ദേശിക്കുന്ന വാശി-പ്രേയസിയുടെ ഗർഭപാത്രത്തിന്റെ രഹസ്യസൂക്ഷിപ്പുകാരനായ നായകനും (തിരക്കഥ)&amp;nbsp; തീർത്തെടുക്കുന്ന&amp;nbsp; നായികമാരെ സൃഷ്ടിച്ച സംവിധായകൻ തികച്ചും മറുകണ്ടം ചാടിയ വേള തന്നെ ഇത്. സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തയായ നായികയെ കയ്യൊപ്പ് എന്ന സിനിമയിൽ അവതരിപ്പിച്ച് താൻ നിർമ്മിക്കുന്ന സിനിമാസ്ത്രീപ്രതിച്ഛായ ഒരു മാറ്റത്തിനു തയാറാണെന്ന് നേരത്തെ അറിയിച്ചിരുന്നു &amp;nbsp;രഞ്ജിത് എന്ന സംവിധായകൻ.. വിവാഹ-വിവാഹേതരബന്ധങ്ങളെക്കുറിച്ചും അതിലെ ലൈംഗികതയെക്കുറിച്ചും തുറന്നകാഴ്ച്ചപ്പാടുള്ളവളും അത് ഏറെക്കുറെ പ്രായോഗികമായി അനുശീലിക്കുന്നവളുമായ&amp;nbsp; സ്വതന്ത്രസ്ത്രീയെ ത്യാഗത്തിന്റെ കെട്ടുപാടുകളില്ലാതെ അംഗീകരിക്കുന്ന&amp;nbsp; നായകൻ മലയാളസിനിമയിൽ എന്നല്ല ഭാരതീയസിനിമാപ്രതിപുരുഷന്മാരിൽ വിരളം തന്നെ. പാത്രസൃഷ്ടിയിൽ സംഭവിക്കുന്ന ഇത്തരം സ്ഥാനാന്തരണം&amp;nbsp; നായിക-നായക പാരസ്പര്യത്തിനു കൽ‌പ്പിച്ചുകൊടുക്കുന്ന അനാധീനത ചെറുതല്ല, അവർക്ക് അനുഭവഭേദ്യമാകുന്ന മുക്തിയും. സാർവ്വലൌകിക ഇടങ്ങളിൽ വ്യാപരിക്കുന്ന നായികയുമായി ദൃഢമൈത്രി സ്വരൂപിച്ചെടുക്കാൻ നായകനും അനിശ്ചിതാർത്ഥപരമായ&amp;nbsp; സ്ഥലികൾ തേടേണ്ടി വരും, വർഗ്ഗപരമായും ലൈംഗികമായും. &amp;nbsp;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; അപുരുഷൻ ആയ പുരുഷൻ എന്ന സ്വരൂപത്തിൽ നിന്നും വേറിട്ട് &amp;nbsp;&amp;nbsp;&amp;nbsp;ഒരു രക്ഷിതാവ് എന്ന സ്ഥാനം പ്രാഞ്ചി ഏറ്റെടുക്കുന്നത് മറ്റൊരു പരോപകാരശ്രമത്തിനിടയ്ക്ക് പോളി എന്ന വിദ്യാർത്ഥിയെ പരീക്ഷ ജയിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ എത്തിപ്പെട്ടപ്പോഴാണ്. രക്ഷകൻ &amp;nbsp;എന്ന ഈ പ്രതിരൂപമാണ് സിനിമ പ്രാഞ്ചിയിൽ പ്രധാനമായും ആരോപിക്കുന്നതും.&amp;nbsp; കാറിൽ ഉറങ്ങുന്ന പോളിയുടെ ഒരു ഷോടോടെ സിനിമ തുടങ്ങുന്നതു തന്നെ ഇതിന്റെ സൂചകമാണ്.. ആധുനികയാണെങ്കിലും പൈതൃകം വിടാതെ പിന്തുടരുന്നതിൽ അഭിനിവേശയായ പദ്മശ്രീയെ ( തറവാട് അതേപടി നിലനിർത്തണമെന്നാണ് അവളുടെ ആഗ്രഹം) സഹായിക്കുന്നത്&amp;nbsp; പ്രാഞ്ചിയുടെയും &amp;nbsp;സവിശേഷബുദ്ധി ആണെങ്കിൽ കൂടുതൽ ആഴത്തിലുള്ള സാമൂഹ്യസമസ്യകളാണ് ഇവിടെ പ്രാഞ്ചിയ്ക്ക് നേരിടേണ്ടത്. മയക്കുമരുന്നിനടിമപ്പെട്ടവരിൽ നിന്നും&amp;nbsp; അടുത്ത തലമുറയെ മോചിപ്പിക്കുകയും അവരെ നേർവഴിയ്ക്കു കൊണ്ടുവരുന്ന സമൂഹപരിഷ്കർത്താവ് എന്ന ഭാവത്തിലേക്ക്&amp;nbsp; ആരോഹണം ചെയ്യപ്പെടുകയും ചെയ്യുന്നു നായകൻ ഇവിടെ.&amp;nbsp; യദൃശ്ചയാ വന്നുപെട്ടതാണെങ്കിലും പോളിയെ നവീകരണത്തിലൂടെ ശുദ്ധിയാക്കിയിട്ടെ പ്രാഞ്ചി സ്വസ്ഥനാകുന്നുള്ളു&amp;nbsp; ചാരിറ്റിയ്ക്കുമപ്പുറം സാമൂഹ്യപ്രതിബദ്ധതയിലാണ് പ്രാഞ്ചി ഇതോടെ നിലയുറപ്പിക്കുന്നത്. മയക്കുമരുന്നിനടിമപ്പെട്ടവർ വ്യാപിപ്പിക്കുന്ന വിഷത്തിൽ നിന്നും ഇളം തലമുറയെ രക്ഷപെടുത്തുക എന്നതാണത്. നിസ്സഹായനും ഒറ്റപ്പെട്ടവനും ആയ പോളിയിൽ കുറ്റങ്ങൾ ചെയ്ത് ജയിലിലായാൽ അച്ഛനോടൊപ്പം ചേരാം എന്ന തീരുമാനം വന്നു ചേർന്നതിലൂടെ ഇളം പ്രായത്തിൽ കുറ്റവാസനകൾ വന്നുഭവിക്കുന്നതിന്റെ കാരണങ്ങളും ദർശനവിധേയമാകുകയാണ്.&amp;nbsp; അപകടകരമാംവിധം&amp;nbsp;&amp;nbsp;&amp;nbsp; വർദ്ധിച്ച മലയാളിയുടെ മദ്യാപാനാസക്തി&amp;nbsp; ഇന്ന് സംഗതമെങ്കിലും സിനിമയിൽ അതു വ്യവഹരിക്കപ്പെടാൻ സാദ്ധ്യതയില്ലാത്തവിധം ജനകീയമായതിനാലായിരിക്കണം മയക്കുമരുന്ന് അത്യാസക്തി&amp;nbsp; ചിത്രീകരിച്ചത്. &amp;nbsp;വിശുദ്ധ ഫ്രാൻസിസ്സുമായി &amp;nbsp;പ്രാഞ്ചി താദാൽമ്യം പ്രാപിക്കുന്നതും&amp;nbsp; ഈ ജീവകാരുണ്യപ്രവർത്തനത്താലാണ്. എന്നാൽ വിശുദ്ധ ഫ്രാൻസിസ് സേവിയറിനു ദീനദയാലുത്വം മതപരിവർത്തനോദ്ദേശത്തിൽ ഒതുക്കപ്പെട്ടു പോയതെങ്കിൽ പ്രാഞ്ചിയ്ക്ക് അങ്ങനെയൊരു പരിമിതിയില്ല തന്നെ. മതപരമായി&amp;nbsp; നിർഗ്ഗുണനെന്നു&amp;nbsp; വിശദീകരിക്കപ്പെട്ടവനണയാൾ, പദ്മശ്രീയെന്ന ഹിന്ദുവിനെ ജീവിതസഖിയാക്കാൻ തയാറാകുന്നതിലൂടെ. വ്യത്യസ്തമത വിവാഹബന്ധങ്ങൾ അതിന്റെ സാമൂഹ്യപരിപ്രേക്ഷ്യസമസ്യകളെ സ്പർശിക്കാതെ സിനിമയിൽ വ്യവഹരിക്കപ്പെടാറില്ല, പൊതുവേ.. മണിച്ചിത്രത്താഴിൽ ഒഴിച്ച്. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വിനോദോപാധിദൃശ്യമാദ്ധ്യമങ്ങൾ കഥാപാത്രങ്ങൾക്ക്&amp;nbsp; ലേബലുകൾ ചാർത്തിക്കൊടുക്കുമ്പോൾ സത്യം&amp;nbsp; കൃത്യമായി പ്രതിബിംബിക്കണമെന്നില്ല.. ചിട്ടയായി&amp;nbsp; സൃഷ്ടിച്ചെടുക്കപ്പെട്ട&amp;nbsp; പരിസരങ്ങളിൽ നട്ടുവയ്ക്കപ്പെടുന്ന കഥാപാത്രങ്ങൾ ഗതാനുഗതികത്വത്തിന്റെ നനവൂറ്റിത്തന്നെ മുളച്ചുപൊന്താൻ വിധിക്കപ്പെട്ടവരാണ്. കൃത്രിമത്തിന്റെ&amp;nbsp;&amp;nbsp; വാർപ്പുമാതൃകകൾ വ്യതിചലിക്കപ്പെടണമെങ്കിൽ ചില്ലറയല്ല ഊർജ്ജവും ധൈര്യവും സിനിമ കൈവശമാക്കേണ്ടത്.&amp;nbsp; സിനിമയിൽ ധനവാനായിരിക്കുക എന്നത് ന്യൂനതയായിരിക്കെ-ഇൻഡ്യൻ സിനിമയിൽ മാത്രമല്ലിത്; ലോകസിനിമകളിൽ പരക്കെ കാണപ്പെടുന്നതാണ് ഈ സ്ഥിതിവിശേഷം- നായകന്റെ എതിർചേരിയിലാണു പണക്കാരുടെ സ്ഥാനം മിക്കപ്പോഴും. ഇവ രണ്ടും ഒന്നിപ്പിക്കാൻ സംവിധായകൻ കണ്ടുപിടിച്ച വിദ്യയാവണം ഒരു സറ്റയറിലൂടെ പണക്കാരനായ&amp;nbsp; നായകനെ അവതരിപ്പിക്കുക എന്നത്.&amp;nbsp; പ്രാഞ്ചി ദീനാനുകമ്പയിലൂടെ ആർദ്രത നേടുമ്പോൾ ഈ പ്രഹസനസ്വഭാവം സിനിമ വിട്ടുകളയുന്നുണ്ട്.&amp;nbsp;&amp;nbsp; എന്നാൽ സിനിമ പ്രകടിപ്പിക്കുന്ന&amp;nbsp; ധാർമ്മ്മികോദ് ബോധനം നായകന്റെ പാത്രസ്വഭാവം നിലനിർത്തിക്കൊണ്ടു തന്നെയാണ് സാ‍ാധിച്ചെടുക്കുന്നത്&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; തന്റെ തന്നെ സുധാരണത്തിനും ആത്മനവീകരണത്തിനും വിദ്യാഭ്യാസം ഉതകുമെന്ന വെളിപാട് &amp;nbsp;നേരത്തെ ലഭിച്ച പ്രാഞ്ചി പോളിയ്ക്ക് അത് നലകാനിടം കൊടുക്കുന്നതിലൂടെ തന്നിലേക്ക് സംക്രമിപ്പിക്കുകയുമാണ്. പോളിയോടൊപ്പം പരീക്ഷയെഴുതാനുള്ള് തീരുമാനത്തോടെയാണ്` സിനിമ അവസാനിയ്ക്കുന്നത്. അപകടകരമായ സമൂഹരോഗങ്ങൾ വ്യാപകമാവുമ്പോൾ അടുത്ത തലമുറയെ അതിൽ നിന്നും മോചിപ്പിക്കുക എന്ന ദൌത്യം പ്രാഞ്ചി ഏറ്റെടുക്കുന്നതു സിനിമയുടെ പ്രകടനാത്മകമായ ദൌത്യവിശേഷം തന്നെ. സിനിമയുടെ സന്ദേശം&amp;nbsp; ഇതിലേക്ക് മാത്രം &amp;nbsp;ഒതുക്കപ്പെട്ടിട്ടില്ലെങ്കിലും ആശ്വാസത്തിന്റെ സമൃദ്ധിയിലെന്നപോലെ കാറിൽ ചാഞ്ഞുറങ്ങുന്ന പോളിയുടെ ഷോട്ടോടെ സിനിമ തുടങ്ങുന്നതിനാൽ അവന്റെ വീണ്ടെടുക്കലിൽ എത്തപ്പെടാനുള്ള പശ്ചാത്തലം ചമയ്ക്കുക എന്നതാണ് പ്രാഞ്ചിയുടെ പരാജയകഥകളുടെ സാംഗത്യങ്ങളിലൊന്ന്.&amp;nbsp; &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp; &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-4124166206532344268?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/4124166206532344268/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=4124166206532344268' title='31 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/4124166206532344268'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/4124166206532344268'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2011/01/blog-post.html' title='പ്രാഞ്ചിയേട്ടൻ വിജയിക്കുന്ന ഇടം'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>31</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-1091835940085862411</id><published>2010-10-15T09:09:00.000+05:30</published><updated>2010-10-15T09:09:17.478+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><title type='text'>എത്സമ്മ തീർക്കുന്ന സങ്കടങ്ങൾ</title><content type='html'>&lt;b&gt;&lt;i&gt;എത്സമ്മ എന്ന ആൺ കുട്ടി &lt;/i&gt;എന്ന സിനിമ പൂർത്തീകരിയ്ക്കുന്ന മലയാളിമോഹങ്ങൾ   &lt;br /&gt;&lt;/b&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സ്വപ്നങ്ങളുടെ സാക്ഷത്കാരവഴികളിലൊന്നാണ് മിത് നിർമ്മിക്കപ്പെടൽ. മോഹങ്ങളുടെ സഫലീകരണം തേടുന്ന മനസ്സ് കളിയ്ക്കുന്ന കളികൾ നിർബ്ബാധം കനിഞ്ഞുനൽകുന്ന സാകല്യങ്ങൾ.  മിത്തുകളുടെ ബാഹുല്യം ഭാരതം പോലെ മറ്റൊരിടത്തും കാണില്ല. സാഹിത്യ-കലാദികളെ ഇത്രയും സ്വാധീനിച്ചിട്ടുള്ളതും ഭാരതത്തിൽ തന്നെ.  അതുകൊണ്ട് തന്നെ നമ്മുടെ സിനിമകളും മിത് അധിഷ്ടിതമാണ്.  മിത് പോലെ ‘സാമുദായിക സ്വപ്നം’ ആണ് സിനിമകൾ എന്നിരിക്കെ സ്വപ്നം കാണാൻ ധാരാളം ആവശ്യങ്ങൾ ഉള്ളവർ എന്ന നിലയ്ക്ക് സിനിമകളെ അഭീഷ്ടപൂർത്തീകരണത്തിനും വാസനാത്മകനിറവേറലിനും ഉപയോഗിച്ച മറ്റൊരു ജനത ഉണ്ടോ എന്നു സംശയമാണ്.  സിനിമാതാരങ്ങളുടെ ചിത്രത്തിന്മേൽ പൂജിച്ച് പാലഭിഷേകം നടത്തുകയും സിനിമാ റിലീസ് ദിവസ്ം മൃഗബലി നടത്തുകയും ചെയ്യുന്നവരാണു നമ്മൾ. സിനിമയുടെ സാമ്പത്തികവിജയത്തിനു അമ്പലത്തിൽ തുലാഭാരം കഴിയ്ക്കുന്ന താരത്തിനെ  ദൈവത്തേക്കാളും ആരാധിയ്ക്കുന്നവർ . സിനിമയും ഫാനറ്റ്സിയും സ്വപ്നവും അബോധമനസ്സിന്റെ കളിസ്ഥലങ്ങളിലാണ് പരിതൃപ്തി നേടുന്നത്,  അറിഞ്ഞറിയാതെയുള്ള മോഹങ്ങൾ ഫാന്റസിയിലൂടെ ഉള്ളിലേക്ക് പ്രക്ഷേപണം ചെയ്യപ്പെട്ട്  പുറത്തേയ്ക്ക് ധാരാപ്രവാഹമൊഴുക്കുമ്പോൾ പൂർത്തീകരിക്കപ്പെടുന്ന ഭാവനാവിലാസങ്ങളാണ് പലേ കഥാവിഷ്ക്കാരങ്ങളും. സിനിമയും അങ്ങനെ മിത്തിന്റെ /സ്വപ്നത്തിന്റെ സാക്ഷാത്കാരമാകപ്പെടുകയാണ്. സ്വന്തം ഫാന്റസി വെള്ളിത്തിരയിലെ നിഴൽ രൂപങ്ങളുമായി കെട്ടുപിണഞ്ഞ് മോഹസാന്ദ്രമാവുകയാണ്.   സമയബന്ധിതമല്ലാത്ത, ശാശ്വതമായ ആദിരൂപങ്ങൾ, സമഗ്രമായ് പ്രതിരൂപങ്ങൾ, മൌലികപ്രതിബിംബങ്ങൾ ഇവയൊക്കെയും വ്യക്തിവളർച്ചയുടെയും അസ്തിത്വപരമായ അർത്ഥകൽ‌പ്പനകളുടെയും പ്രാതിനിദ്ധ്യോപകരണങ്ങളാണ്. മിത് എന്ന പോലെ സിനിമയും ഇവയുടെ ഒക്കെ  വ്യാഖ്യാന വിതരണോപാധിയാണ്.  ഇതുകൊണ്ടാണ് സമകാലീനസമൂഹത്തിൽ ഇവയുട ആവിഷ്കരണത്തിനും  ആത്മപ്രകാശനത്തിനും ഉള്ള മാദ്ധ്യമമാർഗ്ഗമായി  ആയി സിനിമാ രൂപാന്തരപ്പെട്ടത്.  ആധുനിക മിത്തുകളുടെ മാദ്ധ്യമം തന്നെ സിനിമ. പൌരാണികബിംബങ്ങൾ  വിശാല ദരശനങ്ങ്ല്ങ്ങളിലേക്ക് പുനർജ്ജനിച്ചത് അതിശക്തവും  മാനസികവ്യവഹാരപരമായി അതിവ്യാപകവുമായ  കഥാകഥനമാദ്ധ്യമത്തിലൂടെയാണ്--  ചലച്ചിത്രം എന്ന പ്രതിഭാസം.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സമൂഹത്തിന്റെ അധമതയാണു പലപ്പൊഴും പൊരുതേണ്ട വിഷയം നമുക്ക്.  ഈ വില്ലൻ വേഷത്തോടു പൊരുതാൻ അമ്പും വില്ലുമേന്തിയ ദൈവസ്വരൂപമോ വാളെന്തിയ രാജാവോ വിധ്വംസനശരീരഭാഷയിൽ മടക്കിയുയർത്തിയ കയ്യുമായി അശ്ലീലോച്ചരണങ്ങളോടെ സുരേഷ് ഗോപിയോ വരും. സമൂഹമാറ്റത്തിനനുസരിച്ച് പുനർനിർമ്മിക്കപ്പെടുകയും ആഖ്യാനങ്ങൾ മാറ്റിമറിയ്ക്കുകയും ചെയ്യുകയാണിവിടെ. കാടത്തവും സംസ്കാരവും തമ്മിലുള്ള കടിപിടിയുടെ ആഖ്യാനങ്ങൾ എന്ന്  ലളിതമായി  ഇതിനെ നിർവ്വചിക്കാം.  സിനിമയിൽ ദ്വന്ദങ്ങളായി കാണപ്പെടുന്ന ഈ നേർപോരാളികൾ ചരിത്രപരമായോ സമൂഹപരമായോ നേരും സത്യവുമായി ബന്ധപ്പെടുന്നതിനേക്കാൾ മൂല്യങ്ങളിൽ വിദൂരതപുലർത്തുന്ന ദ്വന്ദങ്ങളായാണ് പ്രതിഷ്ഠിക്കാറ്.   കഥാപാത്രങ്ങൾ “ടൈപ്പു” ചെയ്യപ്പെടുന്നതും ചില സമുദായങ്ങൾ പ്രതിനിധീകരിക്കുന്നത് അവാസ്തവികമായ  ചിന്താപദ്ധതിയിൽ പെട്ടുപോയവരായിട്ടുമൊക്കെ പരിണിതഫലങ്ങൾ. ഉദാഹരണത്തിനു മലയാള സിനിമയിലെ നമ്പൂതിർമാർ മിക്കവാറും വിഡ്ഢികൾ ആയിരിക്കണമെന്ന് നിർബ്ബന്ധം ഉള്ളപോലെയാണ്.   ഇന്ന് മുസ്ലീമുകളെ തീവ്രവാദി/അതീവ്രവാദി എന്ന് ഏതെങ്കിലും ഗ്രൂപ്പിൽ പെടുത്തണമെന്നുള്ളതും സിനിമയിൽ വന്നു കൂടിയ മിത്ത് നിയമമാണ്. അധികാംശവും വിസ്തൃതവുമായി ഉൽ‌പ്പാദിപ്പിക്കപ്പെട്ട ഭ്രമക്കാഴ്ചകൾ കൊണ്ടാണ്  കൽചർ ഇൻഡസ്റ്റ്രി  കൌശലപ്രയോഗങ്ങളോടെ മിഥ്യാവബൊധം സൃഷ്ടിച്ചെടുക്കുന്നത്. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അപചയപ്പെട്ട മലയാളസമൂഹത്തിലേക്ക് ഒരു രക്ഷകൻ പ്രതിരൂപം അവതരിക്കുമെന്ന സ്വപന്ം സിനിമകളിൽ നിരന്തരമായി പ്രമേയപ്പെടുത്തിയിട്ടുണ്ട്. മിക്കവാറും വ്യവസ്ഥാപനത്തോട് പൊരുതുന്നവനായിട്ടാണ് സാമുദായികസ്വപ്നനായകൻ എഴുന്നെള്ളാറ്.  പോലീസ്/ഐ പി എസ് ഓഫീസർ, ഐ എ എസ് കാരൻ, ഡോക്റ്റർ, എഞ്ജിനീയർമാർ ഒക്കെ  ഈ പരേഡിന്റെ ഭാഗമായിവന്നുപോയിക്കഴിഞ്ഞു. പ്രതിദ്വന്ദ്യിയുടെമേൽ വിജയം കൈവരിക്കുക, അല്ലെങ്കിൽ ധീരമായി പോരാടി  മരണത്തിലൂടെ ത്യാഗം എന്ന നിത്യവിജയം കൈവരിക്കുക, തോറ്റു മടങ്ങുകയാണെങ്കിലും ഇനിയും പ്രത്യാശയുണ്ണ്ടെന്ന് ധ്വനിപ്പിക്കുക ഇവയൊക്കെ സങ്കലിച്ചതാണ് ഈ രാമ രാവണ പോർക്കളചരിതങ്ങൾ.  ഉദ്ഘോഷണമാകട്ടെ അകലെയെങ്ങാനോ പ്രഭാതമുണ്ട് എന്ന തരത്തിലാണ്.  അല്ലെങ്കിൽ നന്ദി വീണ്ടും വരിക എന്ന പ്രതീക്ഷാ നിർഭമായ ക്ഷണിയ്ക്കൽ. ഇംഗ്ലീഷ് സിനിമകളിൽ എഴുപതുകളോടെ പൊളിറ്റിക്കൽ മോഡേണിസം മാറിപ്പോയെങ്കിലും മലയാളം സിനിമകൾ ഈ സ്വപ്നങ്ങളെ താലൊലിക്കാതെ വയ്യ എന്ന നിലപാട് പ്രേക്ഷകർക്കിട്ടുകൊടുത്തുകൊണ്ടേ ഇരുന്നു. എത്സമ്മ എന്ന ആൺകുട്ടി എന്ന സിനിമ ഇതേ മിത്തിന്റെ പിന്തുടർച്ചയാണ്.  മലയാളി ആകുലതകൾക്ക് അറുതിയുമായി വരുന്ന അതിശക്തിസ്വരൂപിണിയായ കൊച്ചുപെൺകുട്ടിയാണ് എത്സമ്മ.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; വ്യവസ്ഥാപനത്തിനെതിരായി പൊരുതി ജയിച്ചതൊ തോറ്റതോ ആയ നിരവധി കഥാപാത്രസങ്കലനങ്ങൾ എത്സമ്മ എന്ന കഥാപാത്രനിർമ്മിതിയ്ല് അടുക്കിക്കെട്ടിയിട്ടുണ്ട്. മലയാളസിനിമയിൽ കണ്ടിട്ടുള്ള ദ്വന്ദങ്ങളെ  പ്രതീകാത്മകമായും നേരായിട്ടും അവതരിപ്പിച്ചാണ് ഇതു സാധിച്ചെടുത്തിരിക്കുന്നത്. അനീതിയോടു പട വെട്ടുന്ന ജേർണലിസ്റ്റ്, രാഷ്ട്രീയത്തിലെ കാപട്യങ്ങൾ തുറന്നു കാട്ടി അതിനെ നേരിടുന്ന അതികായമൂർത്തി, അബ്കാരികളോടൂം വ്യാജമദ്യലോബികളോടും പടവെട്ടുന്നയാൾ, ഇളയവർക്കു വേണ്ടി ത്യാഗം സഹിച്ചും അവരെ അനുശാസനശിക്ഷാവിധികളിലൂടെ നേർവഴിക്കു നടത്തുന്ന ചെയ്യുന്ന ചേട്ടൻ/ചേച്ചി സ്വരൂപം, പ്രകൃതിനശീകരണത്തീതിരെ പൊരുതുന്ന എകോഫെമിനിസ്റ്റ്, അതിഭക്തിയിലേക്ക് ഒളിച്ചോട്ടം നടത്തുന്നവരെ കർമ്മനിരതരാക്കുന്ന സോഷ്യോളജിസ്റ്റ് അങ്ങനെ നായക/നായിക സ്ഥാനത്ത് പണ്ടേ  കണ്ടിട്ടുള്ള വേഷങ്ങളെല്ലം എടുത്തണിയുകയാണ് എത്സമ്മ.  ഇതിലെല്ലാം അവൾ വിജയം  കൈവരിക്കുന്നുമുണ്ട്,. എത്സമ്മയിലെ ഈ അധീശശക്തികൾ പലപ്പോഴും പരസ്പരപൂരിതങ്ങളുമാവുന്നുമുണ്ട്.  കേരളസമൂഹത്തിലെ ജഡിലതകൾ പ്രോടൊടൈപ് ആയി അവതരിക്കപ്പെടുകയും സമകാലിക രാഷ്ട്രീയ സാമൂഹ്യ സമസ്യകൾ പുറത്തെടുത്ത് അതിലൊക്കെ എത്സമ്മയെ നിർണ്ണായകവിധികർത്താവോ പരിഷ്ക്കർത്താവോ  സംശോധകയോ ആയി പ്രതിഷ്ഠിച്ചുകൊണ്ടും ആണ് മലയാളിയിലെ മിത് മോഹസാക്ഷാൽക്കാരമായിത്തീരുന്നത്.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മരിച്ചുപോയ , മദ്യപാനിയായിരുന്ന പൂക്കുല വർക്കിയുടെ മകളാണ് എത്സമ്മ.  ഗ്രാമവികസനം എന്ന സ്വപ്നത്തിന്റെ പ്രതീകാത്മവിളംബരം ആണ് അയാൾ ആ ഗ്രാമത്തിനു നൽകിയ പേര്-- ബാലൻ പിള്ള സിറ്റി.  സ്മാർട് സിറ്റി പോലെ വികസനത്തിന്റെ സൂചകം.  ഒരു ഡയലോഗിലൂടെ ഈ സാമ്യം പ്രതിഷ്ഠിയ്ക്കുന്നുമുണ്ട്. ഇല്ലാതെ പോയ അച്ഛൻസ്വരൂപത്തിലാണ് അയാളുടെ കൈലിയും ഷർടും അണിഞ്ഞ് എത്സമ്മ പ്രവേശിച്ച് പ്രത്യക്ഷപ്പെടുന്നത്. പത്രത്തിൽ ചെറിയ വാർത്തകൾ കൊടുക്കുന്നതിനാൽ ചെറിയ ഒരു ജേണലിസ്റ്റ് ആണെന്നു പറയാം. പക്ഷെ ഇതാണ് എത്സമ്മയ്ക്കു ഏറ്റവും ശക്തി നൽകുന്ന ഘടകം. പൊലീസ് എസ് ഐ സുനന്ദനനു വരെ എത്സമ്മയെ കരുതൽ ഉള്ളത് അവൾ അയാളുടെ സ്ഥലം മാറ്റക്കാര്യത്തിൽ ഇടപെട്ടേയ്ക്കും എന്നതിനാലാണ്. പഞ്ചായത്ത് മെമ്പർ സുഗുണനു മാത്രമല്ല നാട്ടിലെ പലർക്കും ഈയൊരു കാര്യത്തിൽ അവളെ പേടിയാണ്.  ബാലൻപിള്ള സിറ്റി എൽസമ്മയ്ക്ക് പുനർ നവീകരിക്കാനുള്ള കേരളം തന്നെയാണ്. പഞ്ചായത്ത് മെമ്പറായ രമണന്റെ അധികാരക്കളികൾ പ്രത്യേകിച്ചും “ഒപ്പിനു കുപ്പി” എന്ന നിയമവും  തെരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള കള്ളക്കളികളും സമർത്ഥമായാണ് അവൾ നേരിടുന്നത്. തൂപ്പുകാരിയ്ക്ക് ഇടതുപക്ഷാനുഭാവിയായ രമണൻ എഴുതിയ പ്രേമലേഖനമാണ് അയാൾക്കെതിരെ പ്രയോഗിക്കാൻ എത്സമ്മ തെരഞ്ഞെടുക്കുന്ന ആയുധം. തൂപ്പുകാരി മുസ്ലീമാണു കഥയിൽ. തെരഞ്ഞെടുപ്പിൽ മുസ്ലീം സംഘടനകളോട് ചേർന്നും പിരിഞ്ഞും രാഷ്ട്രീയസംഘടനകൾ കളിയ്ക്കുന്ന കളിയ്ക്ക് സമാന്തരം വരച്ചെടുക്കാനായിരിക്കണം ഈ കഥാപാത്രത്തെ മുസ്ലീം ആക്കിയത്. കരിപ്പള്ളി സുഗുണന്റെ മദ്യലോബിയിൽ ആഘാതങ്ങൾ ഏൽ‌പ്പിക്കാനും പിന്നീട് അയാളുടെ വ്യജവാറ്റുകേന്ദ്രം റെയ്ഡ് ചെയ്യാൻ പോലീസിനെ സഹായിക്കാനും രമണനെ അവൾ വശംവദനാക്കുന്നുണ്ട്.. സുഗുണൻ മണ്ണിടിച്ച് നശിപ്പിക്കാനൊരുമ്പെടുന്ന മലയോരത്തെ രക്ഷിക്കാനായി വിപ്ലവജാഥയും മീറ്റിങ്ങും സംഘടിപ്പി ച്ച് നാട്ടുകാരുടെ പിന്തുണ ഉണ്ടാക്കിയെടുക്കുകയും രമണനെ സമർത്ഥമായി ഇതിനു ഉപയോഗിക്കാനും പ്രാപ്തയാണീ കൊച്ചു പെണ്ണ്. &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഗ്രാമത്തിന്റെ ധാർമ്മികബോധം കാത്തുസൂക്ഷിയ്ക്കാനും അതിൽ വേണ്ട പരിവർത്തനം വരുത്താനും എത്സമ്മ തന്നെ വേണം. സാധാരണ ഇത്തരം മലയോര-ക്രൈസ്തവ സിനിമകളിൽ കാണാറുള്ള, മതധാർമ്മികബോധം വിളമ്പിയെത്തുന്ന ക്രിസ്തീയപുരോഹിതൻ ഈ സിനിമയിൽ ഒഴിവാക്കപ്പെട്ടിരിക്കയാണ്-എത്സമ്മ ആ നിയോഗം ഏറ്റെടുത്തിരിക്കുന്നതിനാൽ. അയൽ വാസിയായ കുന്നേൽ പാപ്പന്റെ വീട്ടിലെ  ഇല്ലാത്ത അമ്മച്ചി വേഷം ചമഞ്ഞ് അവിടെ വച്ചു വിളമ്പുക എത്സമ്മയുടെ പതിവു ചര്യകളിലൊന്ന്. ഇളയ സഹോദരികളെ റ്റി വി സീരിയലുകൾ കാണിക്കാതെ നിലയ്ക്കു നിർത്തി പഠിത്തതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ചട്ടം കെട്ടുന്നവളാണവൾ.  ആൺനോട്ടങ്ങളിൽ നിന്ന് അവരെ രക്ഷപെടുത്തി നിറുത്തുകയും പ്രേമബന്ധങ്ങളിൽ കുടുങ്ങിപ്പോവാതിരിക്കാൻ മാതൃക എന്ന നിലയിൽ സ്വന്തം പ്രണയം വിഗൂഢമായി സൂക്ഷിയ്ക്കുകയുമാണവൾ. ഉറക്കത്തിൽ അറിയാതെ വന്നുപോകുന്ന പ്രണയചേഷ്ടകൾ ഈ കുട്ടികളെ ഒരു പാഠം പഠിപ്പിക്കാനുള്ള തന്ത്രം പോലുമായി മാറുന്നു. പത്താം ക്ലാസ് റാങ്കോടെ പാസായെങ്കിലും അക്കാര്യം മറച്ചു വച്ച് വീടു  നോക്കിനടത്താൻ മാത്രം ജീവിതം ഉഴിഞ്ഞുവച്ച ത്യാഗിനിയാണവൾ. റാങ്കു കിട്ടിയാൽ ലഭിയ്ക്കാമായിരുന്ന സ്വർണ്ണക്കാപ്പ് വേണ്ടെന്നു വച്ച് സ്വർണ്ണത്തിൽ തീരെ താൽ‌പ്പര്യമില്ല എന്നു തെളിയിച്ചവൾ.  അമിതഭക്തിയിൽ മുഴുകി സ്വധർമ്മം മറക്കുന്ന അമ്മച്ചി രാവിലെ തന്നെ പള്ളിയിലേക്ക് പോകുന്നതു തടയിട്ട് അവരെ കർമ്മനിരതയാക്കാൻ  ശ്രമിക്കുന്നുണ്ട് എത്സമ്മ. നഗരവാസികളായ ചെറുപ്പക്കാരുടെ തോന്നിയവാസത്തിന്റെ സടപറിച്ചെടുക്ക‍ാനും ഗ്രാമീണർ എളുപ്പം ചൂഷണം ചെയ്യപ്പെടാനുള്ളവരാണെന്നുമുള്ള ധാരണയുടെ പല്ല് കൊഴിയ്ക്കാനും എത്സമ്മ തന്നെ വേണം .  കുന്നേൽ പാപ്പന്റെ  തെമ്മാടിയായ പേരക്കുട്ടി എബിയെ മിടുക്കനാക്കി മാറ്റിയെടുക്കാൻ കുറെ തന്ത്രങ്ങൾ മെനഞ്ഞിട്ടുണ്ട് എത്സമ്മ. അവന്റെ അനുജത്തിയുടെ അപഥസഞ്ചാരം  അന്വേഷണപ്പോലീസ് മുറയിൽ രാത്രിയിൽ ടോർചുമായി ഇറങ്ങിയാണ് അറുതിയിലെത്തിയ്ക്കുന്നത്.  സ്ത്രീശരീരവും അവരുടെ കാമനകളും ചൂഷണത്തിനു ഇരയായിപ്പോവാതിരിക്കാനുള്ള മുൻ കരുതലുകളാണ് എത്സമ്മ പ്രായോഗികമാക്കുന്നത്. ഇതിനു ആപെൺകുട്ട്യ്ക്ക്  ആത്മഹത്യാശ്രമം ശിക്ഷയായി വിധിയ്ക്കുന്നതിനു മുൻപു തന്നെ നഗരവാസി ആൺകുട്ടികളുടെ വിവാഹവാഗ്ദാനങ്ങൾ വെറും തട്ടിപ്പാണെന്നു തിരിച്ചറിയുന്ന അതിബുദ്ധിക്കാരിയുമാണ് എത്സമ്മ.  മാത്രമല്ല ഒളിച്ചു വയ്ക്കപ്പെട്ട അവളൂടെ പ്രേമം ഒരു ഹിന്ദുവിനോടാണ്. അയാളെ വിവാഹം കഴിയ്ക്കാൻ പോവുകയാണെന്ന് അവസാനപ്രഖ്യാപനവുമുണ്ട്. മതമൈത്രിയുടെ മകുടോദാഹരണമായി ഈ  സാർവ്വലൌകിക സാഹോദര്യത്തിന്റെ സന്ദേശം പൊടിതൂളുകയുമാണ് അവൾ.   വിവാഹം കമ്പോളവ്യവസ്ഥയിൽ ചിട്ടപ്പെടുത്തുന്ന സിംബോളിക് പ്രതിരൂപമായ ബ്രോക്കറോടു തന്നെയാണ് ഈ വെളിപ്പെടുത്തൽ.  സ്വർണ്ണത്തിൽ താൽ‌പ്പര്യമില്ലാത്തവൾ സ്ത്രീധനസമ്പ്രദായവും അട്ടിമറിക്കാൻ തയാറാണ്.&lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; മദ്യപാനികൾക്ക് ശിക്ഷാവിധികളുമുണ്ട് എത്സമ്മയുടെ കയ്യിൽ.  വീട്ടുപകരണങ്ങൾ വിറ്റുതുലച്ച് കുടിച്ച് ലക്കു കെട്ട് ഭാരയെ തല്ലുന്നവന്റെ ചെവിട്ടത്ത് ആഞ്ഞടിക്കുന്നു എത്സമ്മ. അതോടെ അയാളുടെ മദ്യപാനശീലം മാറുകയും വത്സലകുടുംബനാഥനായി  മാറുകയും ചെയ്യുന്നുണ്ട് അയാൾ. മലയാള സിനിമയിലോ മറ്റ് ഇൻഡ്യൻ സിനിമയിലോ കാണാറില്ല പ്രായത്തിൽ കൂടിയ ഒരു ആണിനെ ഒരു പെണ്ണ് ചെവിട്ടത്തടിച്ച് അവനെ നേർവഴിയ്ക്കു നടത്തുന്ന രംഗങ്ങൾ.  അസംഖ്യം സിനിമാസീനുകളിൽ പെണ്ണിനെ മര്യാദ പഠിപ്പിക്കാനാണ് ഈ ചെകിട്ടത്തടി പ്രയോഗം. അതിനു പെൺകഥാപാത്രങ്ങളും എന്തിനു പ്രേക്ഷകർ വരെ അനുകൂലഭാവം കൈക്കൊള്ളുകയും ചെയ്യും എന്നതാണു നാട്ടുനടപ്പ്. ഈ വ്യവസ്ഥയാണു തകിടം മറിയുന്നത്.  ഈ പ്രയോഗത്തിനു ബാലൻപിള്ള സിറ്റിയിലെ സ്വൽ‌പ്പം തന്റേടിയായ ഓമന (സീമ ജി നായർ അവതരിപ്പിക്കുന്ന കഥാ പാത്രം)യ്ക്കു പോലും ധൈര്യമില്ല..  ശക്തകഥാപാത്രങ്ങളെ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള പദ്മപ്രിയയ്ക്ക് വരെ സ്ക്രീനിനു പുറത്ത് സിനിമാക്കാരുടെ തന്നെ- സംവിധായകന്റെ- ചെവിട്ടത്തടി കിട്ടിയിട്ടുണ്ടെന്നുള്ള സാഹചര്യത്തിൽ എത്സമ്മയുടെ ഈ അടി വിപ്ലവം തന്നെ. മറിച്ചിടപ്പെട്ട ഈ സമവാക്യം അസത്യത്തിൽ ബന്ധിതമല്ല. മദ്യപാനിയായ ഭർത്താവിനു വിഷം കൊടുത്തോ അല്ലതെയൊ കൊല്ലൻ ശ്രമിച്ച ഭാര്യമാരുടെ  കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്., പ്രതികാരത്തിന്റേയോ രക്ഷപെടലിന്റേയോ നിർവ്വഹണം ആയിരുന്നാൽ കൂടി.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എത്സമ്മയ്ക്ക് പത്രവുമായുള്ള ബന്ധമാണ് അവളെ അതിശക്തയാക്കുന്നത്. ചെറിയഒരു ലേഖികയാണവൾ, ഒരു ജേണലിസ്റ്റ് അല്ല. പത്രമാദ്ധ്യമത്തിന്റെ സ്വാധീനം  പലേ സിനിമകളിലുംയ്യും കാര്യസാദ്ധ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ‘പത്രം’ ‘വാർത്ത’ ഇങ്ങനെ പേരുള്ള സിനിമകൾ തന്നെ ഉണ്ട്.  എസ്റ്റാബ്ലിഷ്മെന്റ്നെതിരെ പൊരുതുന്ന മാദ്ധ്യമക്കഥാപാത്രങ്ങളും അതിന്റെ ഭാഗമയിട്ട് ദുർവിധി അനുഭവിക്കുന്നവരും സിനിമകളിൽ വന്നും പോയി ഇരുന്നിട്ടുമുണ്ട്. ധീരയായ പത്രപ്രവർത്തകയെ ‘പത്രം’ സിനിമയിൽ  (മഞ്ജു വാര്യർ അഭിനയിച്ച കഥാപാത്രം) കാണാമെങ്കിലും അവർ വ്യവസ്ഥാപനത്തിനെതിരെ പൊരുതി ജയിക്കുന്നതായി കഥയിൽ ഇല്ല. ‘പാസഞ്ചറി‘ലെ നായിക (മംത മോഹന്ദാസ്) യ്ക്ക് പ്രൊഫെഷണൽ ജേണലിസ്റ്റ് എന്ന നില്യ്ക്ക്  ചിലതൊക്കെ ചെയ്തുകൂട്ടുവാൻ സാധിയ്ക്കുന്നുണ്ട്. “സ്വ ലേ’ യിലെ നായകനാവട്ടെ പത്രക്കാർ തന്നെ എസ്റ്റാബ്ലിഷ്മെന്റിന്റെ ഭാഗമായതിനാൽ അതിനോട് പൊരുതേണ്ടി വന്ന ദൌർഭാഗ്യവാനാണ്. ‘നിറക്കൂട്ടി‘ലെ സ്ത്രീജേണലിസ്റ്റ് സ്വന്തം ഫീച്ചറിലൂടെ നായകന്റെ കൊലക്കുറ്റത്തിന്റെ നിജാവസ്ഥ വെളിവാക്കാൻ ശ്രമിയ്ക്കുന്നുണ്ട്.  ഒരു ജേർനലിസ്റ്റിന്റെ  ശക്തമായ സ്വാധീനം വ്യവഹരിക്കപ്പെടുന്നത്  ‘സമൂഹം‘ എന്ന ചിത്രത്തിലാണ്.. നായകനായ  പവിത്രൻ (ശ്രീനിവാസൻ) തന്റെ പത്രമെഴുത്തിലൂടെ ശക്തമായ ഇടപെടലുകൾ നടത്തുന്നതായിട്ടുണ്ട് ഈ സിനിമയിൽ. ‘ന്യൂ ഡെൽഹി’ യിലെ കൃഷ്ണമൂർത്തിയും പത്രവാർത്താപ്രഭാവത്താൽ അതിമാനുഷപരിമാണം ഉയിർക്കൊണ്ടിട്ടുണ്ട്.  . എത്സമ്മ പത്രത്തിൽ വാർത്ത എഴുതി ആരെയെങ്കിലും പിടികൂടുന്നതായി സിനിമയുടെ ആഖ്യാനത്തിൽ പെടുത്തിയിട്ടില്ല എങ്കിലും ഗ്രാമത്തിന്റെ ചില അത്യാവശ്യങ്ങൾ പത്രവാർത്തയിലൂടെ സാധിച്ചെടുത്തതിനു തെളിവായി ചില കട്ടിംഗുകൾ ദൃശ്യപ്പെടുത്തുന്നുണ്ട്.  കല്യാണ ബ്രോക്കറായ മണവാളന്റെ തട്ടിപ്പുകൾ പത്രത്തിൽ പരസ്യപ്പെടുത്തും എന്ന താക്കീതിലാണ് അയാളെ ചൊൽ‌പ്പടിയ്ക്ക് നിറുത്തുന്നത്. &lt;br /&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; പെൺ കഥാപാത്രം പ്രബലയായെങ്കിൽ അതിനു സമീകരണം അത്യാവശ്യമാണ്. എത്സമ്മയോടു പ്രേമമുണ്ടെങ്കിലും അതു തുറന്നു പറയാൻ പോലും ചങ്കുറപ്പില്ലത്ത പാവമാണ് ഈ സിനിമയിലെ നായകൻ. പാലുണ്ണി എന്ന പേരുതന്നെ ഈ ലളിതവൽക്കരണത്തിന്റെ ഉദാഹരണമാണ്. മണ്ണു വിറ്റു നടന്നിരുന്നു വെങ്കിൽ മറ്റൊരു പേരു വന്നേനേ എന്നൊരു ഡയലോഗുമുണ്ട് സിനിമ തുടങ്ങുമ്പോൾ. ‘മണ്ണുണ്ണി’ എന്ന ശുദ്ധനും ബലഹീനനും ആയവനെ വിശേഷിപ്പിക്കാൻ പോന്ന പേരാണു ധ്വനി. വീരസ്യങ്ങൾ മടക്കിക്കുത്തി ധീരചരിതങ്ങൾ ഡയറിക്കുറിപ്പുകളാക്കി പോക്കറ്റിലിട്ടു നടക്കുന്ന പ്രതികരണ ശേഷി അസാരം കുറഞ്ഞു പോയ മലയാളിക്കുട്ടൻ തന്നെ ഇത്.  വിധ്വംസകന്റേയോ പോരാളിയുടേയോ തെമ്മാടിയായ പോലീസ് ഒഫീസറുടേയോ വേഷങ്ങൾ ചെയ്തിട്ടില്ലാത്തെ കുഞ്ചാക്കോ ബോബനെ കാസ്റ്റു ചെയ്തതും ഈ സമീകരണോദ്ദേശസാഫല്യത്തിനാണ്. എത്സമ്മയുടെ ആൺ-പെൺ മാറാട്ടക്കളി സൂചിക്കപ്പെടുന്നത് വേഷത്തിലുള്ള മാറ്റത്തിൽക്കൂടിയാണ്. പത്രവിതരണത്തിനു പോകുന്ന നാടൻ പെൺകുട്ടി ചൂഡീദാർ ധരിക്കുമ്പോൾ സാമൂഹ്യ രാഷ്ട്രീയ വ്യവസ്ഥകളെ നേരിടുമ്പോൾ ഷർടും കൈലിയും.  അസാധാരണ ധൈര്യശാലിയും സാമർത്ഥ്യകാരിയും തന്ത്രശാലിയുമായ എത്സമ്മ മുഴുവൻ പെണ്ണായിരിക്കാൻ പുരുഷാധിപത്യ മലയാളി മനസ്സും സിനിമയും ഒരേപോലെ സമ്മതിയ്ക്കുകയില്ല. അതുകൊണ്ടാണു എത്സമ്മ ആൺകുട്ടിയാണെന്ന് ആദ്യം തന്നെ പറഞ്ഞുവയ്ക്കുന്നത്. പിതൃബിംബത്തിന്റെ ആവേശം, അച്ചൻ ധരിച്ച കൈലിയും ഷറ്ടും ഏറ്റെടുത്ത് ധരിയ്ക്കാൻ പ്രേരണ നൽകി ആൺ തലച്ചോർ സൃഷ്ടിച്ചെടുത്ത പെൺ പ്രതിച്ഛായയെ മാറ്റിമറിയ്ക്കുകയാണ്..  എങ്കിലും പെണ്ണിലെ ആണത്തമാണ് ഈ വിജയങ്ങൾക്കെല്ലാം സമൂലകാരണമെന്ന്നു വാദിക്കപ്പെടുന്നുമുണ്ട്. പെണ്ണത്തം നിലനിറുത്തുന്ന സ്വഭാവചര്യകൾ അവളിൽ ധാരാളം ഉണ്ടുതാനും. ഈ വസ്ത്രം അവൾക്ക് പ്രതിരോധവസ്തു ആകുന്നുമുണ്ടാ‍ായിരിക്കണം, ആൺകാഴ്ചകൾക്കുള്ള ശരീരമല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട്. എന്നാൽ ഒറ്റയടിക്ക് ഒരു പെണ്ണു വഴി സമൂലപരിവർത്തനം നടന്നാൽ അത് യുക്തിരഹിതമാവുമെന്ന, സിനിമാകൽ‌പ്പനകൾ അനുശാസിക്കുന്ന, പേടിയായിരിക്കണം ആണത്തം കലർന്ന പെണ്ണിനെ അധികാരം ഏൽ‌പ്പിയ്ക്കുന്നത്. ജസ്റ്റീസ് അന്ന ചാണ്ടി, ഡോക്റ്റർ മേരി പുന്നൻ, ക്യാപ്റ്റൻ ലക്ഷ്മി, കെ ആർ ഗൌരി, മാധവിക്കുട്ടി, മന്ദാകിനി, അജിത ഇവർക്കൊന്നും ആൺ വേഷം കെട്ടേണ്ടി വന്നില്ല എന്നത് സിനിമയിലെത്താൻ സ്വപ്നങ്ങൾ ഇനിയും കാണേണ്ടി വരും.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഇന്നത്തെ മലയാളിയുടെ വ്യക്തവും അവയ്ക്തവുമായ മോഹങ്ങളാണ് എത്സമ്മ എന്ന മിത്ത്  തെളിച്ചു വരച്ച്  ദൃശ്യങ്ങളാക്കുന്നത്.. മറ്റു കഥാപാത്രങ്ങളും കൂടെച്ചേരുന്നുണ്ട് ഈ ദൌത്യത്തിൽ. ഒരു സിറ്റിയെന്ന നിലയിൽ വികസിയ്ക്കുന്ന ഗ്രാമമാണ് എത്സമ്മയുടെ പിതാവിന്റെ തന്നെ മോഹം. ഗ്രാമാന്തരീക്ഷം നിലനിർത്തുമ്പോൾ തന്നെ സ്വയം പര്യാപ്തതയിൽ എത്തുന്ന കേരളം എന്ന സ്വപ്നം ഒരു നിശ്ചിത ഗ്രാമപ്രതിരൂപത്തിലേക്ക് ചുരുക്കുക എന്ന ലളിതകൃത്യമാണ് സിനിമയുടെ ലാക്ഷണികോദ്ദേശം..  പാലും കാർഷികോൽ‌പ്പന്നങ്ങളും ഇറക്കുമതിചെയ്യ്ണ്ടാത്ത, മായം കല്ര്ത്തപ്പെടേണ്ടാത്തതായ സ്ഥിതിവിശേഷം ഇതാ ഇവിടെ വരെയെത്തി എന്ന പ്രത്യാശ നൽകുമ്പോൾ കാണികൾ അത് ആവോളം മോന്തിക്കുടിച്ചുകൊള്ളും. നഗരവാസികൾ തോന്ന്യാസങ്ങൾ കാട്ടിയാൽ അവർക്ക് റിഫ്രഷർ കൊഴ്സുകൾ നൽകി നന്നാക്കിയെടുക്കാം. പെൺ കുട്ടികൾ റ്റി വി സീരിയലുകൾ കാണാതിരിക്കാൻ, കുടുംബത്തിലെ അപഭ്രംശങ്ങൾക്ക് തടയിടാൻ വടിയുമായി നിൽക്കുന്ന ചേച്ചിയുണ്ട്. അമിതമദ്യപാനികൾ ഇല്ലാതാവുന്നു. &lt;br /&gt;&lt;br /&gt;&lt;b&gt;എന്തുകൊണ്ട് എത്സമ്മ?&lt;/b&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സിനിമയിലെ മിത്തുകളും കാലാനുസൃതമായി പുനർ നവീകരിക്കപ്പടുക സ്വാഭാവികമാണ്. പൊതുചിന്താഗതിയിലെ മാറ്റങ്ങൾ ഇതിൽ പ്രബലമായി ഇടപെടുമെങ്കിലും സിനിമയുടെ സാങ്കേതികവും വ്യാവസായികവും ആയ ഗതിവിഗതികളും അടിയൊഴുക്കുകളും മാറ്റിമറിയ്ക്കലുകൾക്ക് ചാലുകീറുക തന്നെ ചെയ്യും.  സമയാനുസൃതമായ കൽ‌പ്പനകൾക്കും ഉപായകുശലതകൾക്കും യഥോചിതമായി പരിവർത്തനം അനുവദിച്ചും പരിഷ്കരിച്ചും  പഴകിത്തുടങ്ങിയ സിനിമാ മിത്തുകളെ ഇന്നുകൾക്ക് സ്വീകാര്യമാക്കേണ്ടത് അനിവാര്യമായി വന്നു കൂടും. സമകാലീന സൂക്ഷ്മേന്ദ്രിയത്വം നിലനിർത്തേണ്ടത് പൊതുജനസമക്ഷം വാങ്ങേണ്ട തീട്ടൂരത്തിനു അത്യാവശ്യമാണ്.  വ്യവഹാരരീതികളും സന്ധിപത്രങ്ങളും പതിവ് ആചാരങ്ങളും പരിശോധിക്കപ്പെടുകയും ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്ന വേളകളാണിത്. ഖഡ്ഗവുമേന്തി മ്ലേച്ഛരെയൊക്കെയും വെക്കം കൊൽവാൻ വരുന്ന കൽക്കിയ്ക്ക് പുതിയ രൂപഭാഷ്യങ്ങൾ അത്യന്താപേക്ഷിതമാകുന്നതിനു പ്രധാന കാരണം ഇതു തന്നെയാണ്. വിവിധതുറകളിൽ ജോലിചെയ്യുന്നവർ, സ്കൂൾ ടീച്ചർമാർ, പോലീസ് ഓഫീസർമാർ, കലക്ടർമാർ, ത്യാഗിനികളായ ചേച്ചിമാർ, ഹിറ്റ് ലർ മാധവൻ കുട്ടികൾ, വല്യേട്ടന്മാർ, ബാലേട്ടന്മാർ, മാടമ്പികൾ, പരുന്തുകൾ, പോക്കിരിരാജകൾ,  കൂടോത്രം വശമാക്കിയ മനഃശാസ്ത്രജ്ഞന്മാർ, ഒക്കെ ഈ മായക്കുതിരയുടെ പുറമേറി വന്നവരാണ്. എന്നിട്ടും പിന്നെയും തെങ്ങിൻ മുകളിൽ ഇരിയ്ക്കുന്ന ശങ്കരനെ താഴെയിറക്കാൻ പറ്റാതെ ചുറ്റിത്തിരിഞ്ഞുപോയവരാണ് ഇവർ. .പുതുപരീക്ഷണങ്ങൾ സാദ്ധ്യമായില്ലെങ്കിൽ പഴയ ആർക്കിടൈപ്പുകളെ നവോർജ്ജത്തിന്റെ സ്റ്റീറോയിഡ് കുത്തിവച്ചുവരുന്ന  വ്യത്യസ്ത മാറ്റൊലി മുഖങ്ങളായി അവതരിപ്പിക്കുക തന്നെ പോംവഴി.. ‘പുതിയ മുഖം’ എന്ന സിനിമ (പൃഥ്വിരാജ്, ബാല, പ്രിയാമണി) തേഞ്ഞുപോയ കഥയും ആഖ്യാനവും ഒന്നു ചൂടാക്കി മൂർച്ചകൂട്ടി എടുത്ത ഒന്നാണ്. നായകനെ കീഴ്പ്പെടുത്തുന്ന വില്ലൻ, ദൂരെപ്പോയി പുതിയ ട്രിക്കുകളും പഠിച്ച് തിരിച്ചെത്തി  വില്ലന്റെ മേൽ വിജയം കൈവരിക്കുന്ന നായകൻ എന്ന നൂറ്റൊന്നാവർത്തിച്ച പുരാണം  പിന്നെയും സ്വീകാര്യമായത്  നടന്റെ  പുതിയ മുഖവും നവീനപരിവേഷം അതിൽ തേച്ച പുതുചായവും സ്വീകാര്യമായതുകൊണ്ടു മാത്രമാണ്. പുതിയ കുപ്പിയിലെ പഴയവീഞ്ഞിലാണ് ഈ ചായം ചാലിച്ചതെങ്കിലും.  സമകാലീനത എന്നതിലുള്ള പ്രത്യാശയാണ് ഈ ചിന്താപദ്ധതിയ്ക്ക് സാഫല്യമണയ്ക്കുന്നത്.   വിജയകരമായതും സമ്പൂർണ്ണസന്തുഷ്ടിയാർന്നതുമായ ജീവിതത്തിലേക്ക് ഓടിച്ചുകയറ്റുന്ന പുത്തൻ വാഹനത്തിലാണ്  സാംസ്കാരികമിത്തുകളായ ഈ ഗിരിഗിരികളുടെ സവാരി. ഈ സ്വപ്നലോകത്തെ ബാലഭാസ്കർമാരെ കണ്ടു മടുത്തപ്പോൾ സന്ദേഹങ്ങൾ മിച്ചം വയ്ക്കാത്ത,  സുനിശ്ചിതവിജയികളായ  പുതിയ സ്വരൂപങ്ങളെ അന്വേഷിച്ചിറങ്ങുന്ന  മിത് സൃഷ്ടാക്കൾ ഇനിയും പുതുമയുമായി വരുവാനില്ലാരുമീ വിജനമാം വീഥിയിൽ എന്ന നിലപാടിലെത്തുകയാണുണ്ടായത്.   വീരനായകാപദാനങ്ങളുടെ ആയിരമടിക്കണക്കിനു ഫിലിം റീലുകൾ അഴിഞ്ഞും കടുംകെട്ടും വീണ് നവീനപ്രത്യാശയുടെ പ്രൊജക്റ്ററുകളിൽ കറങ്ങിത്തിരിയാൻ പറ്റാതാവുകയാണ്. പകരം ശക്തിദുർഗ്ഗാസ്തോത്രം ഉരുവിടുക തന്നെപോംവഴി. ഈ യുക്തിയുടെ മരപ്പണി യാണ്  എത്സമ്മ്യ്ക്കു വേണ്ടി  സിംഹാസനം ഒരുക്കിത്തീർത്തത്.  സൂസന്ന, ഒരു പെണ്ണിന്റെ കഥയിലെ നായിക, കെ. ജി ജോർജ്ജിന്റേയും പദ്മരാജന്റേയും ചില നായികമാർ, മനസ്സു മാറിത്തുടങ്ങിയ രഞ്ജിത്തിന്റേയും സത്യൻ അന്തിക്കാടിന്റേയും പെൺ കഥാപാത്രങ്ങൾ ഒക്കെ എൽസമ്മ്യ്ക്ക് അകത്തുകയറാൻ   മണിച്ചിത്രത്താഴിട്ടു പൂട്ടിയ വാതിലുകൾ പലപ്പോഴായി തുറന്ന് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ ചിരപരിചിതരൂപങ്ങൾ നവീകരണത്തിന്റെ ദൃഢമതമൊരുക്കാൻ പ്രാപ്തരല്ലാത്തതിനാൽ പുതുബോദ്ധ്യം  ഉണർത്തിയെടുക്കുന്ന പുതു നായികാമുഖത്തെ അവതരിപ്പിക്കുക അത്യാവശ്യമാകുന്നു. പുതിയ നടി (ആൻ അഗസ്റ്റിൻ) യെ എത്സമ്മയായി അവതരിപ്പിക്കുക വഴി ഈ ഉദ്ദേശലക്ഷ്യം എളുപ്പത്തിലാണ് സാധിച്ചെടുത്തിരിക്കുന്നത്. കണ്ട വേഷങ്ങളേക്കാൾ കാണാത്തവേഷങ്ങളിൽ വിശ്വാസമർപ്പിക്കുന്ന  ലളിതമനോയുക്തി. ഭാര്യാത്വം, ലൈംഗികത ഇവയിലൊക്കെ സ്വാതന്ത്ര്യം ഉറപ്പിച്ചെടുക്കാൻ യത്നിക്കുന്ന മറ്റു നായികമാരിൽ നിന്നും വേറിട്ട് മറ്റൊരിടത്താണു എത്സമ്മ സ്ഥാനമുറപ്പിയ്ക്കുന്നത്. നാടിന്റെ സാംസ്കാരികമൂലഭൂതവ്യസ്ഥ (cultural infrastructure) പുനർ നിർമ്മിച്ചെടുക്കാനുള്ള വ്യഗ്രതയാണവൾക്ക്. അതുകൊണ്ടുതന്നെ മലയാളിയുടെ ഇന്നത്തെ സങ്കടങ്ങൾക്കുള്ള പച്ചമരുന്ന് അരച്ചെടുക്കുന്ന പെൺകുട്ടിയാണവൾ.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എത്സമ്മാചരിതത്തിനു ഉചിത പരിപ്രേക്ഷ്യമൊരുക്കാൻ   ചില  നഗരങ്ങൾ, അവയിലെ ഫ്ലാറ്റ് കോംപ്ലക്സുകൾ, പഴയ നാലുകെട്ടുകൾ, ഭാരതപ്പുഴയുടെ തീരം ഇവിടെയൊക്കെ ഇത്രയും നാൾ ചുറ്റിത്തിരിഞ്ഞ സിനിമാക്യാമെറ അധികം പോക്കുവരവുകൾ ഇല്ലാത്തതും സിനിമാക്കാർക്കും പ്രേക്ഷകർക്കും അപരിചിതവുമായ തൊടുപുഴയ്ക്കടുത്ത് കുണിഞ്ഞി എന്ന മലയിലാണ് മുക്കാലി ഉറപ്പിച്ചത്. പുതുക്കാഴ്ചകളുടെ നിറവ് തീർച്ചയായും സ്വപ്നസാഫല്യത്തിനു നിദാനം. പ്രതിരൂപാ‍ാത്മകമായി കേരളത്തെ ചുരുക്കിയെടുക്കുമ്പോൾ കാണാക്കാഴ്ചകളുടെ വിസ്മയം ഈ അനുഭൂതിയെ ദൃഢപ്പെടുത്തും..കെട്ടുകഥയക്ക് അനുയോജ്യമായ സ്ഥലം. പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ഈ ഗ്രാമകാന്തി കേരളത്തിന്റെ രാമണീയകത്തിൻ ധാമം പോലെ എന്നെന്നും നിലനിൽക്കുമെന്ന്/നിലനിറുത്താമെന്ന വ്യാമോഹവും സമ്പ്രേഷിതമാക്കപ്പെടുന്നു. കേരളത്തിലെ ആദ്യകാല നക്സൽ യോഗങ്ങിളൊലൊന്ന് ഈ മലകളിൽ വച്ചാണു ആസൂത്രണം ചെയ്യപ്പെട്ടതെന്ന സത്യം ഒരു ഐറണിയായി നില കൊള്ളുന്നു.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എത്സമ്മയ്ക്ക് അധികാരസ്വഭാവവും ശക്തിയും നൽകുന്നത് പത്രത്തിൽ അവൾ എഴുതുന്ന ചില വാർത്തകളെ ഗ്രാമവാസികൾക്കു പേടിയുണ്ട് എന്നതിന്റെ പിൻ ബലമാണ്. ആഹാരത്തോടൊപ്പം പത്രവായന എന്ന വ്യവസ്ഥ ചിത്രീകരിച്ചാണു സിനിമ തുടങ്ങുന്നതു തന്നെ. നായകൻ പാൽ വിതരണം ചെയ്യുമ്പോൾ നായിക പത്രവിത്രണവും.  വാർത്തകൾക്ക്, മീഡിയ ചമയ്ക്കുന്ന കഥകൾക്ക്, അതിന്റേതായ സ്വാധീനം ഉണ്ടെങ്കിലും ഒരു ചെറിയ ഗ്രാമത്തിൽ ഇതിനു കഠിനസാംഗത്യം കൽ‌പ്പിയ്ക്കുന്നത്  അതിമോഹമാണ്. എങ്കിലും സത്യം എന്നതാണു ഭയാനക വാസ്തവമെന്നും അതു പുറത്താകുന്നതിനെ പേടിയ്ക്കുന്ന മലയാളിയുടെ കാപട്യത്തേയും മിഥ്യാധാരണകളെയും തന്നെ പിടികൂടാൻ അത് വെളിച്ചത്താക്കുകയാണു നേർവഴിയെന്നും സഹജാവബോധം നൽകിയ വെളിപാടുകൾ എത്സമ്മയ്ക്ക് ധൈര്യശൌര്യങ്ങൾ നൽകുന്നു. മലയാളിയുടെ ഈ ഭീതിയിലേക്കാണ് എത്സമ്മയുടെ ടോർച് വെളിച്ചം വീശുന്നത്.  പഠിച്ചുപാസ്സായി ഉദ്യോഗം ഭരിയ്ക്കാതെ കൃഷിയുമായി കൂടാൻ ആണുങ്ങളെ വിട്ടുകൊടുത്താലും പെണ്ണുങ്ങൾ വിദ്യാഭ്യാസത്തിലൂടെ ബോധവതികളാകണമെന്നു സിനിമ ആജ്ഞാപൂർവ്വം  സൂചിപ്പിയ്ക്കുന്നുണ്ട്. എഴുത്തും വായനയും കൊണ്ട് വാണിജ്യതാൽ‌പ്പര്യങ്ങൾ  കൌശലപൂർവ്വം സൃഷ്ടിച്ചുണ്ടാക്കിയ വികല പെൺപ്രതിച്ഛായകൾ  ഉടച്ച് വാർക്കാമെന്ന  പാഠവും വായിച്ചെടുക്കാം.&lt;br /&gt;&lt;br /&gt;(ചില വിവരങ്ങൾ തന്നു സഹായിച്ച സിജു ചൊല്ലമ്പാടിനോട് കടപ്പാടുണ്ട്).&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-1091835940085862411?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/1091835940085862411/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=1091835940085862411' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1091835940085862411'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1091835940085862411'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/10/blog-post.html' title='എത്സമ്മ തീർക്കുന്ന സങ്കടങ്ങൾ'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-7039737827634042287</id><published>2010-09-27T19:43:00.002+05:30</published><updated>2010-09-27T20:08:35.983+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്റ്റേജ് ഷോ സംഗീതം'/><category scheme='http://www.blogger.com/atom/ns#' term='നാടകം'/><category scheme='http://www.blogger.com/atom/ns#' term='കല'/><title type='text'>FUERZA  BRUTA - മൃഗീയശക്തി-തിയേറ്ററിലെ പുതു പരീക്ഷണം</title><content type='html'>&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; രംഗത്തു കളിയ്ക്കപ്പെടുന്നതു കാണുക എന്നതാണു പൊതുവേ തിയേറ്ററിന്റെ പ്രയോഗവിശേഷം. രംഗക്രിയകൾ ചിലപ്പോൾ കാണികളിലേക്ക് പടർന്നേക്കാം, പകർന്നേക്കാം, ബ്രെഹ്റ്റിന്റെ പരീക്ഷണങ്ങൾ പോലെ.&amp;nbsp;&amp;nbsp;&amp;nbsp; ( &lt;a href="http://www.theatredatabase.com/20th_century/bertolt_brecht_001.html"&gt;http://www.theatredatabase.com/20th_century/bertolt_brecht_001.html&lt;/a&gt;&amp;nbsp; ) &amp;nbsp; എന്നാൽ രംഗവും കാണികളും ഇല്ലാതാവുകയും കാണികളും കളിയുടെ ഭാഗമാവുക എന്നായാലോ?   Fuerza Bruta (Brute Force) എന്ന ധീരപരീക്ഷണം  തിയേറ്റർ സങ്കൽ‌പ്പത്തെ തകിടം മറിച്ചിരിക്കയാണ്. സ്റ്റേജിൽ തന്നെ പ്രേക്ഷകരും രംഗപ്രയോഗങ്ങളോടൊത്തു പെരുമാറി കളി കാര്യമാവുന്നതുപോലെ അനുഭവം സ്വരൂപിച്ചെടുക്കപ്പെടുന്ന അവസ്ഥയാണ് ബ്രൂട് ഫോഴ്സ് എന്ന സംഗീതനൃത്തനാടക (?)ത്തിൽ. സ്റ്റേജിൽ നിലയുറപ്പിച്ച നമ്മൾക്കും കളിയിൽ ഒരു ഭാഗമാവേണ്ടി വന്നേയ്ക്കും. ഭാഷയുടെ അധീനതയോ ബുദ്ധിപരമായി അനുവർത്തിക്കപ്പെട്ടേക്കാവുന്ന ആജ്ഞാനുകൂലതയോ ഭേദിക്കപ്പെടുകയാണിവിടെ. ഇന്ദ്രിയചോദനകളുടെ നിർദ്ദേശശക്തിയ്ക്ക് മനസ്സിനെ വശംവദനാക്കാനുള്ള ഇടം നിർമ്മിച്ചെടുക്കൽ. ബുദ്ധിപരമായ പ്രതിക്രിയയ്ക്ക് വന്നണയാൻ സമയം കൊടുക്കാതെ തൊട്ടുണർത്തപ്പെടുന്നതിന്റെ ആവേഗം അതിനെ അതിക്രമിക്കൽ. നാടകസങ്കൽ‌പ്പങ്ങളിലെ പ്രേക്ഷക-പ്രേക്ഷ്യ അംശങ്ങളെ ഒന്നാക്കുക എന്ന ഉദ്ദേശം നിരാകരിച്ച് രണ്ടല്ലായിരുന്നു എന്ന് അനുഭവിപ്പിക്കുക. Brute Force ന്റെ വിസ്മയങ്ങൾ ഇതൊക്കെയാണ്.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; അർജെന്റിനക്കാരുടേതാണ് നിർമ്മാണം. തിയേറ്റർ സത്യവും മിഥ്യയും വേർതിരിക്കാനാവാത്തതായിരിക്കണം എന്നു സ്ഥാപിച്ചെടുക്കുക കൂടിയാണ് ഇവരുടെ ഉദ്ദേശം. ഉപജ്ഞാതാവ്  ഡിക്വി ജെയിംസ് (Diqui James) പരീക്ഷണങ്ങളും സർഗ്ഗാത്മകതയും ഇണക്കിച്ചേർക്കുന്നതിൽ പണ്ടേ നിഷ്ണാതനാണ്. സംഗീതസംവിധാനവും കമ്പോസിങ്ങും  നിർവ്വഹിച്ച ഗാബി കെർപെൽ (Gaby Kerpel) എലെക്റ്റ്രോണിക്/പോപ് സൂക്ഷ്മേന്ദ്രിയത്വം ഗോത്ര പാരമ്പര്യങ്ങളും വാദ്യങ്ങളുടെ പുരാണതനിമയും നഷ്ടപ്പെടാതെ&amp;nbsp;    സംഗീതത്തിൽ നിബന്ധിക്കണമെന്നുള്ള ശാഠ്യക്കാരനാണ്. യന്ത്രങ്ങളും മറ്റ് സാങ്കേതികവിദ്യകളും   കൈകാര്യം ചെയ്ത അലെജാന്ദ്രൊ ഗാർസിയ അതിസാഹസ പർവ്വതാരോഹണവിദ്യകൾ പണ്ടേ തിയേറ്ററിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. സംഗീതജ്ഞനും പെർഫോരമറും ഇലെക്റ്റ്രോണീക് ടെക്നിക്കിൽ ബിരുദവുമുള്ള ഫാബിയോ ഡി അക്വില (Fabio D'Aquila) സംഘത്തിൽ ചേർന്നതോടെ സാങ്കേതികതയും സംഗീതവും ദൃശ്യപ്രകടനവും ഒരുമിച്ചുയിർക്കൊണ്ട് ‘ഫ്യുർസാ ബ്രുട’ സമ്പൂർണ്ണമികവിലെത്തി.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഭാഷ നിർമ്മിക്കുന്ന അതിർവരമ്പുകളും ബൌദ്ധികകെട്ടുപാടുകളും തകർക്കുക എന്നത് ഇവരുടെ ലക്ഷ്യമായിരുന്നു. എന്നാൽ പ്രേക്ഷകരുടെ സംവേദനക്ഷമതയേയും ഇന്ദ്രിയാനുശീലനത്തിനേയും നേരിട്ട് തൊട്ടുണർത്താനുള്ള എല്ലാ ചേരുവകളും സജ്ജമാക്കി ഉപയോഗിക്കാനുമാണ് ധാരണ. തിയേറ്റർ ഒരു നിശ്ചിത സ്പേയ്സിലെ ആവിഷ്കാരമാണ്, ഭാഷ ഭൌതികവും ദൈഹികവും ആയതിനാൽ ശാരീരികമായി തൊട്ടറിയാനുള്ളതാണ് രംഗഭാഷയെന്നും പ്രേക്ഷകനുമൊത്തു ഒരേ സ്വപ്നം വിരചിച്ചെടുക്കാനുള്ളതായി തിയെറ്ററിനെ മാറ്റുക എന്നതും ഈ രംഗകലയുടെ ഉദ്ദേശമാണെന്നുമാണ് പ്രമാണം. പ്രേക്ഷകരെ അതിശക്തമായ മറ്റുനിയമങ്ങളുള്ള മേഖലയിൽ എത്തിയ്ക്കുക, ഇന്ദ്രിയങ്ങളുടെ സമ്മർദ്ദം ബോധത്തെ വശീകരിക്കുക, അതും തോന്നലുകളേയും ഭാവപ്രകർഷത്തേയും അത്യാവേഗത്താൽ മനസ്സിലെത്തിയ്ക്കുക, ഇതിനൊക്കെ ഇടം സൃഷ്ടിയ്ക്കുക,&amp;nbsp; ഉദ്ദീപന (stimuluas) ത്തോടൊപ്പം തന്നെ മനോഭാവ-ചിത്തവൃത്തികൾ (emotions) പ്രാവർത്തികമാക്കുക ഇതൊക്കെയാണ് ഈ രംഗകലാപരീക്ഷണത്തിന്റെ ലക്ഷ്യ സങ്കൽ‌പ്പ പരിസരങ്ങൾ. വിജ്ഞാപനപുസ്തികയിൽ പ്രഖ്യാപനം ഇങ്ങനെയാണ്:&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; &lt;b&gt;Without translation.&amp;nbsp; Without anesthesia.&amp;nbsp; Brutally happy.&lt;/b&gt;&lt;br /&gt;&lt;br /&gt;&amp;nbsp; &amp;nbsp; &amp;nbsp;&amp;nbsp; പ്രേക്ഷകരെ പരിപൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ടാണ് ഇതൊക്കെ സാധിച്ചെടുക്കുന്നത്. വളരെ വലിയ സ്റ്റേജിൽ തന്നെയാണ്&amp;nbsp; ഭരതമുനി വരച്ച കളത്തിലെ കാണികൾ നമ്മളല്ലെ കളിക്കാർ നമ്മളല്ലെ എന്ന സങ്കൽ‌പ്പം വിരിയുന്നത്. ഓഡിറ്റോറിയത്തിലെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുമ്പോൾ സ്റ്റേജിൽ കൂട്ടം കൂടി നിൽക്കുന്ന നമ്മുടെ ഇടയ്ക്കു നമ്മളുടെ സഹകരണത്തോടെ വിവിധ നാടകീയതകൾ സംഭവിപ്പിക്കുക എന്നതാണ് ടെക്നികിന്റെ അടിസ്ഥാനം.&amp;nbsp; നേരിയ ഒരു കർടൻ സ്റ്റേജിനു അതിർത്തി ചമയ്ക്കുകയും മൂടൽമഞ്ഞുപ്രതീതി ഉളവാക്ക്കുകയും ചെയ്യുന്നതോടെ കാണികൾ കളിക്കാരായി മാറാനുള്ള മനോനിലതെളിയിച്ചെടുക്കുകയാണ്. ഒന്നരയാൾ പൊക്കമുള്ള ഒരു ചലിയ്ക്കുന്ന തെരുവീഥിയും അതിലൂടെ നിതാന്തമായി ഓടുന്ന ഒരാളുമാണ് നമ്മുടെ ഇടയിൽ ആദ്യം പ്രത്യക്ഷപ്പെടുന്നത്. വലിയ ഒരു&amp;nbsp; കൺ‌വെയർ ബെൽറ്റാണു&amp;nbsp; ചലിക്കുന്ന ഈ വീഥി സൃഷ്ടിക്കുന്നത്. കാണികളുടെ ഇടയിൽക്കൂടി&amp;nbsp; ഈ തെരുവീഥി ചലിക്കുകയും വീഥിയിൽ ആൾക്കാർ തലങ്ങു ം വിലങ്ങും ഓടുകയും ചെയ്യുന്നുണ്ട്. അതേ വീഥി ഒരു റെസ്റ്റോറന്റ് ആയി മാറുകയും ഓട്ടക്കാരനെ അതിക്രമിച്ച് റെസ്റ്റോറന്റ് ഉപകരണങ്ങൾ ഓടി മറയുകയും ചെയ്യുന്നു. എതിരെ വരുന്ന അടഞ്ഞ കതകുകൾ തല്ലിപ്പൊളിച്ചാണ് ചിലപ്പോൾ ഈ ഓട്ടം. തകർന്ന കതകുകളുടെ ഭാഗങ്ങൾ നമ്മുടെ മേലും വന്നു വീഴുന്നതിനാൽ വസ്തുതാപരമാണ് ദർശനങ്ങൾ.&amp;nbsp; തിരക്കുപിടിച്ച ജീവിതത്തിലെ പലായനങ്ങൾ എന്ന് സാധാരണ തിയേറ്റർ സങ്കൽ‌പ്പങ്ങളനുസരിച്ച് വിവക്ഷിക്കമെങ്കിലും അത് സിംബോളിക് ആശയമായതിനാൽ നമുക്കിടയിൽ&amp;nbsp;&amp;nbsp; നടക്കുന്ന സംഭവം ആയാണു ദർശനവിധി. തെരുവിലെ ഓട്ടക്കാരൻ സ്വന്തം വീട്ടിലെത്തുകയും വീട്ടുപകരണങ്ങൾ മറികടന്നു പോവുകയും ഈ ഉപകരണങ്ങൽ നമ്മുടെ ഇടയിലൂടെയും നീങ്ങുകയും ചെയ്യുമ്പോഴാണ് കാണി-കളിക്കാർ വ്യത്യാസം തീർത്തും ഇല്ലാതായെന്ന ബോദ്ധ്യം ഉളവാകുന്നത്. പാട്ടുകാർ പ്രേക്ഷകർക്കിടയിൽ ഓടിയെത്തി സ്റ്റൈറോഫോം നിർമ്മിതമായ പെട്ടികൾ നമ്മുടെ തലയിലടിച്ച് പൊട്ടിച്ച് തൂവൽ സമാനമായ കുഞ്ഞു കടലാസുകഷണങ്ങൾ പാറിപ്പറപ്പിയ്ക്കുക ഒക്കെ ചില നേർക്കുനേർ &amp;nbsp; വികൃതിപ്രയോഗങ്ങളാണ്.&lt;br /&gt;&lt;br /&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; അദ്വിതീയവും അനുപമവും ആയ തിയേറ്റർ പരിചയം ഉണർത്തിയെടുക്കാനുള്ള&amp;nbsp; ആവേശമാണ് ഇത്തരം രംഗലീലാകുതൂഹലത്തിന്റെ അടിസ്ഥാനം. സ്റ്റേജിൽ നമ്മൾ എത്തപ്പെടുന്നതോടെ യവനിക വീഴുകയാണ് നമ്മെ അതിനുള്ളിലാക്കിക്കൊണ്ട്. അകം പുറം തിരിയൽ തന്നെ ഇത്. അണിഞ്ഞിരിക്കുന്ന കുപ്പായങ്ങൾക്കുമകത്ത് ശരീരസ്പർശിയായും കണ്ണുകൾക്ക് പുറകിൽ, അകമേ അകത്തു സ്പേയ്സ് ഉണ്ടാക്കിയും ആ സ്പേയ്സ് സ്വയം സമ്മാനിച്ച കലാപരിപാടി മുഹൂർത്തം ആണെന്ന് മനസ്സിലാകുകയും&amp;nbsp; സമാന്തരസത്യം ആയി പ്രഖ്യാപിക്കാൻ വഴിയൊരുക്കപ്പെടുകയുമാണ്.&amp;nbsp; അതീന്ദ്രിയസമാനവും സ്വർഗ്ഗികവും ആയ ഈ ആന്തരിക ഇടം വസ്തുതാപരം അല്ലെങ്കിലും ആത്യന്തിക സത്യം ആണെന്നു ധരിച്ചുപോകുന്ന യോഗ്യപ്രാപ്തിയിലെത്തിക്കുക ഉദ്ദേശമാണ്..&amp;nbsp; കാഴ്ചക്കാരൻ മനസ്സിലാക്കുകയാണ് അവന്റെ സ്വന്തം സംവേദനശീലത (sensibility) യ്ക്ക് നേർക്ക് സ്വയം ആഘാതം ഏൽ‌പ്പിക്കുന്നുവെന്ന്. ഏകത്രിതവും വിശ്വൈകവുമായ സെൻസിബിലിറ്റി വന്നുചേരുകയാണ്. ജനം ഈ കളിയിൽ ചേരുകയല്ല, അവർ ഇതിന്റെ ഭാഗമാണ്. &lt;br /&gt;&lt;br /&gt;&amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; &amp;nbsp; ഇത്തരമൊരു രംഗസംവിധാനവും ക്രമപ്രക്രിയകളും അഭിനയനിയമിതികളും സ്വരൂപിച്ചെടുക്കാൻ വൻപിച്ച സന്നാഹങ്ങളാണ് ഒരുക്കപ്പെടുന്നത്. നർത്തകർ മാത്രമല്ല പർവതാരോഹണത്തിലും ജിംനാസ്റ്റ്ക്സിലും ട്രപ്പീസ് വിദ്യകളിലും നിപുണരായവരാണ് പങ്കെടുക്കുന്നത്. സംഗീതം ഒരു പ്രധാന രചനാത്മകവിധി ആയതിനാൽ ഗായകരും വാദ്യോപകരണ വിദഗ്ദ്ധരും കൂടെയുണ്ട്. പുക, മഞ്ഞ് നേരിയ ചാറ്റൽ മഴ, കാറ്റ് ഇവയൊക്കെ നിർമ്മിച്ചെടുക്കാനുള്ള വിദ്യകൾ വേറെ. ഒരു സ്വപ്നരംഗത്തിൽ നീലയും പർപിളും കടും നിറം കലർത്ത്തിയ കർടനുമേൽ തിരശ്ചീനമായി നൃത്തം ചെയ്യുന്ന സുന്ദരിമാർ വായുവിൽ പാറിനിന്നാണ് ഇതു ചെയ്യുന്നുവന്ന ഫാന്റസി തോന്നിപ്പിക്കും. അദൃശ്യമായ കമ്പിക്കയറുകളാണ് ഇവരെ വീഴാതെ സൂക്ഷിയ്ക്കുന്നത്. പാദചലനങ്ങൾ ഈ കർടനിൽ സൃഷ്ടിയ്ക്കുന്ന ആഴച്ചുളിവുകൾ പ്രത്യേക&amp;nbsp; വെളിച്ചസംവിധാന വിദ്യകളോടെ സംഗീതത്തിനൊപ്പം ചലിച്ചുമാറുമ്പോൾ തീർച്ചയായും പ്രതലപരിമാണങ്ങളെക്കുറിച്ച് തെറ്റിദ്ധാരണ ഉളവാകുന്ന മായക്കാഴ്ച്കൾ സ്വപ്നദർശന സമാനമാകുകയാണ്.&lt;br /&gt;&lt;br /&gt;ചില ദൃശ്യങ്ങൾ ഇവിടെ കാണാം:&lt;br /&gt;&lt;br /&gt;&lt;a href="http://www.youtube.com/watch?v=_t-YMwrCpjI&amp;amp;feature=fvsr"&gt;http://www.youtube.com/watch?v=_t-YMwrCpjI&amp;amp;feature=fvsr&lt;/a&gt;&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സ്റ്റേജിൽ വെള്ളം എന്നും അസ്പൃശ്യമായ വസ്തുതയാണ്. നനഞ്ഞാൽ ഉണങ്ങുക എന്ന വിഷമം രംഗകലകളിൽ നിന്നും വെള്ളത്തെ അകറ്റി നിറുത്തുന്നു. എന്നാൽ വെള്ളത്തിന്റെ സുതാര്യതയും അതിന്റെ ചലനങ്ങൾ ഉളവാക്കുന്ന ഭംഗിയും ആത്യന്തികമായി&amp;nbsp; കണങ്ങളായി വിഘടിക്കുകയും വീണ്ടും ഒന്നുചേരുകയും ചെയ്യാനുള്ള സാദ്ധ്യതകളും&amp;nbsp; ദൃശ്യഭംഗി ചമയ്ക്കുന്നതിൽ അതിനുള്ള&amp;nbsp; സ്ഥാനം ചൂഷണം ചെയ്യപ്പെട്ടിട്ടില്ല.&amp;nbsp; ഈ സാദ്ധ്യതകളെ അതി ഗംഭീരമായാണ് ഫ്യുയർസാ ബ്രൂട ഉപയോഗിക്കുന്നത്. സ്റ്റേജിനു മുകളിൽ വിസ്താരമായി കെട്ടിയുയർത്തിയ സുതാര്യമായ് പ്ലാസ്റ്റിക് ഷീറ്റിന്മേലാണു ഈ ജലഭംഗി പ്രത്യക്ഷപ്പെടുത്തുന്നത്. ഒരു വിസ്താരമാർന്ന ഒരു പ്ലാസ്റ്റിക് ടാങ്ക് എന്നു വേണമെങ്കിൽ പറയാം ഈ ജലക്രീഡാ സംവിധാനത്തിനു.&amp;nbsp; കാഴ്ച അടിയിൽ നിന്നായതിനാൽ ജലരേഖകൾ കൃത്യമായി കാണാം. ഈ ടാ‍ാങ്കിലെ വെള്ളത്തിൽ നീന്തുകയും നൃത്തം ചെയ്യുകയും ഉരുണ്ടുപിരണ്ടു കളിയ്ക്കുകയും ചെയ്യുന്ന സുന്ദരികൾ അതിലെ വെള്ളത്തിലുണ്ടാക്കുന്ന അഭികൽ‌പ്പനകളും രൂപരേഖാവിന്യാസങ്ങളും കണ്ണഞ്ചിയ്ക്കുന്ന വെളിച്ച സംവിധാനത്തോടെയും സംഗീതക്കലവികളോടെയും&amp;nbsp; അവാച്യമായ ഭാവനാബോധമാണ്പ്രദാനം ചെയ്യുന്നത്. പിന്നീട് സാവധാനം നമ്മുടെ മേലെയ്ക്ക് ഇറങ്ങി വരികയും തൊടാൻ പാകത്തിൽ നിലയുറപ്പിക്കുകയും ചെയ്യുമ്പോൾ ചലിയ്ക്കുന്ന വെള്ളവും ശരീരവിന്യാസങ്ങളും കൊണ്ട് ഇത്രയും ഡിസൈനുകൾ സാദ്ധ്യമാണോ എന്ന വിസ്മയത്തിനു അവകാശമുണ്ട്. സംഗീതത്തെ നൃത്തവുമായി ബന്ധിപ്പിച്ച് മൂർത്തരൂപം ധരിപ്പിക്കുന്നത് നിത്യക്കാഴ്ച ആണെങ്കിൽ ഇവിടെ ജലവിന്യാസങ്ങൾ എന്ന മറ്റൊരു പ്രതലവും സൃഷ്ടിച്ച് അലൌകികത്യ്ക്ക് മാറ്റുകൂട്ടപ്പെടുകയാണ്.&lt;br /&gt;&lt;br /&gt;സംവാദാത്കമായ നാടകം (interactive play) പുതിയ സങ്കൽ‌പ്പമല്ല. പ്രേക്ഷകനുമായി പങ്കുവയ്ക്കാവുന്ന പരസ്പരപ്രഭാവശൈലികളാണ് ഇവയിൽ ഉപയോഗിക്കപ്പെടാറ്. പക്ഷെ ഇവയിലൊക്കെ രംഗവും പ്രേക്ഷകനും വേർതിരിഞ്ഞാണിരിക്കുന്നത്. രംഗവാസിയുടെ ഔദാര്യം എന്ന നിലയ്ക്കാണ് അവർ പ്രേക്ഷകരുമായി നേരേ സംവദിക്കുന്നത്. എന്നാൽ ഇവിടെ രംഗത്തു തന്നെ അവരോടൊപ്പം പ്രേക്ഷകനും നിലയുറപ്പിക്കുന്നു എന്നതാണ്&amp;nbsp; പ്രേക്ഷിതനുമായി അവനെ ബന്ധിപ്പിക്കുന്നത്.&amp;nbsp; പ്രേക്ഷിതൻ വിടർത്തുന്ന ഭാവം പ്രേക്ഷകനിൽ രസം ഉളവാക്കുന്നു എന്ന സിദ്ധാന്തം സ്വൽ‌പ്പം മാറ്റിമറിയ്ക്കപ്പെടുകയാണിവിടെ. രംഗകലയെ സംബന്ധിച്ചിടത്തോളം അപനിർമ്മിതിയാണിത് എന്ന് തോന്നാമെങ്കിലും ഭാവസ്ഫൂർത്തിയിൽ രസം അതിനോടു ചേരാൻ സാദ്ധ്യതയുണ്ട് എന്നത് കലാപരമാവുന്നില്ലെന്നില്ല.&amp;nbsp; ഈ വിദ്യയുടെ സഫലപരീക്ഷണമാണ് യുദ്ധരംഗങ്ങളിലും മറ്റും കഥകളിയിൽ കാണാറ്. കാണികൾക്കിടയിലേക്ക് കഥ ഇറങ്ങി വരലിൽ. അനുഷ്ഠാന കലകളിൽ ഭക്തി ഉദ്ദീപിപ്പിക്കാൻ ഇതേ തന്ത്രങ്ങളാണ് ഉപയൊഗിക്കപ്പെടാറ്. ഭയ-വീര്യ- വിസ്മയങ്ങ്ങൾ സാമീപ്യം കൊണ്ട് അനുഭവിപ്പിക്കുക എന്ന കൌശലയുക്തി. കുമ്പോടക്കാരന്റെ കുടത്തിൽ നിന്നും&amp;nbsp; ചിതറുന്ന മഞ്ഞൾ വെള്ളവും&amp;nbsp; വെളിച്ചപ്പാടിന്റെ നെറ്റിയിൽ നിന്നും തെറിയ്ക്കുന്ന ചോരത്തുള്ളികളും പ്രേക്ഷകന്റെ/ഭക്തന്റെ ശരീരത്തിൽ വന്നു വീഴുമ്പോൾ ഈ യുക്തിയുടെ സാകല്യമാണ് തെളിയുന്നത്.&lt;br /&gt;&lt;br /&gt;&amp;nbsp; ഫ്യുയെർസ ബ്രൂട മറ്റൊന്നും സാധിച്ചെടുക്കുന്നുണ്ട്. പ്രേക്ഷകൻ ദൃശ്യനിർമ്മിതിയുടെ ഭാഗമാകുന്നു എന്നതിനാൽ രംഗത്തെ ഘടനാക്രമങ്ങൾ അപരിവർത്തിയും സ്ഥിരവും ആകുന്നില്ല എന്നത്.&amp;nbsp; പ്രതിക്രിയ അനുസരിച്ച് അത് മാറിക്കൊണ്ടിരിക്കും. സ്വയം നവീകരിച്ചുകൊണ്ടിരിക്കുന്നതും നൈരന്തര്യമാർന്നതും ആകുന്നു ഈ ഷോ ഇക്കാരണത്താൽ. കൂടുതൽ സത്യ‌വാദിയായി അവതരണത്തിലെ കാപട്യങ്ങൾ ഒഴിവാക്കപ്പെടുന്നു. സംവിധായകർ പറയുന്നതു പോലെ&lt;br /&gt;&lt;br /&gt;&lt;b&gt;The public does not take part, they form part. Injured. Celebrating.&lt;/b&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-7039737827634042287?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/7039737827634042287/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=7039737827634042287' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/7039737827634042287'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/7039737827634042287'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/09/fuerza-bruta.html' title='FUERZA  BRUTA - മൃഗീയശക്തി-തിയേറ്ററിലെ പുതു പരീക്ഷണം'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-6082737570945899982</id><published>2010-09-14T23:17:00.008+05:30</published><updated>2010-09-14T23:23:20.751+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൃത്തം'/><title type='text'>തിരുവാതിര-ഓണം</title><content type='html'>&lt;a href="http://www.youtube.com/watch?v=M9sSv3Anuqw"&gt;http://www.youtube.com/watch?v=M9sSv3Anuqw&lt;/a&gt;&lt;br /&gt;ലോക്കൽ ഗ്രൂപ്പിന്റെ ചെറിയ ഓണാഘോഷത്തിൽ അവതരിപ്പിച്ച തിരുവാതിര.&lt;br /&gt;കോറിയോഗ്രാഫി, ജ്യൂവലറി ഡിസൈൻ, അവതരണം: വിനീത വിധേയൻ എതിരൻ കതിരവൻ&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.youtube.com/watch?v=M9sSv3Anuqw"&gt;&lt;/a&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-6082737570945899982?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/6082737570945899982/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=6082737570945899982' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/6082737570945899982'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/6082737570945899982'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/09/blog-post.html' title='തിരുവാതിര-ഓണം'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-6673542783863927470</id><published>2010-08-02T08:50:00.002+05:30</published><updated>2010-08-02T08:50:39.004+05:30</updated><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ</title><content type='html'>&lt;meta content="text/html; charset=utf-8" http-equiv="Content-Type"&gt;&lt;/meta&gt;&lt;meta content="Word.Document" name="ProgId"&gt;&lt;/meta&gt;&lt;meta content="Microsoft Word 11" name="Generator"&gt;&lt;/meta&gt;&lt;meta content="Microsoft Word 11" name="Originator"&gt;&lt;/meta&gt;&lt;link href="file:///C:%5CUsers%5Csree%5CAppData%5CLocal%5CTemp%5Cmsohtml1%5C01%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-parent:"";	margin:0in;	margin-bottom:.0001pt;	mso-pagination:widow-orphan;	font-size:12.0pt;	font-family:"Times New Roman";	mso-fareast-font-family:"Times New Roman";}@page Section1	{size:8.5in 11.0in;	margin:1.0in 1.25in 1.0in 1.25in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.Section1	{page:Section1;}--&gt;&lt;/style&gt;  &lt;br /&gt;&lt;div class="MsoNormal"&gt;&lt;i&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;അമേരിക്കൻ പ്രവാസികൾക്കിടയിൽ ഭാരത/കേരള സംസ്കാരം പുതിയ തലമുറയിലേക്ക് കൈമാറേണ്ടത് അനിവാര്യമോ എന്ന ചർച്ചയിൽ അവതരിപ്പിച്ചത്. &amp;nbsp;&amp;nbsp;&lt;/span&gt;&lt;/b&gt;&lt;/i&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;br /&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; സംസ്കാരം കൈമാറേണ്ടത് അനിവാര്യമോ എന്ന ചോദ്യത്തിൽൽ തന്നെ അനിവാര്യതയില്ല എന്ന സന്ദേഹമോ വാദഗതിയോ ഉണ്ട്. അപ്പോൾ ഇതൊരു പുതിയ കാര്യമാണെന്നും ഇതു വരെ ഈ സന്ദേഹത്തിനു തീരുമാനം ഒന്നും ആയില്ലെന്നും കരുതേണ്ടിയിരിക്കുന്നു. മലയാളികൾ ഇവിടെ കുടിയേറിയിട്ട്&amp;nbsp; നാളുകളായി, ഇത്തരം കാര്യങ്ങളിൽ തീരുമാനമായില്ലെങ്കിൽ അത് എളുപ്പമുള്ള പണിയല്ലെന്നു തന്നെ അനുമാനം.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp; കുടിയേറ്റക്കാർക്ക്&amp;nbsp; വന്നുചേർന്ന സമൂഹവുമായി അലിയാതെ വയ്യ. എന്നാൽ സ്വത്വം കാത്തുസൂക്ഷിക്കാനുള്ള വ്യഗ്രതയുമുണ്ട് ആവോളം. സംസ്കാരം എന്നതിന്റെ നിർവ്വചനം അനുസരിച്ചിരിക്കും അതിന്റെ സമന്വയ സാദ്ധ്യതകൾ.&amp;nbsp; കേരളസംസ്കാരം നിർവ്വചിക്കപ്പെടുന്നത് അടുക്കളയലമാരിയിലെ കുടമ്പുളിയോ ഫ്രീസറിൽ അവിയലിനു വേണ്ടി നീളച്ചതുരവടിവിൽ അരിഞ്ഞു സൂക്ഷിയ്ക്കുന്ന മുരിങ്ങക്കായോ വീതിക്കസവുകര പാകിയ സെറ്റു മുണ്ടോ അല്ല. &amp;nbsp;ചില്ലിട്ട രവിവർമ്മച്ചിത്രത്തിലോ&amp;nbsp; പ്ലാ‍സ്റ്റർ ഓഫ് പാരീസിൽ വികലമായിത്തീർത്ത പറങ്കിമാങ്ങാസ്വരൂപത്തിലോ അല്ല. പക്ഷെ ഇതൊക്കെ സംസ്കാര സൂചകങ്ങൾ ആണു താനും. ഭാഷ, &amp;nbsp;ആചാരങ്ങൾ, &amp;nbsp;കലാവിദ്യകൾ ഇവയിലൊക്കെയും സംസ്കാര ചിഹ്നങ്ങൾ തെളിഞ്ഞു വിളങ്ങുകയാണ്.&amp;nbsp; വ്യക്തി, കുടുംബം, സമൂഹം എന്നിവ തമ്മിലുള്ള പാരസ്പര്യവും ഇഴചേർക്കുന്ന മാനസികനിലകളും സംസ്കാര സങ്കേതങ്ങൾ തന്നെ. &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;&amp;nbsp;ബഹുസ്വരതയിൽ അധിഷ്ഠിതമാണ് അമേരിക്കൻ സംസ്കാരം. കുടിയേറ്റക്കാരുടെ നാടായതു കൊണ്ട്&amp;nbsp; ഇത് ആ യുക്തിയിൽ കെട്ടിപ്പടുത്തതാണു താനും. പക്ഷെ ഈ ബഹുസ്വരതയെ ഒന്നിച്ചലിയിച്ചാണ് സമൂഹം അതിന്റേതായ ദർശനവിധികൾ സ്വരൂപിച്ചിരിക്കുന്നത്. സമൂഹത്തിന്റെ ബലവും&amp;nbsp; ശക്തിയും ഈ ബഹുസ്വരതയിലാണ് ആഴവേരുകൾ പടർത്തിയിരിക്കുന്നത്.&amp;nbsp; സംസ്കാരസമന്വയം അതുകൊണ്ടു തന്നെ ആവശ്യവും നിൽനിൽ‌പ്പിനുള്ള വളവുമാവുകയാണ്. വന്നിറങ്ങിയവരുടെ പ്രതിഭയും വിശിഷ്ടസംസ്കൃതിയും ഇഷ്ടികക്കല്ലുകൾ പാകിയും അടുക്കിയുമാണ് അമേരിക്കൻ സംസ്കാരം മാളിക പണിതിരിക്കുന്നത്. അതിന്റെ കെട്ടുറപ്പ്&amp;nbsp; ഈ പ്രക്രിയ നിതാന്തമായി അനുസന്ധാനം ചെയ്യുന്നതിനെയാണ് അവലംബിയ്ക്കുന്നത്.. &amp;nbsp;അതിനെ വാതാനുശീലമാക്കി നിലകൊള്ളിക്കാൻ ഈ ethnic ഊർജ്ജം സ്വാഭാവികമായും അനുശീലനപരമായും&amp;nbsp; തലമുറകളിലെക്ക് കൈമാറ്റം ചെയ്യപ്പെടേണ്ടത് ആവശ്യമായും വരുന്നു. സാംസ്കാരികബഹുസ്വരതയുടെ ആർജ്ജവത്തിലാണ്&amp;nbsp; പുരോഗമനോന്മുഖസമൂഹത്തിന്റെ കടലിരമ്പുന്നത്. &amp;nbsp;അതുകൊണ്ടു തന്നെ എന്തിനേയും അലിയിച്ചെടുക്കാനുള്ള രാസവിദ്യ കൈമുതലുണ്ടു താനും. എന്നാൽ ഇട്ടാൽ അലിയുന്ന മധുരക്കട്ടയായി സംസ്കാരത്തെ വിളയിച്ചെടുത്താലേ&amp;nbsp; ഈ അലിഞ്ഞു ചേരൽ നടക്കൂ. സ്വന്തം സംസ്കാരത്തിനു അമേരിക്കൻ പരിപ്രേക്ഷ്യത്തിൽ പുനർ നിർവ്വചനം ചമയ്ക്കേണ്ടി വരുന്നു എന്നത് നേർവെളിവ്, നേർതെളിവ്. ഇങ്ങനെ നവീകരിക്കപ്പെട്ടതേ ഇവിടെ നിലനിൽക്കുന്നുള്ളു. ഈ സമൂഹത്തിന്റെ കളങ്ങൾക്കുള്ളിൽ വ്യാപരിച്ച്&amp;nbsp; അതിജീവിക്കണമെങ്കിൽ ചില ചെത്തിമിനുക്കലുകളും ആവശ്യമായി വരുന്നു.&amp;nbsp; ഭാരത/കേരള സംസ്കാരം എന്നു നിർവ്വചിക്കപ്പെട്ട പരിപ്പെല്ലാം ഈ വെള്ളത്തിൽ &amp;nbsp;അത്ര എളുപ്പം വേവുകയില്ലെന്നു കണ്ടും കൊണ്ടും അറിയേണ്ടതുണ്ട്.&amp;nbsp; &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp; &amp;nbsp;&amp;nbsp;ഇവിടെയൊരു &amp;nbsp;വേഷം മാറൽ അത്യാവശ്യമാണ്. അകം പുറം തിരിയലും. അടുത്ത തലമുറയിലേക്ക് കേരളസംസ്കാരം പകർത്തപ്പെടണമെങ്കിൽ&amp;nbsp; ഇവിടെ വേവുന്ന പരിപ്പ് കുതിരാൻ ഇടണം. അത് മുതിർന്ന തലമുറയുടെ ഉത്തരവാദിത്തം ആണ്. ഇവിടെയാണു പ്രശ്നം. അകത്തുള്ളതേ പുറത്തു വരൂ. അകത്ത് എന്തുണ്ട്, &amp;nbsp;എന്തൊക്കെ വേണം എന്ന് മുതിർന്ന തലമുറയ്ക്ക് ബോദ്ധ്യം വേണം. ഇവിടെയാണ് സൂക്ഷ്മാംശങ്ങളുടെ പ്രസക്തി. കുടുംബ ബന്ധങ്ങളുടെ പവിത്രത, ഇഴയടുപ്പം ശക്തി ഇവയൊക്കെ വീട്ടിൽ&amp;nbsp; വേവിച്ചെടുത്തത് ഉണ്ടെങ്കിലേ പുറത്ത് വിളമ്പാൻ പറ്റൂ. നൂറ്റാണ്ടുകളുടെ ശർക്കരയിൽ വിളയിച്ചെടുത്ത സംസ്കാര അവിൽപ്പൊതി കയ്യിലുണ്ടെങ്കിലും &amp;nbsp;ചില പഴയ ഉടുപ്പുകളുമായാണ് ഇവിടെ നമ്മൾ&amp;nbsp; ബസ്സിറങ്ങിയത്.&amp;nbsp; &amp;nbsp;നാടൻ കീഴ്വഴക്കങ്ങ്ങൾ, ജഡിലമായ സമൂഹനിയമങ്ങളും ശീലങ്ങളും, നവീകരിക്കാൻ കൂട്ടാക്കാത്ത പൊതുബോധം, വിവാഹം എന്നത് കമ്പോളവ്യവസ്ഥയിലാണ് ചിട്ടപ്പെടുത്തേണ്ടതെന്ന&amp;nbsp; വിചിത്ര തീരുമാനങ്ങൾ &amp;nbsp;&amp;nbsp;ഇവയുടെ ഒക്കെ ദുർഗ്ഗന്ധം പേറുന്ന വസ്ത്രങ്ങളുമണിഞ്ഞ്. &amp;nbsp;ലൈംഗികതെയെക്കുറിച്ചുള്ള&amp;nbsp; പഴഞ്ചൻ ശാഠ്യദുർഗ്ഗന്ധം&amp;nbsp; എതു സുഗന്ധതൈലം &amp;nbsp;&amp;nbsp;കൊണ്ടാണ് മറയ്ക്കാൻ പറ്റുക?&amp;nbsp;&amp;nbsp; അതിനെക്കുറിച്ചുള്ള വികലധാരണകൾ, പ്രത്യേകിച്ചും ആധുനികതയുടെ വെളിച്ചത്തിൽ കെട്ടുപോകുന്നവ പുതുതലമുറയുമായി സംവദിക്കുന്നതിൽ പരാജയപ്പെടാനും ബന്ധശൈഥില്യത്തിനു വഴിതെളിയ്ക്കാനും ഇടയാവുകയും ചെയ്യുന്നു. ലൈംഗികതയെക്കുറിച്&amp;nbsp; ഭാരതീയ കാഴ്ച്ചപ്പാടുകളിലെ നിറങ്ങൾ ചാലിച്ചല്ല അമേരിക്കൻ വ്യക്തി-സമൂഹ പരിസരബോധങ്ങൾ ചുവർച്ചിത്രങ്ങൾ വരയുന്നത്. കുടുംബാ‍ംഗങ്ങളുടെ കൂട്ടുത്തരവാദിത്തവും അതിലൂടെ ഉറവെടുക്കുന്ന സ്വാതന്ത്ര്യവും ഒക്കെ മിഥ്യാബോധത്തിന്റെ ഇരുൾത്തണലിലാണ്&amp;nbsp;&amp;nbsp; മുതിർന്ന തലമുറ നോക്കിത്തപ്പുന്നത്. &amp;nbsp;എന്നാൽ നവബോധത്തിന്റെ സോപ്പുകൊണ്ട് അലക്കി ചില വെട്ടിത്തയ്യലുകൾ നടത്തി ഇസ്തിരിയിട്ടാൽ ഇണങ്ങിവരുന്നതാണ് ഈ വേഷങ്ങൾ. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് തിരിച്ചറിവുള്ളവരായിട്ടാണ് ഇവിടത്തെ പൊതുസത്വബോധപരിണിതിയിലെ പൌരർ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.. ഈ സത്യം സ്വാംശീകരിച്ച് &amp;nbsp;സ്വന്തം ബോധവൽക്കരണത്തിന്റെ ഒന്നാം ക്ലാസിൽ ഇരുന്നാലെ ഇവിടത്തെ രണ്ടാം ക്ലാസു കുരുന്നുമായി സംവദിക്കാൻ പറ്റൂ.&amp;nbsp; ഇത് ഒരു കൂട്ടായ്മയിലൂടെ സാധിച്ചെടുക്കുന്നതല്ല. ഒരോ കുടുംബത്തിലേയും മുതിർന്നവർ &amp;nbsp;ഇടുക്കുചിന്താഗതിയുടെ&amp;nbsp; ചെകിളയും ചെതുമ്പലും വെട്ടിമാറ്റി ആധുനികതയുടെ ഓവനിൽ ചുട്ട് സമുചിതത്വത്തിന്റെ ഇല വാട്ടി അതിൽ പൊതിഞ്ഞ് കൊടുത്താലേ കൊച്ചു തലമുറയുടെ&amp;nbsp; ത്യാജ്യഗ്രാഹ്യവിവേചനത്തിന്റെ ലഞ്ച്ബോക്സിൽ ഇടം കിട്ടുകയുള്ളു..&amp;nbsp;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; എളുപ്പമായി വിളമ്പാവുന്ന, പെട്ടെന്നു ദഹിക്കുന്ന സാംസ്കാരികസാൻഡ് വിച്ചാണ് കേരളീയ/ഭാരതീയ കലകൾ- പ്രത്യേകിച്ചും നൃത്തങ്ങളും സംഗീതവും. അത് ഇന്നു പുതിയ തലമുറ വേണ്ടുവോളം, അത്യദ്ഭുതകരമായി എന്നുവേണം പറയാൻ, സ്വാംശീകരിച്ചിട്ടുമുണ്ട്.&amp;nbsp; പക്ഷെ അതിനോടനുബന്ധിച്ച മൽസരക്കളികൾ നാടൻ രാഷ്ട്രീയക്കളികളെ തോൽ‌പ്പിക്കുന്ന ചവിട്ടുനാടകങ്ങളാണ്. പുതുതലമുറ ഇതിൽ‌പ്പെടാൻ വൈമനസ്യം കാണിച്ചെങ്കിൽ നമ്മൾ ഒരുക്കുന്ന സംസ്കാരവിളമ്പൽ സദ്യയിൽ അവർ പങ്കുചേരുന്നില്ലെന്നു സാരം. ബഹുമാനവും ആദരവും നേടിയെടുക്കുന്നവർക്കേ കിട്ടൂ, &amp;nbsp;മുതിർന്ന തലമുറയോട് ബഹുമാനം ഇല്ലെങ്കിൽ അവർ അത് അർഹിക്കപ്പെടാതെ പോവുകയാണെന്ന് ഒരു മാത്ര വെറുതേ നിനക്കേണ്ടതാണ്.&amp;nbsp; പുതു അവബോധത്തിന്റെ വെള്ളത്തിൽ സാസ്കാരികക്കുടമ്പുളി അലിയിക്കാനിടുകതന്നെ ഉചിതം, ആവശ്യം.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp; &lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-6673542783863927470?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/6673542783863927470/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=6673542783863927470' title='28 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/6673542783863927470'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/6673542783863927470'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/08/blog-post.html' title='പുളിങ്കറി വയ്ക്കേണ്ടി വരുമ്പോൾ'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>28</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-5486282061952957090</id><published>2010-07-09T06:12:00.000+05:30</published><updated>2010-07-09T06:12:41.633+05:30</updated><category scheme='http://www.blogger.com/atom/ns#' term='നൃത്തം'/><category scheme='http://www.blogger.com/atom/ns#' term='കഥകളി'/><title type='text'>Kathakali- A Fusion Art</title><content type='html'>&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; There is no other theater form which imposes a world of illusion the way  Kathakali does.  Grandeur unparalleled, befittingly  non-worldly, stylization ultimate, drama evocative and magically surrealistic, Kathakali is the wonder of theater. Often designated as total theater, Kathakali offers more than theatrics. It encompasses artistry of painting and metafiction narrative with touches of metaphysical presentation. Synthetic in its origin, but cleverly masked by intelligent craft,  Kathakali has the essentials of modernity in technique and delivery.  &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; Kathakali has the appeal and visual attributes  of an ancient art but this is an illusion. This is generated for the re-creation of mythological time- space ambiance and to let the audience slip to a world of apparition. Kathakali is not ancient, being evolved during Shakespeare’s time. Ramanattam, the early form of Kathakali sprouted in the 1600 and soon contagiously spread over the land and started its traverse to the north,  to be reformed and refreshed as a rather new art form.  The name Kathakali was not yet coined and the production was referred to as a simple term, “aaTTam”.  It was in the late 1700s that Kathakali assumed the structure, form and style converging closely with the art as we know it today. By the 1800s concerted effort of genius choreographers reshaped Kathakali embellishing it in a novel form and finish to resemble the modern day Kathakali. The convincing antiquity and appeal of a bygone era are just an illusion for an art form of less than 300 years.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; The ground for a new theater form like Ramanattam was construed as a result of tumultuous social cataclysms of fifteenth and sixteenth century Kerala.  The over pervasive Bhakthi (devotion) movement broke loose the shackles of caste hierarchy and class enforcement letting the divine sanctity of the sacred texts attainable to the common man. Literary contributions of stalwarts like Ezhuththachchan accelerated this democratization of knowledge which cleared path for vehicles of liberation. The increasing presence of Europeans- especially the Portuguese -and the establishment of the printing press and such social anomalies had distinctly altered the spirits of the age. Historically art and literature thrive in conditions of social flux, as an expression of rebellion.  Mural paintings, innovations in Krishnanattam, advent of stylized musicals based on Bible stories- chaviTTunaaTakam- all are examples of society’s earnest endeavors to meet challenges, generated externally and from within.  An aspiration for a new theater led to compelling desire which had an element of integration as essential ingredient- dance, music, drama, elaborate and vivid costumes all being the assemblage. The new born Ramanattam was essentially a ‘Soodra art’, an art for non-Brahmins. The myth that Ramanattam originated as a challenge to Krishnanattam may have a pinch of truth in it.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; Despite having a pan-Indian base deeply rooted in Natyasasthram, aaattam often departed from classical arts. This ensued from compromises that had to be made as a result of superimposing this pan-Indian base on a pan-Kerala base. Kathakali or aattam was thus an emphatic declaration of a new art that defied even some of the rules enshrined in Natysasthram. While Natysasthram instructs not to enact scenes of murder, delivery and bloody bodies, Kathakali took the liberty of portraying all these if the situation demanded. The element of comedy and caricature was almost avoided.  Kathakali was powerful enough to establish its individuality in a societal milieu where a strong theater tradition was already running deep. The art liberated itself from the constraints of thick-walled, cloistered theater in the temple premises (Koothampalam) and instead was performed in spartan locale, amidst local people, on stages not having boundaries except for the ones defined imaginatively by the dancers themselves.  Kathakali can not be considered as a temple art in its true sense and had negligible Brahminical influence- to the extent that it was rejected by the conservatives and derided by the literati. &lt;br /&gt;&lt;br /&gt;From ritual to Art&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; After its northward journey Ramanattam integrated more of folk/ritual genres, like ‘theyyam’ and ‘thira, popular in Northern Malabar.   Performance related infrastructure, method of delivery, song patterns, make up, costume and all other minute aspects of dramatic and dance elements from many of the folk/ritual art were crafted to suit the new aattam. While Ramanattam had a spiritual or devotional intent i. e., propitiation of Rama, it soon adapted stories from Mahabharatham and glorifying a deity became none of its objective, ambition or purpose. Acting assumed analytical method with focus on its subtleties constituting a major step in this revolutionary advancement. Rituals were limited to the beginning of the performance which was mainly paying obeisance to the powers or spirits of the theater rather in an abstract sense.&lt;br /&gt;Aattam was safely placed in between Brahmincal bhakthi art and folk rituals of the common man.  Patrons of Kathakali were rulers or kings.  Even in these stories of valor, heroism or gallantry the villains or antiheroes claimed dominance, the reason being that relief from the ritual or devotional constraints provided dramatic, stylistic and conceptual freedom.  Anti- hero characters could develop and acquire differences and departures from the mythology which created them, dramatic superiority being placed on them compared to their heroes.   Anti heroes or villains like Duryodhana, Ravana or Narakasura of mythology thus fall squarely on the same character in Kathakali. An element of rebellion could be perceived in this, a blend of aesthetic and socio-political factors favoring this re-interpretation. &lt;br /&gt;&lt;br /&gt;Passion for Fusion&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; Kathakali assimilated many of local ritual performances without subjugating to any one of them or losing its own identity. Thus Kathakali embodied the confluence of performance genres and qualified for the prime most example of fusion dance in the history Indian performing arts.  The trend of fusion in dance or music often arises as meeting an inner challenge to create novelty from within, where multitudes of techniques, rendering and visual projection are easily available.  Fusion in dance or music involves a delicate balancing act-while declaring its freedom from any one tradition, it also maintains a crucial element of familiarity, helping to soften the edges of its incomprehensible sources. Kathakali assimilated not only elements of dance and drama but music and musical instruments profusely. These were detached from their original context to assume the distinctiveness of a Kathakali identity.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; The core of   stylization and technique in Kathakali dance was provided by martial art ‘KaLarippayat’ which also provided the essential body suppleness and rigor.  Kalari or gymnastic training ground for both martial art and Kathakali shared physical space creating a close bond between the two.Kathakali and kalarippayat demanded demanded a finely tuned body  self -responding to an inner rhythm.  Moreover, Kalarippayat provided frame and structure for body movement over which other ritual dances were wrapped.  Velakali another offshoot of martial art with emphasis on dance also influenced Kathakali choreography.  Another martial dance from which Kathakali borrowed heavily is Patayani. Many of the dance syllables, rhythmic patterns (thaaLam) and color designs for make up also are adapted from paTayaNi. Mutiyet, a Kali cult based ritual contributed the essential costume designs and jewelry patterns to Kathakali and above all, many of the kalaasams (units of dance) were straight contributions. The crucial contribution of mutiyett is the chenTa a highly resonant, pure Dravidian drum the effective use of which revolutionized Kathakali in diverse ways. The style and modes of music and its rendering also could be traced to mutiyet.  Thira and theyyam  generously contributed style and patterns for costumes and jewelry and to a certain extent to many of the dance movements, theeyaatt, a ritual for appeasing fertility goddess substantially was relied on for adapting facial make up colors, especially green, and for crowns and head gears along with a prototype for the buffy, expanded ‘skirt’. For the softer and gentler movements of feminine characters a prototype of mohiniyattam was effectively utilized while gandharvan paatt, another fertility ritual lent details of facial make up, certain costume patterns and definitive motifs for some of the gory characters.  For individual, specialty characters like swan or bird, garudan thookkam provided appropriate movement patterns and costumes. Nothing was too trivial or diminutive for Kathakali to accept.&lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; Perhaps the the inner soul element was reborn as Kathakali from one performing art-kooTiyaattam. The adaptation of essentials of kooTiyaattam lifted Kathakali to newer heights in formative structure, aesthetic profoundness and intrinsic and extrinsic attributes.  Although Kathakali became more than a glorified extension of kooTiyaattam, it liberally integrated several crucial elements such as mudras  (meaningful hand gestures), the technique to elaborate and communicate the meaning of a sung portion, presentation and staging , detail-oriented acting,  basic costume stylization are  a few to be listed.  The method of “pakarnnaattam” or transition of characters by the very same actor was adapted to Kathakali with elaborate modification.  An ultimate synthetic period ensued in early 1800s when the master choreographer KaplingaaT Nampoothiri revolutionized Kathakali by integrating and elaborating more mimetic, dramatic and dance elements of Kootiyattam.   Progression in integrating music and an ensemble of instruments bestowed another dimension to the theater, Kathakali music emerging as an independent genus. The instruments, mainly chenTa and maddaLam provided more than just accentuation to rhythmic syllables; they were used to provide subtle sound effects operating in unison with the mudras. The music also could bear the tag of fusion since it was evolved by blending the native sopanam and the classical karnatic  styles. This revolutionary impact cleared the way for a wider acceptance of Kathakali as a modern performing art, its denial by Brahmin community notwithstanding any more.   &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; Kathakali maintained a convention of free assimilation from ethnic and classical art. This unbolted outlook was strength secured, and contributed to its liberty and sovereignty, eventually permitting boundless experimentation in dramaturgy. It was emphatically established that the actor and the character he plays are separate and distant and the actor/dancer has to confine his self not to ‘enter’ into the character’s self. This is in contrast to the dramatic rules in realistic acting modes as in movies and conventional theater.  As often an interlude of dance is interspersed between segments of acting, the actor sheds the character’s self and becomes a pure dancer. This enables the audience to understand intellectually the character’s moods and keep an emotional distance which further enhances the visualized dimensions of the character. Modern theater established this concept in 1930s when Bertolt Brecht employed his “alienation theory” in his plays. Kathakali had utilized this alienation technique extensively in the sense that one character transcends to another momentarily and returns to the previous one.  Brechtian convictions of an “open” stage also were in vogue in Kathakali centuaries before it was introduced in Western theater. In his many of experimentations Brecht made attempts to dissolve the boundary between the stage and the audience where the story transcends into the spectator’s physical self.   Kathakali had this concept effectively utilized in two ways. One is by the utilization of a “live” and superbly mobile curtain which determinately constructs time/space barrier. The characters themselves can operate this curtain to break this barrier and enter the world of the spectator. The second is the ‘open’ concept of stage as by folk/ritual convention where the audience is at the same physical level as with the actor/dancer so that the illusory world creates a feeling of nearness.  Kathakali stage lacks well demarcated boundaries and some of the scenes, mostly climatic, descend and transgress to the physical world of the audience. Since the element of realism is totally banished at the outset the illusory impression is never allowed to get away and disappear. At the same time this enables to emphasize and accentuate the verity that the perceived illusion is in fact real.  &lt;br /&gt;&lt;br /&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; Kathakali continues to transcend ideas of traditional Indian dance by adapting and evolving into an even more mosaic of art forms.  The fusion qualities and roots of Kathakali enable the artistic medium to be universal and truly timeless.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-5486282061952957090?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/5486282061952957090/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=5486282061952957090' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/5486282061952957090'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/5486282061952957090'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/07/kathakali-fusion-art.html' title='Kathakali- A Fusion Art'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-5283330349289218378</id><published>2010-06-22T08:22:00.000+05:30</published><updated>2010-06-22T08:22:26.644+05:30</updated><category scheme='http://www.blogger.com/atom/ns#' term='സാഹിത്യം'/><category scheme='http://www.blogger.com/atom/ns#' term='ലേഖനം'/><title type='text'>മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്</title><content type='html'>ആത്മാവിഷ്കാരമാണ് കല. ആന്തരികസത്യത്തിന്റെ ദർശനവും.  തീർച്ചയായും കലാകാരന്റെ/കലാകാരിയുടെ സത്ത പ്രതിബിംക്കുന്നത് അനുവാചകൻ അനുഭവിക്കാനിടം വരും. കഥപറയുന്നവൻ കഥാപാത്രവുമായി ഒത്തുചേരുന്നതിൽ പരകായപ്രവേശം ഒരു മിത് എന്നപോലെ ഇണങ്ങിച്ചേർന്നിരിക്കും. കഥയിൽ എഴുത്തുകാരൻ തന്നെ ബലതന്ത്രത്തോടെ പ്രവേശിക്കുന്ന മെറ്റാഫിക്ഷൻ വാൽമീകിയും വ്യാസനും തുടങ്ങി വച്ചിട്ടുണ്ടു താനും.സത്യം പുറത്തെടുക്കാനുള്ള യത്നത്തിനു ഭാവന തുണയാകുമെങ്കിലും ഭാഷയുൾപ്പടെ പരിമിതികളേറെ. ”അനുഭവത്തിന്റെ ബിംബങ്ങൾക്കും മനസ്സിന്റെ മൂശയ്ക്കും കലയുടെ കണ്ണാടിയ്ക്കുമിടയ്ക്ക് അഗാധ ഗർത്തങ്ങൾ അനവധിയാണ്. അവയ്ക്കുമീതെ എഴുത്തുകാരന്റെ സത്യം ഒരു നൂൽ‌പ്പാലത്തിലെന്നപോലെയാണ് ചരിയ്ക്കുന്നത്” എന്നു സക്കറിയ.&lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;എഴുത്തിലെ ഞാൻ, ഞാനിലെ എഴുത്ത്&lt;/b&gt;&lt;/div&gt;&lt;br /&gt;ഈ മരണക്കിണർക്കളിയിൽ  സത്യം കോരിയെടുക്കാൻ ഭാവനയെ കെട്ടിവലിയ്ക്കും എങ്കിലും എഴുത്തുകാരന് തൃപ്തി പോര. അവനവനെ ത്തന്നെ  കഥയിൽ പ്രതിഷ്ഠിയ്ക്കുകയാണ് ഒരു എളുപ്പവഴി. കഥകളിൽ അനുഭവം അനുവാചകന്റേതു കൂടി ആയിരിക്കണം. അതിനു കഥാകാരൻ/കാരി സ്വന്തം അനുഭവം എന്ന് വിശ്വസിപ്പിക്കുകയാണ് . ഭാവനയിൽ കോരിയ വെള്ളത്തിൽ ഞാൻ എന്ന മധുരം അലിഞ്ഞുകിടന്നാൽ അത് മോന്തുന്നവന്  തൃപ്റ്റിയേറുകയും ചെയ്യും.ആത്മരസമോഹനം കുളിർ തണ്ണീർ തന്നെ ഇത്. എഴുത്തുകാരന്റെ സാകാരപദാർത്ഥ സംബന്ധി ആയിരിക്കണമെന്നില്ല അത്. ഒരു കാര്യത്തെ ജയിക്കാൻ അതിനെ അനുകരിക്കുകയാണ് വേണ്ടത് എന്ന യുക്തി അനുസരിച്ച് എഴുത്തുകാരൻ ‘ഞാനി‘നെ അനുകരിച്ച് മറ്റൊരു ‘ഞാനി‘നെ അവതരിപ്പിക്കും. കഥാപാ‍ത്രത്തിൽ കയറിയും ഇറങ്ങിയും മായക്കളി കളിയ്ക്കും. അനുവാചകനു വിഭ്രാന്തി തോന്നാത്ത വിധത്തിൽ അവതരിപ്പിക്കുക കൂടെ ആകുമ്പോൾ കളിയിൽ പ്പെടുന്നത് ഈ വായനക്കാരൻ തന്നെ. എഴുത്തുകാരന് ഇത് സാകാരലബ്ധിയാണ്,  അരൂപത്തിൽ നിന്നും രൂപത്തിലേക്കുള്ള കുറുക്കു വഴിയാണ്.&lt;br /&gt;&lt;br /&gt;എന്നാൽ ആത്മദർശനം പുറത്താക്കുന്ന, അകം പുറം തിരിയുന്ന വിദ്യകൊണ്ടാണ്  എഴുത്തുകാരൻ  ചെപ്പും പന്തും കളിയ്ക്കുന്നത്. അകത്തെ ചങ്ക് പുറത്തുകീറിയെടുത്ത് ചെമ്പരത്തിപ്പൂ അല്ല്ലെ എന്നു തുറന്നു ചോദിക്കുന്ന നിഷ്ക്കളങ്കജാലവിദ്യ തന്നെ ഇത്. ഇതൊരു ഒളിച്ചുകളിയാണെങ്കിലും എഴുത്തുകാർക്ക്  അങ്ങനെ അങ്ങ് ഒളിയ്ക്കാൻ പറ്റുകയില്ല. അകത്തു കൊട്ടുന്ന ഉടുക്കിന്റെ പുറത്തുകേൾക്കുന്ന താളം സ്വന്തം ഹൃദയതാളമാണ്. തിരിച്ചറിയപ്പെടും. അവരുടെ മനഃപുസ്തകം ആണു വായിക്കാനിടുന്നത്. അകത്ത് മനനത്താൽ അലക്കിയ സ്വത്വം എന്ന മുണ്ട് പുറത്തുണക്കാനിടുക തന്നെ ഇത്. സ്വന്തം നിലപാടുകളുടെ കര തെളിഞ്ഞുകാണുന്ന മുണ്ട്. &lt;br /&gt;&lt;br /&gt;സ്വന്തം ചോരപ്പശിമയാൽ കുഴച്ചു പതം വരുത്തിയ ഈ നിലപാടുതറയിൽ ആണ് എഴുത്തുകാരനെ അനുവാചകൻ കാണുന്നത്. പ്രത്യയശാസ്ത്രത്തിന്റെ പുതപ്പിനുള്ളിൽ മാത്രം എഴുത്തുകാരനെ കാണുന്നതിൽ പക്ഷേ തെറ്റിദ്ധാരണകൾ ഉളവെടുക്കുന്നുണ്ട്.  മാധവിക്കുട്ടിയെ ഈ പുതപ്പു പുതപ്പിച്ചിട്ട് ഏറെ നാളായി. ‘എന്റെ കഥ‘  എഴുതിയതോടെയാണ്  അനുവാചകൻ സ്വന്തം തൊഴുത്തിൽ കെട്ടാൻ മാത്രം ആനയെ മെലിയിച്ചു തുടങ്ങിയത്. ഏട്ടിലെ പശുവിനെക്കൊണ്ട് പുല്ലു തീറ്റ്യ്ക്കുന്ന കഥ മെനയൽ.  അവരിലെ കാവ്യഭാവന തൊട്ടുരുചിക്കാനോ, കഥകളിലെ ആന്തരിക ചൈതന്യം    തെല്ല് ആവാഹിക്കാനോ   മനസില്ലാതെ കൊട്ടിയടച്ച് ജനൽ‌പ്പഴുതിലൂടെ മാത്രം നോക്കുന്ന ഒളിച്ചുകളിയിൽ  രസിച്ചമരാമെന്നാണ് മലയാളി  തീരുമാനിച്ചത്. സ്ത്രീ-ലൈംഗികത-ദാമ്പത്യരഹസ്യങ്ങൾ എന്ന സങ്കരപ്രമേയം അവനെ തന്റെ ഒളിനോട്ടദാഹത്തിനു ശമനിയാക്കാൻ പഴുത് കണ്ടു.  മാധവിക്കുട്ടിയുടെ നിലപാട് ഇതാണ്, ഇതു മാത്രമാണ് എന്നു മലയാളി വായനക്കാർ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു. ഒരു പെണ്ണ് ദാമ്പത്യരഹസ്യങ്ങൾ, പ്രത്യേകിച്ചു ലൈംഗികതാനിബദ്ധമായത് തെളിച്ചു പറയുന്നതിൽ ഭീതിയാർന്ന പുരുഷന്മാർക്ക് അവരെ ഒരു “ലൂസ് വുമൻ’ ബ്രാൻഡ് അംബാസഡറാക്കി നിശ്ചയിക്കപ്പെടേണ്ടത് അത്യാവശ്യമായും വന്നു. സ്വാതന്ത്ര്യബോധം, അതും ഉൽക്കടമായത്, വിഭ്രാത്മകമായ ഭാവന, ആത്മപ്രഹർഷണത്തിന്റെ ഉച്ചകോടിയിലെത്താനുള്ള വീറും വാശിയും ആർജ്ജവവും, കാവ്യഭാവനയുടെ പരിപൂർന്ന ഗഗനസഞ്ചാരം ഇതൊക്കെ വലിച്ചു താഴത്തിട്ട് ഞെക്കി ച്ചവിട്ടി   ഇനിയൊരിക്കലും ശ്വാസം തിരിച്ചു കിട്ടാതിരിക്കാൻമാത്രം കുറെ യത്നിച്ചു ഈ ഭവ്യാരാധകർ. എഴുത്തുകാരന്റെ/കാരിയുടെ സ്വകാര്യജീവിതം അല്ല അവരുടെ എഴുത്തുജീവിതം. സ്വകാര്യജീവിതവിവരണം  കലാത്മകമല്ല.  സ്വന്തം മാനസിക ജീവിതത്തിന്റെ സംവേദനപ്രമാണങ്ങൾ ആണു കഥാപാത്രങ്ങൾ എങ്കിലും മാധവിക്കുട്ടിയിലെ ‘ഞാൻ’ എഴുത്തിലെ ‘ഞാൻ‘  എന്നീ സങ്കീർണ്ണ ദ്വന്ദങ്ങൾ ചിലപ്പോൾ ഒന്നാകാറുണ്ട്.  എന്നാൽ ഈ ഒന്നിനെ രണ്ടായി കാണാനുള്ള വിവേകമില്ലാഞ്ഞൊന്നുമല്ല  അറിഞ്ഞുകൊണ്ടുള്ള  ഈ വ്യാജക്കളി. ‘ഗുരുവായൂരിൽ ശ്രീകൃഷ്ണനില്ല, എന്റെ കൂടെ ഇറങ്ങിപ്പോന്നു’ എന്നതിലെ കാവ്യഭാവന മനസ്സിലായില്ലെന്നു നടിച്ചു ഇക്കൂട്ടർ.&lt;br /&gt;&lt;br /&gt;നേരത്തെ എഴുതിയ കഥകളിൽ നിന്നും “എന്റെ കഥ” യിലേക്ക് അധികം ദൂരം നടക്കേണ്ടി വന്നിട്ടില്ല മാധവിക്കുട്ടിയ്ക്ക്. മദ്ധ്യവർഗ്ഗക്കാരുടെ ആത്മവഞ്ചനകൾ, പ്രത്യേകിച്ചു ദാമ്പത്യബന്ധങ്ങളിലേത്, സ്നേഹരാഹിത്യമനുഭവിക്കുന്ന ഭാര്യമാരുടെ സ്വകാര്യദുഃഖങ്ങൾ, അഗമ്യഗമനങ്ങൾ,  ദാമ്പത്യബാഹ്യമായ സ്നേഹബന്ധങ്ങൾ-അതും  പലതും പരിപൂർണ്ണതയിൽ എത്തപ്പെടുന്നവ-, സൂക്ഷ്മമായ രതി വിവരണങ്ങൾ ഇവയൊക്കെ അവർ ആവർത്തിച്ച് കഥകളിൽ നിബന്ധിച്ചിരുന്നു. സ്വവർഗാനുരാഗം പണ്ടേ കഥകളിൽ പ്രമേയമാക്കപ്പെട്ടിട്ടുണ്ട്.  വാസ്തവത്തിൽ ‘എന്റെ കഥ‘ യിൽ പ്രഥമപുരുഷനാമത്തിൽ വന്ന കഥാപാത്രം മറ്റു കഥകളിൽ വന്നവരുടെ പ്രതിബിംബമോ തന്മയീ ഭാവമൊ ആണ്. ഇവയിലേക്ക് സ്വയം സന്നിവേശിപ്പിച്ച് യഥാതതത്വവും വിശ്വസനീയതയും നേടുവാനുള്ള നൈപുണ്യത്തിന്റെ പ്രദർശനവുമായിരുന്നു ഇത്. അവരുടെ ഇംഗ്ലീഷ് കവിതകളിലെന്ന പോലെ ആത്മാന്വേഷണത്തിനു സ്വയം സമർപ്പിച്ച് ബലി നൽകുന്ന വിചിത്രാനുഷ്ഠാനജാലവിദ്യ.  ഈ സമർപ്പണം  അവരുടെ പല കവിതകളിലും കാണാം.&lt;br /&gt;&lt;br /&gt;&lt;div style="color: blue;"&gt;&lt;i&gt;Benefit of soul&lt;br /&gt;My body shall be bare&lt;br /&gt;Benefit of body&lt;br /&gt;My soul shall be bare&lt;br /&gt;I throw the bodies out…only the souls know&lt;br /&gt;How to sing&lt;/i&gt;&lt;/div&gt;&lt;br /&gt;ഇതൊരു വിഭ്രാന്തി സൃഷ്ടിക്കലാണ് അതിവിദഗ്ദ്ധമായി ഈ ജാലവിദ്യ കൈകാര്യം ചെയ്തതിനാൽ അനുവാചകർ എളുപ്പം വശംവദരാകുകയും ചെയ്തു.   ‘എന്റെ കഥ‘ എഴുതുന്നതിനു വളരെ മുൻപു തന്നെ  കഥകളിൽ പ്രത്യക്ഷപ്പെട്ട ചില പ്രസ്താവനകൾ  ചില സത്യങ്ങളുടെ മൂടി തുറക്കാൻ ശ്രമിച്ചതായി ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല:&lt;br /&gt;&lt;br /&gt;“എന്റെ ഭാവന മത്തുപിടിച്ച ആനയെപ്പോലെ എവിടെയെല്ലാം ഓടി നടന്നു, എന്തെല്ലാം തകർത്തു വീഴ്ത്തി!  അദ്ദേഹവും ഞാ‍നും കൂടി നടത്തിയ പ്രേമരംഗങ്ങളെപ്പറ്റിയും കാമരംഗങ്ങളെപ്പറ്റിയും എന്റെ കള്ളത്തൂലിക എത്ര തന്നെ വർണ്ണിച്ചു! എന്നാൽ വാസ്തവം എന്തായിരുന്നു? “  (കാലൊച്ച, 1966).&lt;br /&gt;&lt;br /&gt;കഥയിലെ കള്ളം, കള്ളത്തിലെ കഥ-വരയുന്ന തൂലിക കള്ളച്ചിരി ചിരിയ്ക്കുന്നു.&lt;br /&gt;&lt;br /&gt;‘എന്റെ കഥ‘ മാധവിക്കുട്ടിയെ  ചാപ്പ കുത്തിച്ച് ‘ബ്രാൻഡെഡ്” ആക്കാനുള്ള ശ്രമായി ഇന്നും നിലനിൽക്കുന്നു. അവരിലെ എഴുത്തുകാരിയെ നിരാകരിയ്ക്കലാണിത്. ശക്തവും നിശിതവും ആയ കഥകളെല്ലാം എന്റെ കഥയ്ക്കു മുൻപേ എഴുതപ്പെട്ടിരുന്നു. ഭാവനാലോലയായി ഏകയായി അവർ ഏറെ ദൂരം പോയിരുന്നു. മരണവും മാതൃത്വവും കെട്ടുപിണഞ്ഞ കഥകൾ,  ഇഹലോകത്തിൽ തിരിച്ചറിയാൻ പറ്റാതെ പോകുന്ന നിർമ്മലബന്ധങ്ങൾ, സ്നേഹത്തിന്റേയും പ്രേമത്തിന്റേയും സാർവ്വലൌകികത ഇവയൊക്കെ ഒളിഞ്ഞും തെളിഞ്ഞും ആ കഥകളിൽ നീളേകുറുകേ പാഞ്ഞു. ജൈവികതയേയും മനുഷ്യനേയും തന്നെ നിരാകരിയ്ക്കുന്ന മതഭ്രാന്തുകൾ പ്രമേയമായ കഥകൾ പ്രവചനാത്മകമായിരുന്നു.  ചില കഥകൾ വിചിന്തനം ചെയ്യപ്പെടാതെ, പക്വമായി വായിക്കപ്പെടാതെ പുസ്തകത്താളുകളിൽ അടഞ്ഞുപോയിരിക്കയാണ്.&lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;നാവികവേഷം ധരിച്ച കുട്ടി&amp;nbsp;&lt;/b&gt;&lt;/div&gt;&lt;div style="color: red;"&gt;&lt;br /&gt;&lt;/div&gt;മാധവിക്കുട്ടിയുടെ ഏറ്റവും നല്ല അഞ്ചുകഥകളെടുത്താൽ അതിൽ‌പ്പെടുന്ന അതുല്യ കഥയാണ് ‘നാവികവേഷം ധരിച്ച കുട്ടി”. നേരത്തെ ‘നെയ്പ്പായസ’ ത്തിലൂടെ മാതൃസ്നേഹത്തിന്റെ മാധുര്യം ദാരുണമായി അനുഭവഭേദ്യമാക്കിയിട്ടുണ്ടെങ്കിലും ‘നാവിക വേഷം ധരിച്ച കുട്ടി‘ യിൽ അമ്മസങ്കൽ‌പ്പം ലോകനിയമങ്ങളെയും സ്ഥലകാല നിബന്ധനകളേയും ഭേദിച്ച് പ്രചണ്ഡമാവുകയാണ്. ഡെൽഹിയിൽ ജോലിചെയ്യുന്ന മലയാളി ചെറുപ്പക്കരന്റെ നവവധു കൊച്ചമ്മിണി അയാളുടെ മേലുദ്യോഗസ്ഥന്റെ ചെറുപ്പത്തിലുള്ള ഫോടോ കാണാനിടവരുന്നതും അതു വഴി അമ്മയും മകനും തെല്ലു വിസ്മയത്തിനു പോലും ഇടകൊടുക്കാതെ ജന്മാന്തരബന്ധങ്ങളുടെ നിതാന്തസ്വരൂപങ്ങളായി തിരിച്ചറിയപ്പെടുകയുമാണ്. “എനിയ്ക്ക് ഇന്നലെ ആളെ മനസ്സിലായില്ല” എന്ന ലളിതവാചകത്തിലൂടെയാണ് ഈ സാർവ്വലൌകികബന്ധവെളിപാട് പ്രകമ്പനം കൊള്ളുന്നത്. കഥാകഥനസാങ്കേതികതയുടെ  അപൂർവ്വട്രിക്ക്.  “കവിയുടെ ഭാര്യ“ (1967) യിലും സ്ത്രീ-പുരഷബന്ധത്തിലെ മാതൃ-പുത്രാംശം ഏറേ തിളക്കിയെടുക്കുന്നുണ്ട്. ‘പദ് മാവതി എന്ന വേശ്യ“യിൽ  ഈശ്വരസാക്ഷാത്ക്കാരം നേടുന്ന വേശ്യ- ഒരു ദാമ്പത്യവേഴ്ചയുടെ സ്വഭാവമുണ്ടിതിന് – ലോകമാതാവായി പരിണമിക്കുകയാണ്.  കാമുക-കാമുകി ബന്ധത്തിൽ അന്തർലീനമായ്ത്  പിതൃ-പുത്രി ബന്ധമാണെന്നു സമർത്ഥിയ്ക്കുകയാണ് “റാണി“ (1968) എന്ന കഥയിൽ. നിരാകരിക്കപ്പെട്ടതും അവഹേളിക്കപ്പെട്ടതുമായ മാതൃത്വം  പ്രതികാരഗർവ്വോടെ പ്രയോക്താവിന് വിഭ്രാന്തി സമ്മാനിച്ച് പിന്തുടരുന്നതാണ് “വെള്ളിത്തകിട്” (1968) എന്ന കഥ. സ്വയേച്ഛയോടെ സ്വീകരിക്കുന്ന സ്വന്തം മരണത്തിലൂടെ പേരക്കുട്ടിയുടെ അന്ത്യം നിഷേധിയ്ക്കുകയാണ് “മുത്തശ്ശി” (1966). പരിപൂർണ്ണമായ അമ്മജീവിതം നയിച്ചുവെന്ന സത്യം തന്നെ തട്ടിത്തെറിപ്പിച്ച കറുത്ത കാറിനു മാത്രം അറിയാമായിരുന്നു എന്ന സത്യത്തിൽ അത്യാ‍ഹ്ലാദം കൊള്ളുന്ന, മക്കൾ ഉപേക്ഷിച്ച വൃദ്ധയെ  “അമ്മ” (1965) യിൽ കാ‍ണാം. ബോധസ്വരൂപമായും അബോധസ്വരൂപമായും വിളങ്ങുകയാണ് ഈ കഥകളിലെ അമ്മമാർ. &lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;സ്വയം വരം&lt;/b&gt;&lt;/div&gt;പല വായനകൾ ആവശ്യമായ ചെറിയതു തന്നെയായ കഥയാണ് “സ്വയം വരം” (1968). അവന്തി രാജകുമാരിയാണെന്നു വിശ്വസിക്കുന്ന ഭ്രാന്തിവൃദ്ധയെ മൂന്നുപേർ ബലത്സംഗം ചെയ്തു കൊല്ലുന്നതാണ് കഥാതന്തു. രതിയുടെ നൃശംസത ഇതിൽ‌പ്പരം പ്രത്യക്ഷമാക്കാനില്ല തന്നെ.  കൂടാതെ വിവാഹാനന്തരമായ രതി  കീഴടക്കലിന്റെ പര്യായമായി മാറുന്നതും അശ്ലീലവുമാ‍കുന്നതും മറച്ചു വച്ച പ്രതിപാ‍ദ്യമാണ്. &lt;br /&gt;വൃദ്ധപീഡനത്തിന്റെ  ബീഭത്സതയും നികൃഷ്ടതയും വെളിവാക്കുന്നതാണ് പ്രമേയാടിസ്ഥാനം. ഒരു ഭ്രാന്തായി പരിലാളിച്ച വിവാഹാഭിലാഷം കല്യാണത്തോടെ, പ്രത്യേകിച്ചും ബലാക്കാരരതിയോടെ മാറിപ്പോകുന്നതും സ്വബോധം വന്നുഭവിക്കുന്നതും കഥയുടെ മറ്റൊരു പ്രബോധനതലം.  ബലാത്സംഗത്തിലൂടെ ഇരയുടെ ഭ്രാന്ത് വേട്ടക്കാരനിലേക്ക് മാറ്റപ്പെടുകയാണേന്ന ഗൂഢാർത്ഥവും വായിച്ചെടുക്കാം.  &lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;കുറച്ചു മണ്ണ്&lt;/b&gt;&lt;/div&gt;ഒരു നാടൻ കഥയിൽ അത്യദ്ഭുതകരമായി സംശയത്തിന്റെ വിഭ്രാന്തിയിൽ ഉഴലുന്ന സ്ത്രീയുടെ മനഃശാസ്ത്രം ഒളിപ്പിച്ചു വയ്ക്കുന്ന കഥയാണ് “കുറച്ചു മണ്ണ് (1961). ഒരു കൊലപാതകം ഇത്രയും ലളിതവും നിശബ്ദവും വികാരരഹിതവും ആയി ചിത്രീകരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയം.. അടുത്തവീട്ടിലെ സുന്ദരിയായ സ്ത്രീയിൽ ഭർത്താവ് ആകൃഷ്ടനാകുന്നെന്ന സംശയവും ആ വീട്ടിലെ പറമ്പിൽ നിന്നും മണ്ണു മോഷ്ടിച്ചു തിന്നു തുടങ്ങുന്ന മുത്തച്ഛനും പ്രവൃത്തിയിൽ സമാന്തരങ്ങളെന്നു സമർത്ഥിയ്ക്കുകയാണ് കഥനസങ്കേതത്തിന്റെ പ്രത്യേകതയിൽക്കൂടി. പ്രതീകാത്മകമായി മുത്തച്ചനെ  കൊന്നു കിണറ്റിലിടുമ്പോൾ അവൾ അയൽക്കാരിയോടുള്ള ഭർത്താവിന്റെ  ആഭിമുഖ്യത്തെയാണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്.  തന്റെ തന്നെ വൈരൂപ്യവും യാതനകളും കാർക്കശ്യവുമാണ്  ഭർത്താവിനു  മറ്റൊരുവളിൽ ആഭിമുഖ്യം വളർത്തിയേക്കാമെന്ന പാരവശ്യമാണ് അവളെ ഇതിനു പ്രേരിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ   ആത്മബലിയുടെ അംശവും പേറുന്നു. കുടുംബത്തോടുള്ള പ്രതിബദ്ധത, പ്രത്യേകിച്ചും സ്വന്തം വയറ്റിലുള്ള കുഞ്ഞിനോടടുള്ളത് നിറവേറ്റാൻ അനിവാര്യമാ‍വുന്നു, അവളെ സംബന്ധിച്ചിടത്തോളം മുത്തച്ഛന്റെ അസ്വാഭാവികതയെ ഇല്ലാതാക്കൽ.&lt;br /&gt;&lt;br /&gt;&lt;div style="color: red;"&gt;&lt;b&gt;വിശുദ്ധ പശു,  ദൈവത്തെ ധിക്കരിച്ച കുട്ടിയുടെ കഥ&lt;/b&gt;&lt;/div&gt;&lt;br /&gt;മാധവിക്കുട്ടി അറുപതുകളിൽ നീട്ടിയെറിഞ്ഞ ഈ കഥകൾ ഇക്കാലത്താണ് വന്നു വീണ് നവപ്രസക്തിയാർജ്ജിക്കുന്നത്.  ജീവന്റേയും നിഷ്ക്കളങ്കതയുടേയും നിരാകരണം  മാത്രമല്ല ഉന്മൂലനാശമാണ്  മതശാഠ്യങ്ങൾ  അവയുടെ കടും പിടിത്തം മൂലം വരുത്തിത്തീർക്കുന്നതെന്ന് കുട്ടിയും സന്യാസിയും എന്ന ദ്വന്ദങ്ങളുപയോഗിച്ച് ഭീകരമായി വരച്ചു കാട്ടപ്പെടുകയാണ് ഈ രണ്ടു കഥകളിലും. ഈ പൈശാചികത്വത്തെ പെരുപ്പിച്ചുകാട്ടാൻ നേർവിപരീതമായ അതിലളിത ഭാഷയിലാണ് ആഖ്യാനം.  ‘വിശുദ്ധപശു’വിൽ   കുപ്പത്തൊട്ടിയിൽ പഴത്തൊലിയ്ക്ക് മത്സരിക്കുന്ന പശുവിനെ ഓടിച്ച കുട്ടിയെ കൊന്നുകളയുകയാണ് ‘ഓം നമശ്ശിവായ’ യും “അങ്ങയുടെ തിരുനാമം വാഴ്ത്തപ്പെടട്ടെ’ യും ജപിയ്ക്കുന്ന സന്യാസിമാർ. രണ്ടാമത്തെ കഥയിൽ ‘ദൈവത്തിനു വേണ്ടി നീ നിന്റെ അമ്മയെ കൊല്ലുവാൻ കൂടി തയാറാകണം‘ എന്ന് നിഷ്ക്കർഷിക്കുന്ന സന്യാസിയോട്  അമ്മയെ  കൊല്ലുകയില്ല എന്ന് കുട്ടി പറയുന്നതോടെ ദൈവപ്രസാദമാണെന്ന വ്യാജേന വിഷം നിറച്ച മിഠായി കൊടുത്ത് അവനെ കൊല്ലുകയാണ്. ഇവിടെയും സന്യാസി ജപിയ്ക്കുന്ന “ഓം നമശ്ശിവായ” യിലാണ് കഥ അവസാനിക്കുന്നത്.  ഒരു നീതികഥയുടെ ആഖ്യാനരീതി അവലംബിച്ച് സംഭവഗതിയ്ക്ക് ചിരസ്ഥായി പരിവേഷം ഉത്പന്നമാക്കിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;മാധവിക്കുട്ടിയുടെ നിലപാടുകളൊ പ്രത്യയശാസ്ത്രമോ പരിശോധിക്കേണ്ടത് അവരുടെ വിപുലവും വൈവിദ്ധ്യമാർന്നതുമായ കഥകളിലാണ്. ദീപ്തമായ ആത്മവത്ത തിളങ്ങിവിളങ്ങുന്നവയാണവ.  അവർക്കു പറയാനുണ്ടായിരുന്നത് ‘എന്റെ കഥ’ യ്ക്കു മുൻപേ പറഞ്ഞും കഴിഞ്ഞിരുന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-5283330349289218378?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/5283330349289218378/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=5283330349289218378' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/5283330349289218378'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/5283330349289218378'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/06/blog-post.html' title='മാധവിക്കുട്ടി-വായിക്കപ്പെടാതെ പോവുന്നത്'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-1606534974173026747</id><published>2010-06-03T09:30:00.000+05:30</published><updated>2010-06-03T09:30:38.616+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='സംഗീതം'/><title type='text'>“സിനിക്കു പറഞ്ഞത്”- MSL  ലെ പുതിയ പരമ്പര</title><content type='html'>&lt;meta content="text/html; charset=utf-8" http-equiv="Content-Type"&gt;&lt;/meta&gt;&lt;meta content="Word.Document" name="ProgId"&gt;&lt;/meta&gt;&lt;meta content="Microsoft Word 11" name="Generator"&gt;&lt;/meta&gt;&lt;meta content="Microsoft Word 11" name="Originator"&gt;&lt;/meta&gt;&lt;link href="file:///C:%5CUsers%5Csree%5CAppData%5CLocal%5CTemp%5Cmsohtml1%5C01%5Cclip_filelist.xml" rel="File-List"&gt;&lt;/link&gt;&lt;style&gt;&lt;!-- /* Font Definitions */ @font-face	{font-family:Kartika;	panose-1:2 2 5 3 3 4 4 6 2 3;	mso-font-charset:0;	mso-generic-font-family:roman;	mso-font-pitch:variable;	mso-font-signature:8388611 0 0 0 1 0;}@font-face	{font-family:AnjaliOldLipi;	panose-1:2 0 0 0 0 0 0 0 0 0;	mso-font-charset:0;	mso-generic-font-family:auto;	mso-font-pitch:variable;	mso-font-signature:-2139095037 8194 0 0 1 0;} /* Style Definitions */ p.MsoNormal, li.MsoNormal, div.MsoNormal	{mso-style-parent:"";	margin:0in;	margin-bottom:.0001pt;	mso-pagination:widow-orphan;	font-size:12.0pt;	font-family:"Times New Roman";	mso-fareast-font-family:"Times New Roman";}@page Section1	{size:8.5in 11.0in;	margin:1.0in 1.25in 1.0in 1.25in;	mso-header-margin:.5in;	mso-footer-margin:.5in;	mso-paper-source:0;}div.Section1	{page:Section1;}--&gt;&lt;/style&gt;  &lt;br /&gt;&lt;div class="MsoNormal"&gt;&lt;span style="font-family: Kartika;"&gt;ഒരു പുതിയ പരമ്പര Mlayalamsongslyrics.com ഇൽ ആരംഭിച്ചിരിക്കുന്നു. സിനിക്ക് മലയാളസിനിമാസംഗീതത്തെക്കുറിച്ച്&amp;nbsp; സിനിമാനിരൂപണങ്ങളിൽ ഉൾപ്പെടുത്തിയത് അടർത്തിയെടുത്തത്. &lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: Kartika;"&gt;&amp;nbsp;&lt;a href="http://malayalamsongslyrics.com/ml/en/node/19453"&gt;ഇവിടെ &lt;/a&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: Kartika;"&gt;അവിടെ പോകാൻ പറ്റിയില്ലെങ്കിൽ ഇവിടെ ഇതാ വായിക്കുക.&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: Kartika;"&gt; &amp;nbsp;&amp;nbsp; മ&lt;/span&gt;&lt;span style="font-family: AnjaliOldLipi;"&gt;ലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം. നിരീക്ഷണത്തിലുള്ള സൂക്ഷ്മത, കലാമൂല്യത്തോടുള്ള പ്രതിബദ്ധത, ലോക സിനിമയെപ്പറ്റിയുള്ള ആഴമുള്ള അറിവ്, സിനിമയുടെ സാങ്കേതികതയെക്കുറിച്ചുള്ള വിശദധാരണകൾ ഇവയൊക്കെ പിൻ ബലമേകിയതായിരുന്നു സിനിക്ക് എന്ന എം. വാസുദേവൻ നായരുടെ സത്യ വാങ് മൂല നിരൂപണങ്ങൾ. ഒരു കാലത്ത് സംവിധായകരും നിർമ്മാതാക്കളും ഭയഭക്തിബഹുമാനങ്ങളോടെ സിനിക്കിന്റെ നിരൂപണങ്ങൾ വീക്ഷിച്ചിട്ടുണ്ട്. അസ്വസ്ഥനായ ഒരു നിർമ്മാ‍ാതാവ് അദ്ദേഹത്തിന്റെ ചിത്രങ്ങളൊന്നും നിരൂപണത്തിനു വിധേയമാക്കരുതെന്ന് മാതൃഭൂമിയുമായി ബലാൽക്കാര ഉടമ്പടി ഉണ്ടാക്കി എന്നു വരെയെത്തിയിട്ടുണ്ട് സിനിക്കിന്റെ ശക്തിവിശേഷപുരാവൃത്തങ്ങൾ. മുപ്പത്താറു വർഷങ്ങളോളം സിനിമയെ അപഗ്രഥിക്കാൻ ചലിച്ച ആ തൂലിക&amp;nbsp; മലയാളസിനിമ പ്രായപൂർത്തി നേടിയതിന്റെ ചരിത്രം കൂടിയാണു വരഞ്ഞിട്ടത്.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; സിനിക്ക് കണ്ട കണ്ണു കൊണ്ട് ഇന്നും സിനിമയെ കാണാം. കാരണം അത് അത്രയ്ക്ക് നവീകരണത്തിന്റേയും പുതുകാഴച്ചപ്പാടിന്റേയും വെളിപാടുകളായിരുന്നു. കാർക്കശ്യത്തിനു പിന്നിൽ വ്യക്തമായ കലാദർശനത്തിന്റേയും പുരോഗതിയ്ക്കുള്ള പ്രത്യാശയുടേയും വെണ്മ കലർന്ന ഉണ്മയാണു നാം കാണുക. സിനിമാപ്പാട്ടുകളോടുള്ള അദ്ദേഹത്തിന്റെ സമീപനത്തിലും ഈ തെളിമയുടെ ധാവള്യമാണു തിളങ്ങി വിളങ്ങുന്നത്. ഗാനങ്ങളുടെ പ്രസക്തി, സന്ദർഭോചിതത്വം, കവിതാംശം, സംഗീതമേന്മ,&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;ആലാപന വൈശിഷ്ട്യം ഇവയൊക്കെ ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞുതീർക്കുമ്പോൾ &amp;nbsp;അതതു കാലഘട്ടത്തിന്റെ നിരീക്ഷണസൂചകമാവുകയാ‍ാണ്.&amp;nbsp; ഒരു സൂക്ഷ്മദൃക്കിന്റെ വിശകലനത്തിന്റെ ആർജ്ജവവും. 1951 ലെ ജീവിതനൌക മുതൽ 1966 ലെ ചെമ്മീൻ വരെയുള്ള സിനിമാഗാനങ്ങളുടെ രസമാപിനിയുമാണ് സിനിക്കിന്റെ നിരീക്ഷണങ്ങൾ.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ഈ പരമ്പരയിൽ അടയാളപ്പെടുത്തുന്നത്&amp;nbsp; സിനിക്കിന്റെ സിനിമാസംഗീത അഭിമതികളാണ്. നിരൂപണങ്ങളിൽ നിന്നും അതേപടി അടർത്തിയെടുത്തത്.&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ചരിത്രവിദ്യാർത്ഥികൾക്കും സംഗീതതൽ‌പ്പരർക്കും&amp;nbsp; സിനിമാപ്പാട്ടു കമ്പക്കാർക്കും ഞങ്ങൾ ഇതു സമർപ്പിക്കുന്നു.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;1. ജീവിതനൌക&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;(1951 ഏപ്രിൽ)&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;അഭയദേവ് പതിവുപോലെ വിജയിച്ചിട്ടില്ലെങ്കിലും ഗാനങ്ങൾ തരക്കേടില്ല. പിന്നണിസംഗീതക്കാർ പേരുകേട്ടവർ ആയിരിക്കാം. പക്ഷേ മഗ്ദലന മറിയത്തിലെ വള്ളത്തോളിന്റെനിസ്സർഗ്ഗസുന്ദരമായ വരികൾ ഒഴിക പാട്ടൊന്നും “പൊടിപാറി”യില്ല. ഒരാവശ്യവുമില്ലാത്ത ഹിന്ദി ട്യൂണുകൾ അനുകരിച്ചതാണു ഈ തകരാറിനു പ്രധാനകാരണം. സാധാരണത്തെപ്പോലെ ബോക്സ് ഓഫീസിനുവേണ്ടി ഇതിലും ഡാൻസ് ഒട്ടിച്ചു വച്ചിട്ടുണ്ട്.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;(ഈ നിരീക്ഷണം ശരിയല്ലെന്ന് ഉടൻ തെളിയിക്കപ്പെട്ടു. പുഷ്പയും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞുഭാഗവതരും കൂടെ പാടിയ “ആനത്തലയോളം വെണ്ണ തരാമെടാ“ ഹിറ്റ് ആയി മാറിയിരുന്നു. “സുഹാനീ രാത് ഢൽ ചുകീ” യുടെ മലയാളം വേർഷൻ “അകാലേ ആരു കൈവിടും” ആ ഹിന്ദിപ്പാട്ടിനു ആദരസമർപ്പണം എന്ന രീതിയിൽ അംഗീകരിക്കപ്പെട്ടിരുന്നു)&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;2. &lt;b&gt;നവലോകം&lt;/b&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;(1951 ഏപ്രിൽ)&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനം തരക്കേടില്ല. കല്യാണിയിൽ സ്വരത്തോടു കൂടി പാടിയ “മലയാളമലർവാടി” അനവസരമെങ്കിലും വളരെ ഭംഗിയായി. അതു മഹിളാസമാജത്തിന്റെ വാർഷികത്തിൽ, ആ ഡാൻസിനു ശേഷമോ മറ്റൊ ആയിരുന്നു ഉത്തമം എന്നു മാത്രം. “ഗാ‍യകാ“ എന്ന ഗാനം പാടിയതാരാണെങ്കിലും വഷളായിപ്പോയി. പല്ലവിയിൽ ആദ്യത്തെ വരി പാടിയതിൽ വലിയ പാകപ്പിഴ വന്നതുമൂലം ആ പാട്ടിന്റെ മാധുര്യം നശിച്ചുപോയി.&amp;nbsp; പരേതനായ ഖേം ചന്ദ് &amp;nbsp;പ്രകാശിന്റെ ആത്മാവ്&amp;nbsp; സുമധുരമായ “ആയേഗാ” എന്ന തന്റെ ഹംസഗാനം അനുകരണത്തിൽ ഇങ്ങനെ അധഃപതിച്ചു പോയതിൽ കണ്ണീർ തൂകിയിരിക്കും. ഖാദറിന്റെ പാട്ടുകൾ നന്നായി. അനവസരത്തിലും അധികം ആവേശമുൾക്കൊള്ളുന്നുവെന്ന ഒരു ചെറിയ ന്യൂനത അദ്ദേഹത്തിന്റെ ഗാനങ്ങൾക്ക് പൊതുവേയുള്ളതാണ്. ആ കോട്ടം ഇതിലും അൽ‌പ്പം കാണാമായിരുന്നു.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;(“ഗായകാ” പാടിയ കവിയൂർ രേവമ്മയെയാണ് ഇവിടെ കുടഞ്ഞിരിക്കുന്നത്)&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;3. &lt;b&gt;വനമാല&lt;/b&gt;&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;(1951 ഓഗസ്റ്റ്)&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;പാട്ടിന്റെ ട്യൂണുകളപ്പടി ബോക്സൊഫീസ് വിജയം കൈവരിച്ച പല ഹിന്ദിചിത്രങ്ങളിൽ നിന്ന് കടം വാങ്ങിയതാണ്. പിന്നണിസംഗീതക്കാരായ കൃഷ്ണവേണിയുടേയും മെഹ്ബൂബിന്റേയും ശബ്ദം തരക്കേടില്ലെന്നല്ലാ ഒരുപാട്ടുകളെ സംബന്ധിച്ചും മേന്മയൊന്നും പറഞ്ഞുകൂടാ.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;4. &lt;b&gt;യാചകൻ&lt;o:p&gt;&lt;/o:p&gt;&lt;/b&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;(1951 ഒക്റ്റോബർ)&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp;&amp;nbsp; ‘ജീവിതനൌക‘ യുടെ പ്രചരണത്തിനു മഗ്ദലനമറിയത്തിന്റെ ഉപകഥ ധാരാളം സഹായിച്ച മട്ടിൽ ഇതിൽ ചിത്രീകരിച്ചുകാട്ടിയ ‘ഇന്നു ഞാൻ നാളെ നീ’ യാചകന്റെ&amp;nbsp; പ്രചരണത്തിനു സഹായകമാവാനിടയുണ്ട്. ജിയുടെ അഭൌമസൌന്ദര്യമിയലുന്ന ആ കാവ്യതല്ലജം ഭംഗിയിൽ പാടുകയും നന്നായി ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ പഴയ തമിഴൻ നാടകങ്ങളെ അനുസ്മരിപ്പിക്കാൻ&amp;nbsp; മാത്രമുതകുന്ന ആ സാവിത്രീ നാടകം വേണ്ടില്ലായിരുന്നു.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;span style="font-family: AnjaliOldLipi;"&gt;&amp;nbsp;&amp;nbsp;&amp;nbsp; അഭയദേവിന്റെ ഗാനങ്ങളിൽ&amp;nbsp;&amp;nbsp; ‘ ജനകീയരാജനീതിയിൽ” എന്നു തുടങ്ങുന്ന ഗാനം നന്നായി. മറ്റവയെല്ലാം ദോഷമില്ലെന്നു പറയാം. മേലേക്കിടയിലുള്ള കാവ്യശിൽ‌പ്പം കലർന്ന ഗാനങ്ങൾ മലയാളസിനിമകളിൽ ഇനിയും കാണേണ്ടതായിത്തന്നെയിരിക്കുന്നു, കേരളക്കരയിൽ കവികൾക്കു കമ്മിയില്ലെങ്കിലും.&amp;nbsp; പാട്ടുകളെല്ലാം നല്ലവണ്ണം പാടിയ പിന്നണിസംഗീതക്കാരോട്, പ്രത്യേകിച്ചു രേവമ്മയോട് നാം കടപ്പെട്ടവരാണ്. ഹിന്ദിട്യൂണുകളെ ആശ്രയിക്കാതെ തെന്നിന്ത്യൻ ചലച്ചിത്രങ്ങൾക്ക് ഉത്തമമായ കർണ്ണാടകസംഗീതത്തിൽ മാത്രം അടിയുറച്ചു നിന്ന ഇതിലെ സംഗീതസംവിധാനം മലയാളസിനിമയെ സംബന്ധിച്ചിടത്തോളം അഭികാമ്യമായ ഒരദ്ധ്യായം തുടങ്ങി വയ്ക്കുയാണുണ്ടായത്.&lt;o:p&gt;&lt;/o:p&gt;&lt;/span&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;&amp;nbsp;**************************************************************&lt;/o:p&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;b&gt;&lt;span style="font-family: AnjaliOldLipi;"&gt;&lt;o:p&gt;ഭാഗം 2 ഇൽ കേരളകേസരി, അമ്മ, ആത്മശാന്തി, മരുമകൾ, ആത്മസഖി എന്നീ സിനിമകളിൽ നിന്ന്. &lt;/o:p&gt;&lt;/span&gt;&lt;/b&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="MsoNormal"&gt;&lt;br /&gt;&lt;/div&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-1606534974173026747?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/1606534974173026747/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=1606534974173026747' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1606534974173026747'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/1606534974173026747'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/06/msl.html' title='“സിനിക്കു പറഞ്ഞത്”- MSL  ലെ പുതിയ പരമ്പര'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-7066313749498846395</id><published>2010-04-24T20:00:00.001+05:30</published><updated>2010-04-24T06:47:33.176+05:30</updated><category scheme='http://www.blogger.com/atom/ns#' term='സിനിമ'/><category scheme='http://www.blogger.com/atom/ns#' term='സംഗീതം'/><title type='text'>എസ്. ജാനകിയുടെ 72-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്‍“ ഉം “സൂര്യകാന്തി”യും ഒന്നു കൂടി ഓർമ്മിക്കുന്നു</title><content type='html'>&lt;span style="font-weight: bold;"&gt;എസ്. ജാനകിയുടെ 72-)0 ജന്മദിനമാണ്. “ഗാനം കേൾക്കാൻ കൊതിയോർത്തിട്ടരികിലിരിക്കെ സ്വരരാഗസുന്ദരിമാർക്ക് അരികിൽ വരാൻ നാണ“ മാണെന്ന്  വെറുതെ നമ്മോടു പറഞ്ഞതാണെന്ന് അറിയാം. എങ്കിലും ഈ രണ്ടുപാട്ടുകളെക്കുറിച്ച് ഓർമ്മിക്കാതെ വയ്യ. നേരത്തെ പോസ്റ്റുചെയ്തിരുന്നത് ഒരിക്കൽക്കൂടി ഇതാ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;ചില പാട്ടുകള്‍ കാലാതിവര്‍ത്തികളാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി ഒരു വിങ്ങല്‍ സൃഷ്ടിച്ച് അതിനുള്ളിലാക്കും. അങ്ങനെ മറന്നുപോകാതെ ഉള്ളില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടു പാട്ടുകളാണ് “വാസന്തപഞ്ചമിനാളില്‍” (ഭാര്‍ഗ്ഗവീനിലയം)ഉം “സൂര്യകാന്തി” (കാട്ടുതുളസി) യും. ശില്പഭംഗി, ആലാപനസൌഭഗം , കാവ്യാത്മകത എന്നിവയുടെ പൂര്‍ണത. ഭാവതീവ്രതയും മാധുര്യവും തുളുമ്പി നില്‍ക്കുന്നവ.&lt;br /&gt;&lt;br /&gt;എസ്. ജാനകിയുടെ സ്വതവേ അല്പം ശോകച്ഛായ കലര്‍ന്ന ആലാപനം ഇതു രണ്ടിനേയും പ്രത്യേക അനു‍ഭവമാക്കുന്നുണ്ടെന്നുള്ളതില്‍ സംശയമില്ല. പക്ഷെ സംഗീതസംവിധായകന്‍ ചെയ്തു വച്ചിട്ടുള്ള ചില സൂത്രപ്പണികളാണ് ഈ രണ്ടു പാട്ടുകളേയും അതിവിസ്മയങ്ങളാക്കുന്നത്. ചില പാട്ടുകള്‍ കത്തിച്ചു വിട്ട വാണം പോലെയാണ്. പെട്ടെന്നുള്ള വിസ്മയകരമായ ഉയര്ച്ചയാണിവയ്ക്ക്. പക്ഷേ മുകളിലേക്കു പോയ പോലെ തന്നെ താഴോട്ടും നിപതിക്കും ഇവ. “ലജ്ജാവതി” ഇപ്പോള്‍ ഇങ്ങനെ നടുവും തല്ലി വീണു കിടക്കുകയാണ്. പക്ഷേ അതിവിദ്വാന്മാരായ സംഗീതസംവിധായകര്‍ വിക്ഷേപിക്കുന്ന ചില പാട്ടുകള്‍ എന്നും നിലം തൊടാതെ തിരശ്ചീനമായി പറന്നുകൊണ്ടെ ഇരിക്കും.‍ ഒരു പൂവിരിഞ്ഞുവരുന്നതുപോലെയാണ് ചില പാട്ടുകളുടെ അനുഭവക്രമം. മറ്റുചിലതോ അനേകം പൊതികളുള്ള ഒരു മിഠായി മാതിരി. ഓരോ പൊതിയും സൂക്ഷ്മതയോടെ, ജിജ്ഞാസയോടെ നമ്മെക്കൊണ്ട് അഴിപ്പിച്ച് ഉള്ളിലെ മധുരം എടുത്തുതരും. വേറേ ചിലതോ പതുക്കെ തുറന്നു പോകുന്ന നിരവധി വാതായനങ്ങള്‍, അവയെല്ലാം കടന്ന് ശ്രീകോവിലില്‍ എത്തുന്ന പ്രതീതി ഉളവാക്കും. മറ്റു ചിലതിനോ നമ്മള്‍ കണ്ണടച്ച് ഇരുന്നു കൊടുത്താല്‍ മതി. പാട്ടു വന്ന് നമ്മുടെയുള്ളില്‍ കയറിക്കൊള്ളും.എവിടെയൊക്കെയോ കൊത്തി നൊമ്പരപ്പെടുത്തുന്നതിന്റെ സുഖം പിന്നെ അനുഭവിച്ചോണ്ടാല്‍ മതി. മേല്‍പ്പറഞ്ഞ രണ്ട് പാട്ടുകളും കേള്‍വിസുഖം തരുന്നത് ഇങ്ങിനെയായിരിക്കും മിക്ക ആസ്വാദകര്‍ക്കും. ബാബുരാജിന്റെ മാന്ത്രികവിദ്യയാണ് രണ്ടിനേയും പരിവേഷം.&lt;br /&gt;&lt;br /&gt;പി. ഭാസ്കരന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചുഗാനങ്ങളിലൊന്നായിരുന്നു “വാസന്തപഞ്ചമി നാളില്‍”. കഥാഗതിക്കിണങ്ങുന്നതും നായികയുടെ ഭാവസ്ഫൂര്‍ത്തി വരുത്തുന്നതുമായ ഗാനത്തെ സംഗീതത്തിലൂടെ പൂര്‍ണ്ണതയിലെത്തിച്ചു എന്നതായിരിക്കണം പി. ഭാസ്കരനെ തൃപ്തിപ്പെടുത്തിയത്. ഇവിടെയാണ് ബാബുരാജ് തന്റെ മുദ്ര പതിപ്പിച്ചത്. സാധാരണ മലയാള സിനിമാഗാനങ്ങളുടെ ശില്‍പ്പമല്ല ഈ പാട്ടിനു അദ്ദേഹം നല്‍കിയിരിക്കുന്നത്. പല്ലവി കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ഒരുപോലെയുള്ള ചരണങ്ങളാണ് പതിവ്. ഈ ചരണങ്ങളിലെ ആദ്യ പാദം സ്വല്പം ഉച്ചസ്ഥായിയിലാണെങ്കില്‍ രണ്ടാം ഭാഗം അതിനും താഴെ. ചിലപ്പോള്‍ ഇതു മറിച്ചും. ഉദാഹരണത്തിന്‍് “എന്റെ ഖല്‍ബിലെ” എന്ന പാട്ടിലെ ചരണം “എന്റെ പുഞ്ചിരിപ്പാലിനുള്ളിലെ..” പല്ലവിയേക്കാള്‍ ഉയര്‍ന്ന ശ്രുതിയിലും “ഒപ്പനയ്ക്കൊന്നു കൂടുവാന്‍...” എന്റെ പുഞ്ചിരി” യേക്കാള്‍ താഴ്ന്ന  ശൃതിയിലുമാണ്. എന്നാല്‍ “മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി....” എന്നതിലെ ചരണം “കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ...” എന്ന ഭാഗം താഴ്ന്നും രണ്ടാം ഭാഗം “ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന” എന്നത് സ്വല്പം മേത്സ്ഥായിയിലുമാണ്. ചിലപ്പോള്‍ ഒരു ഗാനത്തിലെ തന്നെ ചരണങ്ങള്‍ തന്നെ വ്യത്യസ്ഥമാക്കാറുമുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സങ്കേതങ്ങളാണിവ. ഇതിന്‍് അപവാദങ്ങളില്ലാതില്ല. “വാസന്തപഞ്ചമി നാളില്‍”ഈ രൂപത്തിലോ സങ്കേതത്തിലോ അല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ സൌമ്യമായി തുടങ്ങി സാവധാനം പടര്‍ന്നു കയറുന്നു ഈ സ്വരലത. തീവ്രമായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.&lt;br /&gt;&lt;br /&gt;പ്രിയതമന്‍ വേറിട്ടു പോയതിലുള്ള ദു:ഖമാണ്  പശ്ചാ‍ാത്തലം. വരുമോ എന്ന ആശങ്ക പ്രമേയവും. വരുമെന്നുള്ള കിനാവാണ് ആശ്വാസം. ഭാര്‍ഗ്ഗവീനിലയത്തിലെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ സങ്കടങ്ങള്‍. ഓര്‍ക്കസ്ട്രേഷന്‍ ഒന്നുമില്ലാതെ നേരിട്ട്, പരാതി മട്ടിലാണ് തുടക്കം&lt;br /&gt;&lt;br /&gt;‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവു കണ്ടു&lt;br /&gt;വരുമെന്നൊരു കിനാവു കണ്ടു&lt;br /&gt;കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍‘&lt;br /&gt;രണ്ടാമത്തെ കിനാവു “കണ്ടു” എന്നതിലാണ് ഊന്നല്‍. ശ്രുതി മുകളിലാക്കി വ്യത്യസ്ഥ ഗമകത്തിലൂടെ ഇതു സാധിച്ചിരിക്കുന്നു.&lt;br /&gt;&lt;br /&gt;‘വസന്തമോ  വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു&lt;br /&gt;വന്നില്ലെന്‍ കണ്ണിന്മുന്നില്‍ വരേണ്ടയാള്‍ മാത്രം‘- പല്ലവിയേക്കള്‍ സൌമ്യതയാണ് ഈ ചരണത്തിന്‍്. വസന്തം കഴിഞ്ഞിട്ടും അയാള്‍‍ വരാത്തതില്‍ ആശാഭംഗമുണ്ട്.&lt;br /&gt;പക്ഷേ&lt;br /&gt;‘ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില്‍‍ കേള്‍ക്കെ&lt;br /&gt;ചോരുമെന്‍ കണ്ണീരൊപ്പി ഓടിച്ചെല്ലും ഞാന്‍‘ എന്ന മട്ടില്‍ പ്രിയന്‍ വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഈ ചരണം ആദ്യത്തെ ചരണത്തേക്കാളും ഉയര്‍ന്ന സ്ഥായിയിലാണ്. പ്രതീക്ഷ സ്വല്‍പ്പം മിച്ചമുള്ളാതുകൊണ്ട് ഒരു പടി കയറുകയാണ് ഗാനം. ഈ രണ്ടു ചരണത്തിനു ശേഷവും മറ്റു സാധാരണ ഗാനങ്ങളെപ്പോലെ പല്ലവി ആവര്‍ത്തിക്കുന്നില്ല.‘വാസന്തപഞ്ചമിനാളില്‍‘എന്നു മാത്രമേ പാടുന്നുള്ളു. പടിപടിയായിക്കയറുന്ന യുക്തിക്കു ഭംഗം വരും ഇനിയും ‘കാത്തിരുന്നു ഞാന്‍‘എ‍ന്നു പാടിയാല്‍. ‘നാളില്‍’ എന്ന വാക്കു സൂക്ഷ്മമായ ഗമകത്തോടെയാണ് ഊര്‍ജ്വസ്വലമാകുന്നത്.&lt;br /&gt;&lt;br /&gt;‘വന്നവന്‍ മുട്ടീവിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്&lt;br /&gt;വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍-‘&lt;br /&gt;ദൃഢമായ ചില നിശ്ചയങ്ങള്‍. പക്ഷേ, ഒരു പ്രസ്താവനയുടെ സാധാരണാത്വം മാത്രമേയുള്ളു ആലാപനത്തിന്‍്. ഇനി പല്ലവിയുടെ ആവര്‍ത്തനമില്ല. ഒരു വയലിന്‍ ബിറ്റ്നു ശേഷം പാട്ടു പൊടുന്നനവേ ഉച്ചസ്ഥായിയിലാകുകയാണ്. ഒരു നിലവിളി പോലെ ഈ വിലാപം ഉയര്‍ന്നു പൊങ്ങുന്നു. വലിയ ഒരു തിരിച്ചറിവിന്റെ ആഘാതം രോദനമാകുന്നു. പതിയെ ഉയര്‍ന്നമേഘം പെട്ടേന്ന് ഇടിവെട്ടി കണ്ണീര്‍ പൊഴിക്കുന്നതുപോലെ. അതിതീവ്രമായ ക്ലൈമാക്സ്. വിചാരധാരയും സംഗീതവും ഒന്നുപോലെ സ്ഫോടനാത്മകമാകുന്നു.&lt;br /&gt;&lt;br /&gt;‘ആരുമാരും വന്നതില്ലാ ആരുമാരും അറിഞ്ഞതില്ലാ‍ാ‍ാ‍ാ‍ാരുമാരും വന്നതില്ലാ&lt;br /&gt;ആരുമാരുമറിഞ്ഞതില്ലാ&lt;br /&gt;ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍‘&lt;br /&gt;ഇവിടെ ഭാവത്വരിതത്തിനു ഡ്രംസുമുണ്ട് തബലയോടൊപ്പം. ഗിറ്റാറിന്റെ നേരിയ പെരുമാറ്റങ്ങള്‍ പിന്നിലുണ്ട്.&lt;br /&gt;വരും എന്നുള്ളാത്ത് ആത്മാവിന്റെ സ്വപ്നം മാത്രമാണെന്നു അവള്‍ക്കു മനസ്സിലായിരിക്കുന്നു. പ്രിയതമന്‍ എന്നെന്നേയ്ക്കുമായി മറഞ്ഞെന്ന അറിവ് കാലാകാലങ്ങളില്‍‍ സഞ്ചരിക്കാന്‍ കഴിവുള്ള അവളുടെ ആത്മാവ് പിടിച്ചെടുത്തിരിക്കുന്നു. അപ്പോള്‍ ആദ്യം പാടിയ ‘വരുമെന്നൊരു കിനാവു കണ്ടു ‘ എന്നുള്ളത് അന്നേരത്തെ അനുഭവമല്ല. പണ്ടു നടന്ന കാര്യം  ഒന്നു പറഞ്ഞെന്നേ ഉള്ളു. “കാത്തിരിപ്പു ഞാന്‍” എന്നതില്‍ നിതാന്തമാണ് ഈ കാത്തിരിപ്പ് എന്നു ധ്വനി.വ്യര്‍ത്ഥമാണോ എന്ന സംശയവുമുണ്ട്.  എല്ലാം മായക്കാഴ്ച്ചകള് ‍മാത്രമായിരുന്നു. ഗാനം പിന്തുടര്‍ന്ന നമ്മളും അറിഞ്ഞില്ല.  അലയുന്ന ആത്മാവിന്റെ ഒരു വിഭ്രാന്തി മാത്രം. ഭാര്‍ഗ്ഗവിക്കുട്ടിയുടെ ജീവിതകഥ തന്നെ. കഥയും ഗാനവും സംഗീതവും ഒന്നിച്ച്രുരുകി സ്വയം വിളക്കിച്ചേര്‍ക്കുന്ന അവസ്ഥ.&lt;br /&gt;&lt;br /&gt;&lt;br /&gt;ഇതുപോലെ ലളിതമായ തുടക്കത്തില്‍ നിന്നും ഗാനവും സംഗീതവും ഒരുമിച്ച് പടി കയറി ഔന്നത്യത്തിലെത്തുന്ന ഒന്നാണ് വയലാറിന്റെ “സൂര്യകാന്തീ“. മാനസികാസ്വാസ്ഥ്യം ബാധിച്ച ഭര്‍ത്താവിന്റെ നിഗൂഢമായ പൂര്‍വകഥയെക്കുറിച്ചുള്ള സന്ദേഹമാണ് പശ്ചാത്തലം. നിഷ്പ്രഭനായ സൂര്യനെ നോക്കിനില്‍ക്കേണ്ടി വന്നിരിക്കുന്ന സൂര്യകാന്തിയ്ക്കും നായികയ്ക്കും സമാന്തരമായ ജീവിതഗതിയാണ്, സമാനമായ സന്നിഗ്ധാവസ്ഥയാണ്. അതുകൊണ്ട് സൂര്യകാന്തിയോടുള്ള ചോദ്യമാണ് ഗാനം. ഭര്‍ത്താവിന്റെ പൂര്‍വകാമുകിയുടെ തിരോധാനമാണ് അദ്ദേഹത്തിന്‍് ഈ മാനസികപ്രശ്നം വരുത്തിവച്ചിരിക്കുന്നത്,അവള്‍ക്കറിയാം. ഭാവത്തിലും ആലാപനത്തിലും സങ്കേതത്തിലും വ്യത്യസ്തമായ രണ്ട് ചരണങ്ങളില്‍ക്കൂടിയാണ്  ‍ഈ പ്രമേയം അവതരിക്കപ്പെടുന്നത്. എസ്. ജാനകിയുടെ കളകണ്ഠം നിഷ്പ്രയാസം ഹൈ പിച്ച് ഹമ്മിങ് ഉണര്‍ത്തുന്നതോടെയാണ് ആരംഭം. ശോകച്ഛായയില്ല. സ്വല്പം ഊര്‍ജം ഉണ്ടുതാനും. ചോദ്യം ചോദിക്കാനുള്ള വരവല്ലെ. സൂക്ഷഗമകങ്ങള്‍ സമ്പന്നമാക്കിയിരിക്കുന്നു പാട്ടിനെ മുഴുവന്‍. സംഗതികള്‍ ബാബുരാജിന്റ് കയ്യൊപ്പുകളാണ്.&lt;br /&gt;&lt;br /&gt;“സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ? പ്രേമപൂജാപുഷ്പവുമായി തേടുവതാരെ  ആരെ?“ എന്നു തുടങ്ങുന്നത് വളരെ മന്ദ്രമായാണ്. അതില്‍ “തേടുവതാരെ“ ഗമകത്തോടെ ഉറപ്പിച്ചിരിക്കുന്നു, കാരണം അന്വേഷണമാണ് സന്ദര്‍ഭം. പിന്നീട് പ്രിയനെ നോക്കിനിന്നു പരിക്ഷീണയായി ആലസ്യത്തിലാണ്ട, നിതാന്തമായ തപസ്സനുഷ്ഠിക്കുന്ന കന്യകയാണ് സൂര്യകാന്തിയെന്ന് അവള്‍ നിരീക്ഷിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന സൂര്യകാന്തീ, ആരെ, തേടുവത്, എന്നീ വാക്കുകള്‍ ഗമകങ്ങളുടെ സുഭിക്ഷത കൊണ്ട് മധുരതരവും അതേസമയം നിശിതവുമാണ്. പിയാനോയുടെ ചില മുഴങ്ങുന്ന സ്വരങ്ങള്‍ നിഗൂഢതയ്ക്കു വേണ്ടിയാവാം  പാടുന്ന സ്വരത്തിനു പ്രതിബിംബമെന്നോണം ഇറ്റുവീഴ്ത്തിയിട്ടുണ്ട്.&lt;br /&gt;&lt;br /&gt;‘വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍‍ പോകുവതറിയാതെ&lt;br /&gt;ദേവതാരുവിന്‍ തണലിലുറങ്ങും താപസകന്യക നീ‘ എന്ന ഈ ചരണം സ്വല്പം കീഴ്സ്ഥായിയില്‍ തുടങ്ങി, രണ്ടാം ഭാഗം സ്വല്പം മേല്‍പ്പോട്ട് ഉയരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘വെയിലറിയാതെ മഴയറിയാതെ......പോകുവതറിയാതെ‘ എന്നതിലെ  “അറിയാതെ” എന്ന വാക്കിലെ നിഷേധസൂചകമായ അവസാനരണ്ടക്ഷരങ്ങള്‍‍ ആ‍ദ്യത്തെ ഗമകത്തില്‍ നിന്നും ശ്രുതി ഉയര്‍ത്തിയിരിക്കുന്നു രണ്ടാമത്തെ “അറിയാതെ”യില്‍. മൂന്നാമത്തേതില്‍ പിന്നെയും ഉയരുന്നു. “ദേവതാരുവിന്‍ തണലിലുറങ്ങും‘ സംഗതിയില്‍ മേല്‍സ്ഥായിയില്‍ നിന്നും കുത്തനെയുള്ള ഇറക്കമാണ്, “ഉറങ്ങും” എന്ന വാക്കിന്റെ ആലസ്യത്തെ ധ്വനിപ്പിക്കാന്‍ ശ്രുതി താഴ്ത്തിയിരിക്കുകയാണ്. പക്ഷെ ഈ നിപാതം അയത്നലളിതമായി ഒഴുകിയിറങ്ങുന്നതു പോലെയാണ്.&lt;br /&gt;&lt;br /&gt;പൊടുന്നനവെ കഠിനമായ ചോദ്യം പൊട്ടീപ്പുറപ്പെടുകയാണ്. ഈ ചരണം ഉയര്‍ന്ന സ്ഥായിയിലാണ്.&lt;br /&gt;&lt;br /&gt;‘ആരുടെ കനകമനോരഥമേറി  ആരുടെ രാഗപരാഗം തേടി&lt;br /&gt;നീലഗഗനവനവീഥിയില്‍ നില്‍പ്പൂ നിഷ്പ്രപ്ഭനായ് നിന്‍ നാഥന്‍?‘&lt;br /&gt;&lt;br /&gt;സൂര്യകാന്തിയുടെ നാഥനായ സൂര്യന്‍ ഒളിമങ്ങി ആരെപ്രതീക്ഷിച്ച് നില്‍ക്കുന്നുവെന്നത് അവള്‍ തന്നോടു തന്നെ നിസ്സഹായയായി ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ആഞ്ഞു തറയ്ക്കന്‍ വേണ്ടി ആദ്യപാദം കഴിഞ്ഞ് ഓര്‍കസ്ട്രേഷന്‍ സഞ്ചാരത്തിനു ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ‘രാഗപരാഗ”ത്തിലെ ‘രാഗ‍‘ ഗമകത്തൊടു കൂടി ഉറപ്പിച്ചിരിക്കുന്നു. പരിഭവത്തിനു ആക്കം കൂട്ടാന്‍. “നീല ഗഗന വന വീഥിയില്‍‍ നില്‍പ്പൂ” വിന്റെ അതിമധുരമായ ആവര്‍ത്തനത്തില്‍‍ അതിശ്രദ്ധയോടെ ‘ഗഗന’യുടെ അവസാനത്തിലും ‘വന’ അവസാനത്തിലും ഗമകങ്ങളുണ്ട്. നില്‍പ്പൂ എന്നതിലും സൂക്ഷ്മഗമകം പൊടി വിതറിയിരിക്കുന്നു.  പാട്ടിന്റെ “punch line' ആയ “ആരുടെ.....തേടി” സാമാന്യഗതി വിട്ട് വളരെ മുകളില്‍ സ്ഥാനമുറപ്പിച്ചിരിക്കയാണ്.&lt;br /&gt;&lt;br /&gt;വേറൊരു ചെറിയ ട്രിക്കും ബാബുരാജ് ചെയ്തിട്ടുണ്ട് ഇതില്‍. ആദ്യത്തെ ചരണം കഴിഞ്ഞ് പല്ലവി ആവര്‍ത്തിക്കുമ്പോള്‍ “സൂര്യകാന്തീ” എന്നു  നീട്ടിയാണ് പാടുന്നത്.പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇങ്ങനെയല്ല. സൂര്യകാന്തിയുമായി കുറച്ച് അടുപ്പം നായികയ്ക്കു തോന്നിയതിന്റെ സ്വാതന്ത്ര്യത്തെ ധ്വനിപ്പിക്കുന്നു ഇത്.&lt;br /&gt;&lt;br /&gt;പാട്ട് ആസ്വദിക്കാന്‍ ഇങ്ങനെയൊരു കീറിമുറിച്ചുള്ള വിശകലനം ആവശ്യമില്ല. പക്ഷെ നമ്മുടെയുള്ളില്‍‍ കയറിക്കൂടി കൊളുത്തിവലിയ്ക്കുമ്പോള്‍ വിസ്മയത്തിനവകാശമുണ്ട്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-7066313749498846395?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/7066313749498846395/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=7066313749498846395' title='39 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/7066313749498846395'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/7066313749498846395'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2007/06/blog-post_12.html' title='എസ്. ജാനകിയുടെ 72-)0 ജന്മദിനം “വാസന്തപഞ്ചമി നാളില്‍“ ഉം “സൂര്യകാന്തി”യും ഒന്നു കൂടി ഓർമ്മിക്കുന്നു'/><author><name>എതിരന്‍ കതിരവന്‍</name><uri>http://www.blogger.com/profile/05331210831009115009</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>39</thr:total></entry><entry><id>tag:blogger.com,1999:blog-8950518327615910997.post-8995669967558972659</id><published>2010-04-05T08:13:00.002+05:30</published><updated>2010-04-05T19:37:02.671+05:30</updated><category scheme='http://www.blogger.com/atom/ns#' term='സ്റ്റേജ് ഷോ സംഗീതം'/><category scheme='http://www.blogger.com/atom/ns#' term='നാടകം'/><category scheme='http://www.blogger.com/atom/ns#' term='നൃത്തം'/><title type='text'>കാവ്യാഞ്ജലി- ശബ്ദരേഖ</title><content type='html'>&lt;span style="FONT-WEIGHT: bold"&gt;മലയാളകവിതയുടെ ചരിത്രം- ദൃശ്യാവിഷ്ക്കാരം (സ്റ്റേജ് ഷോ)-ശബ്ദരേഖ&lt;br /&gt;&lt;/span&gt;&lt;br /&gt;നാലഞ്ചു വർഷങ്ങൾക്കു മുൻപ് സംവിധാനം ചെയ്ത ഒരു സ്റ്റേജ് ഷോയുടെ സംഭാഷണവും സംഗീതവും കേൾവിയ്ക്കു വേണ്ടി ഇതാ ഇവിടെ. ഷിക്കാഗോയിൽ വച്ചു നടന്ന ഫൊക്കാനാ കൺ വെൻഷനിലാണ് ഇത് അവതരിക്കപ്പെട്ടത്. 120 ഓളം കലാകാരന്മാർ/കലാകാരികൾ ഇതിൽ പങ്കെടുത്തു.&lt;br /&gt;&lt;br /&gt;മലയാളകാവ്യങ്ങൾക്ക് ദൃശ്യഭാഷ്യം നൽകി ചരിത്രം സവിശേഷകാഴ്ചയായി അവതരിപ്പിക്കുകയായിരുന്നു ഉദ്ദേശം. പ്രാചീന കൃതിയായ &lt;span style="FONT-WEIGHT: bold"&gt;തിരുനിഴൽമാല&lt;/span&gt;യിൽ തുടങ്ങി ചങ്ങമ്പുഴയുടെ&lt;span style="FONT-WEIGHT: bold"&gt; കനകച്ചിലങ്ക&lt;/span&gt; വരെയുള്ള കാലഘട്ടത്തിലെ പലകൃതികളും രംഗത്ത് സാരൂപമായി വന്നെത്തി. ഓരോ കവിതയ്ക്കും ഉചിതമായ സംഗീതവും അതിനനുസരിച്ചുള്ള രംഗഭാഷ്യവും ചമയ്ക്കുവാൻ ശ്രദ്ധിച്ചിരുന്നു. കഥാപ്രസംഗം, ഓട്ടൻ തുള്ളൽ, അനുഷ്ഠാനനൃത്തങ്ങൾ, കളരിപ്പയറ്റ്, നാടൻ നൃത്തങ്ങൾ, കഥകളി ഉൾപ്പെടെ മറ്റു നൃത്ത ശൈലികൾ ഇവയൊക്കെ ഉൾപ്പെട്ടതായിരുന്നു അവതരണപരികൽ‌പ്പന. ആധുനികവും സമകാലീനവുമായ നാടകസങ്കേതങ്ങളും (modern and contemporary theater) അവലംബമായിട്ടുണ്ട്. സ്ഥല-കാല വിഭജനത്തിനു നിഴൽനാടകസ്വരൂപത്തേയും സ്പോട് ലൈറ്റുകളുടെ വിന്യാസക്രമത്തേയും ആശ്രയിച്ചു.&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold"&gt;സംഗീതം, ഓർക്കെസ്ട്രേഷൻ-അജിത് ചന്ദ്രൻ&lt;br /&gt;&lt;br /&gt;നൃത്തസംവിധാനം-ജാനകി ആനന്ദവല്ലി, ലക്ഷ്മി വാര്യർ&lt;br /&gt;&lt;br /&gt;പാടിയവർ- അജിത് ചന്ദ്രൻ, നീലിമ അജിത്, വേണുഗോപാൽ ചക്രപാണി, ലാലി രാജേന്ദ്രൻ, നികിത മഹാദേവൻ, ഷക്കീല പ്രസാദ്, നാരായണൻ നായർ, മറ്റു സംഘഗായകർ&lt;br /&gt;&lt;br /&gt;ശബ്ദം നൽകിയവർ-കോട്ടയം ജോസഫ്, ചിന്നു, ഉണ്ണി, അപ്പു, നാരായണൻ നായർ, സുമ വേണുഗോപാൽ, ലാലി രാജേന്ദ്രൻ, അനിലാൽ ശ്രീനിവാസൻ, ജാനകി&lt;br /&gt;&lt;br /&gt;വാദ്യങ്ങൾ-നടേശൻ പണിയ്ക്കർ, പ്രസാദ് രാമചന്ദ്രൻ, അജിത് ചന്ദ്രൻ&lt;br /&gt;വസ്ത്രാലങ്കാരം-ജാനകി ആനന്ദവല്ലി&lt;br /&gt;&lt;br /&gt;റെക്കോർഡിങ്, എഡിറ്റിങ്-അജിത് ചന്ദ്രൻ&lt;br /&gt;&lt;br /&gt;രംഗസംവിധാനം,പ്രോപ്സ്-നാരായണൻ കുട്ടപ്പൻ&lt;br /&gt;&lt;br /&gt;ശബ്ദം, വെളിച്ചം-ബാലചന്ദ്രൻ&lt;br /&gt;പ്രൊഡക്ഷൻ- ലക്ഷ്മി വേണുഗോപാൽ, ഫിലോമിന ഫിലിപ്, ഗ്രേസി വാചാച്ചിറ&lt;br /&gt;&lt;br /&gt;ആശയം, രചന, സംഭാഷണം, സംവിധാനം- വിനീത വിധേയൻ എതിരൻ കതിരവൻ&lt;br /&gt;&lt;/span&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold; COLOR: rgb(0,0,153)"&gt;അവതരണം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;മൂന്നു കുട്ടികൾക്ക് ഒരു പഴയ പുസ്തകം കിട്ടുന്നതും ഈ മാന്ത്രികപ്പുസ്തകം പെട്ടെന്ന് വലിപ്പം വച്ച് അവരോടു സംസാരിച്ചു തുടങ്ങുന്നതുമാണ് അവതരണ സങ്കേതം. മലയാളകവിതാചരിത്രം എന്ന ഈ പുസ്തകത്തിലെ ഓരോ താളുകളിൽ നിന്നും അതതു പദ്യങ്ങൾ ദൃശ്യരൂപം കൈവരിച്ച് രംഗത്ത് പ്രത്യക്ഷപ്പെടുകയും ആ കവിതയ്ക്ക് ദൃശ്യഭാഷ്യം ചമയ്ക്കപ്പെടുകയും ചെയ്യുന്നു. വളരെ വലിപ്പത്തിൽ നിർമ്മിച്ചെടുത്ത പുസ്തകത്തിന്റെ താളുകൾ മറിയ്ക്കുമ്പോൾ അവയ്ക്കിടയിൽ നിന്നും നർത്തകർക്കും അഭിനേതാക്കൾക്കും ഇറങ്ങി വരാമെന്ന വിധത്തിലാണ് രൂപകൽ‌പ്പന ചെയ്തത്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold; FONT-STYLE: italic"&gt;സമർപ്പണം&lt;/span&gt;&lt;br /&gt;ഇത് സ്റ്റേജിൽ അവതരിപ്പിച്ച് അധികനാൾ കഴിയുന്നതിനു മുൻപുതന്നെ എന്നെന്നേയ്ക്കുമായി ഞങ്ങളിൽ നിന്നും വേർപെട്ടു പോയ കോട്ടയം ജോസഫിനും ഈയിടെ ഒരു കാറപകടത്തിൽ നിര്യാതനായ നടേശൻ പണിക്കർക്കും. ഇതിലെ പല ശബ്ദങ്ങളും അനുഗ്രഹീത കലാകാരനായ കോട്ടയം ജോസഫിന്റേതാണ്. തബലയിൽ ഉസ്താദായിരുന്ന നടേശൻ പല വാദ്യങ്ങളും വിദഗ്ധമായി കൈകാര്യം ചെയ്തിരുന്നു.&lt;br /&gt;&lt;br /&gt;1 മുതൽ 6 വരെയുള്ള ട്രാക്കുകളിൽ ശബ്ദരേഖ കേൾക്കാം.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="FONT-WEIGHT: bold"&gt;ട്രാക് 1&lt;/span&gt;&lt;/span&gt;&lt;br /&gt;ആമുഖം:നർത്തനപരിപ്രേക്ഷ്യം&lt;br /&gt;അരങ്ങൊരുങ്ങൽ&lt;br /&gt;&lt;br /&gt;ഈ ട്രാക്കിൽ സംഗീതം കേൾക്കുക:&lt;br /&gt;&lt;br /&gt;&lt;a href="http://www.4shared.com/file/227119132/32445c22/01_Track_1.html" target="_blank"&gt;02 Track 1.mp3&lt;/a&gt;&lt;br /&gt;ഈ ട്രാക്കുകളിൽ സംഭാഷണവും സംഗീതവും കേൾക്കാം&lt;br /&gt;&lt;br /&gt;&lt;a href="http://www.4shared.com/file/227120879/f4834e7b/02_Track_2.html" target="_blank"&gt;02 Track 2.mp3&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.4shared.com/file/227127919/3eccbb73/03_Track_3.html" target="_blank"&gt;03 Track 3.mp3&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.4shared.com/file/227132266/e7d90646/04_Track_4.html" target="_blank"&gt;04 Track 4.mp3&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.4shared.com/file/227136636/12c5cd88/05_Track_5.html" target="_blank"&gt;05 Track 5.mp3&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;a href="http://www.4shared.com/file/227141616/f044ba3/06_Track_6.html" target="_blank"&gt;06 Track 6.mp3&lt;/a&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="FONT-WEIGHT: bold"&gt;സംഭാഷണം, കവിതകൾ, അവതരണം&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold"&gt;ട്രാക് 2:&lt;/span&gt;&lt;br /&gt;തുടക്കം-തുറക്കരുതാത്ത പെട്ടി കുട്ടികൾ തുറക്കുന്നു. കണ്ടെടുത്ത മാന്ത്രികപ്പുസ്തകം വലിപ്പം വച്ച് സംസാരിച്ചു തുടങ്ങുന്നു.&lt;br /&gt;കുട്ടി 1: Where are you going? What are you up to?&lt;br /&gt;കുട്ടി 2:Shh..... Let us see what is in here.&lt;br /&gt;കുട്ടി 3: Hurry up! Mom and dad will be here any second.&lt;br /&gt;&lt;br /&gt;കുട്ടി 1: No.....no..... Don't even think about it!&lt;br /&gt;&lt;br /&gt;കുട്ടി2: Dad said not to go even near it.&lt;br /&gt;&lt;br /&gt;കുട്ടി3: That is it? An old book?&lt;br /&gt;&lt;br /&gt;കുട്ടി1: Hey, there is something weird about this book.&lt;br /&gt;&lt;br /&gt;&lt;br /&gt;കുട്ടി 2: What?&lt;br /&gt;&lt;br /&gt;കുട്ടി 1: Touch it.&lt;br /&gt;&lt;br /&gt;കുട്ടി 3: It moved! It moved!&lt;br /&gt;&lt;br /&gt;ക്കുട്ടി1: It moved! It moved! It moved!&lt;br /&gt;&lt;br /&gt;&lt;br /&gt;( കുട്ടികൾ പുസ്തകം കയ്യിലെടുക്കാൻ ശ്രമിയ്ക്കുന്നു. ഭീമാകാരം പൂണ്ട പുസ്തകം നിവർത്തിനാട്ടിയമാതിരി നിന്ന് സംസാരിച്ചു തുടങ്ങുന്നു)&lt;br /&gt;&lt;br /&gt;പുസ്തകം: ഹോ! എത്രനാളായി വെളിച്ചം കണ്ടിട്ട്! കുഞ്ഞുങ്ങളേ വരിക, വരിക. പേടിയ്ക്കേണ്ട. പേടിയ്ക്കേണ്ട. മലയാളം മനസ്സിലാകുമല്ലൊ നിങ്ങൾക്ക്? മലയാളം മനസ്സിലാകുമല്ലൊ?&lt;br /&gt;&lt;br /&gt;കുട്ടികൾ: We can understand it. But cannot speak very well.&lt;br /&gt;പുസ്തകം: നന്നായി! നിങ്ങളെന്നെ പെട്ടിയിൽ നിന്നും പുറത്താക്കിയല്ലൊ. എത്രനാളായി കാറ്റും വെളിച്ചവും കൊണ്ടിട്ട്. ഇങ്ങനെ ഒരവസരം കിട്ടുമെന്ന് ഓർത്തതേ ഇല്ല.&lt;br /&gt;കുട്ടികൾ 1,2:What are you? Who are you?&lt;br /&gt;കുട്ടി 3: You can talk?&lt;br /&gt;&lt;br /&gt;പുസ്തകം: ഹൊ ഹൊ ഹൊ... എനിയ്ക്ക് സംസാരിക്കാമോ എന്ന്! മലയാളഭാഷ പുസ്തകമായി മാറിയതല്ലേ ഞാൻ! ഭാഷ അക്ഷരങ്ങളായി കടലാസിലായതാണു ഞാൻ. ഇതാ എന്റെ പേരു കണ്ടില്ലേ-മലയാളകവിതാചരിത്രം. മലയാളത്തിലെ എല്ലാ കവിതകളും എന്നിലുണ്ട്. എന്റെ താളുകളിൽ പതിഞ്ഞു കിടക്കുകയാണ്. നിങ്ങൾ ഈ താളുകൾ മറിച്ചു നോക്കുക. അടുത്തു വരിക കുഞ്ഞുങ്ങളേ. ഞാനൊരു പാട്ടുപെട്ടി പോലെയാണ്. ഓരോ താളുകളിലും പാട്ടുകൾ നിറഞ്ഞിരിക്കയാണ്. മടിയ്ക്കേണ്ട. തുറന്നു നോക്കുക.&lt;br /&gt;&lt;br /&gt;കുട്ടികൾ: Let us try. This may be fun.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;കുട്ടികൾ ആദ്യത്തെ താൾ മറിയ്ക്കുന്നു. അക്ഷരങ്ങൾ ഇറങ്ങി വരുന്നു. അക്ഷരങ്ങളുടെ നൃത്തം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;(അവതരണം: വെളുത്ത കാർഡ് ബോർഡിൽ വെട്ടിയെടുത്ത അക്ഷരങ്ങൾ കറുത്ത വടിയിൽ പിടിപ്പിച്ചത് കറുത്ത ഉടുപ്പുകൾ ഇട്ട കുട്ടികൾ ചലിപ്പിച്ച് തുള്ളിക്കളിയ്ക്കുന്നു. Black light എന്ന പ്രത്യേക ലൈറ്റിൽ വെളുത്ത അക്ഷരങ്ങൾ മാത്രമേ കാണൂ.അക്ഷരങ്ങൾ തനിയെ വായുവിൽ തുള്ളി നൃത്തം ചെയ്യുന്നതായി പ്രേക്ഷകർക്കു തോന്നും)&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="FONT-WEIGHT: bold"&gt;ട്രാക്ക് 3&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;പുസ്തകം: ഹാവൂ! എന്തൊരാശ്വാസം!. ഈ അക്ഷരങ്ങൾ ഇതിനകത്ത് ശ്വാസം മുട്ടുകയായിരുന്നു. കണ്ടില്ലേ എത്ര മനോഹരമാണ് മലയാള അക്ഷരങ്ങൾ! മാലകോർക്കാൻ പറ്റിയ അക്ഷരപ്പൂവുകൾ. അക്ഷരമാലകൾ. ഇതു കോർത്തിണക്കി പണ്ടുണ്ടാക്കിയ പാട്ടുകൾ കേൾക്കേണ്ടേ? അടുത്ത താൾ മറിയ്ക്കൂ.&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;14-)0 നൂറ്റാണ്ടിനും മുൻപു എഴുതപ്പെട്ട പാട്ടുസാഹിത്യത്തിലെ തിരുനിഴൽമാലയിലെ അർദ്ധനാരീശ്വരസ്തുതി രംഗത്ത്. തിരുനിഴൽമാലയിലെ പ്രതിപാദ്യം മലയർ ആറന്മുള ക്ഷേത്രത്തിലെ ശ്രീകൃഷ്ണനു നൽകുന്ന ബലിയാണ്.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold"&gt;അവതരണം: അനുഷ്ഠാനപരമായ സംഗീതവും നൃത്തചലനങ്ങളും.&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;ചുരന്ത തെളിമലർ ചൊരിന്ത പുരികുഴൽ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;തുളുംകും മതിയൊളി വിളംകും വളർചെട&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;കുളിർന്തു വെളുവെള വളർന്ത ചിരനിര&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;കുരുന്തു മുരികെന്ന നിരന്ത കുരുൾ നിര&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;പൊരുന്തിയുമയുടെ നിരുന്ത കുയിൽമൊഴി&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;മറിന്തു കടലെന്ന നിരന്ത തിരിക്കുരെൽ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;തുടർന്തു വരപൊരുൾ തെരിന്ത കവിമഴ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ചുരന്തു തരും വരം വിരന്തുതരികവേ&lt;/span&gt;&lt;br /&gt;&lt;br /&gt;ഇത് മലയാള കവിത പിച്ചവച്ചകാലത്തെ പാട്ടാണ്.ഈ കുഞ്ഞ് ഓടി നടന്നപ്പോൾ മുഴങ്ങിയ മണിക്കിലുക്കം കേൾക്കേണ്ടേ? മറിയ്ക്കൂ താളുകൾ.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;നാടൻ നൃത്തചലനങ്ങളുമാ‍ായി ചെറുമി-ചെറുമസംഘം പുസ്തകത്തിലെ താളുകളിൽ നിന്നും പ്രത്യക്ഷമാവുന്നു. അവർ പാടിക്കളിയ്ക്കുന്നു&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;മാരിമഴകൽ ചൊരിഞ്ചേ ചെറു &lt;/span&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;വയലുകൾ ഒക്കെ നിറഞ്ചേ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;കൂട്ടിയൊരുക്കിപ്പറഞ്ചേ ചെറു&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഞാറുകൾ കെട്ടിയെറിഞ്ചേ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഓമല ചെന്തില മാല ചെറു&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;കണ്ണമ്മ കാളി കറുമ്പി&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ചാത്തച്ചടയന്മാരായ ചെറു&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;മച്ചികളെല്ലാരും വന്നേ&lt;/span&gt;&lt;br /&gt;&lt;br /&gt;കുട്ടികൾ: This is fun. Let us try another page.&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;താളുകൾ മറിയ്ക്കുന്നു. വടക്കൻ പാട്ടിന്റെ ദൃശ്യാവിഷ്കാരം.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold"&gt;അവതരണം: വാളും പരിചയും അനുസൃതമായ വേഷവിധാനങ്ങളുമണിഞ്ഞ നർത്തകർ പുസ്തകത്താളിൽ നിന്നും ഇറങ്ങി വരുന്നു. കളരിയുടെ ചലനങ്ങൾ. &lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;ഈവകപ്പെണ്ണുങ്ങൾ പൂമീലുണ്ടോ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;മാനത്തുന്നെങ്ങാനും പൊട്ടിവീണോ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;പൂമീന്നു തനിയേ മുളച്ചതാണോ &lt;/span&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;എന്തു നിറമെന്നു ചൊല്ലേണ്ടു ഞാൻ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;കുന്നത്തു കൊന്നയും പൂത്തപോലെ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഇളമാവിൻ തയ്യു തളിർത്ത പോലെ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;കുട്ടികൾ പേജുകൾ മറിയ്ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;എഴുത്തച്ഛന്റെ കാവ്യസപര്യ. പുറകിലെ വെളുത്ത തിരശീലയിൽ നിഴൽ രൂപം. കിളികൾക്ക് നെന്മണി എറിയുന്ന എഴുത്തച്ഛൻ. മരത്തിൽ കിളികൾ വന്നണയുന്നു.&lt;/span&gt;&lt;br /&gt;കുട്ടികൾ: Hey! who is that?&lt;br /&gt;പുസ്തകം:&lt;br /&gt;ശ്ശ്ശ്ശ്ശ്ശ്...അതാണ് എഴുത്തച്ചൻ. മലയാളഭാഷയുടെ പിതാവ്. കിളികളെ വിളിച്ചു വരുത്തി പാട്ടുപാടിയ്ക്കാൻ ശ്രമിക്കുകയാണ്. മലയാളത്തെ സാധാരണ ജനങ്ങളിലേക്ക് പകർന്നു കൊടുത്തത് ഇദ്ദേഹമാണ്, എഴുത്തച്ഛൻ.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;എഴുത്തച്ഛൻ ചൊല്ലുന്നു. കിളികൾ ഏറ്റു പാടുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;ശാരികപ്പൈതലേ ചാരുശീലേ വരി-&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;കാരോമലേ കഥാ ശേഷവും ചൊല്ലു നീ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;നിഴൽ രൂപങ്ങൾ മറയുന്നു. രംഗത്ത് വെളിച്ചം. ഓലക്കെട്ടുകളുമായി രാമായണം വായിച്ചെത്തുന്ന ആഢ്യവനിതകളുടെ നൃത്തചലനങ്ങൾ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;അനലശിഖളുമനിലസുതഹൃദയവും തെളി-&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഞ്ഞാഹന്ത വിഷ്ണു പദം ഗമിച്ചൂ തദാ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഭുവനതലഗതവിമലദിവ്യരത്നങ്ങളാൽ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഭൂതിപരിപൂർണ്ണമായുള്ളലങ്കയും&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;പുനരനിലസുതനിതി ദഹിപ്പിച്ചതെങ്കിലും&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ഭൂതിപരിപൂർണ്ണമായ് വന്നിതദ്ഭുതം!&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;ഓലക്കെട്ടുകൾ കീഴാളസ്ത്രീകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. അവർ അവ തുറന്ന് പാടിത്തുടങ്ങുന്നു. നാടൻ നൃത്ത ചലനങ്ങൾ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;കണ്ണാടി കാണ്മോളവും തന്നുടെ മുഖമേറ്റം&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;നന്നെന്നു നിരൂപിക്കും എത്രയും വിരൂപന്മാർ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;മത്തേഭം പാംസുസ്നാനം കൊണ്ടല്ലോ സന്തോഷിപ്പൂ&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;നിത്യവും സ്വച്ഛജലം തന്നിലേ കുളിച്ചാലും&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;ആപത്തുവരുംകാലം പാപത്തിൽ മുഴുകായ്ക&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;പാപത്തെക്കളവാനായ് ഈശ്വരസേവചെയ്ക&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;സമ്പത്തുവരും നേരം സന്തോഷിക്കയും വേണ്ട&lt;/span&gt; &lt;span style="COLOR: rgb(255,0,0); FONT-STYLE: italic"&gt;&lt;br /&gt;തമ്പുരാൻ തന്റെയോരോ ലീലകളത്രേ ഇത്&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗത്ത് വെളിച്ചം മങ്ങുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;കുട്ടികൾ: Hey Book, what are they passing on?&lt;br /&gt;&lt;br /&gt;പുസ്തകം: ഓലക്കെട്ട്. അക്കാലത്ത് ഓലയിലാണു എഴുതിയിരുന്നത്.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗത്ത് രണ്ടുഭാഗത്തായി വെളിച്ചം. ഒരു നദിയുടെ കരയിൽ കുളിച്ചു കയറുന്ന എഴുത്തച്ഛൻ. മറുഭാഗത്ത് ഒരു നമ്പൂതിരിയും കാര്യസ്ഥനും.&lt;/span&gt;&lt;br /&gt;&lt;br /&gt;നമ്പൂതിരി: ഹേ താ‍നാണോ ഈ എഴുത്തച്ഛൻ എന്ന് എല്ലാവരും വിളിയ്ക്കുന്ന ആള്?&lt;br /&gt;എഴുത്തച്ഛൻ: അതേ തിരുമേനീ.&lt;br /&gt;നമ്പൂതിരി:രാമാ&lt;br /&gt;കാര്യസ്ഥൻ: റാൻ&lt;br /&gt;നമ്പൂതിരി: ഇയാൾ ഒരു പണ്ഡിതനാണെന്നല്ലെ നാട്ടുകാർ പറയുന്നത്?&lt;br /&gt;കാര്യസ്ഥൻ: ആർക്കറിയാം തിരുമേനീ. ചക്കാലനായരാണ്. ചക്കാട്ടുന്ന ജോലി. ലേശം എഴുത്തും വായനയും നേരമ്പോക്കുമൊക്കെ ഉണ്ടത്രേ.&lt;br /&gt;നമ്പൂതിരി: ഹേ തന്റെ ചക്കിൽ എത്ര ആടും?&lt;br /&gt;എഴുത്തച്ഛൻ: എന്റെ ചക്കിലോ? നാലും ആറും ആടും&lt;br /&gt;കാര്യസ്ഥൻ: ഹ ഹ പിന്നേം തമാശ. തിരുമേനീ ഞാൻ പറഞ്ഞില്ലെ ഇയാൾ ചക്കിൽ കൊപ്രാ ആട്ടുന്ന കാര്യമേ പറയൂ എന്ന്.&lt;br /&gt;നമ്പൂതിരി: ഏഭ്യാ, മനസ്സിലായില്ലേ തനിക്ക്? കേമൻ. ബഹുകേമനാണ് ഇയാൾ. നോം നിരീച്ചപോലെയൊന്നുമല്ല.&lt;br /&gt;കാര്യസ്ഥൻ: കേമനോ? ഇയാളോ? ചക്കിൽ നാലും ആറും ആടുന്ന കണക്കു പറയുന്നവനോ?&lt;br /&gt;നമ്പൂതിരി: ഭോഷ്കാ, മനസ്സിലായില്ലേ തനിയ്ക്ക്? നാലും ആറും എന്നു വച്ചാൽ നാലു വേദങ്ങളും ആറുശാസ്ത്രങ്ങളും ആണ്. അതൊക്കെ ഇയാൾക്ക് നിശ്ചയമാണത്രേ. അതോ അതു പറയുന്നതിൽ എന്തൊരു ചാതുര്യം!&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;കുട്ടികൾ അടുത്ത താൾ മറിക്കുമ്പോൾ ഓട്ടൻ തുള്ളൽക്കാരൻ പ്രവേശിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold"&gt;ഓട്ടൻ തുള്ളൽ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="FONT-WEIGHT: bold; COLOR: rgb(255,0,0)"&gt;നോക്കടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന&lt;/span&gt; &lt;span style="FONT-WEIGHT: bold; COLOR: rgb(255,0,0)"&gt;&lt;br /&gt;മർക്കടാ നീയങ്ങു മാറിക്കിടാ ശഠാ&lt;/span&gt; &lt;span style="FONT-WEIGHT: bold; COLOR: rgb(255,0,0)"&gt;&lt;br /&gt;ദുർഘടസ്ഥാനത്തു വന്നു ശയിപ്പാൻ&lt;/span&gt; &lt;span style="FONT-WEIGHT: bold; COLOR: rgb(255,0,0)"&gt;&lt;br /&gt;നിനക്കെടാ തോന്നുവാൻ എന്തെടോ സംഗതി&lt;/span&gt; &lt;span style="FONT-WEIGHT: bold; COLOR: rgb(255,0,0)"&gt;&lt;br /&gt;നാട്ടിൽപ്രഭുക്കളെക്കണ്ടാലറിയാത്ത&lt;/span&gt; &lt;span style="FONT-WEIGHT: bold; COLOR: rgb(255,0,0)"&gt;&lt;br /&gt;കാട്ടിൽക്കിടക്കുന്ന മൂളിക്കുരങ്ങു നീ&lt;/span&gt;&lt;br /&gt;&lt;br /&gt;പുസ്തകം: ഇദ്ദേഹമാണ് കുഞ്ചൻ നമ്പ്യാർ.മലയാളത്തിലെ ആദ്യ സാമൂഹ്യവിമർശകൻ. നാടൻ നൃത്തങ്ങൾ തന്റെ കാ‍ാവ്യങ്ങളിൽ ഇണക്കിച്ചേർത്ത പ്രതിഭയാണിദ്ദേഹം.&lt;br /&gt;&lt;br /&gt;കുട്ടികൾ: He seems to be funny. What is next?&lt;br /&gt;&lt;br /&gt;പുസ്തകം: ഇങ്ങനെ എത്രയോ മഹാനുഭാവന്മാർ. മലയാളം ചിലങ്ക കെട്ടി ആടിയ കാലം. ആ താളുകളിൽ അതിന്റെ മണിക്കിലുക്കം സാന്ദ്രമായിരിക്കുന്നു.ഉണ്ണായി വാര്യർ, സ്വാതി തിരുനാൾ, ഇരയിമ്മൻ തമ്പി....&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗം ഇരുട്ടിലാകുന്നു. പിന്നീട് രംഗത്ത് രണ്ടു ഭാഗങ്ങളിൽ വെളിച്ചം. ഒന്നിൽ ഒരു യുവതിയും കുഞ്ഞും യുവതിയുടെ അമ്മയും. അമ്മ തൊട്ടിലാട്ടി ഓമനത്തിങ്കൾക്കിടാവോ പാടുന്നു. മറ്റു സ്പോട് ലൈറ്റിൽ ഇതിനു നൃത്തം ചമയ്ക്കുന്ന സംഘവും.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ഓമനത്തിങ്കൾക്കിടാവോ നല്ല&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കോമളത്താരമപ്പൂവോ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;പൂവിൽ നിറഞ്ഞ മധുവോ പരി-&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;പൂർണ്ണേന്ദു തന്റെ നിലാവോ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;പുത്തൻ പവിഴക്കൊടിയോ ചെറു&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;തത്തകൾ കൊഞ്ചും മൊഴിയോ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ചാഞ്ചാടിയാടും മയിലോ മൃദു&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;പഞ്ചമം പാടും കിളിയോ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗത്ത് വെളിച്ചം മങ്ങുന്നു. പുറകിലെ തിരശീലയിൽ ചലിക്കുന്ന നിഴൽ രൂപങ്ങൾ. ഉള്ളൂരിന്റെ പ്രേമസംഗീതം ഉയർന്നു കേൾക്കുന്നു. പലകുടകൾ ചലിപ്പിക്കുന്ന രൂപങ്ങൾ ഒരു വലിയകുടക്കീഴിൽ ഒന്നിയ്ക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(153,0,0)"&gt;ഒരൊറ്റ മതമുണ്ടുലകിന്നുയിരാംപ്രേമമതൊന്നല്ലോ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(153,0,0)"&gt;പരക്കെ നമ്മെ പാലമൃതൂട്ടും പാർവ്വണശശിബിംബം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(153,0,0)"&gt;വിളക്കുകൈവശമുള്ളവനെങ്ങും വിശ്വം ദീപമയം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(153,0,0)"&gt;വെണ്മമനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(153,0,0)"&gt;നമിക്കിലുയരാം നടുകിൽത്തിന്നാം നൽകുകിൽ നേടീടാം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(153,0,0)"&gt;നമുക്കു നാമേ പണിവതു നാകം നരകവുമതുപോലെ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗത്ത് വെളിച്ചം. ഉള്ളൂർ പ്രവെശിക്കുന്നു&lt;/span&gt;.&lt;br /&gt;&lt;br /&gt;കുട്ടികൾ: Hey, someone is coming! Everybody hide!&lt;br /&gt;&lt;br /&gt;പുസ്തകം: അയ്യോ! ഇതാര്? നമസ്കാരം. നമസ്കാരം ഗുരോ.&lt;br /&gt;കുട്ടികൾ: Who is this?&lt;br /&gt;പുസ്തകം: ഇദ്ദേഹമാണ് സാക്ഷാൽ ഉള്ളൂർ പരമേശ്വരയ്യർ. ഭാഷയ്ക്ക് ഗാംഭീര്യം നൽകിയ ആൾ. സാഹിത്യചരിത്രത്തെ പുസ്തകത്തിന്റെ താളുകളിലാക്കിയ മഹാനാണ്. എന്നെപ്പോലത്തെ ചരിത്രപുസ്തകങ്ങൾ. എന്റെ പിതൃസ്ഥാനീയനാണ്. ഒരു പുസ്തകമാണെങ്കിലും എനിയ്ക്ക് രോമാഞ്ചം കൊള്ളുന്നു.&lt;br /&gt;&lt;br /&gt;ഉള്ളൂർ: എന്താ സന്തോഷമായോ, ഈ കുട്ടികളെങ്കിലും നിന്നെ തുറന്നു നോക്കിയതിൽ? ഈ താളുകളിലെ അക്ഷരങ്ങൾ ഉണർന്നു വന്ന് പാടുന്നതു ഞാൻ കേട്ടു. എനിയ്ക്ക് ഓടി വരാൻ തോന്നിയതാണ്.&lt;br /&gt;&lt;br /&gt;പുസ്തകം: എനിയ്ക്ക് ഒരു പാട്ട് കേട്ടേ മതി വരാതായിട്ടുള്ളു. എല്ലാവരും മിണ്ടിത്തുടങ്ങുമ്പോൾ താനേ ചുണ്ടിൽ വന്നണയുന്ന ആ കൊഞ്ചൽ. അത് അങ്ങയുടേതാണെന്ന് അധികമാർക്കും അറിയാൻ വയ്യാത്ത ആ പാട്ട്?&lt;br /&gt;&lt;br /&gt;ഉള്ളൂർ: അത് ഏതാണ്? ഓർക്കുന്നില്ലല്ലോ&lt;br /&gt;പുസ്തകം: ആയ്...ഞാൻ ആ പാട്ട് കേൾ‌പ്പിക്കാം&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;ഒരുകൂട്ടം കുട്ടികൾ പുസ്തകത്താളുകളിൽ നിന്നും ഇറങ്ങി വന്ന് നിലത്തിരുന്ന് പാടുന്നു&lt;/span&gt;.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കാക്കേ കാക്കേ കൂടെവിടേ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കുഞ്ഞേ കുഞ്ഞേ നീ തരുമോ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;നിന്നുടെ കയ്യിലെ നെയ്യപ്പം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കുഞ്ഞിനു തീറ്റികൊടുക്കാനായ്&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;നിന്നുട കയ്യിലെ നെയ്യപ്പം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ഇല്ലതരില്ലീ നെയ്യപ്പം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;അയ്യോ കാക്കേ പറ്റിച്ചോ&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;അയ്യോ കാക്കേ പറ്റിച്ചോ&lt;/span&gt;&lt;br /&gt;&lt;br /&gt;ഉള്ളൂർ:&lt;br /&gt;സന്തോഷമായി. ഇതോർക്കുന്ന കുഞ്ഞുങ്ങൾ ഇപ്പോഴുമുണ്ടല്ലൊ. പോകട്ടെ. അടുത്ത അമ്പലത്തിൽ ഒരു കഥാപ്രസംഗമുണ്ടെന്നു കേട്ടു. എന്റെ സ്നേഹിതൻ കുമാരനാശാന്റെ കരുണ.&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="FONT-WEIGHT: bold"&gt;ട്രാക് 4&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;br /&gt;വെളിച്ചം മങ്ങിത്തെളിയുമ്പോൾ സ്റ്റേജിനു ഒരു കോണിൽ കഥാപ്രാസംഗികനും വാദ്യവൃന്ദവും. കഥാപ്രാസംഗികൻ കരചരണങ്ങളറ്റ് ചുടുകാട്ടിൽ കിടക്കുന്ന വാസവദത്തയുടെ രംഗം വികാരതീവ്രതയോടെ അവതരിപ്പിക്കുന്നു. “അതാ അവിടെ നോക്കൂ...അതേ അവിടെ.. വാസവദത്ത...കരചരണങ്ങളറ്റ്...രക്താഭിഷിക്തയായി...മരണവക്ത്രത്തിൽ..അതാ അവിടത്തന്നെ...” കൊടുമ്പിരിക്കൊണ്ട വികാരാവേശത്താൽ കഥാപ്രാസംഗികൻ വാസവദത്തയെ നേരിൽ കാണുന്ന ഫാന്റസി വരെ എത്തുന്നു. രംഗത്ത് ഒരു കോണിൽ വാസവദത്ത പ്രത്യക്ഷപ്പെടുന്നതോടെ ബോധം കെട്ട് കഥാപ്രാസംഗികൻ വീഴുന്നു. ആ ഭാഗത്തെ സ്പോട് ലൈറ്റ് അണയുന്നു. മറുഭാഗത്ത് സ്പോട് ലൈറ്റ് പ്രകാശത്തിൽ ചോരയിൽ കുളിച്ച വാസവദത്തയും തോഴിയും.&lt;br /&gt;&lt;br /&gt;വാസവദത്ത: തോഴീ... അദ്ദേഹം വന്നില്ല. ഒരിയ്ക്കലും..... ഇനി വന്നിട്ട് എന്താ....&lt;br /&gt;തോഴി: സ്വാമിനീ, ഇവിടെ ആരു വരാൻ? ഇത് ചുടലക്കളമല്ലേ.&lt;br /&gt;വാസവദത്ത: ഹാവൂ.. എന്തൊരു വേദന...എന്തൊരു വേദന..&lt;br /&gt;ഉപഗുപ്തൻ പ്രത്യക്ഷപ്പെടുന്നു&lt;br /&gt;ഉപഗുപ്തൻ: വാസവദത്താ...വാസവദത്താ...&lt;br /&gt;വാസവദത്ത: സ്വമീ അങ്ങു വന്നോ? അങ്ങു വന്നോ? ഈ സമയത്ത്?&lt;br /&gt;ഉപഗുപ്തൻ: സമയമായി. ഇപ്പോഴാണ് സമയമായത്.&lt;br /&gt;വാസവദത്ത: സ്വാമീ ഇനി എന്താണു നൽകുവാനുള്ളത്? എന്നെ നോക്കൂ.....ചോരയിലും അഴുക്കിലും....&lt;br /&gt;ഉപഗുപ്തൻ: സഹോദരീ ഞാൻ വന്നത് നിനക്കു നഷ്ടപ്പെട്ടുപോയതിനേക്കാൾ ഉൽകൃഷ്ടതരമായ സൌഭാഗയ്ത്തെ നൽകുവാനാണ്. ശരീരസൌന്ദര്യം വിശ്വസനീയമല്ല. എന്നാൽ അനശ്വരമായ വേറൊരു സൌന്ദര്യമുണ്ട്. ഭഗവാൻ ബുദ്ധന്റെ ധർമ്മശാസനത്തെ നീ കേൾക്കുമെങ്കിൽ അനാദൃശമായ ആശ്വാസം നിനക്ക് അനുഭവമാകും.&lt;br /&gt;വാസവദത്ത: സ്വാമീ ഇപ്പോൾ മാത്രമാണ് എനിയ്ക്ക് പരമശാന്തി കിട്ടിയത്. അങ്ങയുടെ തലോടലിൽ ഞാൻ ദൈവീകസ്പർശം അനുഭവിക്കുന്നു. പരമശാന്തി....ശാന്തി മാത്രം...&lt;br /&gt;ഇതാ സമയമായി...&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;തോഴിയുടെ മടിയിലേക്ക് ചെരിഞ്ഞു വീഴുന്നു. വെളിച്ചം അണയുന്നു.&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;കഥാപ്രാസംഗികൻ ബോധം തെളിഞ്ഞ് ചുറ്റിലും നോക്കുന്നു. തബല-ഹാർമോണിയക്കാർ താങ്ങിപ്പിടിച്ച് കൊണ്ടു പോകുന്നു&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="font-size:130%;"&gt;&lt;span style="FONT-WEIGHT: bold"&gt;ട്രാക് 5&lt;/span&gt;&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(102,0,204)"&gt;സമയം-1921 ലെ ഒരു രാത്രി&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="COLOR: rgb(102,0,204)"&gt;സ്ഥലം‌-തിരുവിതാംകൂറിലെ ഒരു ഗ്രാമം&lt;br /&gt;&lt;br /&gt;&lt;/span&gt;&lt;span style="COLOR: rgb(102,0,204)"&gt;വള്ളത്തോളിന്റെ മഗ്ദലന മറിയം വാങ്ങി രാത്രിയിൽ വായിക്കാൻ തുടങ്ങുന്ന അപ്പച്ചനും അമ്മച്ചിയും. മകൾ മറിയയ്ക്ക് പാപത്തിൽ വഴുതിയെന്ന തോന്നലിനാൽ അവർ വായിയ്ക്കുന്ന പദ്യസാരവുമായി ബന്ധമുണ്ടെന്ന് സ്വപ്നസദൃശം തോന്നുന്നു. കവിതയുടെ അവസാനമെത്തുമ്പോൾ അവളുടെ മുറിയിലെ പെട്ടിപ്പുറത്ത് വിളക്കു വച്ചിരുന്നിടത്ത് യേശുദേവൻ പ്രത്യക്ഷനായെന്നും പശ്ചാത്താപം പ്രായശ്ചിത്തം എന്ന് അരുളിയെന്നും പാപവിമുക്തയായെന്നും ദൃഢമായി അനുഭവഭേദ്യമാകുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;അവതരണം:&lt;/span&gt; &lt;span style="COLOR: rgb(0,0,153)"&gt;രംഗത്തിനു പുറകിലെ തിരശീലയിൽ നിഴൽ രൂപങ്ങളായി അപ്പച്ചനും അമ്മച്ചിയും. മറിയയുടെ വിചാരധാരകൾ പലതും രംഗത്ത് വെളിച്ചത്തിൽ. പെട്ടിപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന യേശുവും മറിയയും നിഴലുകൾ. &lt;/span&gt;&lt;br /&gt;&lt;br /&gt;അപ്പച്ചൻ: രാത്രി ഇത്രേം ആയല്ലോ. കോഴിയേ പിടിച്ചിട്ടോടീ?&lt;br /&gt;അമ്മച്ചി: ഓ അതൊക്കെ സന്ധ്യക്കു മുൻപേ ചെയ്തതല്ലേ മനുഷേനേ.&lt;br /&gt;അപ്പച്ചൻ: നീയാ പുസ്തകം ഇങ്ങോട്ടെടുത്തേ. ഇന്നലെ ഞാൻ വാങ്ങിച്ചത്. ചന്തേലെല്ലാരും വാങ്ങിച്ചോണ്ടു പോകുകാരുന്നു. മഗ്ദലന മറിയം.&lt;br /&gt;അമ്മച്ചി: എവിടെയാണോ. പെങ്കൊച്ച് എടുത്തു വായിക്കുന്നേ കണ്ടു. പെണ്ണേ മറിയേ ആ പുത്തകം എവിടേടീ?&lt;br /&gt;മറിയ: ആ പെട്ടിയുടെ പുറത്തു തന്നെ ഉണ്ട് അമ്മച്ചീ.&lt;br /&gt;അമ്മച്ചി: എന്നതാ ഇതില്? ബൈബിളിലെ കഥ തന്നെയാണോ?&lt;br /&gt;അപ്പച്ചൻ: ആ. അതേന്നാ കേട്ടത്. മഗ്ദലന മറിയത്തിന്റെ കഥ.&lt;br /&gt;വല്ല്യമ്മച്ചി (അകത്തു നിന്ന്): നിങ്ങടെ ഒരു പുത്തകം വായന. പെണ്ണ് പേരുദൊഷം വരുത്തിവച്ചെന്നറിഞ്ഞിട്ടും.ഞാൻ പറഞ്ഞതാ കാണാൻ കൊള്ളാവുന്ന പെണ്ണിനെ നേരാംവണ്ണം നോക്കിയില്ലെങ്കിൽ ഇങ്ങനെയൊക്കെ ആകുമെന്ന്‌. പെണ്ണ് വല്ലാതെയായി. എന്നാ പറയാനാ.&lt;br /&gt;അപ്പച്ചൻ: അമ്മച്ചി ഒറങ്ങിയില്ലേ? വേണ്ടാതീനം ഒന്നും പറയാതെ അമ്മച്ചീ.&lt;br /&gt;അമ്മച്ചി: ആ....മറിയപ്പെണ്ണിന്റെ കാര്യം ഓർത്താ എന്റെ ചങ്കിൽ തീ. അവളു ചിലപ്പം ഏങ്ങലടിച്ചു കരേന്നതു കാണാം. എന്റെ കുഞ്ഞിനെ അയാളു നശിപ്പിച്ചതല്ലേ.&lt;br /&gt;അപ്പച്ചൻ: എല്ലാം ശരിയാകുവെടീ. നീയാ പുത്തകം ഇങ്ങെടുത്തേ.&lt;br /&gt;അമ്മച്ചി: മോളേ മറിയേ ഒറങ്ങിയോടീ?&lt;br /&gt;മറിയ: ഇല്ലമ്മച്ചീ. ഒറങ്ങാൻ തൊടങ്ങുവാരുന്നു.&lt;br /&gt;അമ്മച്ചി: കുരിശുവരച്ചിട്ടു കെടന്നോ.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;അമ്മച്ചി വിളക്കിനടുത്ത് പുസ്തകം വായിച്ചു തുടങ്ങുന്നു. നാലഞ്ചുവരികൾ കഴിയുമ്പോൾ നിഴലുകൾ മറഞ്ഞ് രംഗത്ത് വെളിച്ചം. മറിയയുടെ സ്വപ്നസമാനഭാവനകൾ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;വാർതിങ്കൾ താലമെടുത്ത വസന്തരാ-&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;വേതൊ വെൺ ചാറൊന്നു പൂശിക്കയാൽ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ശ്രീലഗലേലജില്ലയ്ക്കൊരുതൂമുത്തു&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;മാലയായ് മിന്നീ നെയിൻ പട്ടണം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ശീമോന്റെ പൂമേട തന്നിലെ നേത്രാഭി-&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;രാമവിശാലമാം ശാലയിങ്കൽ....&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗത്ത് വെളിച്ചം. മറിയയും തോഴികളും. വിലാസനൃത്തം.&lt;/span&gt;&lt;br /&gt;&lt;br /&gt;താഴത്തേയ്ക്കെന്തിത്ര സൂക്ഷിച്ചു നോക്കുന്നു&lt;br /&gt;താരകളേ നിങ്ങൽ നിശ്ചലരായ്&lt;br /&gt;നിങ്ങൾ തൻ കൂട്ടത്തിൽ നിന്നിപ്പോഴാരാനോ&lt;br /&gt;ഭംഗമാർന്നൂഴിയിൽ വീണുപോയോ&lt;br /&gt;ദാരിദ്രശുഷ്കമാം പാഴ്ക്കുടിലൊന്നിലാ-&lt;br /&gt;ണീരുചിരാംഗി ജനിച്ചതത്രേ&lt;br /&gt;പാറപ്പുറത്തൊരു ഭംഗിയേറും പനി-&lt;br /&gt;നീരലരുണ്ടായതെങ്ങിനെയോ&lt;br /&gt;കൊറ്റിന്നുഴക്കരി കാണാതിരുന്നവൾ&lt;br /&gt;കൊറ്റക്കുട ചൂടും റാണിയായി&lt;br /&gt;ഹന്ത സന്ദര്യമേ നാരിതൻ മെയ് ചേർന്നാൽ&lt;br /&gt;എന്തെന്തു സൌഭാഗ്യം സാധിയ്ക്കാ നീ&lt;br /&gt;വാരുറ്റ തൂമണം വ്യാപിക്കുമാറതാ&lt;br /&gt;താരുണ്യലക്ഷ്മി ചേർന്നുല്ലസിക്കേ&lt;br /&gt;ആരും തിരിഞ്ഞുനോക്കാതിരുന്നാക്കുടിൽ&lt;br /&gt;പൂരുഷൻമാർക്കൊക്കെ പൂമേടയായ്&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;മറിയയെ കല്ലെറിയാൻ വരുന്ന നാട്ടുകാർ. ഭയചകിതയായി ഓടുന്ന അവൾ തിരശീല്യ്ക്കു പിറകിൽ മറയുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗം ഇരുളിലാകുന്നു. പുറകിലെ തിരശീലയിൽ നിഴലായി പെട്ടിപ്പുറത്ത് പ്രത്യക്ഷപ്പെടുന്നു യേശു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ശീമോന്റെ പൂമേട തന്നിലെ നേത്രാഭി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;രാമവിശാലമാം ശാലയിങ്കൽ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;തൂവെള്ളിച്ചങ്ങലത്തുമ്പത്തതാതിടം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;തൂക്കിയ ദീപത്തിൻ ദീപ്തിപൂരം&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ദൂരിതമാകുമാറങ്ങണഞ്ഞീടുമാ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;പൂരുഷരൂപമാം തേജപുഞ്ജം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;യേശുവിന്റെ പാദങ്ങളിൽ വീണു കരയുന്ന മറിയ. തലമുടിയാൽ പാദങ്ങൾ തഴുകുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;നാഥാ തവാജ്ഞകൾ കേട്ടു നടക്കാതെ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;നാനാപരാധങ്ങൾ ചെയ്തുപോയ് ഞാൻ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ചെയ്യരുതാത്തതു ചെയ്തവളെങ്കിലും&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;നീയെന്നെത്തള്ളല്ലേ തമ്പുരാനേ&lt;/span&gt;&lt;br /&gt;&lt;br /&gt;യേശു:&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;പൊയ്ക്കൊൾക പെൺകുഞ്ഞേ ദുഃഖം വെടിഞ്ഞു നീ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ഉൾക്കൊണ്ട വിശ്വാസം കാത്തു നിന്നെ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;അപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;മറിയയെ പുണർന്ന് അനുഗ്രഹിക്കുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;നിഴലുകൾ മായുന്നു. വീണ്ടും വെളിച്ചം തെളിയുമ്പോൾ പെട്ടിമേൽ തല ചായ്ച്ച് തേങ്ങുന്ന മറിയ.&lt;/span&gt;&lt;br /&gt;&lt;br /&gt;അമ്മച്ചി: മോളേ എന്നാ പറ്റി? എന്നാ പറ്റി മോളേ?&lt;br /&gt;മറിയ: അമ്മച്ചീ... ഈശൊ മിശിഹാ എന്നോട് ക്ഷമിച്ചമ്മച്ചീ. ദേ ഇവിടെ, ഇവിടെയുണ്ടായിരുന്നു. ഞാൻ കണ്ടതാ. ഞാൻ കാൽക്കൽ വീണപ്പോൾ എല്ലാം ക്ഷമിച്ചെന്നു പറഞ്ഞു. എന്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു അമ്മച്ചീ.&lt;br /&gt;അമ്മച്ചി: കർത്താവീശോമിശിഹാ എല്ലാം പൊറുക്കുമെന്നെനിക്കറിയാം. എന്റെ കുഞ്ഞിന് ഒരു കുഴപ്പോം പറ്റിയിട്ടില്ല. എന്റെ മോൾ ഉറങ്ങിക്കോ. ഉറങ്ങിക്കോ.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;രംഗം മിന്നിത്തെളിയുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;പുസ്തകം: കുഞ്ഞുങ്ങളേ എനിയ്ക്കു പോകാൻ സമയമായല്ലൊ. ഇനി ഒരു പാട്ടുമാത്രമേ എനിക്കു കേൾക്കാനായിട്ടുള്ളു. എല്ലാ ചുണ്ടുകളിലും തത്തിക്കളിയ്ക്കുന്ന ഓമനപ്പാട്ട്. എന്നിൽ സ്വർണ്ണാക്ഷരങ്ങളിൽ എഴുതപ്പെട്ട ഒരു പാട്ട്. ചങ്ങമ്പുഴയുടെ കനകച്ചിലങ്ക.&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;കുട്ടികൾ അവസാനതാൾ മറിയ്ക്കുന്നു. സ്വർണ്ണവർണ്ണ വസ്ത്രങ്ങളിൽ നർത്തകികൾ പുസ്തകത്തിൽ നിന്നും പ്രത്യക്ഷപ്പെടുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;കതിരുതിർ പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;ഒഴുകുമുടയാടയിലൊളിയലകൾ ചിന്നി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;അഴകൊരുടലാർന്നപോലങ്ങനെ മിന്നി&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;മതിമോഹനശുഭനർത്തനമാടുന്നയി മഹിതേ&lt;/span&gt;&lt;br /&gt;&lt;span style="COLOR: rgb(204,0,0)"&gt;മമ മുന്നിൽ വന്നു നീ മലയാളക്കവിതേ.&lt;/span&gt;&lt;br /&gt;&lt;br /&gt;&lt;span style="COLOR: rgb(0,0,153)"&gt;നൃത്തം തീരുന്നതോടെ പുസ്തകം താനേ അടയുന്നു.&lt;/span&gt;&lt;br /&gt;&lt;br /&gt;ട്രാക് 6&lt;br /&gt;രംഗാനുസ്മരണം. പങ്കെടുത്ത എല്ലാവരും രംഗത്ത്.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/8950518327615910997-8995669967558972659?l=ethiran.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://ethiran.blogspot.com/feeds/8995669967558972659/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=8950518327615910997&amp;postID=8995669967558972659' title='13 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/8995669967558972659'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/8950518327615910997/posts/default/8995669967558972659'/><link rel='alternate' type='text/html' href='http://ethiran.blogspot.com/2010/02/kavyanjali.html' title='കാവ്യാഞ്ജലി- ശബ്ദരേഖ'/><author><name>എതിരന്‍ കതിരവ
